ലഹരി ഉപഭോഗമെന്ന സാമൂഹിക വിപത്തിനെ പ്രതിരോധിക്കാനുള്ള നടപടികളെ ശക്തിപ്പെടുത്തണമെന്ന സന്ദേശമാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്രമായ മത്സരങ്ങൾ നിറഞ്ഞതും കൊടിയ ചൂഷണങ്ങൾ നിറഞ്ഞതുമായ നിയോലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥയാണ് ലഹരി ഉപഭോഗത്തെ ശക്തിപ്പെടുത്തുന്നത്. ഈ ചൂഷണ വ്യവസ്ഥയെയും അതടിച്ചേൽപ്പിക്കുന്ന അരക്ഷിത ബോധത്തെയും ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാൻ സാധിക്കുന്ന നാളുകൾ യാഥാർഥ്യമാവട്ടെ. ചൂഷണരഹിതമായ ലോകം യാഥാർഥ്യമാക്കാനുള്ള വിമോചന മുന്നേറ്റങ്ങൾക്ക് ദിശാബോധം പകരുന്നതാകട്ടെ ഈ ലഹരി വിരുദ്ധ ദിനമെന്നും മുഖ്യമന്ത്രി ആശംസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇന്ന് ലഹരി വിരുദ്ധ ദിനം. ലഹരി ഉപഭോഗമെന്ന സാമൂഹിക വിപത്തിനെ പ്രതിരോധിക്കാനുള്ള നടപടികളെ ശക്തിപ്പെടുത്തണമെന്ന സന്ദേശമാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം മുന്നോട്ടുവെക്കുന്നത്. ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് എക്സൈസ്…
Read MoreDay: June 26, 2024
യുക്രെയ്ൻ കമാൻഡറെ പുറത്താക്കി
കീവ്: യുക്രെയ്ൻ സേനയിലെ ജോയിന്റ് ഫോഴ്സ് കമാൻഡർ ലഫ്. ജനറൽ യൂറി സോഡോളിനെ പ്രസിഡന്റ് സെലൻസ്കി പുറത്താക്കി. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഇദ്ദേഹത്തിന്റെ കീഴിൽ ഒട്ടേറെ യുക്രെയ്ൻ സൈനികർ കൊല്ലപ്പെടുന്നുവെന്ന വിമർശനങ്ങൾക്കിടെയാണു നടപടി. നേരത്തേ മരിയുപോൾ നഗരത്തിലെയും വോൾനോവാഖ പട്ടണത്തിലെയും പ്രതിരോധത്തിൽ ഇദ്ദേഹം പങ്കാളിയായിരുന്നു. ഇരുപ്രദേശങ്ങളും ഇപ്പോൾ റഷ്യയുടെ കീഴിലാണ്.
Read Moreചന്ദ്രനിൽനിന്ന് സാന്പിളുമായി ചൈനീസ് പേടകം തിരിച്ചെത്തി
ബെയ്ജിംഗ്: ചന്ദ്രന്റെ വിദൂരപ്രദേശത്തെ സാന്പിളുമായി ചൈനീസ് പേടകം ഭൂമിയിൽ തിരിച്ചെത്തി. ഇന്നലെ ഇന്നർമംഗോളിയ മരൂഭൂമിയിൽ ഇറങ്ങിയ ചാംഗ് ഇ-6ലെ പേകടത്തിലുള്ള മണ്ണിനു ഗ്രഹങ്ങളുടെ ഉദ്ഭവത്തെക്കുറിച്ചുള്ള സൂചനകൾ നല്കാൻ കഴിയുമെന്നു ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. ഭൂമിക്ക് അഭിമുഖമായി ഒരിക്കലും വരാത്ത ചന്ദ്രന്റെ ഭാഗത്ത് പര്യവേക്ഷണ പേടകം ഇറക്കാൻ ചൈനയ്ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇവിടെ ജലം ഉണ്ടായിരുന്നിരിക്കാമെന്നാണു കരുതുന്നത്. രണ്ടു മാസം മുന്‍പാണ് ചാംഗ് ഇ-6 പേടകം വിക്ഷേപിച്ചത്. ദൗത്യവിജയത്തിൽ പങ്കെടുത്തവരെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അഭിനന്ദിച്ചു.
Read Moreമാർദവമുള്ള മെത്തയിൽ ഉറക്കം ശീലമായാൽ…
കുറേയേറെ പേരില്‍ പുറംവേദനയ്ക്ക് കാരണമാകാറുള്ളത് അമിതവണ്ണമാണ്. പൊണ്ണത്തടിയുള്ളവരില്‍ പുറത്തെ പേശികള്‍ക്ക് കൂടുതല്‍ ഭാരം താങ്ങേണ്ടി വരുന്നതാണ് പൊണ്ണത്തടിയും പുറവേദനയുമായുള്ള ബന്ധം. പൊണ്ണത്തടിയുള്ളവരില്‍ പുറംവേദനയ്ക്കുള്ള ചികിത്സയുടെ പ്രധാന ഭാഗം പൊണ്ണത്തടി കുറയ്ക്കുകയാണ്. എവിടെ കിടന്ന് ഉറങ്ങണം? മനുഷ്യന് സുഖമായിരിക്കുന്നതിന് സ്വീകരിക്കുന്ന രീതികള്‍ പലതും പുറംവേദനയ്ക്ക് കാരണമാകുന്നതാണ്. ഉദാഹരണത്തിന് കിടന്നുറങ്ങുന്നത് നല്ല പതുപതുത്ത മെത്തയില്‍ ആയിരിക്കണം എന്ന് പലര്‍ക്കും നിര്‍ബന്ധമാണ്. ശരീരത്തിലെ അസ്ഥികള്‍ക്ക് അസ്ഥികളുമായി ചേര്‍ന്നുനില്‍ക്കുന്ന പേശികളാണ് എപ്പോഴും താങ്ങായി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ മാര്‍ദവമുള്ള മെത്തയില്‍ കിടന്നുറങ്ങുമ്പോള്‍ ഈ പേശികള്‍ക്ക് അവയുമായി യോജിച്ചുകിടക്കുന്ന അസ്ഥികള്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിനാൽ പലരും മരക്കട്ടിലിലോ തറയിലോ കിടന്നുറങ്ങാറുണ്ട്. അതും നല്ല നടപടിയെന്നു പറയാനനാവില്ല. ഒരു പലകക്കട്ടിലില്‍ മൂന്ന് ഇഞ്ചില്‍ കൂടുതല്‍ കനം ഇല്ലാത്ത മെത്തയില്‍ കിടന്നുറങ്ങുന്നതാണ് നല്ലത്. മറ്റു രോഗങ്ങളുടെ ഭാഗമായി… വേറെ ചില രോഗങ്ങളുടെ ഭാഗമായിട്ടായിരിക്കും പലരിലും പുറംവേദന ഉണ്ടാകുന്നത്.…
Read Moreഗഗനചാരി കണ്ടശേഷം അച്ഛൻ പറഞ്ഞത് ഗണേശ് കലക്കിയെന്നാണ്; ഗോകുൽ സുരേഷ്
സുരേഷ് ഗോപി തനിക്ക് നൽകിയ ഉപദേശങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഗോകുൽ സുരേഷ്. അച്ഛൻ ഗഗനചാരി കണ്ടിരുന്നു. ഫെസ്റ്റിവൽ ഔട്ടാണ് കണ്ടത്. അച്ഛന് നന്നായി ഇഷ്ടപ്പെട്ടു. ഗണേശൻ കലക്കിയെന്നാണ് പറഞ്ഞത്. യു ആർ എ ഗുഡ് ആക്ടറെന്ന് എന്നോടും അച്ഛൻ പറഞ്ഞു. അതുപോലെ അച്ഛൻ തന്നിട്ടുള്ള ഒരേയൊരു ഉപദേശം പ്രൊഡക്ഷൻ ഫുഡ് കഴിച്ചാൽ തടിവയ്ക്കുമെന്നാണ്. ഒരു ഷോട്ടിന് എങ്ങനെ പ്രിപ്പയർ ചെയ്യണം, സ്ക്രിപ്റ്റ് കേൾക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചൊക്കെയാകും അച്ഛൻ ഉപദേശം തരിക എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ ഞാൻ കുറച്ച് തടിയുള്ള ആളായതുകൊണ്ടാകണം പ്രൊഡക്ഷൻ ഫുഡ് കഴിച്ചാൽ തടി വയ്ക്കുമെന്ന് മാത്രം അച്ഛൻ പറഞ്ഞത്. പ്രൊഡക്ഷൻ ഫുഡിന് ഭയങ്കര ടേസ്റ്റാണ്. ഗഗനചാരിയുടെ സമയത്ത് 103 കിലോയുണ്ടായിരുന്നു. ഫുഡ് ഞാൻ കളയാറില്ലന്നും ഗോകുൽ സുരേഷ് പറഞ്ഞു.
Read Moreകാനഡയിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി
ഒട്ടാവ: കാനഡയിൽ ഭരണകക്ഷിയായ ലിബറല്‍ പാർട്ടിയുടെ ശക്തികേന്ദ്രമായ ടൊറാന്റോ സെന്റ് പോളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷിയായ യാഥാസ്ഥിതിക പാർട്ടിക്ക് വമ്പൻ ജയം. അടുത്ത വർഷം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലുണ്ടായ തെരഞ്ഞെടുപ്പ് ഫലം കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ 30 വർഷമായി പാർട്ടി നിലനിർത്തിയ മണ്ഡലത്തിൽ യാഥാസ്ഥിതിക പാർട്ടി നേതാവ് ഡോണ്‍ സ്റ്റുവർട്ട് 192 ൽ 189 വോട്ട് നേടിയാണ് വിജയിച്ചത്. 2011ലെ പൊതുതെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായപ്പോഴും പാർട്ടിയെ പിന്താങ്ങിയത് സെന്റ് പോളാണ്. ഇപ്പോഴത്തെ ഫലം ആവർത്തിച്ചാൽ 2025ലെ തെരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് ഭരണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. കോടതി വിചാരണക്കോടതി വിധി സ്റ്റേ ചെയ്തു.
Read Moreജീവനക്കാരുടെ ചോരവീണ് ട്രാക്കുകൾ; പ്രതിവിധി “രക്ഷക്’; നടപ്പാക്കാതെ റെയില്‍വേ; അഞ്ചുവർഷത്തിനിടെ ട്രാക്കിൽ പൊലിഞ്ഞത് 361 ജീവൻ
തൃശൂർ: ട്രാക്കുകളിൽ അറ്റകുറ്റപ്പണികളിൽ ഏർപ്പെടുന്നതിനിടെ ട്രെയിൻതട്ടി മരിക്കുന്നവരുടെ എണ്ണം അനുദിനം ഉയരുന്പോഴും സുരക്ഷയ്ക്കായി ആവിഷ്കരിച്ച “രക്ഷക്’ എന്ന വാക്കിടോക്കി സംവിധാനം നടപ്പാക്കാതെ റെയിൽവേ.ആയിരക്കണക്കിനു യാത്രികരുടെ ജീവൻ രക്ഷിക്കാൻ രാപ്പകലില്ലാതെ ട്രാക്കുകളിൽ ജോലിയെടുക്കുന്നവർക്കു “രക്ഷക്’ സംവിധാനം നൽകണമെന്നതു വർഷങ്ങളായുള്ള ആവശ്യമാണ്. 2008 മുതൽ നൽകുമെന്നു റെയിൽവേ പറയുന്നുണ്ടെങ്കിലും ദക്ഷിണറെയിൽവേയ്ക്കു കീഴിൽ പദ്ധതി നടപ്പാക്കിയിട്ടില്ല. ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്പോൾ ട്രെയിൻ വരുന്നത് അറിയാനും സുരക്ഷിത അകലത്തിലേക്കു മാറാനും ഈ സംവിധാനത്തിലൂടെ കഴിയും. ട്രെയിൻ വരുന്നതിനനുസരിച്ച് ലൈറ്റുകൾ തെളിയുന്നതിനൊപ്പം മുന്നറിയിപ്പുശബ്ദം പുറപ്പെടുവിക്കാനും വോക്കിടോക്കിക്കു കഴിയും. ട്രാക്കിൽ വിള്ളലുണ്ടായാൽ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള ഉപകരണവും ഇരുന്പുചുറ്റികയും മറ്റ് ഉപകരണങ്ങളുമായി നിത്യേന അഞ്ചു കിലോമീറ്ററിലേറെ കീമാൻമാർ സഞ്ചരിക്കുന്നുണ്ട്. ഇവർ ജീവൻ പണയംവച്ചാണു തൊഴിലെടുക്കുന്നത്. ഗതാഗതസാന്ദ്രതയുള്ള കേരളത്തിൽ കീമാൻമാരുടെ ജോലിഭാരവും കൂടുതലാണ്. ട്രിച്ചി പോലുള്ള ഡിവിഷനുകളിൽ “രക്ഷക്’ സംവിധാനം മുൻപേ നടപ്പാക്കിയിരുന്നു. എന്നാൽ, കയറ്റിറക്കങ്ങളിലും ടണലുകളിലും വലിയ…
Read Moreഭാര്യ ഗർഭിണിയായ സമയത്ത് പോലും സിനിമാക്കാരനായതിനാൽ വാടകയ്ക്കൊരു വീട് കിട്ടിയില്ല; ശ്രീകാന്ത്
സിനിമാക്കാരനായതിനാൽ എനിക്കൊരു വാടക വീട് കിട്ടാതിരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഒരു വീട് എനിക്ക് വാടകയ്ക്ക് കൊടുക്കാനുണ്ടെങ്കിൽ സിനിമാക്കാരന് കൊടുക്കും. കാരണം എന്റെ ഭാര്യ ഗർഭിണിയായ സമയത്ത് വീട്ടിൽനിന്നു ആശുപത്രിയിലേക്ക് ദൂരം കൂടുതലാണ്. അടുത്ത് എവിടെങ്കിലും വാടകയ്ക്ക് വീട് നോക്കാമെന്ന് കരുതി. ഒരു വീട് നിശ്ചയിച്ചു. വീട് കാണാൻ പോയപ്പോൾ സിനിമാക്കാരന് കൊടുക്കില്ലെന്ന് പറഞ്ഞു. എനിക്ക് ഷോക്കായി. എല്ലാ ഫങ്ഷനും സിനിമാക്കാർ വേണം. സെൽഫി എടുക്കാനും സിനിമാക്കാർ വേണം. എന്നാൽ സിനിമാക്കാർക്ക് വീട് വാടകയ്ക്ക് കൊടുക്കില്ല. രണ്ട് വർഷത്തെ വാടക മൊത്തമായി തരാമെന്ന് പറഞ്ഞു. എന്നാൽ വീട് തന്നില്ല. സിനിമാക്കാർ, വക്കീൽ, രാഷ്ട്രീയക്കാർ എന്നിവർക്ക് വാടകയ്ക്ക് വീട് നൽകാൻ മടിക്കുന്ന പ്രവണതയുണ്ട്. സിനിമാക്കാരാകുമ്പോൾ വീട്ടിൽ പാർട്ടിയുണ്ടാവും, വീട് നന്നായി നോക്കില്ല എന്ന് പറയും. അത് തെറ്റായ ധാരണയാണെന്ന് ശ്രീകാന്ത് പറഞ്ഞു.
Read Moreനടി കേസ്; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ കേസെടുത്ത് അന്വേഷിക്കണം; ചീഫ് ജസ്റ്റീസിന് നൽകിയ നിവേദനത്തിൽ ഒപ്പിട്ട് കെ.ആർ മീരയും കെ.കെ. രമയും….
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതില്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റീസിന് സാംസ്കാരിക പ്രവര്‍ത്തകരുടെ നിവേദനം. സംഭവത്തെ കുറിച്ച് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത കാത്ത് സൂക്ഷിക്കാന്‍ ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി കെ. അജിത, സാറാ ജോസഫ്, കെ.ആര്. മീര, കെ.കെ. രമ എംഎല്‍എ തുടങ്ങി നൂറോളം പേരാണ് നിവേദനത്തില്‍ ഒപ്പു വച്ചിരിക്കുന്നത്. കോടതിയിലിരിക്കെ മെമ്മറി കാര്‍ഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണ കോടതി, ജില്ല സെഷന്‍സ് കോടതി എന്നിവിടങ്ങളില്‍ വച്ചാണ് പരിശോധന നടന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണം അനിവാര്യമാണെന്ന് നിവേദനത്തില്‍ പറയുന്നു. നിതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയവരെ ഉടന്‍ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ഇത്തരം…
Read More“ഒരു ഫോണ്‍ കോള്‍ അതായിരുന്നു എനിക്ക് ആ വിവാഹം’; ധര്‍മ്മജന്റെ “രണ്ടാം വിവാഹത്തെക്കുറിച്ച്’ രമേഷ് പിഷാരടിയുടെ പോസ്റ്റ് വൈറലാകുന്നു
കൊച്ചി: വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നതിനായി നടന് ധര്മജന് ബോള്‍ഗാട്ടിയും ഭാര്യ അനുജയും വീണ്ടും വിവാഹിതരായത് കഴിഞ്ഞ ദിവസമായിരുന്നു. മക്കളായ വേദയേയും വൈഗയെയും സാക്ഷികളാക്കിയാണ് ധര്മജന് അനുജയ്ക്ക് വീണ്ടും താലിചാര്‍ത്തിയത്. ഈ വിവാഹത്തെക്കുറിച്ച് ധര്‍മജന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. “ഡാ ഞാന്‍ അനുവിനെ കൂട്ടി കൊണ്ടുവന്നു’ ഇങ്ങനെ ഒരു ഫോണ്‍ കോള്‍. അതായിരുന്നു എനിക്ക് ധര്‍മജന്റെ വിവാഹം. കുറച്ചു കാലങ്ങള്‍ക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റര്‍ ചെയ്താലും മതിയായിരുന്നു. എന്നാല്‍ മക്കളെ മുന്നില്‍ നിര്‍ത്തി മാലയിട്ടൊരു കല്യാണം. വിവാഹ വേഷത്തില്‍ രണ്ട് ഫോട്ടോ…ഗംഭീരമായി… അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്… അവന്റെ സന്തോഷങ്ങള്‍ എന്റേതും കൂടെ ആണ്. ‘ – ഇങ്ങനെയാണ് രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത്.
Read More