സ്വര്‍ണക്കുതിപ്പ്; പവന് 600 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,715 രൂപയും പവന് 53,720 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ഔൺസിന് 2,361 ഡോളറും രൂപയുടെ വിനിമയ നിരക്ക് 83.57 ആണ്. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും വര്‍ധിച്ച് 5,590 രൂപയായി. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 73 ലക്ഷം രൂപയായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ നിലവിലെ റിക്കാര്‍ഡ് വില മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയും എന്നുള്ളതാണ്. ഏതു കുറവിലും സ്വര്‍ണം വാങ്ങിക്കുന്ന നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭം എടുക്കുകയും പിന്നീട് 3,040 ഡോളര്‍ കുറയുമ്പോള്‍ വീണ്ടും വാങ്ങിക്കുകയും ചെയ്യുന്ന പ്രവണത കൂടുതലാണ്. ഇതിനാല്‍ വിലനിലവാരം വലുതായി കുറയുന്നില്ല. മാത്രമല്ല സാങ്കേതികമായി സ്വര്‍ണവില ഇപ്പോഴും ബുള്ളിഷ് ട്രെന്‍ഡിലാണ്.…

Read More

വോട്ട് ചോദിച്ച് വരുന്പോൾ എല്ലാ നേതാക്കളും പറയുന്ന വാക്കാണ് വ്യാജമദ്യത്തിനെതിരേ നടപടിയെടുക്കുമെന്ന്, എന്നാൽ അധികാരത്തിലെത്തിയാൽ അത് മറക്കും; സൂര്യ

കള്ളിക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ. ഇലക്ഷൻ അടുക്കുന്ന സമയത്ത് വോട്ട് ചോദിച്ച് വരുന്പോൾ എല്ലാ നേതാക്കളും പറയുന്ന വാക്കാണ് വ്യാജമദ്യത്തിനെതിരേ നടപടിയെടുക്കുമെന്നത്. എന്നാൽ അധികാരത്തിലെത്തിയാൽ ഇതെല്ലാം മറക്കുകയാണ് ചെയ്യുന്നതെന്ന് സൂര്യ പറഞ്ഞു. ഇനി ഇത് അംഗീകരിക്കാൻ സാധിക്കില്ല. വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം വേണമെന്നും താരം പറഞ്ഞു. മദ്യദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിഷമദ്യമൊഴുകുന്നത് തടയാൻ കർശനനിയമം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് കള്ളിക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 49 പേർ മരണമടഞ്ഞത്. കള്ളക്കുറിച്ചിയിലെ കരുണപുരത്തുനിന്നാണ് കൊല്ലപ്പെട്ടവർ വിഷമദ്യം കഴിച്ചത്. ബുധനാഴ്ച രാത്രിയോടെ മദ്യം കഴിച്ചവർക്ക് തലവേദന, ഛർദി, തലകറക്കം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ കണ്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

ഇറേനിയൻ വിപ്ലവഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

ഒട്ടാവ: കനേഡിയൻ സർക്കാർ ഇറാനിലെ വിപ്ലവഗാർഡുകളെ ഭീകരസംഘടനയായി മുദ്രകുത്തി. ആഗോള തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടാണ് ഈ നടപടിയെന്നു കനേഡിയൻ ആഭ്യന്തരമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് അറിയിച്ചു. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്‌യുടെ കീഴിൽ സൈനിക, രാഷ്‌ട്രീയ, സാന്പത്തിക ശക്തിയായി പ്രവർത്തിക്കുന്ന വിപ്ലവഗാർഡിനെ അമേരിക്ക 2019ൽ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. സ്വന്തമായി കര, നാവിക, വ്യോമ വിഭാഗങ്ങളുള്ള ഇതിൽ 1.9 ലക്ഷം പേർ അംഗങ്ങളാണ്. പശ്ചിമേഷ്യയിലെ വിവിധ ഗ്രൂപ്പുകൾക്ക് ആയുധവും പണവും സാങ്കേതികവിദ്യയും നല്കി അസ്ഥിരത വിതയ്ക്കുന്നതായും ആരോപിക്കപ്പെടുന്നു. വിപ്ലവഗാർഡിലെ വിദേശ ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്ന ഖുദ്സ് ഫോഴ്സിനെ കാനഡ നേരത്തേ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ നടപടിയോടെ വിപ്ലവഗാർഡുമായി ബന്ധമുള്ള മുതിർന്ന ഇറേനിയൻ ഉദ്യോഗസ്ഥർക്കു കാനഡ സന്ദർശിക്കുന്നതിനു വിലക്കുണ്ടാകും. കാനഡയിൽ നിലവിലുള്ള ഉദ്യോഗസ്ഥർ അന്വേഷണം നേരിടുകയോ പുറത്താക്കപ്പെടുകയോ ചെയ്യും. കനേഡിയൻ നടപടിയെ ഇറേനിയൻ വിദേശകാര്യമന്ത്രാലയം അപലപിച്ചു. ഇറേനിയൻ…

Read More

ഇസ്രേലി തീരത്ത് 3300 വർഷം പഴക്കമുള്ള ഭരണികൾ

ടെൽ അവീവ്: ഇസ്രേലി തീരത്ത് 3300 വർഷം മുന്പ് മുങ്ങിയ കപ്പലിലെ മൺഭരണികൾ കണ്ടെത്തി. വടക്കൻ തീരത്തുനിന്ന് 90 കിലോമീറ്റർ അകലെ 1800 മീറ്റർ ആഴത്തിൽ നൂറുകണക്കിനു ഭരണികളാണു കിടക്കുന്നത്. പുരാതന മനുഷ്യരുടെ നാവികശേഷി വിശദമാക്കുന്ന കണ്ടുപിടിത്തംകൂടിയാണിതെന്ന് ഇസ്രേലി പുരാവസ്തു അഥോറിറ്റി ചൂണ്ടിക്കാട്ടി. മെഡിറ്ററേനിയൻ കടലിൽ കണ്ടെത്തുന്ന ഏറ്റവും പഴക്കമുള്ള കപ്പൽ അവശിഷ്ടമാണിത്. എണ്ണയ്ക്കും പ്രകൃതിവാതകത്തിനുമായി സ്വകാര്യ കന്പനി നടത്തിയ പര്യവേക്ഷണത്തിനിടെയാണ് കടലിനടിയിലെ ഭരണികൾ ശ്രദ്ധയിൽപ്പെട്ടത്. ഇസ്രേലി ഗവേഷകർ രണ്ടു ഭരണികൾ മാത്രമാണു പുറത്തെടുത്തിട്ടുള്ളത്. കാനാൻ ദേശക്കാർ ഉപയോഗിച്ചിരുന്ന ഭരണികളാണിതെന്നു കരുതുന്നു. തീരത്തോടു ചേർന്നു മാത്രമല്ല, പുറങ്കടലിലും കപ്പലോടിക്കാനുള്ള വൈദഗ്ധ്യം അന്നത്തെ മനുഷ്യർക്കുണ്ടായിരുന്നുവെന്നാണ് ഇത്ര ദൂരത്ത് കപ്പലവശിഷ്ടം കണ്ടെത്തിയതിൽനിന്നു വ്യക്തമാകുന്നത്. നക്ഷത്രങ്ങളെ നോക്കിയായിരിക്കാം ദിശ നിശ്ചയിച്ചിരുന്നത്.

Read More

പുടിന് ചുവപ്പു പരവതാനി വിരിച്ച് വിയറ്റ്നാം; എതിർപ്പുമായി അമേരിക്ക

ഹാനോയി: ഉത്തരകൊറിയയിൽനിന്നു വിയറ്റ്നാമിലെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ കമ്യൂണിസ്റ്റ് ഭരണകൂടം ചുവപ്പു പരവതാനി വിരിച്ചു സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പുടിനും വിയറ്റ്നാം പ്രസിഡന്‍റ് റ്റൊ ലാമും വ്യക്തമാക്കി. അടുത്തിടെ നടന്ന റഷ്യൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തിയ പുടിനെ റ്റൊ ലാം അഭിനന്ദിച്ചു. വിയറ്റ്നാമുമായുള്ള തന്ത്രപങ്കാളിത്തത്തിന് റഷ്യ പ്രത്യേക പ്രാധാന്യം നല്കുന്നതായി പുടിൻ പറഞ്ഞു. ഇതിനിടെ പുടിന്‍റെ സന്ദർശനം അനുവദിച്ച വിയറ്റ്നാമിനെ വിമർശിച്ച് യുഎസ് രംഗത്തുവന്നു. യുക്രെയ്ൻ അധിനിവേശത്തെ ന്യായീകരിക്കാൻ പുടിനു വിയറ്റ്നാം വേദി നല്കിയെന്ന് യുഎസ് വൃത്തങ്ങൾ കുറ്റപ്പെടുത്തി. സോവ്യറ്റ് യൂണിയന്‍റെ കാലം മുതൽ വിയറ്റ്നാമും റഷ്യയും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോൾ യുഎസുമായും യൂറോപ്പുമായും വിയറ്റ്നാമിന് നല്ല ബന്ധമുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കെതിരായ യുഎൻ പ്രമേയങ്ങളിൽ വോട്ട് ചെയ്യാൻ വിയറ്റ്നാം തയാറായില്ല.

Read More

ഇലക്ഷന്‍ ട്രാന്‍സ്ഫർ; സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ തിരിച്ചയച്ചില്ല‍; പോലീസ് സേനയില്‍ അമര്‍ഷം രൂക്ഷം

കൊച്ചി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റിയ സബ് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കാത്തതില്‍ പോലീസ് സേനയില്‍ അമര്‍ഷം രൂക്ഷം. കഴിഞ്ഞ ജനുവരിയില്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെയാണ് ഇലക്ഷന്‍ ഫലപ്രഖ്യാപനം വന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും പഴയ പോലീസ് സ്‌റ്റേഷനുകളിലേക്ക് തിരിച്ചയയ്ക്കാത്തത്. പോലീസ് ഓഫീസര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ നിലവിലെ ചര്‍ച്ച “നാളെയെങ്കിലും തിരികെ പോകാനുള്ള ഉത്തരവ് ഇറങ്ങുമല്ലേ’ എന്ന ചോദ്യമാണ് .ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരാണ് പല പോലീസ് സ്‌റ്റേഷനുകളിലും ജോലി ചെയ്യുന്നത്. നിയമനം കിട്ടുന്ന ജില്ലകളില്‍ വീട് വാടകയ്ക്ക് എടുത്തോ അല്ലെങ്കില്‍ പോലീസ് ക്വാര്‍ട്ടേഴ്‌സുകളിലോ കുടുംബസമേതമാണ് പലരും താമസിക്കുന്നത്. പഠന സൗകര്യാര്‍ഥം കുട്ടികളെ അതാത് പ്രദേശത്തെ സ്‌കൂളുകളിലും ചേര്‍ത്തവരാണ് മിക്ക പോലീസ് ഓഫീസര്‍മാരും. കുട്ടികളെ സ്‌കൂളില്‍ ആക്കാനും മറ്റ് കുടുംബാവശ്യങ്ങള്‍ക്കുമെല്ലാം വേണ്ട സഹായം ചെയ്തിരുന്ന ഗൃഹനാഥനായ പോലീസ് ഉദ്യോഗസ്ഥന്‍ ആറു മാസത്തേക്ക് മറ്റിടങ്ങളില്‍ സ്ഥലംമാറിപ്പോകുമ്പോള്‍…

Read More

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; പരാതി കിട്ടുന്ന മുറയ്ക്ക് പോലീസിന് അന്വേഷിക്കാം; ഹൈക്കോടതി

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസില്‍ പരാതി കിട്ടുന്ന മുറയ്ക്ക് കേരള പോലീസിന് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി. ഇതോടെ സംഭവത്തില്‍ കൂടുതല്‍ പിടിമുറക്കാനൊരുങ്ങി പോലീസ്. കേസ് ഇതുവരെ ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് പോലീസ് അന്വേഷണം തുടരാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്. സിബിഐ ഈ കേസ് ഏറ്റെടുക്കുന്നതു വരെയാണ് പൊലീസ് അന്വേഷണം തുടരാന്‍ ഉത്തരവ്. കേസില്‍ മറുപടി സമര്‍പ്പിക്കാന്‍ സിബിഐ സമയം തേടി. സിബിഐ ഈ കേസ് ഏറ്റെടുത്തതായോ ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതായോ ഉള്ള രേഖകളൊന്നും കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അന്വേഷണം എവിടെയും എത്താതെ പോകാന്‍ പാടില്ല. അതുകൊണ്ട് പരാതികള്‍ കിട്ടുന്ന മുറയ്ക്ക് അവ റജിസ്റ്റര്‍ ചെയ്ത് പോലീസിന് അന്വേഷണം ആരംഭിക്കാമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. കേസ് ഇതുവരെ അന്വേഷിച്ചിരിക്കുന്നത് ചേര്‍പ്പ് പോലീസാണ്. 2024 ഏപ്രില്‍…

Read More

മരണത്തിലും ജീവിതത്തിലും ഒന്നിച്ച്; ഭാര്യ മരിച്ച ഉടൻ ഐപിഎസ് ഓഫീസര്‍ ആശുപത്രിയിൽ സ്വയം വെടിവച്ചു ജീവനൊടുക്കി

ദിസ്പുർ: ഭാര്യ മരിച്ച മനോവിഷമത്തില്‍ ഐപിഎസ് ഓഫീസര്‍ ആശുപത്രിയിലെ ഐസിയുവിൽ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. അസം ആഭ്യന്തര സെക്രട്ടറിയായ ഷിലാദിത്യ ചേത്യ (44) യാണ് ആത്മഹത്യചെയ്തത്. കാൻസർ ബാധിച്ച് മരിച്ച ഭാര്യയുടെ വിയോഗ വാർത്തയറിഞ്ഞ് മിനിറ്റുകൾക്കുള്ളിലായിരുന്നു സംഭവം. കാൻസർ ബാധിതയായ ഭാര്യ അഗമോനി ബാർബറുവ ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയായ നെംകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖത്തെത്തുടർന്ന് ഇരുവരും രണ്ടു മാസത്തോളമായി ആശുപത്രിയിൽ താമസിച്ച് വരികയായിരുന്നു. ഭാര്യയെ പരിചരിക്കുന്നതിനായി ഷിലാദിത്യ കഴിഞ്ഞ നാല് മാസമായി അവധിയെടുത്തിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ അഗമോനി മരിച്ചു. ഈസമയം, ഷിലാദിത്യ ചേത്യ ഡോക്ടർക്കും നഴ്‌സിനുമൊപ്പം മുറിയിലുണ്ടായിരുന്നു. ഭാര്യയുടെ മരണവാർത്തയറിഞ്ഞ് ഷിലാദിത്യ തനിക്ക് പ്രാർഥിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. ഇതോടെ മറ്റുള്ളവർ പുറത്തേക്കിറങ്ങി. 10 മിനിറ്റിനുശേഷം മുറിയിൽനിന്നു വെടിശബ്ദം കേട്ട് ഡോക്ടറും മറ്റും ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സർവീസ് റിവോൾവർ ഉപയോഗിച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്തത്. അസം…

Read More

ആയിരത്തോളം പടങ്ങളിൽ അഭിനയിച്ച ഗ്രേറ്റ് ആർട്ടിസ്റ്റ്, സുകുമാരിയമ്മയിൽ നിന്നു പഠിക്കേണ്ടതുണ്ട്; തുറന്ന് പറഞ്ഞ് സീമ

സുകുമാരിയമ്മയോ‌ട് എനിക്ക് കുറച്ചുകൂടെ അടുപ്പമുണ്ട്. സുകുമാരിയമ്മയിൽനിന്നു കണ്ട് പഠിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. അമ്മ ഒരു കെട്ട് പലഹാരവുമായാണ് ഷൂട്ടിന് വരിക. എല്ലാവർക്കും കൊടുക്കും. കിട്ടുന്ന പൈസയിൽ പാതിയും ഓരോ സാധനങ്ങൾ മേടിച്ച് ആൾക്കാർക്ക് കൊടുക്കും. ഞാനും അമ്മയും കൊല്ലത്ത് ഒരിടത്ത് ഷൂട്ടിന് നിൽക്കുകയാണ്. വസ്ത്രം മാറണം. കടലിന് അടുത്തുള്ള അംഗൻവാടി പോലത്തെ കെട്ടിടത്തിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഡ്രസ് മാറ്റാൻ ഒരു മാർഗവും ഇല്ല. ദാവണി പോലത്തെ ഡ്രസാണ്. പാവാടയും ബ്ലൗസുമാണ്. എല്ലാം ചേഞ്ച് ചെയ്യണം. എവിടെ നിന്ന് മാറണം എന്ന് കൺഫ്യൂഷൻ. അമ്മ എന്നെ വിളിച്ചു. കോസ്റ്റ്യൂമറെ വിളിച്ച് ലുങ്കി കൊണ്ട് വരാൻ പറഞ്ഞു. കെട്ടിടത്തിന്‍റെ മൂലയിലേക്ക് പോയി രണ്ട് വശത്തുമായി മുണ്ട് പിടിച്ച് നിന്നു. നീ മാറിക്കോളാൻ പറഞ്ഞു. ഞാൻ വിറച്ച് പോയി. കാരണം ഈ മുണ്ടിന്‍റെ മറവിൽ എങ്ങനെ ഡ്രസ് മാറും. ഈ രണ്ട്…

Read More

ഭാര്യ വിദേശത്ത് പോയതിലെ വിരോധം;  മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

ഇടുക്കി: മരുമകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിനെത്തുടർന്നു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇടുക്കി പൈനാവ് 56 കോളനി സ്വദേശി കൊച്ചുമലയിൽ അന്നക്കുട്ടി തന്പി ((59) യാണു മരിച്ചത്.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന അന്നക്കുട്ടി ഇന്നു പുലർച്ചെയാണു മരണത്തിനു കീഴടങ്ങിയത്. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. അന്നക്കുട്ടിയുടെ പേരക്കുട്ടിയായ രണ്ടു വയസുകാരി ലിയയെയും പ്രതി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതി പിന്നീടു തിരികെയെത്തി അന്നക്കുട്ടിയുടെയും മകൻ ലിൻസിന്‍റെ വീടിനു തീയിടുകയും ചെയ്തു. ഇതിനു ശേഷം തമിഴ്നാട്ടിലേക്കു കടന്നുകളയാൻ ശ്രമിച്ച പ്രതിയെ കുമളിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ അഞ്ചിന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണു നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യാ വീട്ടിലെത്തിയ സന്തോഷ് അന്നക്കുട്ടിയുടെയും മകൻ ലിൻസിന്‍റെ രണ്ടര വയസുള്ള…

Read More