കോട്ടയം: ഡോക്ടേഴ്സ് ഡേ പ്രമാണിച്ചു കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ സീനിയർ ഗൈനെക്കോളജിസ്റ്റ് ഡോ. റെജിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ഡോക്ടർമാർ ഒരുമിക്കുന്ന ഡെത്തും റിച്ചയും പിന്നെ ഒരു പാവം നൊസ്റ്റാർഡാമസും എന്ന തികച്ചും വ്യത്യസ്തമായ ഒരു ഹ്രസ്വചിത്രം പുറത്തിറങ്ങുന്നു. ഇന്ന് വൈകീട്ട് നാലിന് കാരിത്താസിലെ ഡയമണ്ട് ജൂബിലി ഹാളിൽ കാരിത്താസ് ഡയറക്ടർ ഫാ. ബിനു കുന്നത്ത് ഹ്രസ്വചിത്രം റിലീസ് ചെയ്യും. ഒരു ഡോക്ടറുടെ ലൈഫിൽ അപ്രതീക്ഷിതമായി വരുന്ന ഒരു ഫോൺ കാൾ ഒരു രോഗിയുടെ ജീവൻ രക്ഷപെടാൻ കാരണമാവുന്നു. 14 വർഷങ്ങൾക്കു ശേഷവും ആ കാൾ – അതെന്തായിരുന്നു എന്ന് വിവരിക്കാൻ ഡോക്ടർക്കാവുന്നില്ല. ആ അന്വേഷണമാണ് ഡെത്തും റിച്ചയും പീന്നെ ഒരു പാവം നൊസ്റ്റാർഡമസും എന്ന ഈ ഷോർട് ഫിലിമിൽ പറയുന്നത്. സ്റ്റോറി, കൺസെപ്റ്റ്, ഡയറക്ഷൻ-റെജി ദിവാകർ, അസോസിയേറ്റ് ഡയറക്ടർ-അമ്പിളി മഹേഷ്, എഡിറ്റിംഗ് ആൻഡ് മ്യൂസിക്-സൈബിന് ലൂക്കോസ്,…
Read MoreDay: June 29, 2024
ജൂലൈ നാലിനുശേഷം കാലവർഷം വീണ്ടും സജീവമാകും; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കടലിൽ പോകാൻ മത്സ്യത്തൊഴിലാളികൾക്ക് വിലക്ക്
തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും സംസ്ഥാനത്ത് അടുത്തമാസം നാലിനു ശേഷം കാലവർഷം വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. ജൂലൈ നാലിനു ശേഷം കാലവർഷം വീണ്ടും സജീവമായേക്കും. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. അതേസമയം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.
Read Moreസർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന ഗവർ; ജനാധിപത്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതാണ് ചാൻസലറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളെന്നും വിസി നിയമനത്തിനുള്ള ഗവർണറുടെ നീക്കം ജനാധിപത്യത്തിന്റെ മീതെയുള്ള കടന്നുകയറ്റമാണെന്നും മന്ത്രി ആർ. ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു. ഗവർണറുടെ നടപടി സംബന്ധിച്ച് സർക്കാർ നിയമസാധുത പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഉന്നത വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള വേദിയാക്കാനാണ് ഗവർണർമാരായിട്ടുള്ള ചാൻസലർമാരിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്വാളിറ്റി, മെറിറ്റ് ഒന്നും പരിശോധിക്കാതെയാണ് നോമിനേറ്റ് ചെയ്യുന്നത്. കാവിവൽക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കും. കേന്ദ്ര സർക്കാർ കാവിവൽക്കരണത്തിനുള്ള ശ്രമങ്ങളാണ് ഇന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടത്തികൊണ്ടിരിക്കുന്നത്. എബിവിപി പ്രവർത്തകർ ആയതുകൊണ്ട് മാത്രം ചില ആളുകളെ നോമിനേറ്റ് ചെയുന്നു. നെറ്റ് പരീക്ഷയിൽ പോലും രാമായണത്തിൽ നിന്നുള്ള അപ്രസക്ത ഭാഗങ്ങളും പ്രാണപ്രതിഷ്ഠ നടത്തിയ ദിവസം ഒക്കെയാണ് ചോദിക്കുന്നതെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.
Read Moreമറ്റെന്തിനേക്കാളും വലുത് സമാധാനമാണ്; ഓരോ പെണ്‍കുട്ടിക്കും ഇമോഷണല്‍ മെച്യുരിറ്റി എത്തുന്ന ഘട്ടം തിരിച്ചറിയാനുള്ള കഴിവ് അവള്‍ക്കു തന്നെയുണ്ട്; അഷിക അശോകന്
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് അഷിക അശോകന്. നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചു ശ്രദ്ധ നേടിയ അഷിക ഇപ്പോഴിതാ ബിഗ് സ്ക്രീനിലും സജീവമായി മാറുകയാണ്. ഇതിനിടെ തന്റെ അമ്മയെക്കുറിച്ചും നടക്കാതെ പോയ വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഷിക. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അഷിക മനസ് തുറന്നത്. പഠനകാര്യത്തിലൊക്കെ അമ്മയായിരുന്നു പിന്തുണ. നമുക്ക് അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്നതല്ലെങ്കിലും ഞാന്‍ ലോണ്‍ എടുത്തോളാം നീ പഠിച്ചോളൂ എന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളോ ബാധ്യതകളോ ഉണ്ടായിരുന്നില്ലെങ്കിലും വലിയ തുക കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ അമ്മ ലോണ്‍ എടുക്കുകയായിരുന്നു. ധൈര്യത്തില്‍ എന്നെ വിട്ടു. ഡിഗ്രി കഴിഞ്ഞാല്‍ എന്ത് ജോലി കിട്ടാനാണ്? അതൊന്നും അമ്മ ആലോചില്ല. എനിക്ക് ഒരു വരുമാന മാര്‍ഗം ഉണ്ടാകുമെന്നോ, ഞാന്‍ ഷോര്ട്ട്ഫിലിമുകളില് അഭിനയിക്കുമെന്നോ സമ്പാദിക്കുമെന്നോ ആര്‍ക്കും അറിയില്ല. ഞാന്‍ ഈ മേഖലയിലേക്ക് വരുമെന്ന് അമ്മ സ്വപ്നത്തില്‍…
Read Moreക്വാറി ഉടമയുടെ കൊലപാതകം: സുനിലിനായി തെരച്ചിൽ; കൊലപാതകത്തിന് ഉപയോഗിച്ച സർജിക്കൽ ബ്ലേഡ് വാങ്ങിയതിനെക്കുറിച്ചും അന്വേഷണം
പാറശാല: കളിയിക്കാവിളയിൽ വ്യവസായിയെ വാഹനത്തിൽ കഴുത്തറുത്തു കൊല്ലപ്പെട്ടനിലയിൽകണ്ടെത്തിയ സംഭവത്തിൽ പ്രതി അന്പിളി ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും നല്കിയ സുനില്‍ കുമാറിനായി തെരച്ചിൽ വ്യാപകമാക്കി പോലീസ്. സുനിൽ കുമാറിനായുള്ള തെരച്ചിലിന് കേരള പോലീസും തമിഴ്നാട് പോലീസിനെ സഹായിക്കുന്നുണ്ട്. അന്വേഷണവിഭാഗം നാലു സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്. അതേസമയം ഇന്നലെ കസ്റ്റഡിയിലെടുത്ത പൂങ്കുളം സ്വദേശിയായ പ്രദീപ് ചന്ദ്രനെ കൂടി റിമാൻഡ് ചെയ്തു. പോലീസ് തെരയുന്ന സുനിലിൻറെ സുഹൃത്താണ് പ്രദീപ് ചന്ദ്രൻ . സുനിൽ ഒളിവിൽ പോകുന്നതിനു മുൻപ് ഫോണിലൂടെ അവസാനം ബന്ധപ്പെട്ടത് പ്രദീപിനെയാണ്. പ്രദീപ് ചന്ദ്രനെ വ്യാഴാഴ്ച വൈകീട്ട് തമിഴ്നാട് പോലീസിന്റെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര പൊലീസ് പിടികൂടി പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുകയായിരുന്നു. കൊലപാതകം നടത്തിയ അമ്പിളിയുടെ സുഹൃത്താണ് സുനിലെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.ഡോക്ടറുടെ കുറിപ്പടിയിൽ മാത്രം വാങ്ങാൻ കഴിയുന്ന സർജിക്കൽ സാധനങ്ങൾ എങ്ങനെ അമ്പിളിക്ക് ലഭിച്ചുവെന്നും കൊലപാതകം നടത്താനാണെന്നു…
Read Moreഇവനൊന്നു കറങ്ങിയാൽ പിന്നെന്റെ സാറേ… ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല; വൈറലായി സിസിടിവി
സിസിടിവിയില്ലാത്ത പൊതു സ്ഥലങ്ങൾ ഇന്ന് നന്നേ കുറവാണ്. കള്ളൻമാർക്ക് പോലീസിനേക്കാൾ ഭയമാണ് സിസിടിവിയെ എന്ന് അക്ഷരാർഥത്തിൽ പറയാം. സിസിടിവി എന്നുപറഞ്ഞാല്‍ ഏതെങ്കിലുമൊരു ഭിത്തിയിലൊ പോസ്റ്റിലൊ ഒക്കെ നിശ്ചലമായി നില്ക്കുന്നതായിരിക്കുമല്ലൊ. എന്നാല്‍ അടുത്തിടെ താനെ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സിസിടിവി കാമറയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ. കാമറ നിശ്ചലമാകുന്നതിനുപകരം ചലിക്കുന്ന സീലിംഗ് ഫാനിനോട് സാമ്യമുള്ള രീതിയില്‍ വേഗത്തില്‍ കറങ്ങുകയായിരുന്നു. ചുരുക്കത്തില്‍ കാമറ “ചുറ്റും ഉള്ളതിനെ ഒന്നും കാണുന്നില്ല’ എന്ന അവസ്ഥയാണ്. സംഭവത്തിന്റെ വീഡിയോ സൈബറിടങ്ങളിൽ വേഗത്തിൽ വൈറലായി. സിസിടിവിയുടെ ഈ അസാധാരണ ഭ്രമണം നോക്കി നില്ക്കുന്നവരില് ഭൂരിഭാഗം ആളുകൾക്കും കഴുത്ത് വേദനയുണ്ടാക്കുന്നു എന്നാണ് വീഡിയോ കണ്ട ആളുകൾ കമന്റ് ചെയ്യുന്നത്. കറങ്ങുന്ന സിസിടിവി കൗതുകമായി മാറിയിരിക്കുകയാണ്. എന്നാൽ സാങ്കേതിക തകരാര്‍മൂലമാണ് സിസിടിവി കറങ്ങുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
Read Moreമനു തോമസ് vs പി. ജയരാജൻ; കണ്ണൂരിൽ അടിയന്തരയോഗം വിളിച്ച് സിപിഎം; രാവിലെ തുടങ്ങിയ യോഗത്തിൽ പി. ജയരാജനും
കണ്ണൂർ: മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലുകൾ ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ കണ്ണൂരിൽ സിപിഎമ്മിന്റെ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നു രാവിലെ ആരംഭിച്ചു. ആരോപണവിധേയനായ പി. ജയരാജനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ പങ്കെടുക്കാനെത്തിയ പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. ജയരാജനും മനുവും തമ്മിലുണ്ടായ ഫേസ്ബുക്ക് പോരും തുടർന്നുള്ള ആരോപണങ്ങളും സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് സൂചന. ഗുരുതര വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും വിവാദത്തിൽ പരസ്യ പ്രതികരണത്തിന് ഇതുവരെ സിപിഎം നേതൃത്വം തയാറായിട്ടില്ല. വിഷയം വഷളാക്കിയത് പി. ജയരാജന്റെ അനവസരത്തിലെ ഫേസ്ബുക്ക് പോസ്റ്റ് ആണെന്നാണ് പാർട്ടി വിലയിരുത്തൽ. ജയരാജൻ പോസ്റ്റ്, ക്വട്ടേഷൻ സംഘങ്ങൾക്ക് പാർട്ടിയുടെ പേരിൽ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയാൻ വഴിവച്ചെന്നും വിമർശനമുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തി തെറ്റുതിരുത്തലുകൾ വരുത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കണ്ണൂരിലെ സിപിഎമ്മിൽ വിവാദങ്ങൾ ഉയർന്നുവന്നത്. പാർട്ടിക്കമ്മിറ്റികളിലെ വിശകലനവും തെറ്റുതിരുത്തൽ നടപടികളും കീഴ്ഘടകങ്ങളിലേക്ക്…
Read Moreകറുത്ത വർഗക്കാരായ കുട്ടികളെ ദത്തെടുത്തു; അടിമകളെ പോലെ ജോലി ചെയ്യിപ്പിച്ചു; വെളുത്ത വർഗക്കാരായ ദമ്പതികൾക്ക് മേൽ കുറ്റം ചുമത്തി
കറുത്ത വർഗക്കാരായ കുട്ടികളെ ദത്തെടുത്ത് അടിമകളാക്കിവച്ച ദന്പതികൾക്കെതിരേ കുറ്റം ചുമത്തി കോടതി. വെസ്റ്റ് വെർജീനിയയിലെ ധനികരും വെളുത്ത വർഗക്കാരുമായ ഡൊണാൾഡ് റേ ലാന്റ്സ് (63), ജീൻ കേ വൈറ്റ്ഫെതർ (62) എന്ന ദമ്പതികൾക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 6, 9, 11, 14, 16 എന്നീ വയസു മാത്രം പ്രായമുള്ള അഞ്ച് കുട്ടികളെയാണ് ഇവർ ദത്തെടുത്തിരുന്നത്.കുട്ടികളെ അടിമകളെ പോലെ ജോലി ചെയ്യിപ്പിക്കുകയും, തൊഴുത്തിൽ ഉറങ്ങാൻ നിർബന്ധിക്കുകയും, അവഗണിക്കുകയും ചെയ്യുകയായിരുന്നു. കറുത്ത വർഗക്കാരായ കുട്ടികളായ മൂലമാണ് ദന്പതികൾ കുഞ്ഞുങ്ങളെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചത്. കിടക്കയില്ലാതെ കോൺക്രീറ്റിൽ തറയിലായിരുന്നു കുട്ടികൾ ഉറങ്ങിയിരുന്നത്. കൊടും തണുപ്പിൽ പോലും വിരിക്കാൻ ഒരു തുണി പോലും കുട്ടികൾക്ക് ഇവർ നൽകിയില്ല. കുട്ടികളെ അവശ നിലയിൽ കണ്ടെത്തുന്നതിന് 12 മണിക്കൂർ മുമ്പാണ് അവസാനമായി ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. മനുഷ്യക്കടത്തടക്കം പല കുറ്റങ്ങളും ദമ്പതികൾക്കുമേൽ ചാർത്തിയാണ് കേസെടുത്തത്.
Read Moreഒരു മാസം മുന്‍പ് ബുക്ക് ചെയ്താലും വെയിറ്റിംഗ് ലിസ്റ്റില്‍; ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ; എംപിമാരുടെ ഇടപെടലുകൾ ഉണ്ടാകണമെന്ന് യാത്രക്കാർ
കോട്ടയം: ബംഗളൂരു ട്രെയിനില്‍ റിസര്‍വേഷനില്‍ യാത്ര ചെയ്യണമെങ്കില്‍ കുറഞ്ഞത് മൂന്നാഴ്ച മുന്‍പ് ബുക്ക് ചെയ്യണം. ചെന്നൈയ്ക്കാണെങ്കില് മിനിമം രണ്ടാഴ്ച. ഡല്‍ഹിയിലേക്കും കോല്‍ക്കത്തയിലേക്കും റിസര്‍വേഷന്‍ ലഭിക്കാന്‍ ഒരു മാസം മുന്നേ ടിക്കറ്റെടുക്കേണ്ട സാഹചര്യം. കാസര്‍ഗോഡിനും മുംബൈയ്ക്കുമൊക്കെ സ്ഥിതി ഇതുതന്നെ. അടിയന്തര ആവശ്യം വന്നാല്‍ കൊള്ളചാര്ജിന് വിമാനം പിടിക്കുകയേ മാര്‍ഗമുള്ളൂ. 30 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുള്ള കേരളത്തില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഓടുന്നത് ആറു ട്രെയിനുകള്‍ മാത്രം. അറുപത് ട്രെയിന്‍ അനുവദിച്ചാലും ആസാം, ബംഗാള്‍, ബിഹാര്‍, ഒഡീഷ സംസ്ഥാന തൊഴിലാളികളുടെ തിരക്ക് തീരില്ല. ഇതിനിടയിൽ പഠനത്തിനും ജോലിക്കും പോകേണ്ട മലയാളികളുടെ ഗതികേടും ദുരിതവും ചെറുതല്ല. ശബരിമല സീസണിലെ തിരക്ക് പറയാനുമില്ല. പഠനത്തിനും ജോലിക്കുമായി ഓരോ വര്‍ഷവും മലയാളികളുടെ ഒഴുക്ക് തുടരുന്ന സാഹചര്യത്തിലും വേണ്ടത്ര വണ്ടികള്‍ അനുവദിക്കാന്‍ റെയില്‍വേ താത്പര്യപ്പെടുന്നില്ല. നിലവില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കോട്ടയം റൂട്ടില്‍ ഇരട്ടപ്പാതയുണ്ട്. എറണാകുളം-തിരുവനന്തപുരം…
Read Moreഞങ്ങൾ ഭാഗ്യം ചെന്നവർ; അനാഥയായ ഒരു കുഞ്ഞിനെ ദത്തെടുക്കും; കുടുംബങ്ങൾക്ക് ഈ ബന്ധത്തിൽ പൂർണ സമ്മതം; മനസ് തുറന്ന് സ്വവർഗ ദമ്പതികൾ
സമൂഹം എത്രയൊക്കെ പുരോഗമിച്ചിട്ടുണ്ടെന്ന് പറയുന്പോഴും ചില കാര്യങ്ങളിൽ ഇപ്പോഴും പിന്നിൽ തന്നെയാണെന്ന് പറയാം. അതിനുദാഹരണമാണ് സ്വവർഗ വിവാഹം. ഇവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് ഇപ്പോഴും വിമുഖത കാട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. വിമർശനങ്ങളും പരിഹാസങ്ങളും ഭീഷണികളും ഏറ്റു വാങ്ങാനായി വിധിക്കപ്പെട്ടവരാണെന്ന് സ്വയം പഴിക്കാതെ മറ്റുള്ളവർക്ക് മുന്നിൽ ജീവിച്ച് കാണിക്കണമെന്ന ഉത്തമ ബോധ്യത്തോടെ ജീവിക്കുന്ന ആളുകളാണ് ഇക്കൂട്ടർ. ഇപ്പോഴിതാ ഗുഡ്ഗാവിൽ വിവാഹിതരായ സ്വവർഗദമ്പതികളായ അഞ്ജു ശർമ്മയും കവിത തപ്പുവിന്റേയും വാർത്തയാണ് പുറത്ത് വരുന്നത്. നാല് വർഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ഇവർ വിവാഹിതരാകുന്നത്. തപ്പു ഒരു മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയാണ്. ടിവി സീരിയൽ ആർടിസ്റ്റാണ് അഞ്ജു. പ്രണയ വിവാഹമായിരുന്നു ഇവരുടേയും. തപ്പു അഞ്ജുവിന് വേണ്ടി മേക്കപ്പ് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. 22 ദിവസം അന്ന് തപ്പു അവൾക്കൊപ്പം താമസിച്ചിരുന്നു. കവിതയുടെ പെരുമാറ്റം കണ്ട് ഇഷ്ടപ്പെട്ടാണ് അഞ്ജുവിന് പ്രണയം തോന്നിയത്.…
Read More