നോര്‍മല്‍ ആയ മോണയുടെ കളര്‍ കോറല്‍ പിങ്ക് ആണ്. ഇത് വ്യക്തികളില്‍ വ്യത്യസ്തമാകാം. എങ്കിലും പൊതുവേ ബേസ് കളര്‍ ഇതുതന്നെയാണ്. ഇതില്‍ നിന്നു വ്യത്യസ്തമായി ചുവപ്പു കൂടുതലോ കഴലിപ്പോ രക്തം പൊടിക്കുകയോ ചെയ്താല്‍ മോണരോഗത്തിന്റെ തുടക്കമായി കണക്കാക്കാം. ആരോഗ്യമുള്ള മോണയില്‍ നിന്ന് അകാരണമായി രക്തം വരില്ല. കാരണങ്ങള്‍1. പ്ലേക്ക് : നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ സാധിക്കില്ല. ഇതു രോഗാണുക്കളുടെ കോളനിയാണ്. പ്ലേക്ക് കൃത്യമായി നീക്കം ചെയ്തില്ല എങ്കില്‍ മോണയ്ക്കടിയില് അടിഞ്ഞുകൂടി ചെത്തല്‍ ആയിമാറുന്നു.2. മോണയില്‍ നിന്നുരക്തം വരുന്നത്3. രണ്ടു പല്ലുകള്‍ക്കിടയിലും മോണയ്ക്കിടയിലും ഭക്ഷണം കയറിയിരിക്കുന്നത്.4. കൃത്യമായ രീതിയില്‍ പല്ലു തേയ്ക്കാത്തതിനാലും വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ഡോക്ടറെ കണ്ട് ക്ലീന്‍ ചെയ്യിക്കാത്തതിനാലും 5. ഹോര്‍മോണ്‍ വ്യത്യാസം6. ചില മരുന്നുകള്‍7. പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ലക്ഷണങ്ങള്‍1. ചുവന്നു തടിച്ച മോണ2. മോണ വേദന3. മോണയില്‍ അമർത്തിയാല്‍ രക്തംവരുന്നത്4. വായ്നാറ്റം, രക്തത്തിന്റെയും…
Read MoreDay: June 22, 2024
ഗര്‍ഭിണിയെ പോലീസ് മര്‍ദിച്ചെന്ന വ്യാജപരാതി; യുവതി ഒളിവിലെന്നു സൂചന
കൊച്ചി: ഭര്‍ത്താവിനെ പോലീസ് സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോകാനെത്തി സ്റ്റേഷനില്‍ ആത്മഹത്യാഭീഷണിയും അക്രമണവും നടത്തിയ യുവതി ഒളിവിലെന്നു സൂചന. സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, സ്റ്റേഷന്റെ വാതില്‍ തകര്‍ത്തു, ഒപ്പമുണ്ടായ പിഞ്ചുകുട്ടികളെ വലിച്ചെറിയുന്ന വിധം പെരുമാറിയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ ചേര്‍ത്ത് എറണാകുളം നോര്‍ത്ത് പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തതിനു പിന്നാലെയാണ് യുവതി ഒളിവില്‍ പോയത്. തൃശൂര്‍ സ്വദേശിയായ ഷൈന്‍ മോള് എന്ന യുവതിക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തിയേക്കും.ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയായ തന്നെ പോലീസ് മര്‍ദിച്ചെന്ന വ്യാജ പരാതി ഇവര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. യുവതിയുടെ പരാതി വ്യാജമാണെന്നും സ്റ്റേഷനില്‍നിന്ന് ഭര്‍ത്താവിനെ ഇറക്കിക്കൊണ്ടു പോകാനെത്തിയ ഇവര്‍ പിഞ്ചു കുഞ്ഞുങ്ങളുമായി ആത്മഹത്യാ ഭീഷണി മുഴക്കുകയും അക്രമം അഴിച്ചുവിടുകയുമാണ് ഉണ്ടായതെന്ന് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന് അറിയിച്ചിരുന്നു. അതേസമയം…
Read Moreനികുതിവർധനയ്ക്കെതിരേ കെനിയയിൽ പ്രതിഷേധം
നെയ്റോബി: നികുതിവർധനയ്ക്കെതിരേ കെനിയൻ ജനത നടത്തുന്ന പ്രതിഷേധത്തെ അടിച്ചമർത്തുന്നതായി ആംനസ്റ്റി അടക്കമുള്ള അവകാശസംഘടനകൾ ആരോപിച്ചു. വ്യാഴാഴ്ചത്തെ സംഘർഷങ്ങളിൽ ഇരുനൂറോളം പേർക്കു പരിക്കേൽക്കുകയും നൂറിലധികം പേർ അറസ്റ്റിലാവുകയും ചെയ്തു. തലസ്ഥാനമായ നെയ്റോബിയിൽ ഇരുപത്തൊന്പതുകാരൻ വെടിയേറ്റു മരിച്ചത് പ്രതിഷേധത്തിന്റെ തീവ്രത വർധിപ്പിക്കുമെന്നാണു സൂചന. പ്രസിഡന്റ് വില്യം റൂട്ടോയുടെ പരിഷ്കാരങ്ങൾ സാന്പത്തികവളർച്ച തടയുന്നുവെന്ന ആരോപണങ്ങൾക്കിടെയാണു പുതിയ നികുതി നടപ്പാക്കാനുള്ള നീക്കം. 270 കോടി ഡോളർകൂടി നികുതിവരുമാനമായി കണ്ടെത്തുന്നതിനുള്ള സാന്പത്തിക ബില്ലാണ് പാർലമെന്റിന്റെ പരിഗണനയിലുള്ളത്. ബിൽ നടപ്പാക്കപ്പെട്ടാൽ ജീവിതച്ചെലവ് വർധിക്കുമെന്നു പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ, ഭക്ഷ്യവസ്തുക്കൾക്ക് 16 ശതമാനം നികുതി വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി സർക്കാർ അറിയിച്ചെങ്കിലും ജനരോഷം ശമിച്ചിട്ടില്ല. വ്യഴാഴ്ച പോലീസ് പ്രതിഷേധക്കാർക്കു നേർക്ക് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വെടിയുണ്ടകൾ പ്രയോഗിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയതായി ആംനസ്റ്റി ഇന്റർനാഷണൽ അടക്കം അഞ്ച് അവകാശസംഘടനകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇതിനിടെ, നെയ്റോബിയിൽ ഇരുപത്തൊന്പതുകാരൻ വെടിയേറ്റു…
Read More105-ാം വയസിൽ എംഎ ബിരുദം; 83 വർഷങ്ങൾക്ക് ശേഷം കോണ്വൊക്കേഷന് ചടങ്ങ്
തന്റെ 105-ാം വയസില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംഎ ബിരുദം നേടിയ വയോധികയാണ് സോഷ്യൽ മീഡിയയിലെ താരം. വിര്‍ജീനിയ ജിഞ്ചര്‍ ഹിസ്ലോപ്പ് എന്ന വയോധികയാണ് പഠനകാലത്തിനും 83 വര്‍ഷത്തിനിപ്പുറം കോണ്വൊക്കേഷന് ചടങ്ങില്‍ പങ്കെടുത്ത് ബിരുദം കരസ്ഥമാക്കിയത്. 1936 ലാണ് വിര്‍ജീനിയ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ വിദ്യാര്ഥിനിയായിരുന്നത്. സ്റ്റാന്‍ഫോര്‍ഡ് ഗ്രാജുവേറ്റ് സ്കൂള്‍ ഓഫ് എഡ്യൂക്കേഷനില്‍ പഠിക്കാന്‍ തുടങ്ങിയ ഇവര്‍ക്ക് 2024 ജൂണ്‍ 16-ന് നടന്ന ഒരു ബിരുദദാന ചടങ്ങിലാണ് ബിരുദാനന്തര ബിരുദം ലഭിച്ചത്. അന്ന് കോഴ്സ് വര്‍ക്ക് സമര്‍പ്പിച്ച് അന്തിമ തീസിസ് പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ബിരുദാനന്തര ബിരുദം നേടാൻ വിര്‍ജീനിയയ്ക്ക് കഴിഞ്ഞില്ല എന്നതാണ്. കാരണം പഠനകാലത്ത് അവര്‍ തന്റെ കാമുകനെ വിവാഹം ചെയ്യുകയും ക്യാമ്പസില്‍ നിന്ന് പോവുകയും ചെയ്യുകയായിരുന്നു. ശേഷം ഭര്‍ത്താവ് രണ്ടാംലോകമഹായുദ്ധത്തില്‍ പങ്കെടുക്കാനായി പോവുകയും വിര്‍ജീനിയയ്ക്ക് അവിടം വിടുകയും ചെയ്യേണ്ടിവന്നു. പിന്നീട് ജീവിതം കരുപിടിപ്പിക്കാനുള്ള ഓട്ടത്തിനിടയില്‍ ബിരുദവും…
Read More ചിന്പാൻസികൾ സ്വയം ചികിത്സിക്കും; പ്രതീക്ഷയോടെ ഡോക്ടർമാർ
ലണ്ടൻ: മനുഷ്യന്റെ അടുത്ത ബന്ധുവായ ചിന്പാൻസി ആൾക്കുരങ്ങുകൾ സ്വയം ചികിത്സ നടത്തുന്നതായി ഗവേഷകർ കണ്ടെത്തി. രോഗം വരുന്പോഴും മുറിവുണ്ടാകുന്പോഴും ചിന്പാൻസികൾ പ്രത്യേക ചെടികളും ഉണങ്ങിയ മരത്തിന്റെ ഭാഗങ്ങളും പഴത്തൊലികളുമൊക്കെ ഭക്ഷിക്കും. വിശദമായ പരിശോധനയിൽ ഇവയ്ക്ക് അണുനശീകരണ, വേദനസംഹാര ശേഷികൾ ഉള്ളതായി കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡിലെ ഡോ. എലോഡി ഫ്രേമാന്റെ നേതൃത്വത്തിലുള്ള സംഘം യുഗാണ്ടയിലെ ബുഡോംഗോ സംരക്ഷിത വനത്തിൽ വസിക്കുന്ന രണ്ട് ചിന്പാൻസി കൂട്ടത്തെ നാലു വർഷം നിരീക്ഷിച്ചാണു സുപ്രധാന കണ്ടെത്തലിലെത്തിയത്. വേദന സംശയിക്കുന്ന ചിന്പാൻസികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് രോഗം ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്തത്. രോഗമുള്ളവർ അസാധാരണ വസ്തുക്കൾ ഭക്ഷണമാക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഈ ചെടികളും മറ്റും പരിശോധിച്ചപ്പോൾ പലതിനും ആന്റിബാക്ടീരിയൽ സവിശേഷതകളും മുറിവുണക്കാനുള്ള കഴിവും ഉണ്ടെന്നു കണ്ടെത്തി. ഗവേഷകരുടെ പഠനത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ ചിന്പാൻസികളും സുഖംപ്രാപിച്ചതായും ഡോ. ഫ്രേമാൻ പറയുന്നു. പുതിയ മരുന്നുകൾ കണ്ടെത്താൻ ചിന്പാൻസികൾ മനുഷ്യനെ…
Read Moreനിമിഷപ്രിയയുടെ മോചനം; പ്രാരംഭ ചര്‍ച്ചകള്‍ക്കായി 16,71,000 രൂപ നിക്ഷേപിച്ചു
കൊച്ചി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായി 16,71,000 രൂപ (20,000 ഡോളര്‍) കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമാഹരിച്ച തുകയാണ് നിക്ഷേപിച്ചത്. പ്രാരംഭചര്‍ച്ചകള്‍ക്ക് 40,000 ഡോളര്‍ ഇന്ത്യന്‍ എംബസി വഴി കൈമാറാന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പണം കൈമാറാന്‍ അനുമതി തേടി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. മോചനത്തിന് വേണ്ടിയുള്ള പ്രാരംഭ ചര്‍ച്ച തുടങ്ങണമെങ്കില്‍ നാല്‍പ്പതിനായിരം അമേരിക്കന്‍ ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. കൊല്ലപ്പെട്ട യമന്‍ യുവാവ് തലാലിന്റെ കുടുംബവുമായി പ്രാരംഭ ചര്‍ച്ച നടത്തുന്നതിന് ആവശ്യമായ ചെലവിനാണ് ഈ തുക ഉപയോഗിക്കുക. ചര്‍ച്ച നടത്തിയാല്‍ മാത്രമേ അവര്‍ ദിയാധനം സ്വീകരിച്ച് മാപ്പ് നല്‍കുമോയെന്നും…
Read Moreറോഡിൽ നിയമങ്ങൾ പാലിക്കണം, ഇല്ലെങ്കിൽ കർശന നടപടി; ഡ്രൈവിംഗ് അച്ചടക്കം പാലിക്കുന്നതിൽ കേരളീയർ ഏറ്റവും പിന്നിലെന്ന് മന്ത്രി ഗണേഷ് കുമാർ
ചാത്തന്നൂർ: എതിരെ വരുന്ന വാഹനങ്ങൾക്ക് കാഴ്ച മറയ്ക്കുന്ന തരത്തിൽ വാഹനങ്ങളിലെ ലൈറ്റുകൾ പ്രകാശിപ്പിക്കരുതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ.ലൈറ്റ് ഡിമ്മും ബ്രൈറ്റും ചെയ്തില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കനത്ത ശിക്ഷ ലഭിക്കുമെന്നും വീഡിയോ സന്ദേശത്തിൽ മന്ത്രി വ്യക്തമാക്കി. മുൻകാലത്ത് ഡ്രൈവർമാർ ഡിമ്മും ബ്രൈറ്റും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ ആരും അത് പാലിക്കാറില്ല. ഇത് സംസ്കാരമുള്ള ഡ്രൈവിംഗ് രീതിയല്ല. ഏത് തരം വാഹനങ്ങളിലായാലും മുൻ ഭാഗത്ത് അലങ്കാര ലൈറ്റുകളോ മുകൾ ഭാഗത്തെ ആഡംബര ലൈറ്റുകളോ അനുവദിക്കില്ല. ടൂറിസ്റ്റ് ബസുകൾക്കും മറ്റും പിൻ ഭാഗത്ത് മറ്റ് വാഹനങ്ങൾക്ക് ഉപദ്രവമുണ്ടാകാത്ത രീതിയിൽ ആകാം. മുൻഭാഗത്ത് കമ്പിനികൾ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളെ ആകാവൂ. ഇതിൽ ലെൻസ് സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കും. ഇത്തരം ആഡംബരങ്ങൾ സ്വയം ഇളക്കി മാറ്റുന്നതാണ് നല്ലത്. മോട്ടോർ വാഹന ഉദ്യോഗസ്ഥരോ പോലീസോ ഇത് നീക്കം ചെയ്താൽ ഡാമേജ് സംഭവിക്കാൻ…
Read Moreഭക്തജനത്തിരക്ക്: ജൂലൈ ഒന്നുമുതൽ വിഐപി ദർശനത്തിനു നിയന്ത്രണം
ഗുരുവായൂർ: ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ജൂലൈ ഒന്നു മുതൽ വിഐ പി – സ്പെഷൽ ദർശനങ്ങൾക്ക് രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെ നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഭക്തജനങ്ങൾക്ക് സുഗമമായ ദർശനമൊരുക്കാനാണിത് പൊ തു അവധി ദിവസങ്ങളിലും സ് കൂൾ അവധിക്കാലത്തും വിഐ പി – സ്പെഷൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജൂലൈ ഒന്നുമുതൽ ഉദയാസ്തമന പൂജയുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി ദർശനം ഇല്ല. ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ് പെഷൽ ദർശനവും ശ്രീകോവിൽ നെയ് വിളക്ക് വഴിപാടുകാർക്കുള്ള ദർശനത്തിനും നിയന്ത്രണം ബാധകമല്ല. പൊതു അവധി ദിനങ്ങളായ ജൂലൈ 13 മുതൽ 16 കൂടിയ ദിവസങ്ങളിൽ കൂടുതൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കുന്നതിനു ക്ഷേത്രം ഉച്ചയ്ക്കുശേഷം 3.30 ന് തുറക്കാനും…
Read Moreചിമ്പാൻസികൾ സ്വയം ചികിത്സിക്കും; സുപ്രധാന കണ്ടെത്തൽ
മനുഷ്യന്റെ അടുത്ത ബന്ധുവായ ചിമ്പാൻസി ആൾക്കുരങ്ങുകൾ സ്വയം ചികിത്സ നടത്തുന്നതായി ഗവേഷകർ കണ്ടെത്തി. രോഗം വരുന്പോഴും മുറിവുണ്ടാകുമ്പോഴും ചിമ്പാൻസികൾ പ്രത്യേക ചെടികളും ഉണങ്ങിയ മരത്തിന്റെ ഭാഗങ്ങളും പഴത്തൊലികളുമൊക്കെ ഭക്ഷിക്കും. വിശദമായ പരിശോധനയിൽ ഇവയ്ക്ക് അണുനശീകരണ, വേദനസംഹാര ശേഷികൾ ഉള്ളതായി കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡിലെ ഡോ. എലോഡി ഫ്രേമാന്റെ നേതൃത്വത്തിലുള്ള സംഘം യുഗാണ്ടയിലെ ബുഡോംഗോ സംരക്ഷിത വനത്തിൽ വസിക്കുന്ന രണ്ട് ചിമ്പാൻസി കൂട്ടത്തെ നാലു വർഷം നിരീക്ഷിച്ചാണു സുപ്രധാന കണ്ടെത്തലിലെത്തിയത്. വേദന സംശയിക്കുന്ന ചിമ്പാൻസികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് രോഗം ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്തത്. രോഗമുള്ളവർ അസാധാരണ വസ്തുക്കൾ ഭക്ഷണമാക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഈ ചെടികളും മറ്റും പരിശോധിച്ചപ്പോൾ പലതിനും ആന്റിബാക്ടീരിയൽ സവിശേഷതകളും മുറിവുണക്കാനുള്ള കഴിവും ഉണ്ടെന്നു കണ്ടെത്തി. ഗവേഷകരുടെ പഠനത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ ചിമ്പാൻസികളും സുഖംപ്രാപിച്ചതായും ഡോ. ഫ്രേമാൻ പറയുന്നു. പുതിയ മരുന്നുകൾ കണ്ടെത്താൻ ചിമ്പാൻസികൾ മനുഷ്യനെ സഹായിക്കുമെന്നാണു…
Read Moreവർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടു മാത്രം ടൂറിസം പദ്ധതി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം: വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ട് മാത്രമേ മേഖലയിൽ ടൂറിസം പദ്ധതികൾ നടപ്പാക്കുകയുള്ളുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വർക്കലയിൽ അടുത്തിടെ ഇടിഞ്ഞ കുന്നുകൾ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ഡോക്ടർ അമ്പിളി എന്നിവരും ഒപ്പമുണ്ടായിരുന്നു. വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്രമന്ത്രാലയങ്ങൾക്ക് സമർപ്പിച്ച ശേഷമായിരിക്കും തുടർനടപടികൾ. അടുത്തിടെ കനത്ത മഴയിൽ ഇവിടെ വൻതോതിൽ കുന്നിടിഞ്ഞിരുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഭൗമ പൈതൃക പ്രദേശമായി പ്രഖ്യാപിച്ച പ്രദേശമാണ് വർക്കല പാപനാശം ബീച്ചിനോട് ചേർന്ന നാലേക്കർ വരുന്ന കുന്നുകളിൽ സ്ഥിരമായുള്ള കെട്ടിട നിർമാണങ്ങൾ അനുവദിക്കരുതെന്ന് 2014 ൽ തന്നെ ജിഎസ്ഐ മുന്നറിയിപ്പ് നൽകിയിരുന്നു.
Read More