ചാത്തന്നൂർ: കെ എസ് ആർടിസി വലിയ വില കൊടുത്ത് വാങ്ങിയ ബ്രീത്ത് അനലൈസർ ഗുണ നിലവാരമില്ലാത്തതെന്ന് ജീവനക്കാർ. ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസ് (എഫ് എഫ് ജെ) പോരായ്മകൾ ചൂണ്ടിക്കാട്ടി സി എം ഡിയ്ക്ക് നിവേദനം നല്‍കിയിരുന്നു. കെഎസ്ആർടിസി ബ്രീത്ത് അനലൈസർ വാങ്ങിയത് 38012.52 രൂപ നിരക്കിലാണ് എന്ന് വിവരാവകാശ നിയമ പ്രകാരം കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്. മികച്ച കമ്പനികളുടെ ബ്രീത്ത് അനലൈസറുകൾ ഇതിന്റെ പകുതിയിൽ താഴെ വിലയ്ക്ക് വിപണിയിൽ ലഭിക്കുമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ബ്രീത്ത് അനലൈസറിന്റെ റീഡിംഗിൽ 5 ശതമാനം വരെ റീഡിംഗ് തകരാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നു. പക്ഷേ കെഎസ്ആർടിസിയുടെ ബ്രീത്ത് അനലൈസറിൽ ആര് ഊതിയാലും വലിയ റീഡിംഗ് രേഖപ്പെടുത്തുന്നുവെന്നാ ണ് ആരോപണം. ഇന്നലെ കോതമംഗലം ഡിപ്പോയിൽ വനിതകൾ ഉൾപ്പെടെ 40 ജീവനക്കാരെ പരിശോധിച്ചപ്പോൾ എല്ലാവരും ഫിറ്റ്. ജീവിതത്തിൽ ഒരിക്കൽ പോലും…
Read MoreDay: June 28, 2024
അസദുദ്ദീൻ ഒവൈസിയുടെ വീട്ടിൽ കരിഓയിൽ ഒഴിച്ചു; ‘ജയ് ഇസ്രയേൽ’ പോസ്റ്ററും പതിച്ചു
ന്യൂഡൽഹി: ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ് ലിമീൻ (എഐഎംഐഎം) തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ഡൽഹിയിലെ വസതിക്കുനേരേ അജ്ഞാതർ ആക്രമണം നടത്തി. അര്‍ധരാത്രിയോടെ വസതിക്കുനേരേ കരിഓയിൽ ഒഴിച്ച അക്രമി സംഘം വസതിക്ക് മുന്നില്‍ ജയ് ഇസ്രയേല്‍ എന്ന പോസ്റ്ററും പതിച്ചു. ബൈക്കിലെത്തിയ രണ്ടുപേർ 34 അശോക റോഡിലുള്ള തന്റെ വീടിന്റെ പ്രധാന ഗേറ്റിലെ നെയിം പ്ലേറ്റിൽ കറുത്ത മഷി ഒഴിച്ചെന്നും പോസ്റ്റര്‍ പതിച്ചതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. അക്രമികൾ “ഭാരത് മാതാ കീ ജയ്’, “ജയ് ശ്രീറാം’ എന്നീ മുദ്രാവാക്യങ്ങളും ഉയർത്തി. വസതിക്ക് പുറത്തുനിന്നുള്ള ദൃശ്യങ്ങൾ അദ്ദേഹം എക്സിൽ പങ്കുവച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പാര്‍ലമെന്റില്‍ “പലസ്തീന് ജയ്’ വിളിച്ചായിരുന്നു അസദുദ്ദീൻ ഒവൈസി സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്നാണു പ്രാഥമിക നിഗമനം.
Read More“കാർബൺ ന്യൂട്രൽ അനന്തപുരി”; 100 ബിപിഎൽ കുടുംബങ്ങളിൽ ഒരാൾക്ക് വീതം ഇ ഓട്ടോറിക്ഷ സൗജന്യമായി നൽകുന്ന പദ്ധതി; മൂന്നാംഘട്ട വിതരണത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു; സന്തോഷ വാർത്ത പങ്കുവച്ച് ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: “കാർബൺ ന്യൂട്രൽ അനന്തപുരി” എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നിരവധിയായ പദ്ധതികളിൽ ഒന്നാണ് നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ഘട്ടം ഘട്ടമായി ഇ-വാഹനങ്ങളാക്കുക എന്നത്. അതിന്റെ ഭാഗമായാണ് കെഎസ്ആർടിസി ക്ക് ഇലക്ട്രിക് ബസുകൾ വാങ്ങി നൽകിയതെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. 100 ബിപിഎൽ കുടുംബങ്ങളിൽ ഒരാൾക്ക് വീതം ഇ ഓട്ടോറിക്ഷ സൗജന്യമായി നൽകുന്ന പദ്ധതി വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തിരുന്നു. വെള്ളിയാഴ്ച അതിന്റെ മൂന്നാംഘട്ട വിതരണത്തിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് മേയർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… “കാർബൺ ന്യൂട്രൽ അനന്തപുരി” എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നിരവധിയായ പദ്ധതികളിൽ ഒന്നാണ് നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ഘട്ടം ഘട്ടമായി ഇ-വാഹനങ്ങളാക്കുക എന്നത്. അതിന്റെ ഭാഗമായാണ് കെഎസ്ആർടിസി…
Read Moreപന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ നവദന്പതികൾ ഒന്നിക്കുമോ? ഹൈക്കോടതി തീരുമാനം നിർണായകം, പോലീസ് റിപ്പോർട്ട് ഭർത്താവിനെതിരേ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ നവവധു മുന്‍പു നൽകിയ മൊഴികൾ പൂർണമായും മാറ്റിപറയുകയും പ്രതിയായ ഭർത്താവിന് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത് നവവധുവിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞും പ്രതിയുടെ ഉദേശശുദ്ധിയിൽ സംശയിച്ചും. പരാതിയില്ലെന്നും കാര്യങ്ങൾ പറഞ്ഞുതീർത്തുവെന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരിയും പ്രതിയും ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് പോലീസ് തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്. രാഹുൽ മദ്യപാനിയാണെന്നും ഒരുമിച്ച് ജീവിച്ചാൽ ഇനിയും പീഡനമുണ്ടാകുമെന്നും പരാതിക്കാരിയെ രാഹുൽ ഭീഷണിപ്പെടുത്തി സത്യവാംഗ്മൂലം തയാറാക്കിച്ചതാണെന്നും പോലീസിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നവവധു മുന്‍പ് കോടതിക്കു നൽകിയ രഹസ്യമൊഴിയും അവരുടെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകൾ സംബന്ധിച്ച ഡോക്ടറുടെ റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടുകളും ഒന്നാം പ്രതിയായ രാഹുലിന് എതിരാണ്. അതിനു ശേഷമാണ് നാടകീയമായി നവവധു സാമൂഹിക മാധ്യമങ്ങളിലൂടെ, താൻ നേരത്തെ നൽകിയ മൊഴി കള്ളമാണെന്നും വീട്ടുകാരുടെ സമ്മർദം പ്രകാരമാണ് അങ്ങനെ…
Read Moreഅറുപത്തിയേഴുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; രണ്ടു പേർക്ക് കഠിന തടവും പിഴയും
പെരിന്തല്‍മണ്ണ: ഒറ്റയ്ക്ക് താമസിക്കുന്ന 67കാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടുപേരെ കഠിനതടവിന് ശിക്ഷിച്ചു. കൂട്ടിലങ്ങാടി സ്വദേശികളായ ഒന്നാംപ്രതി കാരാട്ടുപറമ്പ് ചാത്തന്‍കോട്ടില്‍ ഇബ്രാഹിം (37), കാരാട്ടുപറമ്പ് വടക്കേതൊടി വിനോദ് (45) എന്നിവരെയാണ് ശിക്ഷിച്ചത്. ഇബ്രാഹിമിനെ വിവിധ വകുപ്പുകളിലായി 45 വര്‍ഷം കഠിനതടവിനും 1,05,000 രൂപ പിഴയടക്കുന്നതിനും അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവിനുമാണ് ശിക്ഷിച്ചത്. വിനോദിന് 25 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയുമാണ് ശിക്ഷ. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജ് എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. 2018ൽ മലപ്പുറം പോലീസ് എടുത്ത കേസിലാണ് വിധി. പരാതിക്കാരിയുടെ വീട്ടിലേക്ക് രണ്ടാംപ്രതിയുടെ സഹായത്തോടെ ഒന്നാംപ്രതി അതിക്രമിച്ചുകയറി ലൈംഗീക പീഡനത്തിനിരയാക്കുകയും രണ്ടാം പ്രതി നോക്കി നില്‍ക്കുകയും പുറത്തുപറഞ്ഞാല്‍ കൂടുതല്‍ ആളുകളെ കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടയ്ക്കുന്നപക്ഷം സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവിട്ടു.മലപ്പുറം…
Read Moreപത്തനംതിട്ടയില്‍ സിപിഒ ഒഴിവുകള്‍ 130; ക്യാന്പുകളില്‍നിന്ന് വരാന്‍ ആളില്ല
പത്തനംതിട്ട: ജില്ലയില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ 130 ഒഴിവുകള്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കെഎപി ക്യാന്പില്‍നിന്ന് ലഭിച്ചത് ഒരു അപേക്ഷ. കഴിഞ്ഞ ഒന്നിനാണ് ജില്ലാ പോലീസ് മേധാവി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് സംസ്ഥാന പോലീസ് ആസ്ഥാനത്തേക്ക് കത്തു നല്‍കിയത്. ഇതനുസരിച്ച് കെഎപി മൂന്ന് ബറ്റാലിയനില്‍ അറിയിപ്പ് നല്കിയപ്പോള് ലഭിച്ചത് ഒരു അപേക്ഷ മാത്രം. പത്തനംതിട്ട ജില്ലയില്‍ ജോലി ചെയ്യാന്‍ താത്പര്യം ഉള്ളവര്‍ അറിയിക്കണമെന്ന് കെഎപി കമാന്‍ഡന്റ് നല്കിയ നോട്ടീസ് പ്രകാരം ലഭിച്ചത് ഒരാളെയാണ്. ഇദ്ദേഹത്തെ പത്തനംതിട്ട ജില്ലയിലേക്ക് നിയമിക്കണമെന്ന് നിര്‍ദേശിച്ച് പോലീസ് ആസ്ഥാനത്തു നിന്നു എഡിജിപിയുടെ നിര്‍ദേശവും എത്തി. പോലീസ് സ്റ്റേഷനുകളിലടക്കം ജോലി നോക്കാന്‍ ക്യാന്പുകളിലുള്ള പോലീസുകാര്‍ക്കുള്ള താത്പര്യക്കുറവാണ് ഇതു പ്രകടമാക്കുന്നതെന്ന് പറയുന്നു.ലോക്കല്‍ പോലീസിലെ ജോലി മാനസിക സമ്മര്ദത്തിനിടയക്കുന്നുവെന്നും സേനയില്‍ പൊതുവായി നിലനില്‍ക്കുന്ന അസ്വസ്ഥതകളാണ് ഇതിനു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സിപിഒ തസ്തികയില്‍ നിയമനം…
Read Moreവടക്കഞ്ചേരി ടൗണിൽ കടയുടെ ചുമർ കുത്തിത്തുരന്ന് കവർച്ച; മൂന്ന് ലക്ഷം രൂപയുടെ ഗ്യാരണ്ടി ആഭരണങ്ങൾ നഷ്ടപ്പെട്ടു
വടക്കഞ്ചേരി:വടക്കഞ്ചേരി ടൗണിൽ കടയുടെ ചുമർ കുത്തി തുരന്ന് കവർച്ച. പഴയ പോസ്റ്റ് ഓഫീസ് റോഡിൽ ആനന്താനം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദിയ ഗ്യാരണ്ടി ആഭരണ കടയിലാണ് കവർച്ച നടന്നത്. മൂന്ന് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉടമ മൂലങ്കോട് കാരപ്പാടം സ്വദേശി നിഷാദ് പടിക്കൽ പറഞ്ഞു. പുറകിൽ കടയുടെ ചുമർ ഒരാൾ കടക്കും വിധം വൃത്താകൃതിയിൽ തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നിട്ടുള്ളത്. ഷോ ചെയിനുകൾ, പാദസ്വരം, കൈ ചെയിൻ, വളകൾ, നെക്ക് ലെസുകൾ തുടങ്ങിയ വലിയ സ്റ്റോക്ക് കടയിലുണ്ടായിരുന്നതായി ഉടമ പറഞ്ഞു. സമീപത്തെ ഇറിഗേഷൻ കോന്പൗണ്ടിന്റെ മതിൽ കടന്നാണ് മോഷ്ടാക്കൾ എത്തിയിട്ടുള്ളത്.ഇവിടെ പൊന്തക്കാടിനിടയിലൂടെ മോഷ്ടാക്കൾ നടന്നുള്ള വഴിയുണ്ട്. നിഷാദിന് ആലത്തൂരിലും കടയുണ്ട്. ഇടിവെട്ടിൽ കടയിലെ സിസിടിവി കേടുവന്നിരുന്നു. ഇതിനാൽ വടക്കഞ്ചേരി കടയിലെ സിസിടിവി യും ഇന്നലെ ഓഫാക്കിയിടുകയായിരുന്നു. വ്യാപാരി നേതാക്കളുടെ നേതൃത്വത്തിൽ ഉടമ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത്…
Read Moreവ്യാപാര മേഖലയിലെ പ്രശ്നങ്ങള്‍ തദ്ദേശസ്വയംഭരണ മന്ത്രി ചര്‍ച്ചയ്ക്കു തയാറാകണം; രാജു അപ്സര
പത്തനംതിട്ട: വ്യാപാര ലൈസന്‍സുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ശാശ്വതമായി പരിഹരിക്കുവാന്‍ തദ്ദേശ സ്വയംഭരണ മന്ത്രി ചര്‍ച്ചയ്ക്കു തയാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. തൃശൂര്‍ രാമനിലയത്തില്‍ ഏകോപന സമിതി ഭാരവാഹികള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കാതെ കെ സ്മാര്‍ട്ട് പോലെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ചെറുകിട ഇടത്തരം വ്യാപാരികളെ അധിക ബാധ്യതയിലേക്ക് തള്ളിവിടുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും രാജു അപ്സര പറഞ്ഞു. ഈ വര്‍ഷത്തെ വ്യാപാര ലൈസന്‍സ് പുതുക്കുന്നതിനുള്ള അവസാന തീയതി 30 വരെ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കെ സ്മാര്‍ട്ട് വഴി അപേക്ഷ നല്‍കണമെന്ന നിബന്ധന വന്നതോടുകൂടി കൂടുതല്‍ കര്‍ക്കശമായ നിബന്ധനകള്‍ പാലിക്കേണ്ടതായ അവസ്ഥയാണുള്ളത്. സെപ്റ്റംബര്‍ മാസം വരെയുള്ള കെട്ടിട നികുതിയും തൊഴില്‍ കരവും ഹരിതകര്‍മ സേനയുടെ ഒരു വര്‍ഷത്തെ ഫീസും അടച്ചെങ്കില്‍ മാത്രമേ ലൈസന്‍സ് പുതുക്കി നല്കു എന്ന പുതിയ…
Read Moreമഴയ്ക്ക് നേരിയ ശമനം; വെള്ളപ്പൊക്കദുരിതത്തിൽ കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖല; കോട്ടയം താലൂക്കില്‍ എട്ടു ക്യാമ്പുകള്‍
കോട്ടയം: മഴയ്ക്കു ചെറിയ ശമനമായെങ്കിലും കോട്ടയത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കദുരിതം തുടരുന്നു. വെള്ളപ്പൊക്കത്തിനൊപ്പം ചുഴലിക്കാറ്റിലും വന്‍ നാശനഷ്ടമാണു സംഭവിച്ചത്. കുമരകം, തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് ഇപ്പോഴും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ കടപഴുകി വീണ് വൈദ്യുതി വിതരണം താറുമാറാകുകയും ചെയ്തു. പലയിടത്തും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു വരുന്നതേയുള്ളു. കുമരകത്ത് രണ്ട് വീടുകളും ഒരു വ്യവസായ സ്ഥാപനവും ഒരു ഷെഡും കാറ്റില്‍ തകര്‍ന്നു. കണ്ണാടിച്ചാലില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് നടപ്പാതയിലേക്ക് ഏതു നിമിഷവും വീഴുന്ന അവസ്ഥയിലാണ്. രാത്രിയില്‍ പെയ്ത ശക്തമായ കാറ്റിലും ആഞ്ഞടിച്ച ചുഴലിക്കാറ്റിലും കുമരകം റോഡില്‍ നിരവധി വാഹനങ്ങള്‍ നിയന്ത്രണം വിട്ടു. കുമരകം റോഡില്‍ അറുപറ, ഇല്ലിക്കല്‍, ആമ്പക്കുഴി, ചെങ്ങളം പ്രദേശങ്ങളില്‍ വെള്ളം കയറിയെങ്കിലും ഗതാഗതത്തിനു തടസമില്ല. തിരുവാര്‍പ്പിലെയും അയ്മനത്തെയും താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ…
Read Moreകുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം
മലപ്പുറം: കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിച്ചു. അരീക്കോട് സ്വദേശി പൂവഞ്ചീരി അബ്ദുൾ ഹമീദാണ് മരിച്ചത്. എടവണ്ണയിൽ പുലർച്ചയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ ഹമീദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടവണ്ണ പാലപ്പറ്റ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
Read More