ജയരാജൻമാർ മൂന്നുതട്ടിൽ; സിപിഎം കണ്ണൂർ ലോബിതകർന്നെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: പിണറായി വിജയന്‍റെ ഉറ്റവരായ ജയരാജന്മാർ മൂന്നു തട്ടിലായതോടെ എക്കാലത്തെയും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി യദുകുലം പോലെ തമ്മിലടിച്ചു തകർന്നുവെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. നിഴൽ യുദ്ധം തുടരുന്ന ജയരാജന്മാരെ താമസിയാതെ കുലംകുത്തികളായി പ്രഖ്യാപിക്കും. പാർട്ടി അംഗത്വം, ചുവപ്പുസേന എന്നിവയിൽ എന്നും ഒന്നാമതായ കണ്ണൂരിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഗ്രാമങ്ങൾ ഒലിച്ചു പോയത്. ബംഗാളിൽ നന്ദിഗ്രാമിൽ നിന്നാണ് സിപിഎമ്മിന്‍റെ മരണമണി മുഴങ്ങിയതെങ്കിൽ കേരളത്തിൽ കണ്ണൂരിലാണ് അന്ത്യകൂദാശ നടന്നത്. മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, മുന്നണി കൺവീനർ എന്നീ ഉന്നത സ്ഥാനങ്ങൾ കണ്ണൂരിൽ മാത്രമായി കേന്ദ്രീകരിക്കുന്നതിൽ മറ്റു ജില്ലക്കാർക്ക് കടുത്ത അമർഷമുണ്ട്. വി.എസിന്‍റെ പതനത്തോടെ ദുർബലമായ തിരുവിതാംകൂർ ലോബി പുതിയ നേതാവിനെ തേടുകയാണ്. ആദ്യ കാലത്ത് എകെജിയായിരുന്നു കണ്ണൂർ ലോബിയുടെ നായകൻ. പിന്നീട് എം.വി.രാഘവനായി. ഇഎം എസും വിഎസും ചേർന്ന് രാഘവനെ പാർട്ടിയിൽ നിന്നും…

Read More

ഏഴുവർഷത്തിനിടെ രണ്ടുതവണ ഹൃദയം മാറ്റിവച്ചു; യുവ എൻജിനീയർ ആരോഗ്യവാൻ

ആന്ധ്രാപ്രദേശിലെ കർണൂൽ സ്വദേശിയായ വെങ്കിടേഷ് എന്ന യുവ എൻജിനീയറുടെ ജീവിതകഥ അത്ഭുതപ്പെടുത്തുക മാത്രമല്ല, നൊന്പരപ്പെടുത്തുകയും ചെയ്യും. 32കാരനായ എൻജിനീയർക്ക് ഏഴു വർഷത്തിനിടെ രണ്ടുതവണയാണു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നത്. ലോകത്തിൽതന്നെ അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിത്! 2016ലാണ് വെങ്കിടേഷിന് ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. സാമ്പത്തിക പരാധീനതകൾ അലട്ടുന്നതിനിടെയായിരുന്നു ശസ്ത്രക്രിയ. പിതാവും പ്രണയിനിയായിരുന്ന രൂപശ്രീയും ചേർന്നാണു ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്തിയത്. 2018ൽ വെങ്കിടേഷും രൂപശ്രീയും വിവാഹിതരായി. 2020ൽ കോവിഡ് പിടിപെട്ടെങ്കിലും അതിജീവിച്ചു. ഇതിനിടെ ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. 2021 ആയപ്പോൾ നെഞ്ചുവേദനയും നടുവേദനയും വെല്ലുവിളിയായി മാറി. മാറ്റിവച്ച ഹൃദയത്തിലെ ധമനികൾ സങ്കോചിച്ചതിനാൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അനിവാര്യമാകുകയായിരുന്നു. 75 ശതമാനമാണ് അതിജീവന സാധ്യത എന്നറിഞ്ഞിട്ടും വെങ്കിടേഷും രൂപശ്രീയും മനഃസാന്നിധ്യം കൈവിട്ടില്ല. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ 2023 ഡിസംബറിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായി.…

Read More

ഓർമയുണ്ടോ ഈ മുഖം… റിലീസിംഗിന്‍റെ മുപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ് കമ്മീഷണർ.. ജസ്റ്റ് റിമംബർ ദാറ്റ്…

ഓർമയുണ്ടോ ഈ മുഖം….അതൊരു ചോദ്യമായിരുന്നു, ഒന്നൊന്നര ചോദ്യം. ഭൂലോകത്തെവിടെയൊക്കെ മലയാളിയുണ്ടോ അവരെല്ലാം ഒരിക്കലെങ്കിലും ഏറ്റു പറഞ്ഞു ഈ ഡയലോഗ്. കമ്മീഷണർ ഭരത്ചന്ദ്രൻ ഐപിഎസ് മന്ത്രിയുടെ ഭാര്യയോടു ചോദിച്ച ചോദ്യം മലയാളികൾക്കുള്ളിൽ പ്രകന്പനമായി മാറി. മുപ്പതു വർഷം പിന്നിടുന്പോഴും ഓർമയുണ്ടോ ഈ മുഖം എന്ന ചോദ്യത്തിന്‍റെ പവറും ഫ്രഷ്നസും കുറയുന്നില്ല. 1994ൽ റിലീസ് ചെയ്ത ഷാജികൈലാസ്-രണ്‍ജിപണിക്കർ ടീമിന്‍റെ കമ്മീഷണർ എന്ന സിനിമയിലെ ഏറ്റവും സോഫ്റ്റായ എന്നാൽ അത്രയും പഞ്ചുള്ള ഡയലോഗുകളിൽ ഒന്നായിരുന്നു ഓർമയുണ്ടോ ഈ മുഖം എന്നു തുടങ്ങുന്ന ഡയലോഗ്. തൃശൂർ പൂരം വെടിക്കെട്ട് പോലെയായിരുന്നു ആ ഡയലോഗിന്‍റെ രീതി. മുരൾച്ചയിൽ തുടങ്ങി അലർച്ചയിലൊടുങ്ങുന്ന വെടിക്കെട്ട് പോലെ വളരെ സോഫ്റ്റായി തുടങ്ങി പിന്നീടങ്ങോട്ട് കത്തിക്കയറുന്ന ഭരത്ചന്ദ്രന്‍റെ മുഴക്കമുള്ള ഗർജനത്തിൽ തിയറ്ററുകൾ കുലുങ്ങി…ഡയലോഗുകൾ കേൾക്കാൻ സാധിക്കാത്ത വിധം കൈയടികൾ മുഴങ്ങിയ നിമിഷങ്ങൾ… അതായിരുന്നു സുരേഷ്ഗോപി നായകനായി ആർമാദിച്ച കമ്മീഷണർ എന്ന…

Read More

വാഹനവുമായി വീണ്ടും റോഡില്‍ ‘കൈവിട്ടകളി’; മൂന്നാര്‍-മാട്ടുപ്പെട്ടി റോഡിൽ അപകടകരമായ രീതിയിൽ യാത്ര  നടത്തി യുവാക്കള്‍

ഇടുക്കി: മോട്ടോര്‍ വാഹന നിയമത്തിന് പുല്ലുവില കല്‍പ്പിച്ച് വാഹനത്തിനുള്ളില്‍ നിന്നും ശരീരം പുറത്തിട്ട് യുവാക്കള്‍ നടത്തുന്ന അഭ്യാസ പ്രകടനങ്ങള്‍ മൂന്നാറിലെ പാതകളില്‍ നിര്‍ബാധം തുടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നു വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുത്തെങ്കിലും ഇതവഗണിച്ചാണ് കഴിഞ്ഞ ദിവസവും യുവാക്കള്‍ വാഹനത്തില്‍ നിന്നും ശരീരം പുറത്തിട്ട് സാഹസിക യാത്ര നടത്തിയത്. മൂന്നാര്‍-മാട്ടുപ്പെട്ടി റോഡിലായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. കേരള, കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറുകളിലായിരുന്നു യുവാക്കള്‍ റോഡ് നിയമങ്ങള്‍ പാടെ ലംഘിച്ച് യാത്ര നടത്തിയത്.ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ മൂന്നാര്‍ മേഖലയില്‍ പതിവായതോടെ ലോക്കാട് ഗ്യാപ്പില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് വീണ്ടും യുവാക്കളുടെ അപകട യാത്ര സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വാഹനത്തിന്‍റെ പിന്‍സീറ്റിലിരുന്ന യുവാക്കള്‍ തലയും ഉടലും വിന്‍ഡോ വഴി പുറത്തിട്ടായിരുന്നു യാത്ര നടത്തിയത്.…

Read More

ആരും നോക്കിനിന്ന് പോകുന്ന ലുക്ക്; സ്റ്റൈലിഷായി സനൂപ്

ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ ഒട്ടനവധി പേരുണ്ട്. പ്രത്യേകിച്ച് മലയാളത്തിൽ കുട്ടിക്കാലം മുതൽ അഭിനയപാടവം കൊണ്ട് ജനശ്രദ്ധനേടിയ ഇവർ ഒരുഘട്ടം കഴിയുമ്പോൾ സിനിമയിൽ നിന്നു മാറി നിൽക്കാറുണ്ട്. എന്നാൽ വീണ്ടും അവർ കാമറയ്ക്കു മുന്നിൽ എത്തുമ്പോൾ ആ പഴയ ബാലതാരം തന്നെയാണോ എന്നു ചോദിപ്പിക്കുന്നതരത്തിൽ ഒരുപാടു മാറിയിരിക്കും. അത്തരത്തിലൊരു താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ബോളിവുഡ് താരങ്ങളെ ധ്വനിപ്പിക്കുന്ന തരത്തിലാണ് ഈ താരത്തിന്‍റെ ഗെറ്റപ്പ്. പോണി ടെയിൽ കെട്ടി ജെന്‍റിൽമാൻ ലുക്കിലാണ് താരത്തിന്‍റെ എൻട്രി. ആരും നോക്കിനിന്നു പോകുന്ന ലുക്കിലെത്തിയത് മറ്റാരുമല്ല സനുഷയുടെ സഹോദരൻ സനൂപ് ആണ്. ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ എന്ന ചിത്രത്തിലൂടെ മലയാളികൾ ഏറ്റെടുത്ത ആ കൊച്ചു പയ്യനാണോ ഇതെന്നാണ് പലരും കമന്‍റുകളായി ചോദിക്കുന്നത്. അത്രയ്ക്ക് മാറ്റം സനൂപിന് വന്നിട്ടുണ്ട്. രമ്യ നമ്പീശന്‍റെ സഹോദരന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ…

Read More

കൊടും കുറ്റവാളികൾക്ക് എങ്ങനെ ഇളവു നല്‍കും; സർക്കാരിന്‍റേത് നിയമത്തിനുമുകളിലൂടെയുള്ള പറക്കലെന്ന്  തിരുവഞ്ചൂര്‍

കോട്ടയം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കു ശിക്ഷാ ഇളവ് കൊടുക്കുവാനുള്ള നടപടിക്കെതിരേ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. തെരഞ്ഞെടുപ്പിലെ പരാജയത്തില്‍നിന്നു തിരുത്തുമെന്ന് ഇടതുപക്ഷം പറഞ്ഞത് എന്താണെന്ന് ഇപ്പോഴാണു മനസിലായത്. എന്തെങ്കിലും നന്മ ബാക്കിയുണ്ടെങ്കില്‍ അതുകൂടി തിരുത്തും എന്നാകും സിപിഎം ഉദ്ദേശിച്ചത്. ടി.പി. വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നിര്‍ദ്ദേശിക്കാന്‍ ജയില്‍ ഡിജിപിക്കു കഴിയില്ല. ജയില്‍ നിയമം ലംഘിച്ചവര്‍ കൂടിയാണു പ്രതികള്‍. ഇത്രയും കൊടും കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് എങ്ങനെ ഇളവു നല്‍കുമെന്ന് അറിയില്ല. പ്രതികള്‍ക്കെതിരേ മൊഴികൊടുത്തവരെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധി ലംഘിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിയമത്തിനു മുകളിലൂടെ പറക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന്‍റെ ഭാഗമായി മോചിപ്പിക്കാനാണു ശ്രമമെന്നും, തീരുമാനത്തെ പ്രതിപക്ഷം കോടതിയില്‍ ചോദ്യം ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു.

Read More

ലോഹി സാറിന്‍റെ എഴുത്തിലെ മികവ്, കഥാപാത്രത്തിന്‍റെ ഡെപ്തും ഇമോഷനും എല്ലാം വിശദമായി പറഞ്ഞു തന്നു; കുഞ്ചാക്കോ ബോബൻ

കരിയറിൽ പലപ്പോഴും കഥ ശരിക്കും മനസിലാകാതെ സംവിധായകനെ മാത്രം വിശ്വസിച്ച് സിനിമ ചെയ്തിട്ടുണ്ട്. എൽസമ്മ എന്ന ആണ്‍കുട്ടി അങ്ങനെ ചെയ്തതാണ്. അതുപോലെ കരിയറിന്‍റെ തുടക്കത്തിൽ കസ്തൂരി മാൻ ചെയ്തതും അങ്ങനെയാണ്. ലോഹിതദാസ് സാർ എന്നോട് കഥ പറഞ്ഞപ്പോൾ എനിക്ക് എന്താണ് സംഭവമെന്ന് മനസിലായില്ല. പക്ഷേ ഞാൻ ഒക്കെ പറഞ്ഞു. പിന്നീട് ലൊക്കേഷനിൽ എത്തിയപ്പോൾ ഓരോ സീനും ഡയലോഗും പറഞ്ഞു തരുന്നതിനൊപ്പം ആ കഥാപാത്രത്തിന്‍റെ ഡെപ്തും ഇമോഷനും എല്ലാം വിശദമായി പറഞ്ഞു തരികയായിരുന്നു. ആ ഒരു പ്രോസസ് എനിക്ക് പുതിയതായിരുന്നു. ലോഹിതദാസ് എന്ന എഴുത്തുകാരന്‍റെ മികവ് ആ സിനിമയിൽ കാണുവാൻ സാധിച്ചു. -കുഞ്ചാക്കോ ബോബൻ

Read More

ടിപി വധക്കേസ്; സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പം;  നിയമപരമായും രാഷ്ട്രീയപരമായും പ്രതികരിക്കുമെന്ന് കെ.കെ. രമ

കോഴിക്കോട്: ടിപി വധക്കേസിലെ പ്രതികളുടെ കൂടെയാണ് സര്‍ക്കാറെന്ന് ടിപിയുടെ ഭാര്യ കെ.കെ. രമ എംഎല്‍എ.സര്‍ക്കാര്‍ എപ്പോഴും പ്രതികള്‍ക്ക് സഹായം നല്‍കിയിരുന്നു. പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കാനും ജയിലില്‍ ഫോണ്‍ ഉപയോഗിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കാനും സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. പ്രതികളെ വിട്ടയയ്ക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്നും കെ.കെ. രമ പറഞ്ഞു.ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും രാഷ്‌ട്രീപരമായി പ്രതികരിക്കുമെന്നും രമ കൂട്ടിച്ചേർത്തു.

Read More

തോട്ടപ്പള്ളി തുറമുഖം കൊണ്ട് മത്സ്യത്തൊഴിലാളികൾക്ക് എന്തുഗുണം? വികസനം കടലാസിൽ മാത്രം

അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികൾക്കു പ്രയോജനപ്പെടാതെ തോട്ടപ്പള്ളി തുറമുഖം. സർക്കാർ ഖജനാവിൽനിന്ന് കോടികൾ ചെലവഴിച്ചു നിർമിച്ച തുറമുഖം കാഴ്ചവസ്തുവായി. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനമാകേണ്ട തോട്ടപ്പള്ളി തുറമുഖത്തിനാണ് ഈ ദുരവസ്ഥ. രണ്ടാംഘട്ട വികസനം കടലാസിലൊതുങ്ങിയതോടെ തുറമുഖം നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. പൊഴിമുഖം മണലടിഞ്ഞു കയറിയതിനാൽ വലിയ ലൈലാൻഡ് വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. 1987ൽ ഫിഷ് ലാൻഡിംഗ് സെന്‍ററായാണ് ഇതിനു തുടക്കമായത്. 1991ൽ ഫിഷ് ലാൻഡിംഗ് സെന്‍റർ നിർമാണം പൂർത്തിയായി. പിന്നീട് 2004ൽ തുറമുഖ നിർമാണോദ്ഘാടനം നടന്നു. 2011 ൽ തുറമുഖത്തിന്‍റെ ആദ്യഘട്ട നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടന്നു. 15 കോടിയോളം രൂപ ഖജനാവിൽനിന്ന് ചെലവഴിച്ച് നിർമിച്ച, മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയായിരുന്ന ഈ ഹാർബർ പ്രവർത്തനം തുടങ്ങി മൂന്നുവർഷം പിന്നിട്ട് 2014ൽ പ്രവർത്തനരഹിതമായി. രണ്ടാംഘട്ട വികസനംപൊഴിമുഖത്ത് മണലടിഞ്ഞു കയറി തുറമുഖത്ത് മണൽ നിറഞ്ഞതോടെ വലിയ ലൈലാൻഡ് വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാതായി. ഒരു…

Read More

‘അത്തരം കമന്‍റുകൾ നമ്മളെ ബാധിക്കണമോ എന്ന് തീരുമാനിക്കുന്നതു നമ്മൾ തന്നെയാണ്, പറയുന്നവർ പറയട്ടെ’; ഹണി റോസ്

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഹണി റോസ്. ഒരിടവേളയ്ക്ക് ശക്തമായി റേച്ചൽ എന്ന സിനിമയിലൂടെ തിരികെ വരുന്ന ഹണി മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തിരിച്ചുവരവിലൂടെ കൈയടി നേടുകയാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ഹണി റോസ്. താരത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതേസമയം, ഉദ്ഘാടന വേദികളിൽ സ്ഥിരമായി എത്തുന്നതിന്‍റെ പേരിൽ സോഷ്യൽ മീഡിയയുടെ നിരന്തരമുള്ള ട്രോളുകളും ഹണി റോസ് നേരിടാറുണ്ട്. ഇപ്പോഴിതാ ട്രോളുകളെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് ഹണി റോസ്. രസകരമായ ട്രോളുകളൊക്കെ അതേ വൈബോടെ ഞാൻ ആസ്വദിക്കാറുണ്ട്. റേച്ചലിന്‍റെ പോസ്റ്റർ ഇറങ്ങിയപ്പോൾ കണ്ട രസകരമായ കമന്‍റ് ഇങ്ങനെയായിരുന്നു- ‘ഞാനാദ്യം വിചാരിച്ചു ഇറച്ചിക്കട ഉദ്ഘാടനം ആയിരിക്കുമെന്ന്’ ഇതേപോലെയുള്ള രസകരമായ ട്രോളുകൾ കണ്ടു പൊട്ടിച്ചിരിച്ചിട്ടുണ്ട്. മുന്പൊരിക്കൽ ഹണി റോസിന്‍റെ അയർലന്‍ഡ് യാത്രയും വൈറലായി മാറിയിരുന്നു. അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. അയർലൻ‌ഡിൽ പോയ സമയത്ത് ഗതാഗതമന്ത്രി ജാക്ക്…

Read More