മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ ഡിസ്കഷനുമായി ഞാന്‍ ചെന്നൈയിലുള്ളപ്പോള്‍ ശോഭന വിളിച്ചിട്ട് ഞാന്‍ ബംഗളൂരു പോവുകയാണെന്ന് പറഞ്ഞു. ബംഗളൂരുവിൽ സാരിയുടെ നല്ല സെലക്ഷന് കാണും അവിടുന്ന് വല്ലതും എടുക്കണോ എന്നായിരുന്നു ശോഭന ചോദിച്ചത്. തീര്‍ച്ചയായും എടുക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സാറിന്റെ മനസില്‍ എന്തെങ്കിലും ഐഡിയയുണ്ടോയെന്ന് ചോദിച്ചു. വളരെ സിമ്പിള്‍ ആയിരിക്കണം തൊട്ടടുത്ത കടയില്‍ പോയാല്‍ കിട്ടുമെന്നു തോന്നുന്ന സാരിയായിരിക്കണം, എന്നാല്‍ നൂറു കടകളില്‍ പോയാലും കിട്ടുകയുമരുത്. അങ്ങനത്തെ സാരികളാണ് നമുക്കു വേണ്ടത് എന്നായിരുന്നു എന്റെ മറുപടി. ശോഭനയ്ക്ക് അത് വലിയ ചലഞ്ചായിരുന്നു. -ഫാസില്‍
Read MoreDay: July 1, 2024
സ്ഥലംമാറ്റിയ പോലീസുകാരെ തിരിച്ചുവിളിക്കാതെ ആഭ്യന്തരവകുപ്പ്
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മറ്റു ജില്ലകളിലേക്കു സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാതെ ആഭ്യന്തര വകുപ്പ്. കഴിഞ്ഞ ജനുവരിയിലാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥലം മാറ്റുന്നത്. എന്നാൽ ഫലം വന്ന് മാസം ഒന്നായിട്ടും ഉദ്യോഗസ്ഥരെ പഴയ സ്റ്റേഷനുകളിലേക്ക് തിരിച്ചയച്ചട്ടില്ല. സബ് ഇൻസ്പെക്ടർ, സർക്കിൾ ഇൻസ്പെക്ടർ, ഡിവൈഎസ്പി റാങ്കിലുള്ളവർക്കായിരുന്നു ട്രാൻസ്ഫർ. താത്കാലിക സ്ഥലംമാറ്റം ലഭിച്ച എസ്ഐ മാർ മാത്രമാണ് അതതു സ്റ്റേഷനുകളിൽ തിരികെയെത്തിയിട്ടുള്ളത്. താത്കാലിക സ്ഥലം മാറ്റം ആയതു കൊണ്ട് ആർക്കും തന്നെ കുടുംബത്തെ ഒപ്പം കൂട്ടാനായിട്ടില്ല. താത്കാലിക നിയമനമായതിനാൽ ഔദ്യോഗിക കൃത്യനിർവഹണം ഉദ്യോഗസ്ഥർ കാര്യക്ഷമമായി നിർവഹിക്കുന്നില്ല എന്നും ആരോപണമുണ്ട്. ട്രാൻസ്ഫര്‍ വിഷയത്തില്‍ പോലീസ് അസോസിയേഷന് ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പുൾപ്പെടെയുള്ള അത്യാവശ്യഘട്ടങ്ങളില്‍ ട്രാൻസ്ഫര്‍ ഉണ്ടാകാറുണ്ടെങ്കിലും തിരികേ അതത് സ്റ്റേഷനുകളിലേക്കുതന്നെ ഉദ്യോഗസ്ഥരെ പറഞ്ഞയക്കാറുണ്ടായിരുന്നു. തുടര്‍ നടപടികളില്‍ കാലതാമസം വരുന്നതിനെകുറിച്ച് ആഭ്യന്തരവകുപ്പിനും മിണ്ടാട്ടമില്ല.
Read Moreപയ്യന്നൂരിൽ ലോൺ അടപ്പിക്കാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥനെ ആക്രമിച്ചു; പ്രതിക്കെതിരേ വധശ്രമത്തിന് കേസ്
പയ്യന്നൂര്‍: ബാങ്കില്‍നിന്നുമെടുത്ത ലോണ്‍ അടപ്പിക്കാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥനെതിരേ അക്രമം നടത്തിയ സംഭവത്തില്‍ പ്രതിക്കെതിരേ വധശ്രമമുള്‍പ്പെടെയുള്ള കുറ്റത്തിന് പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ബറോഡ ബാങ്കിന്റെ റിക്കവറി ഉദ്യോഗസ്ഥനായ കണ്ണൂര്‍ പള്ളിക്കുന്ന് രാമതെരുവിലെ കെ.അഭിജിത്തിന്റെ പരാതിയിലാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വിജിതയുടെ വീട്ടിലുണ്ടായിരുന്നയാള്ക്കെതിരേ കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരം നാലേമുക്കാലോടെയാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. ബറോഡ ബാങ്കില്‍നിന്നു വിജിത രണ്ടുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ വായ്പയുടെ നാലു ഗഡുക്കള്‍ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയത് സംബന്ധിച്ച് സംസാരിക്കാനെത്തിയതായിരുന്നു ബാങ്ക് നിയോഗിച്ച റിക്കവറി ഉദ്യോഗസ്ഥനായ പരാതിക്കാരന്. ഇതിനിടയിലാണ് വിജിതയുടെ വീട്ടിലുണ്ടായിരുന്നയാള്‍ പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. പരാതിക്കാരന്റെ 35,000 രൂപ വിലവരുന്ന ഫോണ്‍ പിടിച്ചുവാങ്ങി കിണറിന്റെ ഭാഗത്തേക്ക് എറിഞ്ഞപ്പോള്‍ ഫോണ്‍ കിണറ്റില്‍ വീണോയെന്നറിയാനായി കിണറിന് സമീപത്തേക്ക് പോയ പരാതിക്കാരനെ ഇന്റര്‍ലോക്ക് കട്ടകൊണ്ട് എറിഞ്ഞതില്‍ തലയില്‍ പരിക്കേറ്റിരുന്നു. വീണ്ടും എറിഞ്ഞപ്പോള്‍ ഒഴിഞ്ഞ് മാറിയില്ലെങ്കില്‍ മരണംവരെ സംഭവിക്കുമായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ…
Read Moreടര്‍ബോ സ്റ്റാർ ആമിന
എന്‍ജിനിയറിംഗ് പഠനം പാതിവഴിയില്‍ നിര്‍ത്തി, റിയാലിറ്റി ഷോയില്‍ തിളങ്ങി, സിനിമയോടു മൊഹബത്തിലായ തിരുവനന്തപുരം പെണ്‍കുട്ടി. വൈശാഖിന്റെ മമ്മൂട്ടി സിനിമ ടര്‍ബോയിലെ നിരഞ്ജന. മമ്മൂട്ടിക്കൊപ്പമുള്ള വമ്പന്‍ സ്ക്രീന്‍ സ്പേസിന്റെ ത്രില്ലിലാണ് യുവതാരം ആമിന നിജാം. റിലീസിനൊരുങ്ങിയ പട്ടാപ്പകല്‍, ടര്‍ക്കിഷ് തര്‍ക്കം എന്നിവയിലും വേഷങ്ങള്‍. ‘മമ്മൂക്കയുടെ കഥാപാത്രവുമായി ഫ്രണ്ട്ഷിപ്പും അനിയത്തി ഫീലുമുള്ള വേഷം. ത്രൂഔട്ട് റോള്‍…അതും ഫുള്‍ കോമ്പിനേഷന്‍ മമ്മൂക്കയുടെ കൂടെ. ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല’- ആമിന രാഷ്്ട്രദീപികയോടു പറഞ്ഞു. അഞ്ചാം പാതിര വടകര മിഡെറ്റില് സിവില്‍ എന്‍ജി. പഠനത്തിനിടെ സിനിമയോടു താത്പര്യമായി. ഓഡിഷൻ കടന്നു നായിക നായകന് അഭിനയ റിയാലിറ്റി ഷോയിലെത്തി. അതിലെ പെര്‍ഫോമന്‍സ് ഹിറ്റായതോടെ വീട്ടുകാരും സപ്പോർട്ടായി. ആ വേദി എനിക്കു നല്ല തുടക്കമായി. തുടര്‍ന്ന് മിഥുന് മാനുവല്‍ തോമസിന്റെ അഞ്ചാംപാതിരയില്‍ കാരക്ടര്‍ വേഷം. ഷൂട്ടിംഗിനിടെയായിരുന്നു എന്റെ കഥാപാത്രത്തിന്റെ ഓഡിഷന്. വിക്കി മറിയ…അതാണു വേഷം. സ്മോക്കും ഡ്രിങ്കും ചെയ്യാത്ത…
Read Moreഗോവിന്ദന്റെ ധാർഷ്ട്യവും അഹങ്കാരവും ഇന്ന് ആരും വകവയ്ക്കില്ല; മുഖ്യമന്ത്രി തിരുത്താൻ തയാറാകണം; മുഖ്യമന്ത്രിയെയും മാഷിനേയും നിർത്തിപ്പൊരിച്ച് കോട്ടയം ജില്ലാക്കമ്മറ്റി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും നിര്‍ത്തിപ്പൊരിച്ചു.പിണറായിയുടെ ധാര്‍ഷ്ട്യവും ധിക്കാരവും കോട്ടയം എംപിയായിരുന്ന തോമസ് ചാഴികാടനെ വിമര്‍ശിച്ചതുമാണ് ജില്ലാ കമ്മറ്റിയംഗങ്ങള്‍ ചോദ്യം ചെയ്തത്. സംസ്ഥാന സെക്രട്ടറിയുടെ കസേരയിലിരുന്ന് സിപിഎമ്മിനു ചേരാത്ത രീതിയില്‍ പഠിപ്പിക്കാന്‍ വരുന്ന ഹെഡ്മാസറ്ററെ പോലെയാണ് ഗോവിന്ദനെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയേറ്റംഗം ടി. പി. രാമകൃഷ്ണന്റെയും ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയേറ്റംഗവും മന്ത്രിയുമായ വി.എന്‍. വാസവന്റെ സാന്നിധ്യത്തിലായിരുന്നു അംഗങ്ങളുടെ വിമര്‍ശനം. മുഖ്യമന്ത്രി തെറ്റ് തിരുത്താന്‍ തയാറാകുന്നില്ലെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതി പോലും രണ്ടാം പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും ദൂര്‍ത്തും ധാഷ്ഠ്യവും അഴിമതിയുമാണ് എല്ലായിടത്തുമെന്നുമാണ് ജനസംസാരമെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. നവകേരള സദസിന്റെ ഭാഗമായി പാലായില്‍ എത്തിയ മുഖ്യമന്ത്രി സംഘാടക…
Read Moreപാഠം 1 – ജനങ്ങൾ; അടിസ്ഥാനവോട്ടുകൾ ചോർന്നതു പരിശോധിക്കാൻ സിപിഎം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താൻ ഡൽഹിയിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു. സാധാരണക്കാരെയും പാർട്ടിയിൽനിന്ന് അകന്നുനിൽക്കുന്നവരെയും വിട്ടുപോയവരെയും തിരിച്ചെത്തിക്കാൻ പ്രത്യേക മാർഗരേഖ തയാറാക്കി കേരളത്തിൽ നീങ്ങണമെന്നു നിർദേശം നൽകി. തൊഴിലാളിവർഗത്തെ ചേർത്തുപിടിച്ചുള്ള പാർട്ടിയുടെ വർഗപരമായ സമീപനത്തിൽനിന്നു വ്യതിചലിച്ചുനീങ്ങുന്നത് അപകടമാണെന്ന അഭിപ്രായമാണു യോഗത്തിലുണ്ടായത്. കേരളത്തിൽ ഈ അകൽച്ച ബിജെപിയുടെ വളർച്ചയ്ക്കു വളമാകുന്നുവെന്നാണ് വിലയിരുത്തൽ. പാർട്ടിനയം മുറുകെപ്പിടിച്ച് ജനവിശ്വാസമാർജിക്കാനുള്ള തീവ്രയജ്ഞം സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ജനവിശ്വാസം വീണ്ടെടുക്കാൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള തിരുത്തൽ പ്രക്രിയ നടത്തണമെന്നും കേരളാഘടകത്തിനു നിർദേശം നൽകി. തൃശൂരിൽ ബിജെപിയുടെ വിജയത്തിലേക്കു കാര്യങ്ങളെത്തിച്ചത് സംഘടനാതലത്തിലെ വീഴ്ചയാണ്. ഇതു പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും യോഗം വിലയിരുത്തി. അടിസ്ഥാനവോട്ടുകൾ ചോർന്നത് പരിശോധിച്ച് മുന്നോട്ടു നീങ്ങാനും യോഗത്തിൽ തീരുമാനമായി.
Read Moreനായകന്മാരുടെ എതിര്‍പ്പ്; ബിഗ് ബജറ്റ് ചിത്രങ്ങളിൽ നിന്ന് സാമന്ത ഒഴിവാക്കപ്പെടുന്നു
തെന്നിന്ത്യന്‍ സിനിമയിലെ വിസ്മയമാണ് സാമന്ത. സഹനടിയില്നിന്നു താരമൂല്യമുള്ള നായികയാകാന്‍ സാമന്ത ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനാല്‍ കരിയറില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. വ്യക്തിഗത ജീവിതത്തിലും ആരോഗ്യവുമായി ബന്ധപ്പെട്ടുമെല്ലാം ദിനവും നിട പടവെട്ടുകയാണ്. സിനിമാ ജീവിതത്തിലും വിവാഹ ജീവിതത്തിലും പ്രതിസന്ധികള്‍ നേരിട്ടപ്പോഴും ആത്മവിശ്വാസത്തോടെ നേരിട്ടു. മയോസൈറ്റിസ് രോഗം ബാധിച്ച വിവരം വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താരം വെളിപ്പെടുത്തിയത്. പിന്നീട് കുറച്ചുകാലം രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും മരുന്നുകളുടെയും ലോകത്തായിരുന്നു. അതുകൊണ്ടുതന്നെ സിനിമകളില്‍നിന്ന് ഇടവേളയെടുത്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. രോഗത്തിന് ചെറിയ ശമനം വന്നപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായി. എന്നാല്‍ ലഭിക്കുന്ന പല സിനിമകളില്‍നിന്നും നടി പിന്നീട് ഒഴിവാക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സമാന്തയുടെ രണ്ട് വലിയ ബമ്പര്‍ സിനിമകളില്‍ നടിക്ക് ഓഫറുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് നായകന്മാരും അതിന് എതിര്‍പ്പ് പറഞ്ഞതിനാല്‍…
Read Moreമേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായി; കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്റെ പെരുമാറ്റം ജനങ്ങൾ കാണുമായിരുന്നു; ആര്യാ രാജേന്ദ്രനെതിരേ സിപിഎം ജില്ലാകമ്മറ്റിയില്‍ വിമര്‍ശനം
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരേ വിമർശനം. കെഎസ്ആർടിസി ഡ്രൈവറുമായി നടന്ന തർക്കം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നാണ് വിമർശനം. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്ന് കമ്മിറ്റി ആരോപിച്ചു. ഡ്രൈവർ യദുവുമായി നടന്ന പ്രശ്നത്തിന്റെ മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായെന്നും കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്റെ പെരുമാറ്റം ജനങ്ങൾ കാണുമായിരുന്നു എന്നും യോഗത്തിൽ വിമർശനം ഉയർന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും സ്പീക്കര്‍ക്കെതിരേയും ശക്തമായ വിമര്‍ശനം ഉണ്ടായി. മുന്‍പ് പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിലേക്ക് പ്രവേശനം നിഷിധമാണ്. മൂന്നുമണിക്ക് ശേഷം മുഖ്യമന്ത്രിയെ കാണാൻ ജനങ്ങള്‍ക്ക് അനുവാദവും ഇപ്പോള്‍ ഇല്ല. എന്തിനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ മുഖ്യമന്ത്രി ഇരുമ്പുമറ തീര്‍ക്കുന്നതെന്ന് മനസിലാകുന്നില്ലന്നും അംഗങ്ങള്‍ ചോദിച്ചു. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളെ വരെ സ്വാധീനമുണ്ടെന്ന…
Read Moreപത്ത് വർഷമായി വധുവിനെ അന്വേഷിക്കുന്നു; ആരും തന്നെ വിവാഹം ചെയ്യാൻ തയാറാകുന്നില്ല; വധുവിനെ കണ്ടെത്താൻ സഹായിക്കണം… ജനസന്പർക്ക പരിപാടിയിൽ അപേക്ഷയുമായി യുവാവ്
അയൽസംസ്ഥാനമായ കർണാടകയിൽ പ്രായം 35 കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്നവർ അനവധി യുവാക്കളുണ്ട്. കൃഷി ജീവനോപാധിയായി സ്വീകരിച്ചവരാണ് കല്യാണം നടക്കാത്ത ചെറുപ്പക്കാരിൽ ഏറെയും. കർഷകരെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയാറാകാത്തതാണ് ഇവരുടെ വിവാഹസ്വപ്നങ്ങൾ തല്ലിക്കെടുത്തുന്നത്. അതിനിടെ ഒരു കർഷക യുവാവ് വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ജനസന്പർക്ക പരിപാടിയിൽ അപേക്ഷയുമായി എത്തിയിരിക്കുകയാണ്. കൊപ്പാൾ സ്വദേശിയായ സംഗപ്പയാണ് അധികൃതർക്ക് അപേക്ഷ നൽകിയത്. കഴിഞ്ഞ 10 വർഷമായി വധുവിനെ അന്വേഷിക്കുകയാണെന്നും ഒരു പെൺകുട്ടിയും തന്നെ വിവാഹം ചെയ്യാൻ തയാറാകുന്നില്ലെന്നും സംഗപ്പ പറയുന്നു. ദീർഘകാലം വധുവിനെ അന്വേഷിച്ചിട്ടും കിട്ടാത്തതിനാൽ മാനസികാരോഗ്യത്തെ ബാധിച്ചെന്നും വധുവിനെ കണ്ടെത്താൻ ആരെങ്കിലും സഹായിക്കണമെന്നും സംഗപ്പ അപേക്ഷിക്കുന്നു. സംഗപ്പയുടെ പരാതിയിൽ എന്തു നടപടിയെടുക്കണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് അധികൃതർ. കർണാടകയിൽ കർഷകയുവാക്കൾക്കു വധുവിനെ കിട്ടാത്തത് ഒരു സാമൂഹ്യപ്രശ്നമായി മാറിയതോടെ ചെറുപ്പക്കാർ സംഘടിച്ച് വ്യത്യസ്തമായ പ്രതികരണപരിപാടികളുമായി രംഗത്തെത്തിയിരുന്നു. ധാർവാഡിലെ ഒരുസംഘം യുവാക്കൾ പെൺകുട്ടികളെ ബോധവത്കരിക്കണമെന്നാവശ്യപ്പെട്ട് തഹസിൽദാർക്ക്…
Read Moreഅപകടഭീഷണിയായി ഉണങ്ങിയ ആൽമരം; മുറിച്ചുമാറ്റേണ്ട,വൃക്ഷായുർവേദത്തിലൂടെ കിളിർപ്പിക്കാമെന്ന് വൃക്ഷവൈദ്യൻ കെ. ബിനു
പൊൻകുന്നം: ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ ഗോപുരത്തിന് സമീപമുള്ള വർഷങ്ങൾ പഴക്കമുള്ള ആൽവൃക്ഷം ചില്ലകളുണങ്ങി അപകടഭീഷണിയായി. പൊൻകുന്നം – പുനലൂർ സംസ്ഥാനപാതയുടെ പുറമ്പോക്കിലാണ് മരം. നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഭാഗത്തെ ആൽമരം അടിയന്തരമായി മുറിച്ചില്ലെങ്കിൽ കാറ്റിലും മഴയിലും വലിയ ശിഖരങ്ങൾ ഒടിഞ്ഞുവീഴാൻ സാധ്യതയേറെയാണ്. മരം മുറിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഉപദേശകസമിതി പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്ന് വൈസ്പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ, ആൽമരത്തിന് പുതുജീവൻ നൽകാനാവുമോയെന്ന് പരിശോധിക്കാൻ വൃക്ഷവൈദ്യൻ കെ. ബിനു സ്ഥലത്തെത്തിയിരുന്നു. ഉണങ്ങാത്ത ശിഖരങ്ങളുള്ളതിനാൽ വൃക്ഷം ചുവടെ മുറിച്ചുകളയേണ്ട ആവശ്യമില്ലെന്ന് ജില്ലാ ട്രീ അഥോറിറ്റി അംഗം കൂടിയായ ബിനു നിർദേശിച്ചു. ആറടി ഉയരത്തിൽ മുറിച്ചുനിർത്തിയാൽ വൃക്ഷായുർവേദ ചികിത്സയിലൂടെ ആൽമരത്തിന് പുതിയ കിളിർപ്പുകൾ ഉണ്ടാവുമെന്നും തണലായി വളർന്നുവരുമെന്നും കെ. ബിനു പറഞ്ഞു.
Read More