ഭുവനേശ്വർ: മൂന്ന് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. പെൺകുട്ടി പ്രതിയുടെ വീട്ടിൽ കളിക്കാനെത്തിയപ്പോഴായിരുന്നു പീഡനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ സന്തോഷ് ഖുന്തിയെ(23) പോലീസ് പിടികൂടി. പെൺകുട്ടി കളിക്കാനായി എത്തിയപ്പോൾ പ്രതിയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് മദ്യലഹരിയിലായിരുന്ന പ്രതി വീട്ടിൽവച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിൽ തിരികെ എത്താൻ താമസിച്ചതോടെ വീട്ടുകാർ നടത്തിയ തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്. പിന്നാലെ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പ്രത്യേക പോലീസ് സംഘവും സംഭവസ്ഥലത്തെത്തി. ഒളിവിൽ പോയ പ്രതിയെ വീടിന് സമീപത്തുള്ള പിപ്പിലി പ്രദേശത്ത് നിന്ന് പോലീസ് പിടികൂടുകയായിരുന്നു. പ്രതി പെൺകുട്ടിയുടെ അമ്മയെയും ഭീഷണിപ്പെടുത്തിയതായി കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Read MoreDay: July 3, 2024
കൊറിയർ തട്ടിപ്പിന് ഇരയായി ഇരാറ്റുപേട്ടയിലെ മധ്യവയസ്കനും; നഷ്ടമായത് 7 ലക്ഷത്തോളം രൂപ; കേസിൽ തെലുങ്കാന സ്വദേശി അറസ്റ്റിൽ
ഈരാറ്റുപേട്ട: മുംബൈ പോലീസ് എന്ന വ്യാജേനെ മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തെലുങ്കാന സ്വദേശി പോലീസ് പിടിയിൽ. തെലുങ്കാന സ്വദേശിയായ പ്രശാന്ത് കുമാറി(38)നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട സ്വദേശിയായ മധ്യവയസ്കന് മുംബൈയിലെ കൊറിയർ കമ്പനിയിൽനിന്നാണെന്നു പറഞ്ഞ് ഇയാളുടെ പേരില്‍ തായ്വാനിലേക്ക് അയച്ച പാഴ്സലിൽ എംഡിഎംഎയും പാസ്പോർട്ടും ലാപ്ടോപ്പും ഉള്ളതിനാൽ ഇയാൾക്കെതിരേ മുംബൈയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് കബളിപ്പിച്ചത്. തുടർന്ന് വ്യാജ സ്കൈപ്പ് ഐഡിയിൽനിന്നു മുംബൈ പോലീസിൽനിന്നാണെന്നുപറഞ്ഞ് വിളിക്കുകയും അറസ്റ്റ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണകളായി 7,26,943 രൂപ തട്ടിയെടുക്കുകയായിരുന്നു. മധ്യവയസ്കന്റെ പരാതിയെത്തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രശാന്ത് കുമാറിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിൽ…
Read Moreഇരിട്ടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിനികളെ കണ്ടെത്തിയില്ല
ഇരിട്ടി: പഴശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തെരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ ഏഴോടെ ഇരിട്ടി ഫയർഫോഴ്സ് സ്റ്റേഷൻ ഇൻചാർജ് മഹറൂഫ് വാഴോത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി, പേരാവൂർ, കണ്ണൂർ, തലശേരി സ്റ്റേഷനുകളിൽ നിന്നുള്ള മുപ്പത് സേനാംഗങ്ങളാണ് തെരച്ചിൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ നാല് ഡിങ്കി സംഘങ്ങൾ പുഴയിൽ തെരച്ചിൽ ആരംഭിച്ചു. കണ്ടെത്താനായില്ലെങ്കിൽ പത്തോടെ സ്കൂബാ അംഗങ്ങൾ തെരച്ചിൽ നടത്തും. പ്രതികൂലമായ കാലാവസ്ഥയും ശക്തമായ മഴയും പുഴയിലെ അടിയൊഴുക്കും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. സിവിൽ ഡിഫൻസ് വോളണ്ടിയർമാരും ഒരുമ റസ്ക്യു വള്ളിത്തോടിന്റെ അംഗങ്ങളും തെരച്ചിൽ നടത്തുന്നവരെ സഹായിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു ഇരിക്കൂർ സിഗ്ബ കോളജിലെ ബിഎ സൈക്കോളജി അവസാന വർഷ വിദ്യാർഥിനികളായ എടയന്നൂർ തെരൂർ അഫ്സത്ത് മൻസിലിൽ മുഹമ്മദ് കുഞ്ഞി- അഫ് സത്ത് ദന്പതികളുടെ മകൾ ഷഹർബാന (28), ചക്കരക്കൽ നാലാംപീടികയിലെ…
Read Moreശാരീരിക വെല്ലുവിളികൾ മറന്ന് സാമൂഹിക പ്രവർത്തനം; നിഷാന്ത് ഇനി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്
കോന്നി: ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും സാമൂഹികസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച നിഷാന്ത് കുഞ്ഞുമോനെ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായി നിയോഗിച്ചു. അസ്ഥി ഒടിയുന്ന അപൂർവ രോഗം ബാധിച്ച് ചെറുപ്പത്തിൽ തന്നെ പരസഹായമില്ലാതെ കിടക്കയിൽനിന്ന് അനങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ചികിത്സയിൽ തുടരുമ്പോഴും സാമൂഹിക സേവനം കൈവിടാതെ സമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കുന്നതിലൂടെ ശ്രദ്ധേയനാണ് കോന്നി മങ്ങാരം വട്ടതകിടിയിൽ നിഷാന്ത് കുഞ്ഞുമോൻ. 2007-08ൽ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായി വോട്ടെടുപ്പിൽ വിജയിച്ചിരുന്നു. അക്കാലയളവിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാജീവ് സത്വവ നേരിട്ട് വീട്ടിൽ എത്തിയാണ് നിഷാന്തിന് മെംബർഷിപ്പ് നൽകിയത്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് നിഷാന്ത് പത്ത്, പ്ലസ്ടു പരീക്ഷകൾ എഴുതിയിരുന്നത്. തുടർന്ന് ബിഎസ്എൻഎൽ റീച്ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലൂടെ സംരംഭകനായി. യുവജന സംഘടനകളുടെ സജീവ അംഗമായി പ്രവർത്തിക്കുന്ന നിഷാന്ത് സംഘടനകളുമായി ബന്ധപ്പെട്ട് കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഡിസിസി പ്രസിഡന്റ് പ്രഫ.…
Read Moreആരോഗ്യസർവകലാശാലയുടെ പേരിൽ വ്യാജസർട്ടിഫിക്കറ്റ്; പഴയ കേസുകളും പരിശോധിക്കുന്നു; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
തൃശൂർ: കേരള ആരോഗ്യ സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്ററ്റ് ഹാജരാക്കി ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന യുവതിക്ക് സർട്ടിഫിക്കറ്റ് നിർമിച്ചുകൊടുത്തവരെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. വിവിധ സർവകലാശാലകളുടെ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റുകളും വ്യാജമായി നിർമിച്ച് വൻതുകയ്ക്ക് വിൽക്കുന്ന വൻ മാഫിയ തന്നെ ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലി ലഭിക്കാനായി ഇതുപോലെയുള്ള വ്യാജസർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നതായും പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ വ്യാജനേത് ഒറിജിനലേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് വ്യാജസർട്ടിഫിക്കറ്റുകൾ നിർമിക്കുന്നത്. വലിയൊരു സംഘം തന്നെ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഓരോ പുതിയ കേസും വ്യക്തമാക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ട സ്വദേശിനിയായ യുവതി സൂററ്റിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി നേടിയതുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാല മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബിഫാം പരീക്ഷയിൽ വിജയിച്ച മറ്റൊരു വിദ്യാർഥിനിയുടെ മാർക്ക് ലിസ്റ്റ്…
Read Moreമില്‍മ കാന്റീനിലെ സാമ്പാറില്‍ ചത്ത തവള; ഉച്ചയ്ക്ക് ഊണിനോടൊപ്പം വിളമ്പിയ സാമ്പാറിലാണ് തവളയെ കണ്ടത്; കാന്റീനെതിരെ മുൻപും പരാതികൾ…
അന്പലപ്പുഴ: പുന്നപ്ര മില്‍മ കാന്റീനിലെ ഭക്ഷണവിതരണത്തില്‍ വ്യാപക ആക്ഷേപം. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന ആക്ഷേപമാണ് ജീവനക്കാര്‍ക്കിടയിലുള്ളത്. ഇതുസംബന്ധമായി അമ്പലപ്പുഴ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പലതവണ വിവരമറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെനാണ് ജീവനക്കാര്‍ പറയുന്നത്. ഇവിടെനിന്നു കഴിഞ്ഞദിവസം വിതരണം ചെയ്ത സാമ്പാറില്‍ ചത്ത തവളയെ കണ്ടതോടെയാണ് വിവരം പുറം ലോകമറിയുന്നത്. ഉച്ചയ്ക്ക് ഊണിനോടൊപ്പം വിളമ്പിയ സാമ്പാറിലാണ് ചത്ത തവളയെ കണ്ടത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്നതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. കന്റീനിലെ സാധനങ്ങളുടെ വില അനുസരിച്ചുള്ള നിലവാരം ഇല്ലെന്നുള്ള ആക്ഷേപവും ശക്തമാണ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാകം ചെയ്യുന്നത്. ശക്തമായ മഴയില്‍ അടുക്കള വെള്ളത്തില്‍ മുങ്ങുമെന്നും ജീവനക്കാര്‍ പറയുന്നു. സാമ്പാറില്‍ തവളയെ കണ്ടവിവരം ശ്രദ്ധയില്‍പ്പെട്ടിരുന്നതായി കാന്റീന്റെ ചുമതലയുള്ള മാനേജര്‍ ശ്യാമ പറഞ്ഞു. കാന്റീന് നടത്തിപ്പുകാരനില്നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഒഴിച്ചുകറി വിളമ്പുന്ന പാത്രത്തിനുള്ളില്‍ എങ്ങനെയൊ കയറിക്കുടിയതാണ് തവള. ഇത് ശ്രദ്ധയില്‍പ്പെടാതെ…
Read Moreസീനത്തിന്റെ സ്വപ്ന സാഫല്യം!
പ്രതിസന്ധിയില്‍ തളരാതെ സാക്ഷരത തുല്യത പഠനത്തിലൂടെ പത്താം തരവും പ്ലസ് വണ്ണും പ്ലസ് ടുവും വിജയിച്ച് തൃക്കാക്കര ഭാരത് മാതാ കോളജിൽ ബിഎ മലയാളം ക്ലാസിൽ ഇന്ന് പഠനം തുടങ്ങുകയാണ് 48 കാരിയായ ഈ വീട്ടമ്മ. “ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല. കാരണം ആത്മഹത്യ എളുപ്പം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. എന്നാല്‍ ജീവിച്ചു കാണിക്കുക, അത് വളരെ പ്രയാസമുള്ള കാര്യം തന്നെയല്ലേ. തീയിലൂടെ ചവിട്ടിവന്ന ഞാന്‍ പെട്ടെന്നങ്ങനെ തളരില്ല, പിടിച്ചു നില്ക്കും…’ പൊളളുന്ന ജീവിതാനുഭവങ്ങള്‍ക്കു മുന്നില്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന പഠനം എന്ന സ്വപ്നത്തിലേക്ക് നടന്നു കയറുന്ന സന്തോഷത്തിലാണ് എറണാകുളം ചിറ്റേത്തുകര സ്വദേശിനിയായ എം.എ. സീനത്ത്. ഇന്ന് തൃക്കാക്കര ഭാരത് മാതാ കോളജിലേക്ക് ബിഎ മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായി സീനത്ത് എത്തുമ്പോള്‍ തന്റെ മകന്റെ പ്രായമുള്ള കുട്ടികളാണ് സഹപാഠികളായി കൂടെയുള്ളത്. പ്രതിസന്ധിയില്‍ തളരാതെ സാക്ഷരത തുല്യത പഠനത്തിലൂടെ…
Read Moreബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് സ്ഥിരം കുറ്റവാളി;രാഷ്ട്രീയ പകപോക്കലാണെന്നും രാഷ്ട്രീയ നേതാക്കൾക്കെതിരേ സാധാരണ ഇത് ചുമത്താറില്ലെന്ന് ബിജെപി നേതാക്കൾ
തൃശൂർ: ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാറിനെതിരേ സ്ഥിരം കുറ്റവാളിയെന്ന പേരിൽ കേസ് ചുമത്തിയ പോലീസ് നടപടിക്കെതിരേ ജില്ലയിലെന്പാടും ബിജെപി പ്രതിഷേധം. അനീഷിനെതിരേ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകിയ തൃശൂർ ഈസ്റ്റ് സ്റ്റേഷനിലേക്ക് ഇന്ന് രാവിലെ ബിജെപി മാർച്ച് നടത്തി. പോലീസ് നൽകിയ റിപ്പോർട്ടിനെ നിയമപരമായിതന്നെ നേരിടുമെന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾ പറഞ്ഞു. നിരവധി കേസകളിൽ പ്രതിയാണ് അനീഷെന്ന് പറഞ്ഞാണ് അനീഷിനെതിരേ സ്ഥിരം കുറ്റവാളി കേസ് ചുമത്തിയിരിക്കുന്നത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരേ ചുമത്തുന്ന നടപടിക്രമമാണിത്. ആറു മാസത്തിനുള്ളിൽ ഇനി ഏതെങ്കിലും കേസിൽ പ്രതിയായാൽ അനീഷ് കുമാറിനെതിരേ കാപ്പ ചുമത്തും. ഇനി കേസിൽ ഉൾപ്പെടില്ലെന്ന് കോടതിയിൽ ഹാജരായി അനീഷ് ബോണ്ട് ഒപ്പിട്ട് നൽകുന്നതാണ് നടപടിക്രമം. ഇന്നുതന്നെ കോടതിയിൽ ഹാജരായി നടപടിക്രമങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. കാപ്പ ചുമത്തിയാൽ നാടുകടത്തൽ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരും. അതേസമയം…
Read Moreതത്സമയ റിപ്പോര്‍ട്ടിംഗിനിടെ പാക് മാധ്യമ പ്രവര്‍ത്തകയെ കാള കുത്തി; വീഡിയോ വൈറൽ
തത്സമയ റിപ്പോര്‍ട്ടിംഗിനിടെ പാക്കിസ്ഥാൻ മാധ്യമ പ്രവര്‍ത്തകയെ കാള കുത്തി പരിക്കേൽപിച്ചു. തിരക്കേറിയ കന്നുകാലി ചന്തയിൽ പശുക്കളുടെ വില്പനയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഒരു കാള വനിതാ റിപ്പോര്‍ട്ടറെ കുത്തി തെറിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇടി കൊണ്ട റിപ്പോര്‍ട്ടര്‍ നിലവിളിയോടെ തെറിച്ച് വീഴുന്നതു വീഡിയോയില്‍ കാണാം. ആളുകൾ കാളയെ പിടിച്ച് മാറ്റുന്നതും വീഡിയോയിലുണ്ട്. ലാഹോർ ആസ്ഥാനമായുള്ള വാർത്താ സംഘടനയായ സിറ്റി 42 -ന്റെ വനിതാ റിപ്പോര്‍ട്ടര്‍ക്കാണ് കാളയുടെ കുത്തേറ്റത്. വൈറല്‍ വീഡിയോകള്‍ പങ്കുവയ്ക്കുന്ന എക്സ് ഉപയോക്താവായ ഘർ കെ കലേഷ് എന്ന ഹാന്റില്നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. Bull Hits Reporter during Live tv Coverage in Pakistan pic.twitter.com/eP23iFXykv — Ghar Ke Kalesh (@gharkekalesh) July 2, 2024
Read Moreബലാത്സംഗക്കേസ് പ്രതിയുടെ ജിം അടിച്ചു തകര്‍ത്തു; 25 ലക്ഷത്തിന്റെ നഷ്ടമെന്ന് പരാതി
പയ്യന്നൂര്‍: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ശരത് നമ്പ്യാരുടെ ജിം അടിച്ചു തകര്‍ത്ത സംഭവത്തില്‍ 25 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതി. യുവതി നൽകിയ ബലാത്സംഗ പരാതിയിൽ ശരത് നന്പ്യാരെ അറസ്റ്റ് ചെയ്തതിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു ഇയാളുടെ സ്ഥാപനത്തിന് നേരെ അക്രമം നടന്നത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ആരോഗ്യ വെല്‍നസ് ക്ലിനിക്കിലേക്ക് അതികമിച്ച് കടന്നവര്‍ സിസിടിവി കാമറകള്‍ അടിച്ചു തകര്‍ത്ത ശേഷം അക്രമം നടത്തുകയായിരുന്നു. ടോയ് ലറ്റുകളും വാഷ് ബേസിനുകളും തകര്‍ന്ന നിലയിലാണ്. ജിമ്മിലെ ഉപകരണങ്ങളും റിസപ്ഷന് കാബിനും ഫാനുകളുള്പ്പെടെയുള്ള ഇലക്ടോണിക്സ് ഉപകരണങ്ങളും ജനല്പാളികളുമടക്കം കമ്പിവടിയുപയോഗിച്ച് അടിച്ചു തകര്‍ത്തു. വിവരമറിഞ്ഞെത്തിയ പോലീസ് ഇ.കപില്‍ (32), എം.വി.ഷനു (36), അഖില്‍ ഭാസ്കര്‍ (29), കെ. ലിഗിന് (28), എം.ശ്യാം (27) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യ വെല്‍നസ് ക്ലിനിക് ജീവനക്കാരി തെക്കേ മമ്പലത്തെ കെ.പി.…
Read More