എടത്വ: മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ കുട്ടനാട്ടില്‍ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. അപ്പര്‍ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളക്കെട്ടിലായി. നദീതീരത്തുള്ളവരുടെയും പാടശേഖരങ്ങളുടെ സമീപത്ത് താമസിക്കുന്നവരുടെയും വീടുകളില്‍ വെള്ളം കയറാന്‍ തുടങ്ങി. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിലായതോടെ ജനജീവിതം ദുഃസഹമായി തീര്‍ന്നു. മാമ്പുഴക്കരി, വെളിയനാട്, എടത്വ, തലവടി, ആനാരി, കരുവാറ്റ, ചെറുതന, നിരണം, കടപ്രാ, മുട്ടാര്‍, വീയപുരം, നീരേറ്റുപുറം, തകഴി, ആയാപറമ്പ്, കാരിച്ചാല്‍, പാണ്ടി, കളങ്ങര, തായങ്കരി, കണ്ടങ്കരി പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങള്‍ എല്ലാം വെള്ളക്കെട്ടില്‍ മുങ്ങി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയവും വെള്ളത്തില്‍ മുങ്ങി. എസി റോഡ് ഒഴികെ ഒട്ടുമിക്ക റോഡുകളും ഈ പ്രദേശത്ത് വെള്ളത്തിനടിയിലാണ്. മുട്ടാര്‍ പഞ്ചായത്തില്‍ മുട്ടാര്‍ പ്രദേശത്തെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിലായി. നീരേറ്റുപുറം, കിടങ്ങറ റോഡില്‍ നിരവധി സ്ഥലങ്ങളിലാണു വെള്ളം കയറിയിട്ടുള്ളത്. തലവടി പഞ്ചായത്ത് ഏഴാംവാര്‍ഡ് പ്രദേശത്താണു കൂടുതല്‍…
Read MoreDay: June 29, 2024
ജുമി ചെറിയ മീനല്ല! കോടികൾ വിലയുള്ള മയക്കുമരുന്നുമായി ടൂറിസ്റ്റ് ബസുകളില്‍ കയറിയിറങ്ങി വിൽപന
കോഴിക്കോട്: ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിച്ച രണ്ടുകോടിയുടെ മയക്കുമരുന്നു പിടിച്ചതുമായി ബന്ധപ്പെട്ടു പുറത്തുവരുന്നത് എക്സൈസിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നു പരിശോധനകളിലുണ്ടാകുന്ന പിഴവുകള്‍. ഇതിന് മുന്‍പും കോടികള്‍ വിലവരുന്ന മയക്കുമരുന്നുകള്‍ ബംഗളൂരുവില്‍ നിന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളിലാണു വലിയ തോതില്‍ ലഹരിമരുന്ന് കടത്തുന്നതെന്നും കേരളത്തിലുടനീളം ഇതിനു കാരിയര്മാരുണ്ടെന്നും പോലീസ് പറയുന്നു. ബസുകള്‍ മാറി മാറി കയറിയാണ് ഇവര്‍ പോലീസിന് ‘രഹസ്യ വിവരം’ നല്‍കുന്നവരെ കബളിപ്പിക്കുന്നത്. ഇന്നലെ കോഴിക്കോട്ടു പിടിയിലായ യുവതിയില്‍ നിന്നു നിര്‍ണായക വിവരങ്ങളാണു പോലീസിനു ലഭിച്ചത്.ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമി(24) യാണ് പിടിയിലായത്. കേസിലെ രണ്ട് പ്രതികളെ നേരത്തെ പിടികൂടിയപ്പോള്‍ ജുമി ഒളിവിൽ പോയി ബംഗളൂരുവിൽ താമസിക്കുകയായിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി കാരിയറായി ഉണ്ടാക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിച്ച് ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ വലിയ ഹോട്ടലുകളിൽ റൂം എടുത്ത് താമസിക്കുകയാണ് പതിവ്.പണം…
Read Moreഗുരുവായൂർ ക്ഷേത്രനടയിൽ മീരാനന്ദന് മാംഗല്യം… ചിത്രങ്ങൾ കാണാം….
നഴ്സിംഗ് അസിസ്റ്റന്റിനെതിരേ ആക്രമണം; സ്ഥിരം കുറ്റവാളി പിടിയിൽ
വൈക്കം: ഇടയാഴം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റിന്റെ ചീത്തവിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം പുത്തൻപാലം കൊട്ടാരത്തിൽ വിഷ്ണു(26)വിനെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30നു മദ്യലഹരിയിലായിരുന്ന ഇയാൾ നെറ്റിയിൽ മുറിവ് പറ്റിയതിനെത്തുടർന്ന് ചികിത്സതേടിയെത്തിയിരുന്നു. മുറിവിൽ മരുന്നുവയ്ക്കുന്നതിനിടെ ഇയാൾ നഴ്സിംഗ് അസിസ്റ്റന്റിനെ ആക്രമിക്കാൻ ശ്രമിച്ചത്. കൂടാതെ ഡ്രസിംഗ് റൂമിന്റെ വാതിലിൽ ചവിട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇയാൾ വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റില്‍ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകരുവന്നൂര്‍ കള്ളപ്പണക്കേസ്; എം.എം. വര്‍ഗീസിനെ പ്രതി ചേര്‍ക്കാനൊരുങ്ങി ഇഡി
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ പ്രതി ചേര്‍ക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അടുത്തഘട്ടം കുറ്റപത്രത്തില്‍ ഇഡി ഇദ്ദേഹത്തിന്റ് പേര് ഉള്‍പ്പെടുത്തും. ഇദേഹത്തിന്റെ പേരിലെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ ഇഡി കണ്ടുകെട്ടി. 29 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടികേസില് സിപിഎമ്മിനെ ഇഡി പ്രതി ചേര്‍ക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ഉണ്ടായി. പത്തു പ്രതികളുടെ 29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ആകെ കണ്ടുകെട്ടിയത്. സിപിഎമ്മിന്റെ മാത്രം 73 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. സിപിഎമ്മിന് പുറമെ പ്രതികളായ ഒമ്പത് വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ബാങ്കില്‍നിന്ന് നിയമവിരുദ്ധമായി കോടികളുടെ വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തവരാണിവര്‍. പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ ഉടമസ്ഥതയിലെ മൂന്നു സെന്റ് സ്ഥലം കണ്ടുകെട്ടിയിട്ടുണ്ട്. വര്‍ഗീസിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓഫീസ് നിര്‍മിക്കാന്‍ വാങ്ങിയ ഈ സ്ഥലം സെന്റിന് പത്തുലക്ഷം രൂപ വിലയിട്ടാണ്…
Read Moreകുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
കണ്ണൂർ: ഏച്ചൂർ മാച്ചേരിയിൽ നമ്പ്യാര്‍ പീടികയ്ക്ക് സമീപം കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുല്‍ ആമിര്‍ (12), മാച്ചേരി അനുഗ്രഹിൽ ആദില്‍ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. അഞ്ചരക്കണ്ടി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളാണ് ഇവർ. ഇരുവർക്കും ഒപ്പമുണ്ടായിരുന്നു സുഹൃത്ത് സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സീപവാസികളാണ് കുട്ടികളെ കരയിലെത്തിച്ചത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല.
Read Moreബിഹാറിലെ പഞ്ചവടിപ്പാലങ്ങൾ; 11 ദിവസത്തിനിടെ തകർന്ന പാലങ്ങൾ അഞ്ചായി
പട്ന: ബിഹാറിൽ 11 ദിവസത്തിനിടെ അഞ്ചുപാലങ്ങൾ തകർന്നതോടെ സർക്കാർ അന്വേഷണത്തിനു ഉത്തരവിട്ടു. മധുബനി ജില്ലയിലെ ജഞ്ജർപുരിൽ നിർമാണത്തിലിരുന്ന പാലമാണ് അവസാനമായി തകർന്നത്. 77 മീറ്റർ നീളമുള്ള പാലത്തിന്റെ രണ്ടു തൂണുകൾക്കിടയിലുള്ള ഗർഡറിന്റെ ഒരു ഭാഗമാണ് തകർന്നത്. മൂന്നുകോടി രൂപ ചെലവിൽ പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി പ്രകാരം നിർമിക്കുന്ന പാലമാണിത്. ഈ മാസം 18ന് അരാരിയയിൽ ബക്ര നദിക്കു കുറുകെ 12 കോടി രൂപ ചെലവിൽ നിർമിച്ച പാലം തകർന്നിരുന്നു. 22ന് സിവാനിലെ ഗണ്ഡക് നദിക്കു കുറുകെയുള്ള ഒരു പാലം തകർന്നു. 23ന് കിഴക്കൻ ചമ്പാരനിൽ ഒന്നര കോടിയോളം രൂപ ചെലവിൽ നിർമിക്കുന്ന പാലവും 27ന് കിഷൻഗഞ്ചിലെ കങ്കായി, മഹാനന്ദ നദികളെ ബന്ധിപ്പിക്കുന്ന പാലവും തകർന്നു വീണു. നിലവാരമില്ലാത്ത വസ്തുക്കളാണ് പാലം നിർമാണത്തിന് ഉപയോഗിച്ചതെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
Read Moreമഹേഷിന്റെ അന്വേഷണം: ഏഴ് വർഷമായി മുങ്ങിനടന്ന കൊലക്കേസ് പ്രതി പിടിയിൽ
കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആയ കെ.സി. മഹേഷ് കഴിഞ്ഞ ഒരു വര്‍ഷമായി ഏറെ കോളിളക്കം സൃഷ്ടിച്ച സ്വപ്ന കൊലക്കേസിലെ പ്രതി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബിജു(ലിബര്‍ട്ടി ബിജു-44)വിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. കുറ്റാന്വേഷണത്തില്‍ ഏറെ മികവു തെളിയിച്ചിട്ടുളള നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന് ചുമതലയേറ്റ സമയത്ത് മഹേഷിനെ ഏല്പിച്ച കേസാണിത്. ലോംഗ് പെന്‍ഡിംഗ് കേസുകളുടെ അന്വേഷണ സംഘത്തിലുള്ള മഹേഷ് അന്നു മുതല്‍ പ്രതിക്കായി നടത്തിയ അന്വേഷണത്തിനാണ് ഇന്നലെ വൈകിട്ട് വിലങ്ങ് വീണത്. മാര്ച്ചിലെടുത്തആധാര് കാര്ഡ്മദ്യപാനിയായ പ്രതി ബിജു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല. ആധാര്‍ കാര്‍ഡോ മറ്റു ബന്ധുക്കളുമായുളള ബന്ധമോ ഇയാള്‍ക്ക് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പ്രതിയെ കണ്ടെത്താന്‍ മഹേഷിന് മുന്നില്‍ ഏറെ വെല്ലുവിളിയുണ്ടായിരുന്നു. കോങ്കണ്ണുള്ള ബിജു പാചകക്കാരന് കൂടിയാണെന്ന കാര്യം പോലീസ് ഉദ്യോഗസ്ഥനായ മഹേഷിന് അറിയാമായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ വെഞ്ഞാറമൂടിലെ മേല്‍വിലാസത്തില്‍ ബിജു…
Read Moreമലബാർ മേഖലയിലെ യാത്രാക്ലേശത്തിനു താത്കാലിക പരിഹാരമാകും; പരശുറാം എക്സ്പ്രസിലെ തിരക്ക് ഒഴിവാക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ
കൊല്ലം: നാഗർകോവിൽ – മംഗളുരു സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എക്സ്പ്രസിൽ മലബാർ മേഖലയിൽ ഓഫീസ് സമയത്തെ തിരക്ക് ഒഴിവാക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. ഷൊർണൂർ -കണ്ണൂർ -ഷൊർണൂർ റൂട്ടിൽ ആഴ്ചയിൽ നാല് ദിവസം താത്ക്കാലികമായി അൺ റിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ ആയിരിക്കും സർവീസ് നടത്തുക. പത്ത് ജനറൽ സെക്കൻ്റ് ക്ലാസ് കോച്ചുകളും രണ്ട് സ്ലീപ്പർ കോച്ചുകളും ഈ സ്പെഷൽ വണ്ടിയിൽ ഉണ്ടാകും. വിജയകരമാണെങ്കിൽ സർവീസ് പ്രതിദിനമാക്കുന്നതും റെയിൽവേയുടെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. ഷൊർണൂർ -കണ്ണൂർ ട്രെയിൻ ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ജൂലൈ രണ്ട് മുതൽ 31 വരെ സർവീസ് നടത്തും. കണ്ണൂരിൽ നിന്ന് ഷൊർണൂരിലേയ്ക്കുള്ള വണ്ടി ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ജൂലൈ മൂന്ന് മുതൽ ഓഗസ്റ്റ് ഒന്നു വരെയും ഉണ്ടാകും.ഷൊർണൂരിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.40 ന് പുറപ്പെടുന്ന…
Read Moreമണ്ണന്തലയിൽ മൂന്നുവയസുകാരനു പൊള്ളലേറ്റ സംഭവത്തിൽ വഴിത്തിരിവ്; മുത്തച്ഛനെ വെറുതേവിട്ടു; പോലീസ് പറയുന്നതിങ്ങനെ…
തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്നു വയസുകാരന്റെ ദേഹത്ത് തിളച്ച ചായ വീണു പൊള്ളലേറ്റ സംഭവത്തിൽ വഴിത്തിരിവ്. സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത കുട്ടിയുടെ മുത്തച്ഛനെ പോലീസ് ഇന്നലെ വൈകുന്നേരത്തോടെ വിട്ടയച്ചു. സംഭവം നടന്ന സമയത്ത് ഇദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സംഭവസമയം ഇദ്ദേഹം സമീപത്തെ വെയിറ്റിംഗ് ഷെഡിൽ ഇരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് ഇദ്ദേഹം. കുട്ടിയുടെ ദേഹത്ത് തിളച്ച ചായ അബദ്ധത്തിൽ വീണതാണെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. ഗുരുതര പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്നുള്ള അറിയിപ്പ് പ്രകാരമാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. വട്ടിയൂർക്കാവ് സ്വദേശികളായ ദന്പതികളുടെ മകനാണ് പൊള്ളലേറ്റത്. 24 നായിരുന്നു സംഭവം.
Read More