തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ എൽപി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്കായി നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ള പദ്ധതിയാണ് ഹെൽത്തി കിഡ്സ് എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്സിഇആർടി വികസിപ്പിച്ചെടുത്ത ഹെൽത്തി കിഡ്സ് പദ്ധതി സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗീകരിച്ചതായും മന്ത്രി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി രണ്ട് പുസ്തകങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. എൽപി വിഭാഗത്തിലെ കുട്ടികൾക്ക് നിലവിലെ ടൈംടേബിൾ പ്രകാരം ആഴ്ചയിൽ ആരോഗ്യ, കായിക വിദ്യാഭ്യാസത്തിന് മൂന്ന് പീരീഡുകളാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുമ്പോൾ എൽപി വിഭാഗത്തിലെ അധ്യാപകർക്ക് പൊതു വിദ്യാഭ്യാസ വകുപ്പിലെ കായികാധ്യാപകരുടെയും, വിദഗ്ധരുടെയും നേതൃത്വത്തിൽ പരിശീലനം നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കുട്ടികൾ ആരോഗ്യമുള്ളവരായി വളരണം..പൊതുവിദ്യാഭ്യാസ വകുപ്പിലെ എൽപി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്കായി നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ള പദ്ധതിയാണ് ഹെൽത്തി കിഡ്സ്. എസ്സിഇആർടി വികസിപ്പിച്ചെടുത്ത ഹെൽത്തി കിഡ്സ് പദ്ധതി സംസ്ഥാന കരിക്കുലം…
Read MoreDay: July 3, 2024
കെ. സുരേന്ദ്രൻ ചേലക്കരയിൽ; ഉപതെരഞ്ഞെടുപ്പിന് കെട്ടിയിറക്കിയ സ്ഥാനാഥികളെ ഇവിടെ മൽസരിപ്പിക്കേണ്ടെന്ന് പ്രവർത്തക വികാരം; ക്ലൈമാക്സിലെ പേരിനായി കാതോർത്ത് പ്രവർത്തകർ
തിരുവില്വാമല: ചേലക്കര നിയോജകമണ്ഡലത്തിലെ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ന് ചേലക്കരയിലെത്തുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർഥിയെക്കുറിച്ചും ചർച്ച നടത്തും.കെ.രാധാകൃഷ്ണൻ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് ഒഴിവു വന്ന ചേലക്കര നിയോജകമണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് ബിജെപി ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കാനാണ് പ്രാദേശിക-ജില്ല-സംസ്ഥാന നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്. പാലക്കാട് നിയമസഭ സീറ്റിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ചും ചർച്ചകളുണ്ടാകുമെന്ന് സൂചനകളുണ്ട്.കെ. സുരേന്ദ്രൻ ഇന്ന് വൈകീട്ട് മൂന്നിന് ചേലക്കരയിൽ നിയോജക മണ്ഡലത്തിലെ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കും . ചേലക്കര നിയോജക മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായി നിയോജകമണ്ഡലത്തിൽ നിന്നുള്ള ആളെ മത്സരിപ്പിക്കണമെന്ന ആവശ്യം ബിജെപിയുടെ പ്രാദേശിക നേതാക്കൾക്കുള്ളിലുണ്ട്. ഇവർ ഇക്കാര്യം സംസ്ഥാന അധ്യക്ഷനെ ഇന്ന് അറിയിച്ചേക്കും. ചേലക്കര നിയോജകമണ്ഡലത്തിലുൾപ്പെടുന്നതും ബിജെപിക്ക് ഏറ സ്വാധീനമുള്ളതുമായ തിരുവില്വാമല പഞ്ചായത്തിൽ നിന്നുള്ള കെ.ബാലകൃഷ്ണനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം…
Read More7.65 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മൂന്നുപേരെ പോലീസ് പിടികൂടി, 20 ലക്ഷം കണ്ടെടുത്തു
ചേര്‍ത്തല: ഓഹരിവിപണിയില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നു 7.65 കോടി തട്ടിയ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. കോഴിക്കോട് ഓമശേരി പുത്തൂര്‍ ഉള്ളാട്ടന്‍പ്രായില്‍ പ്രവീഷ് (35), കോഴിക്കോട് കൊടുവള്ളി കെടേകുന്നുമ്മേല് കുന്നമ്മേല്‍ വീട്ടില്‍ മുഹമ്മദ് അനസ് (25), കോഴിക്കോട് കോര്പറേഷന് ചേവായൂര്‍ ഈസ്റ്റ്വാലി അപ്പാര്‍ട്ട്മെന്റ് അബ്ദുള്‍സമദ് (39) എന്നിവരെയാണ് ചേര്‍ത്തല സ്റ്റേഷന് ഇന്‍സ്പക്ടര്‍ ജി. പ്രൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നു 20 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. ചേര്‍ത്തല സ്വദേശിയും ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയുമായ ഡോ. വിനയകുമാറിന്റെയും ഭാര്യ ഡോ. ഐഷയുടെയും പണവുമാണ് നഷ്ടമായത്. ഇന്‍വെസ്കോ, കാപിറ്റല്‍, ഗോള്ഡിമാന്സ് സാക്സ് തുടങ്ങിയ കമ്പനികളുടെ അധികാരികളെന്ന് പറഞ്ഞ് വ്യാജരേഖകള്‍ കാണിച്ച് തെറ്റിധരിപ്പിച്ചും ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തുമാണ് ഡോക്ടര്‍ ദമ്പതിമാരെ തട്ടിപ്പു സംഘം കുടുക്കിയത്. പണം തട്ടുന്നതിനുവേണ്ടി…
Read Moreഒന്നരക്കോടി രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ; കഞ്ചാവ് കച്ചവടം തുടങ്ങിയത് ആർഭാട ജീവിതത്തിന് പണം കണ്ടെത്താനെന്ന് പ്രതി
ഒല്ലൂർ: പി.ആർ. പടിയിൽ കാറിൽ കടത്തിയ ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശി ഫാസിലിനെ (36) പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് രണ്ടര കിലോ എംഡിഎ പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാറിൽ നിന്നും 26 ഗ്രാമും ബാക്കി മയക്കുമരുന്ന് ഇയാളുടെ ആലുവയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്. ബാംഗ്ളൂരിൽ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ച് വിൽപ്പനയായിരുന്നു പരിപാടി. 500 മുതൽ ആയിരം രൂപവരെയാണ് പ്രതി ഗ്രാമിന് ഈടാക്കി വിറ്റിരുന്നത്. ആർഭാട ജീവതത്തിന് വേണ്ടിയാണ് പ്രതി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടനെല്ലൂരിൽ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് ഒല്ലൂർ പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് ബ്രൗൺ ഷുഗർ പിടികൂടിയാരുന്നു. എസ്ഐ കെ.സി ബൈജു,…
Read More“ആരാണ് സ്വരാജ്’: ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകള്‍ക്കു മറുപടി പറയാനില്ലെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: സിപിഎം നേതാവ് എം. സ്വരാജിന്റെ പ്രസംഗത്തോട് പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകള്‍ക്കു മറുപടി പറയാനില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ ആരാണ് ഈ സ്വരാജെന്നും ചോദിച്ചു. ഭ്രാന്തുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു കണ്ണൂരില്‍ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് പരിപാടിയില്‍ സംസാരിക്കവേ എം.സ്വരാജ് പറഞ്ഞത്. ഇതേപ്പറ്റിയായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഇതിനൊക്കെ താന്‍ മറുപടി പറയണമെന്നാണോ നിങ്ങള്‍ കരുതുന്നതെന്നും ഗവര്‍ണര്‍ ഡൽഹിയിൽ മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു.
Read Moreപരശുറാം എക്സ്പ്രസ് മുതൽ കന്യാകുമാരി വരെ; താത്ക്കാലിക സംവിധാനമെന്ന് അധികൃതർ
കൊല്ലം: മംഗളുരു സെൻട്രൽ -നാഗർകോവിൽ ജംഗ്ഷൻ പരശുറാം എക്സ്പ്രസ് ഇന്നു മുതൽ കന്യാകുമാരി വരെ നീട്ടി. മാത്രമല്ല തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ട്രെയിനിൽ രണ്ട് അധിക സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും ഉൾപ്പെടുത്തി. ഇന്ന് രാത്രി 8.20 ന് നാഗർകോവിലിൽ ജംഗ്ഷനിൽ എത്തുന്ന പരശുറാം 8.25 ന് പുറപ്പെട്ട് 9.15 ന് കന്യാകുമാരിയിൽ എത്തും. തിരികെയുള്ള സർവീസ് (16650) നാളെ രാവിലെ 3.45 ന് കന്യാകുമാരിയിൽ നിന്ന് തിരിക്കും. നാഗർകോവിലിൽ 4.05 ന് എത്തി 4.10 ന് പുറപ്പെടും.16 സെക്കന്‍ഡ് ക്ലാസ് ജനറൽ, മൂന്ന് സെക്കൻ്റ് ക്ലാസ് ചെയർകാർ, രണ്ട് ഏസി ചെയർകാർ, അംഗപരിമിതർക്കായി രണ്ട് സെക്കൻഡ് ക്ലാസ്, ലഗേജ് കം ബ്രേക്ക് വാൻ അടക്കം ഇനി പരശുറാമിൽ 23 കോച്ചുകൾ ഉണ്ടാകും. നാഗർകോവിൽ ജംഗ്ഷനിൽ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ താത്ക്കാലികമായാണ് വണ്ടി…
Read More“പോലീസ് നോക്കിനിൽക്കെ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ എന്നെ ആക്രമിച്ചു’: പരാതി നൽകി എം. വിൻസെന്റ് എംഎൽഎ
തിരുവനന്തപുരം: പോലീസ് നോക്കി നിൽക്കെയാണ് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ ആക്രമിച്ചതെന്ന് എം. വിൻസന്റ് എംഎൽഎ. തന്റെ കാർ തടഞ്ഞ് നിർത്തി കാറിൽ ശക്തിയായി അടിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തു. എംഎൽഎ എന്ന ബോർഡ് വച്ചാണ് താൻ സംഭവ സ്ഥലത്തെത്തിയത്. കാറിൽ നിന്നിറങ്ങിയ തന്നെ ബോധപൂർവമാണ് എസ് എഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്തതെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.അക്രമികളെ പിന്തിരിപ്പിക്കാനോ തടയാനോ പോലീസ് തയാറായില്ല. തന്റെ മൊഴി വാങ്ങാൻ പോലും പോലീസ് കൂട്ടാക്കിയില്ല. പോലീസിന്റെ ഒത്താശയോടെയാണ് എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയതെന്നും തനിക്കെതിരെയുള്ള ആക്രമണത്തിന് പിന്നിൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്കുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നതിനിടെ പോലീസിന്റെ കണ്മുന്നിലിട്ട് രണ്ട് കെഎസ്യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കും ആരെയും ആക്രമിക്കാനുള്ള പിന്തുണയും പ്രോത്സാഹനവും…
Read Moreമൂന്നാറിലെ ഗ്യാപ് റോഡുകൾ യുവാക്കളുടെ ഹരമാകുന്നു; ഗ്യാപ് റോഡിൽ വീണ്ടും യുവാക്കളുടെ അഭ്യാസപ്രകടനം
മൂന്നാർ: നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരേ നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലും മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും വാഹനത്തിൽ അഭ്യാസ പ്രകടനം. തെലുങ്കാന രജിസ്ട്രേഷനുള്ള വാഹനത്തിലായിരുന്നു ഇത്തവണ യുവാവ് സാഹസിക യാത്ര നടത്തിയത്.അഭ്യാസപ്രകടനം നടത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. തെലുങ്കാനയിൽനിന്നു മൂന്നാർ സന്ദർശനത്തിനെത്തിയ യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്. കാറിന്റെ ഡോറിൽ ഇരുന്ന് വിൻഡോയിലൂടെ ശരീരം പാതി പുറത്തിട്ടായിരുന്നു ഇത്തവണത്തെയും അഭ്യാസ പ്രകടനം.ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒയുടെ സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ ദേവികുളത്ത് വച്ചാണ് വാഹനം പിടികൂടിയത്. വാഹനം മൂന്നാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിന്റെ ഡ്രൈവറോട് തൊടുപുഴ ഇൻഫോഴ്സ്മെന്റ് ആർടിഒ മുൻപാകെ ഹാജരാകാൻ നിർദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ നിയമലംഘനങ്ങളിലും മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.
Read Moreഹാത്രസ് ദുരന്തം; മരണം 130; ആൾ ദൈവം ഒളിവിൽ
ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഹാത്രസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 130 ആയി ഉയർന്നതായി റിപ്പോർട്ട്. 121 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പരിക്കേറ്റ നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് എൻഡിആർഫിന്റെ മെഡിക്കൽ ടീം എത്തിയിട്ടുണ്ട്. ആൾദൈവമായ ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ നടന്ന സത്സംഗിൽ (പ്രാർഥനായോഗം) പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്ത് താത്കാലിക പന്തൽ കെട്ടിയാണ് ചടങ്ങ് നടത്തിയത്. ഭോലെ ബാബയെ ആദരിക്കാനായിരുന്നു സത്സംഗ്. ചടങ്ങ് അവസാനിച്ചപ്പോൾ ഭോലെ ബാബയുടെ ദർശനത്തിനായി ഭക്തർ തിരക്കു കൂട്ടിയപ്പോഴായിരുന്നു അപകടം. ബാബയുടെ കാൽ പതിഞ്ഞ മണ്ണ് ശേഖരിക്കാനും ഭക്തർ ശ്രമിച്ചു. ഭോലെ ബാബയുടെ കാർ കടന്നുപോകുന്നതു വരെ ജനക്കൂട്ടം പോകരുതെന്നു നിർദേശിച്ചിരുന്നതായി സംഘാടകർ പറഞ്ഞു. സ്ത്രീകളാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ…
Read Moreറിയാദ് ജയിലില്‍ കഴിയുന്ന യുവാവിന്റെ വധശിക്ഷ റദ്ദാക്കി; റഹീമിന് പുതിയ പുലരി; മോചനം ഉടൻ
കോഴിക്കോട്: റിയാദ് ജയിലിലെ പതിനെട്ടു വര്‍ഷത്തെ തടവുജീവിതത്തിനുശേഷം കോഴിക്കോട് ഫറോക്കിലെ അബ്ദുള്‍റഹിം ഇനി സ്വാതന്ത്യ്രത്തിന്റെ വിഹായസിലേക്ക്. കോടമ്പുഴ സീനത്ത് മന്‍സിലില്‍ അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയതോടെയാണ് റഹീമിന് പുതിയ പുലരി പിറക്കുന്നത്. 34 കോടി രൂപയുടെ ദയാധനം സ്വീകരിച്ച് റഹീമിനു മാപ്പുനല്‍കാമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ ഇന്നലെ കോടതിയില്‍ നേരിട്ടെത്തി അറിയിച്ചതോടെയാണ് കോടതി വിധിയുണ്ടായത്. വെര്‍ച്വല്‍ സംവിധനത്തിലൂടെ റഹീമിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. റഹീമിന്റെ അഭിഭാഷകന് അബുഫൈസല്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂര്‍, സൗദി കുടുംബത്തിന്റെ അഭിഭാഷകരായ മുഹമ്മദ് മബാറക് അല്‍ അഹ്സാനി, അബു അനസ് എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു. ഇന്ത്യൻ എംബസി മുഖേനെ കെട്ടിവച്ച ഒന്നരക്കോടി റിയാലിന്റെ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ചെക്ക് റിയാദ് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ…
Read More