റാന്നി: ളാഹ എസ്റ്റേറ്റിൽ ടാപ്പിംഗ് നടത്തുകയായിരുന്ന വനിതാ തൊഴിലാളിയുടെ കൺമുന്പിൽ കടുവ. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ളാഹ ഹാരിസൺ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ശോഭനയാണ് കടുവയെ കണ്ടത്. ഇന്നലെ പുലർച്ചെ എസ്റ്റേറ്റിന്റെ പുതുക്കട ഭാഗത്ത് ടാപ്പിംഗ് നടത്തുന്നതിനിടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ കടുവ തന്റെ നേരേ നടന്നു വരികയായിരുന്നുവെന്നു ശോഭന പറഞ്ഞു. ബഹളം വച്ച് ഓടി സ്വകാര്യ ക്രഷറിലേക്കുള്ള റോഡിൽ കയറി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം പശുക്കുട്ടിയെയും കടുവ പിടിച്ചനിലയിൽ കണ്ടിരുന്നു. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് ലയത്തിനു സമീപം കടുവ ഇറങ്ങി പശുക്കുട്ടിയെ ആക്രമിച്ചത്. ആളുകൾ കൂടി നിൽക്കുന്പോൾ തന്നെ കടുവ വീണ്ടും എത്തി പശുക്കുട്ടിയുടെ ജഡം എടുത്തുകൊണ്ടുപോയി. എസ്റ്റേറ്റിൽ കടുവയെ കണ്ടതോടെ ആളുകൾ കൂടുതൽ ഭീതിയിലായി. നൂറുകണക്കിനു തോട്ടം തൊഴിലാളികളാണ് ളാഹ എസ്റ്റേറ്റിൽ വെളുപ്പിനെ ടാപ്പിംഗിനു പോകുന്നത്. ശബരിമല വനമേഖലയോടു ചേർന്ന് ഏറെ ജനവാസമുള്ള പ്രദേശങ്ങളാണ് ളാഹ,…
Read MoreDay: June 28, 2024
കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; കുട്ടിയുടെ നില ഗുരുതരം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 13 വയസുകാരി മരിച്ചിരുന്നു. കണ്ണൂർ സ്വദേശി രാഗേഷ് ബാബു-ധന്യ ദന്പതികളുടെ മകൾ ദക്ഷിണയാണ് മരിച്ചത്. ദക്ഷിണ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 12നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Moreരൂപമാറ്റം വരുത്തിയ കാറ് പഴയപടിയാക്കിക്കോളാം സാറേ, മാപ്പപേക്ഷ എഴുതി നൽകി തടിതപ്പി; വീണ്ടും കാറുമായി ഇറങ്ങിയ യുവാവിന് ഇത്തവണ മാപ്പില്ല; പോലീസ് കൊടുത്ത പണിയിങ്ങനെ…
അമ്പലപ്പുഴ: മോട്ടോര്‍വാഹന നിയമങ്ങള്‍ കാറ്റില്‍പ്പറത്തി രൂപമാറ്റം വരുത്തി ഓടിച്ച കാര്‍ പിടികൂടി. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ രമണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴ ആറാട്ടുവഴിയില്‍ കാര്‍ പിടികൂടിയത്. കെഎൽ 35 എ 9966 രജിസ്ട്രേഷന് നമ്പരിലുള്ള ഫോക്സ് വാഗൺ പോളോ കാറാണ് രൂപമാറ്റം വരുത്തിയത്. 16.5 സെന്റിമീറ്റര്‍ ഉണ്ടായിരുന്ന കാറിന്റെ ഫ്രണ്ട് സസ്പെന്ഷന് 6 സെന്റിമീറ്ററാക്കി ചുരുക്കി. ഇത് സ്റ്റിയറിംഗ് വീല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കും. കൂടാതെ കാറിന്റെ നാല് ഭാഗത്തെയും ടയറുകള്‍ക്കും മാറ്റം വരുത്തി. അമിതമായ ശബ്ദം കേള്‍പ്പിക്കാൻ പ്രത്യേക സൈലന്‍സറും ഘടിപ്പിച്ചിരുന്നു. കൂടാതെ സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകള്‍ മറികടന്ന് വാഹനത്തില്‍ സണ്‍ ഗ്ലാസ് ഫിലിമും ഒട്ടിച്ചിരുന്നു. രൂപമാറ്റം വരുത്തി നിരത്തിലോടിച്ച കാര്‍ കഴിഞ്ഞ മാസം എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പിടികൂടി 25,500 രൂപ പിഴയീടാക്കിയിരുന്നു. വാഹനം പൂര്‍വസ്ഥിതിയിലാക്കാമെന്ന ഉറപ്പിന്മേല് മാപ്പപേക്ഷ എഴുതി നല്കിയ ശേഷമാണ് വാഹനം…
Read Moreഎവിടെ നോക്കിയാലും ഇതരസംസ്ഥാന തൊഴിലാളികൾ! പോലീസിന്റെ പക്കല്‍ 4,26,519 തൊഴിലാളികളുടെ പേരുവിവരങ്ങള്‍ മാത്രം; ഇവരിൽ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ 1,368 പേർ
കൊച്ചി: സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളായ അക്രമസംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും അധികൃതർക്ക് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ജോലിക്കായി എത്തുന്ന തൊഴിലാളികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നു പരിശോധിക്കാന്‍ കാര്യമായ സംവിധാനങ്ങളുമില്ല. തൊഴിലുടമകൾ മുഖേന അതത് പോലീസ് സ്റ്റേഷനില്‍ വിവരം കൈമാറിയാൽ അവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നു മാത്രം. ഇതുപ്രകാരം സര്‍ക്കാരിന്റെ കണക്കില്‍ 4,26,519 ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളാണുള്ളത്. ഇതില്‍ 1,368 പേര് ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്നാണു കണ്ടെത്തല്‍. വിവിധ ജില്ലകളിലായി ഇതരസംസ്ഥാന തൊഴിലാളികളുടെ പേരില്‍ 1126 കേസുകൾ നിലവിലുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി സര്‍ക്കാരിന്റെ രേഖകളിലുള്ളതിന്റെ നാലിരട്ടി ഇതരസംസ്ഥാനക്കാർ താമസിക്കുന്നുണ്ട്. ആലുവയില്‍ അഞ്ചുവയസുകാരി ക്രൂര പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ തൊഴില്‍ വകുപ്പ് അതിഥി ആപ്പ് മുഖേന തൊഴിലാളികളുടെ വിവരശേഖരണം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംഭവം നടന്ന് ഒരു വര്‍ഷം തികയാറായിട്ടും ഒന്നും നടപ്പാക്കിയിട്ടില്ല. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പലരും വിമുഖത കാട്ടുകയാണ്. രജിസ്റ്റര്‍ ചെയ്യുന്നതില്‍നിന്നു…
Read More‘അവയവമാറ്റ രംഗത്തെ കൊടിയ ചൂഷണത്തിന് തടയിടാനായി പൊതുജനാരോഗ്യ രംഗത്ത് ഒരു അവയവമാറ്റ ആശുപത്രിയെന്ന ജനകീയ ലക്ഷ്യം യാഥാർഥ്യമാകുന്നു’: പിണറായി വിജയൻ
തിരുവനന്തപുരം: അവയവമാറ്റ രംഗത്തെ കൊടിയ ചൂഷണത്തിന് തടയിടാനായി നമ്മുടെ പൊതുജനാരോഗ്യ രംഗത്ത് ഒരു അവയവമാറ്റ ആശുപത്രിയെന്ന ജനകീയ ലക്ഷ്യം യാഥാർഥ്യമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആൻഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഈ ആശുപത്രി സ്ഥാപിക്കുക എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… അവയവമാറ്റ രംഗത്തെ കൊടിയ ചൂഷണത്തിന് തടയിടാനായി നമ്മുടെ പൊതുജനാരോഗ്യ രംഗത്ത് ഒരു അവയവമാറ്റ ആശുപത്രിയെന്ന ജനകീയ ലക്ഷ്യം യാഥാർത്ഥ്യമാവുകയാണ്. കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആൻഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കാന്‍ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഈ ആശുപത്രി സ്ഥാപിക്കുക. ഹൈറ്റ്സാണ് നിര്‍വഹണ ഏജന്‍സി. ഇവര്‍ സമര്‍പ്പിച്ച 558.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ച്…
Read Moreതെങ്ങുകൃഷിയോടു കർഷകർക്ക് വിമുഖത; തൈ ഉത്പാദനവും വിതരണവും കുറഞ്ഞു
കുറവിലങ്ങാട്: സംസ്ഥാനത്തിന്റെ പേരിനുതന്നെ കാരണമായ തെങ്ങുകൃഷി ഗണ്യമായി കുറയുന്നു. കീടങ്ങളെ അതിജീവിച്ച് തെങ്ങിന്റെ പരിപാലനം ശ്രമകരമാകുന്ന സാഹചര്യത്തിലാണ് കർഷകർ തെങ്ങുകൃഷിയോട് വിട പറയുന്നത്.തെങ്ങുകൃഷിക്ക് ഏറ്റവും അനുയോജ്യസമയം എന്ന നിലയിൽ കൃഷിഭവനുകളിൽ എത്തിച്ച തെങ്ങിൻ തൈകളിൽ പകുതിയും ഓഫീസുകളിൽ ബാക്കിനിൽക്കുകയാണ്. ആയിരത്തോളം തെങ്ങിൻ തൈകളാണ് വിതരണത്തിന് ഓരോ കൃഷിഭവനിലും എത്തിച്ചത്. ഇതിൽ പകുതിപോലും പലയിടങ്ങളിലും വിറ്റഴിക്കാൻ കഴിഞ്ഞിട്ടില്ല.ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാൽ കർഷകർ നൽകേണ്ടത് നാമമാത്ര വിലയാണെങ്കിലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. നഴ്സറികളിൽ 150 രൂപയ്ക്ക് ലഭിക്കുന്ന തൈകൾ കൃഷിഭവനുകളിൽ 50 രൂപയ്ക്കാണ് നൽകുന്നത്. 100 രൂപ നൽകിയാൽ ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് നേരിട്ട് ലഭ്യമാക്കാൻ കഴിയും.ജില്ലയിൽ ഏറ്റവും കൂടുതൽ തെങ്ങിൻതൈ ഉത്പാദിപ്പിക്കുന്നത് കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലാണ് .ഇവിടെ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറച്ചു തൈകളാണ് ഈ വർഷം ഉത്പാദിപ്പിച്ചത്. അര ലക്ഷത്തോളം തൈകൾ ഉത്പാദിപ്പിച്ചിരുന്ന ഇവിടെ ഇക്കുറി മുപ്പതിനായിരത്തോളം…
Read Moreവീടിന്റെ മേല്‍ക്കൂര ചുഴലിക്കാറ്റെടുത്ത് പാടത്തിന്റെ നടുവിലിട്ടു; ദേവയാനിക്കും കുടുംബത്തിനും തലചായ്ക്കാനിടമില്ല
കുമരകം: ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വീടിന്റെ മേല്‍ക്കൂര കാറ്റെടുത്ത് സമീപത്തെ പാടത്തിട്ടതോടെ വിധവയായ ദേവയാനിക്കും കുടുംബത്തിനും തലചായ്ക്കാനിടമില്ലാതായി. ഷീറ്റുകൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയാണ് കാറ്റ് പറത്തിക്കൊണ്ടുപോയത്. കുമരകം കണ്ണങ്കരി പരേതനായ ചക്രന്റെ ഭാര്യ ദേവയാനിയുടെ വീടിന്റെ മേല്‍ക്കൂരയാണ് കഴിഞ്ഞ ദിവസം കാറ്റു പറത്തി വെള്ളം നിറഞ്ഞു കിടക്കുന്ന കൊല്ലകരി പാടത്ത് കൊണ്ടിട്ടത്. സംഭവസമയത്ത് വീടിനുള്ളില്‍ ദേവയാനിയും മകന് ഷാജിയും ഷാജിയുടെ ഭാര്യ അഞ്ജുവും മക്കളായ അദ്വൈതും അര്‍ച്ചിതയും ഉണ്ടായിരുന്നെങ്കിലും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എല്ലാ വീട്ടുപകരണങ്ങളും ഉപയോഗശൂന്യമായി . നിത്യച്ചെലവിനു പോലും വരുമാനമില്ലാത്ത ഇവര്‍ തകര്‍ന്ന വീട് താമസയോഗ്യമാക്കാന്‍ ബുദ്ധിമുട്ടുകയാണ്. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബുവും കുമരകം വില്ലേജ് ഓഫീസറും സ്ഥലത്തെത്തി സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. പാടത്ത് വെള്ളമായതിനാല്‍ വീടിന്റെ നഷ്ടപ്പെട്ട ഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടേറെയാണ്. പാടത്തെ വെള്ളം കൃഷിക്കായി വറ്റിക്കുന്നുണ്ട്. വെള്ളം വറ്റി മേല്‍ക്കൂര വീണ്ടെടുത്താലും ഉപയോഗിക്കാനാവില്ല.…
Read Moreബ്രത്ത് അനലൈസര്‍ ചതിച്ചാശാനേ… കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഉദ്യോഗസ്ഥർ വെട്ടിലായി
കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ വെട്ടിലാക്കി ബ്രത്ത് അനലൈസര്‍. ജീവിതത്തില്‍ ഇന്നേവരെ മദ്യപിക്കാത്തവരെയും മെഷീന് മദ്യപാനികളാക്കി. ഇതോടെ ഡിപ്പോയിലെ ജീവനക്കാരും പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കത്തിലാകുകയും പരിശോധന നിര്‍ത്തിക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണു കോതമംഗലം ഡിപ്പോയില്‍ തൊടുപുഴയില്‍നിന്നുള്ള സ്ക്വാഡ് പരിശോധനയ്ക്കെത്തിയത്. ആദ്യഘട്ടത്തില്‍ പരിശോധിച്ചവര്‍ക്കെല്ലാം നെഗറ്റീവ് ഫലമാണു കാണിച്ചത്. എന്നാല്‍ രാവിലെ എട്ടോടെ പാലക്കാട്ടേക്കു പുറപ്പെടാന്‍ നിന്ന ബസിന്റെ കണ്ടക്ടര്‍ പി.വി. ബിജുവിനെ പരിശോധിച്ചപ്പോഴാണു മെഷീന് പാകപ്പിഴ കാണിച്ചത്. ജീവിതത്തില്‍ ഇന്നേവരെ മദ്യപിച്ചിട്ടില്ലാത്തയാളാണ് ബിജു. രണ്ടുതവണ ഊതിച്ചപ്പോഴും ഭേദപ്പെട്ട അളവാണ് ബ്രത്ത് അനലൈസറില്‍ കാണിച്ചത്. ആദ്യത്തേതിനേക്കാല് ഉയര്ന്നതോതായിരുന്നു രണ്ടാംതവണ. താന്‍ മദ്യപിക്കാറില്ലെന്ന് ബിജു വ്യക്തമാക്കിയതോടെ പരിശോധന നടത്തിയ ഇന്‍സ്പെക്ടറുമായി തര്‍ക്കമായി. ബിജുവിനെ പിന്തുണച്ച് മറ്റുള്ളവരും രംഗത്തെത്തി. ഒടുവില്‍ മറ്റുള്ളവരെക്കൂടി ഊതിച്ച് മെഷീന്റെ കാര്യക്ഷമത പരിശോധിക്കാന്‍ തീരുമാനിച്ചു. സ്റ്റേഷന് മാസ്റ്റർ, ഓഫീസിലെ വനിതാ ജീവനക്കാർ എന്നിവരെ ഊതിച്ചപ്പോഴും…
Read Moreമൂന്ന് വയസുള്ള കുഞ്ഞിന്റെ ദേഹത്ത് ചായ ഒഴിച്ച് പൊള്ളിച്ച് മുത്തച്ഛന്റെ ക്രൂരത
തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസുകാരന്റെ ദേഹത്ത് അമ്മയുടെ രണ്ടാനച്ഛൻ തിളച്ച ചായ ഒഴിച്ച് പൊള്ളലേൽപ്പിച്ചു. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം 24നായിരുന്നു സംഭവം. കുട്ടിയുടെ മുത്തച്ഛനെതിരേ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കുടപ്പനക്കുന്ന് സ്വദേശി വിജയകുമാര്‍ എന്ന ഉത്തമനെതിരെയാണ് മണ്ണന്തല പോലീസ് കേസെടുത്തത്. ഐപിസി 324, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുഞ്ഞിനെ അമ്മുമ്മയുടെ പക്കലേൽപ്പിച്ചാണ് മാതാപിതാക്കൾ ജോലിക്ക് പോയിരുന്നത്. എന്നാൽ മുത്തച്ഛന് കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഇയാൾ തിളച്ച ചായ ഒഴിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയാറായില്ല. സമീപവാസികൾ വിവരമറിയച്ചതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ്…
Read Moreടെറസിൽ റീൽ ചിത്രീകരിക്കുന്നതിനിടെ ശക്തമായ ഇടിമിന്നൽ: പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
വീടിന്റെ ടെറസിൽ നിന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതി ഇടിമിന്നലിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബീഹാറിലാണ് സംഭവം. മഴയത്ത് നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിക്കാനാണ് യുവതി ടെറസിലെത്തിയത്. കാമറ ഓൺ ചെയ്തതിന് ശേഷം നൃത്തം ചെയ്യാൻ തുടങ്ങിയപ്പോൾ തീയോടുകൂടിയ മിന്നലും വലിയ ശബ്ദത്തിൽ ഇടിയും വെട്ടി. വീഡിയോ ചിത്രീകരിക്കുന്നതിനായി കാമറ ഓൺ ചെയ്തുവച്ചിരുന്നതിനാൽ മിന്നലിന്റെ ദൃശ്യങ്ങളും കാമറയിൽ പതിഞ്ഞിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടിപ്പോയ പെൺകുട്ടി ഉടൻ തന്നെ ടെറസിൽ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു. പെൺകുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നാണ് വീഡിയോ കണ്ട പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്. പ്രകൃതി നൽകിയ ഫിൽറ്ററും ലൈറ്റുമെന്നും ഇടിമിന്നലിനെ ചിലർ വിശേഷിപ്പിക്കുകയും ചെയ്തു. അടുത്തിടെ ബിഹാറിലെ വിവിധ ജില്ലകളിലായി ഇടിമിന്നലിൽ എട്ട് പേർ മരിച്ചിരുന്നു. ഭഗൽപൂരിലും മുൻഗറിലും രണ്ട് പേരും ജാമുയി, ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, അരാരിയ ജില്ലകളിൽ ഓരോരുത്തർ…
Read More