ബംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള വനിതകളുടെ രണ്ടാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് നാലു റണ്‍സ് ജയം. മൂന്നു മത്സരങ്ങളുടെ പരന്പര ഇതോടെ ഇന്ത്യ 2-0ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത് ഇന്ത്യ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (103*), സ്മൃതി മന്ദാന (136) എന്നിവരുടെ മികവിൽ 50 ഓവറിൽ മൂന്നു വിക്കറ്റിന് 325 റണ്‍സ് നേടി. മൂന്നാം വിക്കറ്റിൽ മന്ദാനയും ഹർമൻപ്രീതും 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. മന്ദാനയുടെ തുടർച്ചയായ രണ്ടാം ഏകദിന സെഞ്ചുറിയാണ്. തുടർച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന റിക്കാർഡും സ്മൃതി കുറിച്ചു. മറുപടി ബാറ്റിംഗിൽ സെഞ്ചുറികൾ നേടിയ ലോറ വോൾവർഡ് (135*), മരിസാൻ കാപ്പ് (114) എന്നിവരുടെ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്കു പ്രതീക്ഷ നൽകി. എന്നാൽ, കാപ്പിനെ പുറത്താക്കിയ ദീപ്തി ശർമ ഇന്ത്യയെ വിജയവഴിയിൽ തിരിച്ചെത്തിച്ചു. പൂജ വസ്ത്രാകർ എറിഞ്ഞ അന്‍പതാം ഓവറിൽ…
Read MoreDay: June 20, 2024
2024 കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പിന് നാളെ കിക്കോഫ്
അറ്റ്ലാന്റ (അമേരിക്ക): യുവേഫ യൂറോ കപ്പ് പോരാട്ടത്തിന്റെ ആവേശത്തിലേക്ക് കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പിന്റെ എൻട്രി എത്തുന്നു. 2024 യൂറോ കപ്പ് ഫുട്ബോളിന്റെ ആരവം രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോൾ കാൽപ്പന്ത് പ്രേമികളുടെ സിരകളിൽ തീപടർത്താൻ കോപ്പ അമേരിക്കയ്ക്കും കിക്കോഫ്. 2024 കോപ്പ അമേരിക്ക ചാന്പ്യൻഷിപ് ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30ന് ആരംഭിക്കും. നിലവിലെ ചാന്പ്യന്മാരായ ലയണൽ മെസിയുടെ അർജന്റീന ഗ്രൂപ്പ് എയിൽ കാനഡയെ നേരിടുന്നതോടെയാണ് കോപ്പ അമേരിക്കൻ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. അതോടെ കാൽപ്പന്ത് പ്രേമികൾക്ക് രാത്രി പകലാകും. ►രാത്രി മുഴുനീളെ ◄ കോപ്പ അമേരിക്കൻ പോരാട്ടം ആരംഭിക്കുന്നതോടെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് രാത്രി ഉറക്കമില്ലാതാകും. കാരണം, ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് യൂറോ കപ്പിലെ ആദ്യമത്സരം. തുടർന്ന് രാത്രി 9.30, അർധരാത്രി 12.30 എന്നിങ്ങനെ രണ്ട് മത്സരങ്ങളും യൂറോ കപ്പിൽ നടക്കും. യൂറോ കപ്പിന്റെ ആവേശം അവസാനിക്കുന്നതോടെയാണ്…
Read Moreസൈബർ തട്ടിപ്പിൽ പണം നഷ്ടമായി, കടുത്ത മാനസിക സമ്മർദം; കോളജ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
ബംഗളൂരു: സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായതിനെ തുടർന്ന് കോളജ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി. മഹാറാണി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ പാവന(19)യാണ് മരിച്ചത്. പാവന കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്ന് പോയതെന്ന് സഹപാഠികൾ പറഞ്ഞു. എന്നാൽ സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായതാണ് വിദ്യാർഥിനിയുടെ ആത്മഹത്യക്ക് കാരണമെന്ന് ഹൈഗ്രൗണ്ട് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിനം ഒരു കോടി രൂപ സൈബർ തട്ടിപ്പിലൂടെ നഗരവാസികൾക്ക് നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Read Moreഹജ്ജ് തീർഥാടനം; ഈ വർഷം മരിച്ചത് 68 ഇന്ത്യക്കാർ
മെക്ക: കനത്ത ചൂടിനെത്തുടർന്ന് സൗദി അറേബ്യയിൽ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ മരിച്ചത് 68 ഇന്ത്യക്കാരു ൾപ്പെടെ 550 പേർ. മരിച്ച 323 പേർ ഈജിപ്തുകാരാണ്. യഥാർഥ മരണസംഖ്യ സൗദി അറേബ്യൻ അധികൃതർ പുറത്തു വിട്ടില്ല. ചൊവ്വാഴ്ച മെക്കയിൽ രേഖപ്പെടുത്തിയത് താപനില 47 ഡിഗ്രിയായിരുന്നു. ഈ വർഷം ഹജ്ജ് കർമം നിർവഹിച്ചത് 18.3 ലക്ഷം മുസ്ലിംകളായിരുന്നു. ഇതിൽ 16 ലക്ഷം പേർ 22 രാജ്യങ്ങളിൽനിന്നെത്തിയവരാണ്.
Read Moreമനുഷ്യൻ ഇപ്പോൾ ചെടിച്ചട്ടിയും കഴിച്ച് തുടങ്ങിയോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഒരു ട്വിസ്റ്റ് ഉണ്ടേ…
ലോകമെമ്പാടുമുള്ള ആളുകൾ കഴിക്കുന്ന വിചിത്രമോ അസാധാരണമോ ആയ പലതരം ഭക്ഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുള്ളതാണ്. അടുത്തിടെ ഒരു വീഡിയോയിൽ യുവതി ചെടിച്ചട്ടി കഴിക്കുന്നത് കാണിച്ചിരുന്നു. കേൾക്കുമ്പോൾ ഞെട്ടുമെങ്കിലും ഇതിന് പിന്നിൽ ഒരു സർപ്രൈസ് ട്വിസ്റ്റ് തന്നെയുണ്ട്. വ്ലോഗർ പുറത്ത് പോയി അഴുക്ക് നിറഞ്ഞതായി തോന്നുന്ന ചെടിച്ചട്ടി കടിക്കുന്നു. എന്നാൽ പെൺകുട്ടി കഴിക്കുന്നത് ചെളിയോ അഴുക്കോ അല്ല പകരം ചോക്ലേറ്റ് കൊണ്ട് നിർമിച്ച കഴിക്കാൻ സാധിക്കുന്ന ചെടിച്ചട്ടിയാണ്. ഈ വ്യത്യസ്തമായ ചെടിച്ചട്ടി എങ്ങനെ ഉണ്ടാക്കിയതെന്ന് വീഡിയോയുടെ അവസാനം യുവതി കാണിക്കുന്നുണ്ട്. ഒരു വലിയ ബാർ ചോക്ലേറ്റ് ചെറിയ കഷണങ്ങളായി അത് മൈക്രോവേവിൽ ചെയ്ത് ഉരുക്കുന്നു. തുടർന്ന് ഒരു തെർമോകോൾ കപ്പിൽ ഉരുക്കിയ ചോക്ലേറ്റ് നിറച്ചു. പിന്നീട് കപ്പ് റഫ്രിജറേറ്ററിൽ വച്ചു കട്ടിയാക്കുന്നു. തുടർന്ന് ചോക്ലേറ്റ് പാത്രം മുറിച്ച് കപ്പ് നീക്കം ചെയ്യുന്നു. അവ ഒരു പാത്രത്തിൽ മറിച്ചിടുകയും…
Read Moreഇൻഫ്ലുവൻസറുടെ മരണം: പ്രായപൂർത്തിയാകും മുമ്പ് പെൺകുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടു; വാട്സ്ആപ്പ് ചാറ്റിലൂടെ ഭീഷണിപ്പെടുത്തൽ; സൈബർ ആക്രമണമല്ല മരണകാരണമെന്ന് കുടുംബം
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ ഫോണിൽ നിർണായക തെളിവുകൾ. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്തു. പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പീഡനം നടന്നത് പ്രായപൂർത്തിയാകും മുമ്പാണെന്നും വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു പീഡനം. പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്ഥലങ്ങളിൽ ബിനോയിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. വീണ്ടെടുത്ത സന്ദേശങ്ങളിൽ നിന്ന് ബിനോയി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. പ്രായപൂർത്തിയാകുന്നതിനു മുൻപ് പെൺകുട്ടി പീഡനത്തിനിരയായി എന്ന കണ്ടെത്തലിനെ തുടർന്നാണ് പോക്സോ വകുപ്പുകൾ ചുമത്തി ബിനോയിയെ അറസ്റ്റുചെയ്തത്. ബിനോയിയെ കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. വരും ദിവസങ്ങളിലും അടുത്ത സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും. സൈബർ ആക്രമണമല്ല മരണകാരണമെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്.
Read Moreചെക്കൻ ഒന്ന് സുന്ദരനായതല്ലേ! താടി വടിച്ചതിന് മകന്റെ മുഖത്ത് ആഞ്ഞടിച്ച് പിതാവ്; വിമർശിച്ച് സോഷ്യൽ മീഡിയ
അപ്രതീക്ഷിത സന്ദർശനങ്ങൾ മുതൽ അപ്രതീക്ഷിത സമ്മാനങ്ങൾ വരെ മാതാപിതാക്കൾക്ക് സന്തോഷം പകരാൻ കുട്ടികൾ പലപ്പോഴും പല വഴികളും പരീക്ഷിക്കുന്നു. ഇത്തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ക്ലീൻ ഷേവ് ലുക്കിൽ പിതാവിനെ അത്ഭുതപ്പെടുത്താനുള്ള ഒരു ആൺകുട്ടിയുടെ ശ്രമം പരാജയപ്പെട്ട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്. ഘർകെകലേഷ് എന്ന അക്കൗണ്ടിൽ നിന്നും എക്സിൽ പങ്കിട്ട വീഡിയോയിൽ, തന്റെ ക്ലീൻ ഷേവ് ലുക്ക് ആകാംക്ഷയോടെ പിതാവിനെ കാണിക്കുന്ന ആൺകുട്ടിയെ കാണിക്കുന്നു. പക്ഷേ കാര്യങ്ങൾ അപ്രതീക്ഷിത വഴിത്തിരിവിലേക്കാണ് നീങ്ങിയത്. വീഡിയോയിൽ കുട്ടി കാമറയ്ക്ക് അഭിമുഖമായി നിൽക്കുന്നു. അച്ഛൻ പിന്നിൽ നിന്ന് പ്രവേശിക്കുന്നു. തുടർന്ന് മാറ്റം ശ്രദ്ധയിൽപ്പെട്ടപ്പോൾ, മകൻ താടി വടിച്ചിട്ടുണ്ടോ എന്ന് പിതാവ് ചോദിക്കുന്നു. പിന്നാലെ കുട്ടി തിരിഞ്ഞുനോക്കി. അല്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം തൊട്ടടുത്ത നിമിഷം തന്നെ ആ മനുഷ്യൻ തന്റെ മകന്റെ മുഖത്ത് അടിച്ചു.…
Read Moreകെഎസ്ആർടിസി 220 ബസുകൾ വാങ്ങുന്നു: ടെൻഡർ നടപടി തുടങ്ങി; കട ബാധ്യത കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് തീരുമാനം
ചാത്തന്നൂർ: കെഎസ്ആർടിസി 220 പുതിയ ബസുകൾ വാങ്ങുന്നു. ഇതിനുള്ള ടെൻഡർ നടപടികൾ തുടങ്ങി. ഫുൾ ബോഡിയോടു കൂടിയ 10.5 മീറ്റർ നീളമുള്ള നോൺ എസി ബസുകൾ ആണ് വാങ്ങുന്നത്. നാല് സിലിണ്ടർ ഡീസൽ ബസുകൾ ബിഎസ് VI ശ്രേണിയിൽപ്പെട്ടതായിരിക്കും. മൂന്നു വർഷമോ അല്ലെങ്കിൽ നാലു ലക്ഷം കിലോമീറ്ററോ കമ്പനി വാറന്റി ഉറപ്പാക്കണം. ഹ്രസ്വ ദൂര ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്താനാണ് ഈ ബസുകൾ വാങ്ങുന്നത്. സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസിക്ക് പ്ലാൻ ഫണ്ടായി നീക്കിവച്ച 96 കോടി രൂപ വിനിയോഗിച്ചാണ് 220 ബസുകൾ വാങ്ങാൻ നീക്കം നടത്തുന്നത്. 1000 പുതിയ ബസുകൾ വാങ്ങാനുള്ള കെ എസ് ആർടിസിയുടെ ശ്രമത്തിന്റെ കൂടി ഭാഗമായാണ് ആദ്യഘട്ടമെന്ന നിലയിൽ 220 ബസുകൾ വാങ്ങുന്നത്. 2016നു ശേഷം ഇപ്പോഴാണ് പുതിയ ബസ് വാങ്ങാൻ കെഎസ്ആർടിസി നീക്കം നടത്തുന്നത്. നിലവിൽ കെഎസ്ആർടിസിക്കുള്ളതെല്ലാം പഴഞ്ചൻ ബസുകളാണ്. പലതും…
Read Moreസ്കൂളുകളിൽ 220 പ്രവൃത്തിദിനങ്ങൾ; പ്രായോഗിക പരിഹാരം തേടി ഹൈക്കോടതി
കൊച്ചി: സ്കൂള്‍ പ്രവൃത്തിദിനങ്ങൾ 220 ആക്കിയത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണോ എന്നും ഈ വിഷയത്തില്‍ പ്രായോഗികമായി പരിഹാരം കാണാന്‍ കഴിയില്ലേയെന്നും ഹൈക്കോടതി. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ അധ്യാപക സംഘടനയായ കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. സര്‍ക്കാരിന്റെ മറുപടിക്കായി ഹര്‍ജി മാറ്റി. സ്വകാര്യ സ്കൂള്‍ മാനേജര്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് അധ്യയനദിവസം ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബന്ധപ്പെട്ടവരെ കേട്ടശേഷം വേണം തീരുമാനമെടുക്കേണ്ടതെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അധ്യാപകരുടെയടക്കം അഭിപ്രായം തേടാതെയാണു സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് അസോസിയേഷന്റെ ആക്ഷേപം. പ്രൈമറി മേഖലയിലടക്കം അധ്യയനദിവസം 220 ആക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധമാണ്. സര്‍ക്കാര്‍ ഉത്തരവുകളുടെപോലും പിന്‍ബലമില്ലാതെ വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം വരുത്തുക മാത്രമാണു ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തീരുമാനം നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് അധ്യാപക സംഘടനയുടെ ആവശ്യം. പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, ഹർജിക്കാരായ മൂവാറ്റുപുഴ വീട്ടൂര്‍ എബനേസര്‍…
Read Moreതിരികെ അടുക്കളയിലേക്ക്; തമിഴ്നാട്ടില്‍ നിന്ന് മത്തി എത്തും, വിലയും കുറയുമെന്ന് പ്രതീക്ഷ
കൊച്ചി: വില കുതിച്ചുയർന്നതോടെ മലയാളിയുടെ അടുക്കളയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട മത്തി മടങ്ങിയെത്തുന്നു. കേരളതീരത്ത് ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നുണ്ടെങ്കിലും തമിഴ്നാട്ടില്‍നിന്നുള്ള മത്തിയുടെ വരവ് വിലക്കുറവിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനം ഇക്കഴിഞ്ഞ 15ന് അവസാനിച്ചിരുന്നു. ഇപ്പോള്‍ അവിടെ മത്തി സുലഭമാണ്. കേരളത്തിലെ പ്രതിസന്ധി കണക്കിലെടുത്ത് തമിഴ്നാട്ടില്‍നിന്ന് മത്തി എത്തിക്കാനാണു സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരുടെ ശ്രമം. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു കിലോ മത്തിക്ക് 400 രൂപ വരെയെത്തിയിരുന്നു. കടലില്‍ ചൂട് കൂടിയതിനാല്‍ ഇത്തവണ മത്സ്യലഭ്യത കുറവായിരുന്നു. ഇതിനൊപ്പം ട്രോളിംഗ് നിരോധനംകൂടി വന്നതോടെ ഹാര്‍ബറുകളിലേക്കുള്ള മത്തിയുടെ വരവ് നിലച്ചു. ഏപ്രിലില്‍ തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനം തുടങ്ങിയപ്പോള്‍ അവിടെനിന്നുള്ള വരവും നാമമാത്രമായി. ഇതൊക്കെയാണ് മത്തി വില ഉയരങ്ങളിലേക്കു പോകാന്‍ കാരണമായി കച്ചവടക്കാര്‍ പറയുന്നത്. കടലിലെ താപനില കൂടുന്നത് ഏറ്റവുമധികം ബാധിക്കുന്നത് മത്തിയെയാണ്. 27 ഡിഗ്രി സെല്‍ഷസ് ചൂടിൽ മാത്രമേ മത്തിക്ക് ജീവിക്കാന്‍…
Read More