അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ

ബ്രിഡ്ജ്ടൗണ്‍ (ബാർബഡോസ്): ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ തങ്ങളുടെ ആദ്യമത്സരത്തിൽ അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ. 47 റണ്‍സിനാണ് ടീം ഇന്ത്യ ജയം നേടിയത്. സൂര്യകുമാർ യാദവിന്‍റെ (53) അർധ സെഞ്ചുറിയും ജസ്പ്രീത് ബുംറയുടെ മിന്നും ബൗളിംഗുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ട്വന്‍റി-20യിൽ അഫ്ഗാനിസ്ഥാനെതിരേ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല എന്ന ചരിത്രം ഇന്ത്യ ബാർബഡോസിലും തുടർന്നു. സ്കോർ: ഇന്ത്യ 181/8 (20). അഫ്ഗാനിസ്ഥാൻ 134 (20). 182 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ അഫ്ഗാനിസ്ഥാൻ ബാറ്റർമാരെ ജസ്പ്രീത് ബുംറയും അർഷദീപ് സിംഗും ചേർന്ന് സ്വീകരിച്ചത് മാസ്മരിക കട്ടർ ബോളുകളുമായി ആയിരുന്നു. ഓപ്പണർമാരായ റഹ്മനുള്ള ഗുർബാസ് (11), ഹസ്റത്തുള്ള സാസി (2) എന്നിവർ ബുംറയ്ക്കു മുന്നിൽ വീണു. ആറാം നന്പർ ബാറ്ററായ നജിബുള്ള സദ്രനെയും (19) മടക്കി ബുംറ മൂന്ന് വിക്കറ്റ് തികച്ചു. നാല് ഓവറിൽ…

Read More

മലയാളിക്ക് ഇനി ആന്ധ്രാപാല് കുടിക്കേണ്ടി വരില്ല; കേരളത്തെ പാലാഴിയാക്കാൻ ക്ഷീരവികസന വകുപ്പ്; ക്ഷീരകർഷകർക്ക് പശുക്കുട്ടികളെ വിതരണം ചെയ്യും

കോഴിക്കോട്: കേരളത്തെ പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയിലെത്തിക്കാൻ ക്ഷീരകർഷകർക്ക് 10,000 പശുക്കുട്ടികളെ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ക്ഷീര വികസന വകുപ്പ്. ക്ഷീരോത്പാദനത്തിൽ മികവു പുലർത്തുന്ന തെരഞ്ഞെടുക്കപ്പെട്ട 50 ഫോക്കസ് ബ്ലോക്കുകളിൽ പശുക്കളെ വിതരണം ചെയ്യുന്നതടക്കമുള്ള പദ്ധതികൾ വിവിധ വകുപ്പുകളിലൂടെ നടപ്പാക്കാനാണു ക്ഷീരവികസന വകുപ്പ് ഉദ്ദേശിക്കുന്നത്. ക്ഷീരവികസന വകുപ്പിന്‍റെ അഭ്യർഥന മാനിച്ച് ക്ഷീരോത്പാദനത്തിൽ മികവു പുലർത്തുന്ന ബ്ലോക്കുകൾ ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിൽ ‘കറവപ്പശുക്കളെ വാങ്ങൽ’ പദ്ധതി നിർബന്ധിത പദ്ധതിയാക്കി നടപ്പാക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പ് തീരുമാനിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ നൽകിയ ശിപാർശ അംഗീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി. 2024-25 വർഷം ‘സ്വയം പര്യാപ്ത ക്ഷീരകേരളം വർഷം’ ആയി പ്രഖ്യാപിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പക്ഷെ, കേരളത്തിൽ ആവശ്യമുള്ളത്ര പാൽ നിലവിൽ ഉത്പാദിപ്പിക്കുന്നില്ല. 7.71 ലക്ഷം മെട്രിക് ടണ്‍ കുറവാണ് നിലവിലുള്ള ഉത്പാദനം. ഈ കുറവ് നികത്താൻ…

Read More

‘യോഗ എല്ലാവരും ജീവിതചര്യയാക്കണം’: അന്താരാഷ്ട്ര യോഗാ ദിനത്തിൽ അഭ്യാസപ്രകടനവുമായി നരേന്ദ്ര മോദി

ഇന്ന് അന്താരാഷ്ട്ര യോഗാദിനം. രാജ്യത്ത് ഉടനീളം യോഗാദിനാചരണം നടക്കുകയാണ്. എല്ലാവരും യോഗ ജീവിതചര്യയാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ദിനത്തിൽ പറഞ്ഞിരിക്കുന്നത്. 10-ാം രാജ്യാന്തര യോഗാദിനത്തിന്‍റെ ഭാഗമായി ശ്രീനഗറിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ് രംഗത്തിന് യോഗ മുതൽക്കൂട്ടാകുന്നുണ്ടെന്നും യോഗ ചെയ്യുന്നവരുടെ എണ്ണം ലോകത്ത് ദിനംപ്രതി വർധിക്കുകയാണെന്നും മോദി പറഞ്ഞു. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യോഗ ടൂറിസം വളരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെത്തിയ നരേന്ദ്ര മോദി ശ്രീനഗറിൽ ഡാൽ തടാകക്കരയിലുള്ള ഷേർ ഇ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്‍ററിൽ യോഗാഭ്യാസത്തിന് നേതൃത്വം നൽകി. പരിപാടിയിൽ ഏഴായിരത്തോളം ആളുകൾ പങ്കെടുത്തു. 2015 മുതൽ രാജ്യാന്തര യോഗാദിനത്തിൽ വിവിധയിടങ്ങളിൽ പ്രധാനമന്ത്രി യോഗാഭ്യാസത്തിന് നേതൃത്വം നൽകുന്നുണ്ട്. ലോകത്തിന്‍റെ വിവിധ ഇടങ്ങളിൽ സംഘടനകളുടെയും വ്യക്തികളുടെയും നേത്യത്വത്തിൽ ഇന്ന് യോഗാദിനം ആചരിക്കുന്നുണ്ട്.       

Read More

ഒ.ആർ. കേളു സംസ്ഥാന മന്ത്രിസഭയിലേക്ക് കാലെടുത്ത് വയ്ക്കുന്നത് വയനാടിന്‍റെ നാലാമത്തെ മന്ത്രിയായി; ജില്ലയിലെ പ്രഥമ സിപിഎം മന്ത്രിയെന്ന ബഹുമതിയും

കൽപ്പറ്റ: വയനാട്ടിൽനിന്ന് സംസ്ഥാന മന്ത്രിപദത്തിൽ എത്തുന്ന നാലാമത്തെ വ്യക്തിയാണ് തിരുനെല്ലി പഞ്ചായത്തിൽനിന്നുള്ള ഒ.ആർ. കേളു. ജില്ലയിൽനിന്നുള്ള പ്രഥമ സിപിഎം മന്ത്രി എന്ന പദവിയും പട്ടികവർഗത്തിലെ കുറിച്യ സമുദായത്തിൽനിന്നുള്ള കേളുവിനു സ്വന്തമാകും. എം.പി. വീരേന്ദ്രകുമാർ, കെ.കെ. രാമചന്ദ്രൻ, പി.കെ. ജയലക്ഷ്മി എന്നിവരാണ് മുന്പ് സംസ്ഥാന മന്ത്രിസഭയിൽ ഇടംപിടിച്ച വയനാട്ടുകാർ. 1982ലെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്ന എം. കമലം കൽപ്പറ്റ മണ്ഡലത്തിൽനിന്നാണു നിയമസഭയിൽ എത്തിയതെങ്കിലും വയനാട് സ്വദേശിനിയല്ല. എം.പി. വീരേന്ദ്രകുമാറാണ് ജില്ലയിൽനിന്നുള്ള ആദ്യ സംസ്ഥാന മന്ത്രി. 1987 ഏപ്രിൽ രണ്ടിന് വനം മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം ദിവസങ്ങൾക്കുള്ളിൽ രാജിവയ്ക്കുകയായിരുന്നു. വീരേന്ദ്രകുമാർ പിന്നീട് കേന്ദ്ര മന്ത്രിസഭകളിലും ഇടംപിടിച്ചു. ദേവഗൗഡ മന്ത്രിസഭയിൽ 1997 ഫെബ്രുവരി 21 മുതൽ ജൂണ്‍ ഏഴു വരെ ധന സഹമന്ത്രിയായിരുന്നു അദ്ദേഹം. പിന്നീട് ഐ.കെ. ഗുജറാൾ മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള തൊഴിൽമന്ത്രിയായിരുന്നു. കോണ്‍ഗ്രസ് നേതാവായ കെ.കെ. രാമചന്ദ്രൻ…

Read More

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സീറ്റ് കിട്ടാതെ 86,025 വിദ്യാർഥികൾ; ശേഷിക്കുന്നത് 1,332 സീറ്റ് മാത്രം

തിരുവനന്തപുരം: മൂന്നാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചിട്ടും മലബാറിൽ പ്ലസ് വൺ സീറ്റിലെ പ്രതിസന്ധി തുടരുകയാണ്. ഈ മാസം 24ന് ക്ലാസുകൾ തുടരാനിരിക്കെ 86,025 വിദ്യാർഥികൾക്ക് മലബാർ ജില്ലകളിൽ സീറ്റ് ലഭിച്ചിട്ടില്ല. 2,46,032 അപേക്ഷകരാണ് മലബാർ ജില്ലകളിൽ മാത്രം ഉള്ളത്. എന്നാൽ ആകെ സീറ്റുകളുടെ എണ്ണം 1,60,037 ആണ്. പുറത്ത് നിൽക്കുന്ന പതിനായിരങ്ങൾക്ക് ആകെ ശേഷിക്കുന്ന സീറ്റുകളുടെ എണ്ണം 1,332 ഉം. അൺ എയ്ഡഡ് സ്ഥാപനങ്ങളെ ആശ്രയിച്ചാൽ പോലും മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് സർക്കാരിന്‍റെ തന്നെ കൈവശമുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

Read More

വിനോദസഞ്ചാരിയെ ആനപ്പുറത്ത് കയറ്റുന്നതിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു

കല്ലാർ: ഇടുക്കി കല്ലാറിലെ ആന സഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ ആണ് മരിച്ചത്. കല്ലാറിലെ കേരളാ സ്പൈസസ് എന്ന ആന സവാരി കേന്ദ്രത്തിലാണ് സംഭവം. വിനോദസഞ്ചാരിയെ ആനപ്പുറത്ത് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ബാലകൃഷ്ണനെ ആന ആക്രമിക്കുന്നത്. ബാലകൃഷ്ണനെ തട്ടിവീഴ്ത്തിയ ശേഷം ആന ചവിട്ടി കൊല്ലുകയായിരുന്നു.  സംഭവത്തിന് പിന്നാലെ ഇടുക്കിയിലെ ആന സവാരി കേന്ദ്രങ്ങളുടെ ലൈസൻസ് സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്ന് വന്നു. ബാലകൃഷ്ണന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥിയുടെ മരണം; വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു

തിരൂർ: ഓട്ടമാറ്റിക് ഗേറ്റിനിടയിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥി മരിച്ചതിന് പിന്നാലെ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു. കുട്ടിയുടെ മൃതദേഹം കാണാനെത്തിയപ്പോഴാണ് ആസ്യ(51) കുഴഞ്ഞുവീണത്. അടുത്ത വീട്ടിലെ ഓട്ടമാറ്റിക് ഗേറ്റിൽ കുടുങ്ങിയാണ് മുഹമ്മദ് സിനാൻ മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഓട്ടമാറ്റിക് ഗേറ്റ് കടന്ന് പള്ളിലേക്ക് നമസ്കാരത്തിന് പോകുമ്പോഴാണ് കുട്ടി ഗേറ്റിൽ കുടുങ്ങിയത്. ഈ വഴി നടന്നുപോയ നാട്ടുകാരനാണ് കുട്ടി ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ എംഇടി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ് സിനാൻ. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചിലവിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.  

Read More

വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കാലവർഷം സജീവമായതിനു പിന്നാലെ സംസ്ഥാനത്ത് അടുത്ത നാലു ദിവസംകൂടി കനത്ത മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കൻ കേരളത്തിൽ തീവ്രമോ അത്യന്തം തീവ്രോ ആയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഞായറാഴ്ചയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ ഞായറാഴ്ചയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട്…

Read More