കൊച്ചി: രാജ്യത്ത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്)യില്‍ ഗുണ്ടകള്‍ക്ക് കുരുക്ക് മുറുകും. ക്വട്ടേഷന്‍ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ നിലയ്ക്ക് നിറുത്താനാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ഗുണ്ടകള്‍ക്ക് വലിയ ശിക്ഷ കിട്ടുന്ന വകുപ്പുകളാണ് ബിഎന്‍എസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 111 ലാണ് സംഘടിത കുറ്റകൃത്യങ്ങള്‍ (ഓര്‍ഗനൈസ്ഡ് ക്രൈം) എന്ന വകുപ്പ് പുതുതായി ചേര്‍ത്തിരിക്കുന്നത്. സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നവര്‍ കുറ്റകൃത്യങ്ങള്‍ നടത്തി മുങ്ങാമെന്നു കരുതിയാല്‍ വിലങ്ങു വീഴും. കാരണം സംഘടിതമായി നിരന്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തിലൊരാള്‍ ഒറ്റയ്ക്കു കുറ്റകൃത്യം നടത്തിയാലും സംഘത്തിലുണ്ടായിരുന്നവരും ഇനി കേസില്‍ പെടും. സംഘാംഗങ്ങളായി അവര്‍ ആ ഗ്രൂപ്പില്‍ തുടരുകയാണെങ്കിലാണ് കുറ്റകൃത്യത്തിന്റെ ഭാഗമാകുന്നത്. മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ കിട്ടുന്ന കുറ്റകൃത്യങ്ങള്‍ തുടര്‍ച്ചയായി ഒറ്റയ്ക്കോ അല്ലെങ്കില്‍ രണ്ടില്‍ കൂടുതല്‍ പേര് ചേര്‍ന്നോ ചെയ്യുന്ന കുറ്റകൃത്യമാണ് സംഘടിത ക്രൈം സിന്‍ഡിക്കേറ്റ്…
Read MoreDay: July 1, 2024
നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേയുള്ള പോക്സോ കേസിൽ നടപടി വൈകുന്നു; പോലീസിനുമേല്‍ സമ്മര്‍ദമെന്ന് ആരോപണം; പ്രഥമിക പരിശോധനയിൽ കുട്ടിക്ക് പീഡനമേറ്റതായി കണ്ടെത്തൽ
കോഴിക്കോട്: നാലര വയസുകാരിയെ ബന്ധുവീട്ടിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടപടി വൈകുന്നതായി ആരോപണം. കേസിലെ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബ്, കമ്മീഷണർ രാജ്പാൽ മീണ എന്നിവർക്കു പരാതി നൽകിയിട്ടും തുടര്‍ നടപടി ആയില്ല. പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് പീഡനമേറ്റിട്ടുണ്ടെന്നാണ് വ്യക്തമായത്. അതേസമയം കേസില്‍ പോലീസിന് മേല്‍ ശക്തമായ സമ്മര്‍ദ്ധമുണ്ടെന്നാണ് അറിയുന്നത്. സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ള ഇടപെടലുകളും കേസിലുണ്ടെന്നാണ് ആരോപണം. പ്രതി ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പോലീസ് പറയുന്നു. എന്നാല്‍ കേസെടുത്ത് മൂന്നാഴ്ച കഴിഞ്ഞിട്ടും തുടര്‍ നടപടിയുണ്ടാകാത്തത് ഗുരുതര വീഴ്ചയായി ചൂണ്ടികാണിക്കപ്പെടുന്നു. മാങ്കാവിലെ ഇയാളുടെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയായിരുന്നു. മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. അതേസമയം കേസിൽ കസബ പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ജുവനൈൽ പോലീസ്…
Read More‘അമ്മ’യില്‍ തലമുറമാറ്റം ആഗ്രഹിച്ചു: ജഗദീഷ്
കൊച്ചി: താരസംഘടനയായ “അമ്മ’യില്‍ തലമുറ മാറ്റം ആഗ്രഹിച്ചിരുന്നെന്ന് സംഘടനയുടെ പുതിയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നടന് ജഗദീഷ്. പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തിരക്കു കാരണം ഇരുവരും പിന്മാറുകയായിരുന്നു. അതോടെയാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചതെന്ന് ജഗദീഷ് പറഞ്ഞു. വനിതകളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. പരിഭവിച്ച് മാറി നില്‍ക്കുന്നവരെ സഹകരിപ്പിച്ച് മുന്നോട്ടു പോകാനാണ് ഭരണസമിതി ആഗ്രഹിക്കുന്നത്. അമ്മയിലെ മല്‍സരത്തിനു പിന്നില്‍ താരങ്ങളുടെ രാഷ്ട്രീയ ചേരിതിരിവ് ഇല്ലെന്നും ജഗദീഷ് വ്യക്തമാക്കി.
Read Moreവൃക്കരോഗിയായ സെക്യൂരിറ്റിക്കാരനെ മര്‍ദിച്ചു; കാറുടമ അറസ്റ്റിൽ
കൊച്ചി: വൃക്കരോഗിയായ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിൽ കാറുടമ അറസ്റ്റിൽ. ഷൈൻ എന്നയാളെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. മര്‍ദനത്തില്‍ പരിക്കേറ്റ കലൂര്‍ പൊറ്റക്കുഴി റോഡില്‍ ബെസ്റ്റ് ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കോട്ടയം പനച്ചിക്കാട് മറ്റത്ത് വീട്ടില്‍ പ്രദീപ്കുമാറി(45)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നെഞ്ചിലും മുതുകിലും പരിക്കേറ്റു. ബേക്കറിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത കാര്‍ അവിടെനിന്ന് മാറ്റിയിടാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കാറുടമ മര്‍ദിച്ചത്.
Read Moreഉദ്യോഗസ്ഥ ലോബിയുടെ ഇടപെടൽ; മൂന്നാം വന്ദേഭാരത് എക്സ്പ്രസ് കേരളത്തിനു നഷ്ടമായേക്കും
കൊല്ലം: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് എക്സ്പ്രസ് സംസ്ഥാനത്തിന് നഷ്ടമായേക്കും. എറണാകുളം – ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാം വന്ദേഭാരത് കേരളത്തിന് അനുവദിച്ചത്. ഇതിനായി എട്ട് കോച്ചുകൾ ഉള്ള വന്ദേഭാരത് എക്സ്പ്രസ് കൊല്ലത്ത് എത്തിക്കുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടൽ കാരണം വണ്ടി സർവീസ് ആരംഭിച്ചതുമില്ല. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി റൂട്ട് നിശ്ചയിക്കുന്നത് അടക്കമുള്ള കാര്യത്തിൽ വലിയ തടസങ്ങളാണ് ഉദ്യോഗസ്ഥർ നിരത്തിയത്.കൊല്ലത്ത് വന്നു കിടന്ന വന്ദേഭാരത് എക്സ്പ്രസ് നാല് മാസത്തെ വിശ്രമത്തിന് ശേഷം വൺവേ സ്പെഷലായി ഇന്ന് കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേയ്ക്ക് യാത്ര തിരിച്ചു. ഇതിന് മുന്നോടിയായി പ്രസ്തുത ട്രെയിനിനെ ശനി വൈകുന്നേരം കൊല്ലത്ത് നിന്ന് കൊച്ചുവേളിയിൽ എത്തിക്കുകയുണ്ടായി. കൊച്ചുവേളിയിൽ നിന്നുള്ള വൺവേ സ്പെഷലിന്റെ റൂട്ട് കോട്ടയം വഴിയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ കൊച്ചുവേളി – കോട്ടയം റൂട്ടിൽ വണ്ടിയുടെ പരീക്ഷണ…
Read Moreയാത്രാരേഖകളില്ല; 11 ബംഗ്ലാദേശികള്‍ പിടിയിൽ
അഗര്‍ത്തല: മതിയായ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഗര്‍ത്തല റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കു കടക്കുക എന്ന ലക്ഷ്യത്തില്‍ നില്‍ക്കുന്നതിനിടെയാണ് ബംഗ്ലാദേശികളെ ആര്‍പിഎഫ് പിടികൂടിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം വര്‍ധിക്കുന്ന സാഹപര്യത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്കു യാത്രാരേഖകളില്ലെന്നു മനസിലായത്. അഗര്‍ത്തല റെയില്‍വേ പോലീസാണ് ഇവരെ പിടികൂടിയത്.
Read Moreദക്ഷിണ കൊറിയക്കെതിരേ മിസൈലുകൾ വിക്ഷേപിച്ച് ഉത്തരകൊറിയ
സിയൂൾ: ദക്ഷിണ കൊറിയക്കെതിരേ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ട് കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായ ഉത്തരകൊറിയ. രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തങ്ങൾക്കു നേരേ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം സ്ഥിരീകരിച്ചു. ഇന്നു പുലർച്ചെ പത്തു മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മിസൈൽ വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയൻ സൈനിക വക്താവ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തെത്തുടർന്ന് സൈന്യം നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയിട്ടുണ്ടെന്നും വിവരങ്ങൾ അമേരിക്കയ്ക്കും ജപ്പാനും കൈമാറിയിട്ടുണ്ടെന്നും ദക്ഷിണ കൊറിയൻ അധികൃതർ പറഞ്ഞു.ഇരു കൊറിയകളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചത്.
Read Moreകെഎസ്ആർടിസിയുടെ കടബാധ്യത 15,281. 92 കോടി; ലാഭ -നഷ്ടങ്ങളില്ലാതെ മുന്നോട്ടു പോകാൻ പ്രതിമാസം വേണ്ടത് 20 കോടി
ചാത്തന്നൂർ: കെ എസ് ആർ ടി സിയുടെ ആകെ കട ബാധ്യത 15281. 92 കോടി രൂപ. 2024 ഏപ്രിൽ വരെയുള്ള കണക്കാണ് ഇത്.ബാങ്കുകളുടെ കൺസോർഷ്യത്തിന് ഇനി അടയ്ക്കാനുള്ളത് 2863.33 കോടിയും എസ് ബി ഐ യിൽ നിന്നുള്ള ഓവർഡ്രാഫ്റ്റ് 44 കോടിയും സർക്കാർ വായ്പയായ 12372.59 കോടിയുമാണ്. ബാങ്ക് കൺസോർഷ്യത്തിന്റെ കടം 3500 കോടിയായിരുന്നത് ഇപ്പോൾ 2863.33 കോടിയായി കുറഞ്ഞു. മാസം 30 കോടി വീതം അടച്ചാണ് ഈ കടം കുറച്ചു കൊണ്ടുവരുന്നത്. അതിനാൽ ഡിഗ്രേഡായിരുന്ന കെഎസ്ആർടി സി യെ സിഗ്രേഡിലേക്ക് ഉയർത്തിയിട്ടുണ്ട്. ബജറ്റ് വിഹിതവും പ്ലാൻ ഫണ്ടും ഉൾപ്പെടെ സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള സഹായമാണ് 12 372.59 കോടി. കെ എസ് ആർടിസി ഇത് കട ബാധ്യതകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ തുക രിച്ചടയ്ക്കേണ്ടാത്തതാണ്. കെഎസ്ആർടിസിയുടെ പ്രതിദിന ടിക്കറ്റ് വരവ് ശരാശരി7.5 കോടിയാണ്. ടിക്കറ്റി…
Read Moreകളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം: കേസിലെ രണ്ടാം പ്രതി സുനിൽ കുമാർ പിടിയിൽ
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ ആണ് പിടിയിലായത്. മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാറശാലയിൽ വച്ചാണ് സുനില്‍കുമാര്‍ തമിഴ്നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായതെന്നാണ് വിവരം. കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിൽ സുനിൽ കുമാറിന്റെ കാര്‍ കണ്ടെത്തിയിരുന്നു.കേസിൽ അറസ്റ്റിലായ പ്രതി ചൂഴാറ്റുകോട്ട അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാർ. പ്രതി അന്പിളി ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും നല്‍കിയത് സുനിൽ കുമാർ ആണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട് പോലീസും കേരളപോലീസും സംയുക്തമായാണ് സുനിൽ കുമാറിനായി തെരച്ചിൽ നടത്തിയിരുന്നത്. സുനിൽ കുമാർ കസ്റ്റഡിയിലായതോടെ കൊലപാതകത്തിനു പിന്നിലെ യഥാർഥ കാരണം പുറത്തുവരുമെന്നാണ് പോലീസ് നിഗമനം. ദീപു കാറില്‍ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ പിന്നില്‍…
Read Moreഇനി ആശ്വാസക്കാലം; പാചകവാതക വില 31 രൂപ കുറച്ചു
ഡൽഹി : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണു കുറഞ്ഞത്. 1,655 രൂപയാണ് പുതുക്കിയ വില. 1685.50 രൂപയില്‍ നിന്നാണ് വില 1,655ല്‍ എത്തിയത്. നേരത്തേ ജൂണ്‍ ഒന്നിനു സിലിണ്ടറിന് 70.50 രൂപ കുറച്ചിരുന്നു. ഒരുമാസം തികയുമ്പോഴാണ് വീണ്ടും വില കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില കുറച്ചിട്ടില്ല.
Read More