തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സാമന്ത. ഫാമിലി മാന്‍ സീരീസിലൂടെയാണ് സാമന്ത ബോളിവുഡിലും സാന്നിധ്യം അറിയിക്കുന്നത്. ആരാധകരുടെ പ്രിയങ്കരിയാണ് സാമന്ത. ഇപ്പോഴിതാ സാമന്തയുമായി ബന്ധപ്പട്ടൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. അണിയറയില്‍ തയാറെടുക്കുന്ന മുക്കുത്തി അമ്മന്‍ 2വില്‍ അഭിനയിക്കാനുള്ള ഓഫര്‍ സാമന്ത നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ പ്ലോട്ടും ടീമിനെയുമെല്ലാം സാമന്തയ്ക്ക് ഇഷ്ടപ്പെട്ടുവെന്നും എങ്കില്‍ പോലും സിനിമ ചെയ്യാന്‍ താരം കൂട്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താര നായികയായി എത്തിയ ചിത്രമായിരുന്നു മൂക്കുത്തി അമ്മന്‍. ഉര്‍വശിയും ആര്‍ജെ ബാലയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മികച്ച വിജയമായി മാറിയിരുന്നു. നയന്‍താരയുടെ ദേവിയായുള്ള വേഷം ജനപ്രീതി നേടുകയും ചെയ്തിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗത്തില്‍ ദേവിയുടെ വേഷമായിരുന്നു സാമന്തയ്ക്ക് ഓഫര്‍ ചെയ്തത്. ആര്‍ജെ ബാല തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. എന്നാല്‍ സാമന്ത ദേവിയുടെ വേഷം നിരസിക്കുകയായിരുന്നു. തനിക്കുള്ള ഗ്ലാമര്‍ ഗേള്‍ ഇമേജാണ്…
Read MoreDay: July 3, 2024
എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ പ്രിന്‍സിപ്പലിന്റെ മൊഴിയെടുക്കല്‍ വൈകുന്നു
കൊയിലാണ്ടി: എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ സംഭവത്തില്‍ കൊയിലാണ്ടി ഗുരുദേവകോളജ് പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തല്‍ വൈകുന്നു. പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല. എസ്എഫ്ഐയുടെ പരസ്യ ഭീഷണിയെതുടര്‍ന്ന് ഗുരുദേവകോളജിന് ഇന്നും അവധി നല്കി. റഗുലര്‍ ക്ലാസുകള്‍ക്കാണ് അവധി നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു. എസ്എഫ് ഐ നേതാവിനെ പ്രിന്‍സിപ്പൽ മര്‍ദിച്ചെന്നാരോപിച്ച് എസ്എഫ്ഐ ഗുരുദേവകോളജിലേക്ക് ഇന്നലെ നടത്തിയ മാര്‍ച്ചിൽ പ്രിന്‍സിപ്പലിനെതിരെയും കോളജിലെ അധ്യാപകനെതിരെയും എസ്എഫ്ഐ നേതാവ് നവതേജ് കൊലവിളി പ്രസംഗം നടത്തിയിരുന്നു. പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്കര്‍ രണ്ടു കാലില്‍ കോളജില്‍ കയറില്ലെന്നായിരുന്നു നവതേജിന്റെ ഭീഷണി. ഡിവൈഎഫ്ഐ നേതാവ് ബിപിന്‍ പ്രിന്‍സിപ്പലിന്റെ നെഞ്ചത്ത് അടുപ്പ് കൂട്ടൂമെന്നും പ്രസംഗിച്ചു. പ്രസംഗത്തിനെതിരേ കോളജ് അധികൃതര്‍ പരാതി നല്‍കുമെന്നാണ് അറിയുന്നത്.
Read Moreകലയെ കൊല്ലാൻ അനിൽ ആദ്യം ക്വട്ടേഷൻ നൽകിയത് നാട്ടിലുള്ള ഒരു സംഘത്തിന്; അറിയാവുന്ന പെൺകുട്ടിയായതിനാൽ സംഘം കൈയ്യൊഴിഞ്ഞു; കലയുടെ മാതൃസഹോദരിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…
മാന്നാര്‍: കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍ നാട്ടിലുള്ള ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയിരുന്നെന്നു കലയുടെ സഹോദരന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി കലയുടെ മാതൃസഹോദരി ശോഭന. മാധ്യമങ്ങളോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. പരിചയക്കാരിയായ കുട്ടിയായതു കൊണ്ട് ഏല്പിച്ച സംഘം ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായില്ലെന്നും ഇക്കാര്യം അവര്‍ സഹോദരനോടു പറഞ്ഞിരുന്നതായും ശോഭന വെളിപ്പെടുത്തി. അനിലില്‍നിന്ന് കലയ്ക്ക് കടുത്ത പീഡനങ്ങൾ ഏല്ക്കേണ്ടിവന്നിരുന്നതായും ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും മകനെ കാണാന്‍ വരുമായിരുന്നെന്നും ശോഭന പറഞ്ഞു. ശോഭന മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്: പ്രണയിച്ച് അനിലിന്റെ കൂടെ പോകുമ്പോള്‍ അവള്‍ക്ക് 20 വയസുമാത്രമാണ് ഉണ്ടായിരുന്നത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷമാവണം പ്രണയിച്ചത്. ഞങ്ങള്‍ അനിലുമായുള്ള വിവാഹം നടത്തിത്തരില്ലെന്നു പറഞ്ഞതോടെയാണ് അനില്‍ വന്ന് അവളെ കൂട്ടിക്കൊണ്ടു പോയത്. വിവാഹം നടന്നത് അനിലിന്റെ ബന്ധുക്കളുടെയൊക്കെ സാന്നിധ്യത്തിലാണ്. അവര്‍ക്കു മകനുണ്ടായ ശേഷമാണ് അനില്‍ വിദേശത്തേക്കു പോകുന്നത്. പിന്നീട് ഒരു വര്‍ഷം…
Read Moreമരണ വീട്ടിൽ പോലും കാമറകളുമായി പിന്തുടരുന്ന രീതി; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. സിനിമയുമായി ബന്ധപ്പെട്ട പരിപാടികള്‍ കവര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന് നിര്‍ബന്ധമാക്കുന്നതിനായി ഫെഫ്കയ്ക്ക് കത്ത് നൽകി. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നു എന്ന വിലയിരുത്തലിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. അഭിനേതാക്കളോട് മോശമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതും സ്ത്രീകളോട് മോശം ചോദ്യങ്ങള്‍ ചോദിക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, മരണ വീട്ടിൽ പോലും കാമറകളുമായി പിന്തുടരുന്ന ഓൺലൈൻ മാധ്യമങ്ങളുടെ രീതി നിര്‍മാതാക്കള്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടി. അക്രഡിറ്റേഷനുവേണ്ടി കേന്ദ്രസർക്കാറിന്റെ ഉദ്യം പോർട്ടലിൽ ഓൺലൈൻ മാധ്യമങ്ങൾ രജിസ്റ്റർ ചെയ്തിരിക്കണമെന്ന നിബന്ധനയും കത്തിൽ പറയുന്നുണ്ട്. ഫെഫ്ക അംഗീകൃത പിആർഒയുടെ കത്ത് ഹാജരാക്കുന്നവർക്ക് മാത്രമേ സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ ചിത്രീകരിക്കുന്നതിന് അനുമതിയുള്ള എന്നും പറയുന്നു.
Read Moreസ്റ്റണ്ണിംഗ് ലുക്കിൽ പാർവതി തിരുവോത്ത്; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
മലയാള സിനിമയ്ക്ക് മികച്ച കുറേ കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് പാർവതി തിരുവോത്ത്. ഉർവശിയോടൊപ്പം മത്സരിച്ചഭിനയിച്ച ഉള്ളൊഴുക്ക് എന്ന സിനിമ അടുത്തിടെയാണ് റിലീസായത്. അഭിനയ മികവു മാത്രമല്ല നിലപാടുകൾ കൊണ്ടും വ്യത്യസ്തയാണ് താരം. ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം ദിവസത്തെ പാർവതിയുടെ വ്യത്യസ്തമായ ഔട്ട്ഫിറ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഓവർ സൈസ് ജാക്കറ്റും ലെയ്സ് മെറ്റീരിയലിലുള്ള കടും നീല നിറത്തിൽ സ്റ്റൈൽ ചെയ്തിരിക്കുന്ന ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.
Read Moreസൂക്ഷിച്ചാൽ ദുഖിക്കേണ്ട…. കാലവര്‍ഷമാണ് മിന്നല്‍പ്രളയത്തിന് സാധ്യത: വെള്ളച്ചാട്ടങ്ങളിലെയും പുഴകളിലെയും കുളി അപകടം; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
കോട്ടയം: കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ അരുവികളിലും വെള്ളച്ചാട്ടങ്ങളിലും തോടുകളിലും പുഴകളിലും മിന്നല്‍ പ്രളയത്തിന് സാധ്യതയേറെയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പൂനയിലെ ലോനാവാല വെള്ളച്ചാട്ടത്തില്‍ അഞ്ചു വിനോദസഞ്ചാരികള്‍ ദാരുണമായി ഒഴുക്കില്‍പ്പെട്ടു മരിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. ജില്ലയില്‍ മാര്‍മല, അരുവിക്കുഴി, അരുവിക്കച്ചാല്‍, മേലരുവി, പാമ്പനാർ തുടങ്ങി നിരവധി അരുവികളുണ്ട്. പീരുമേട് വളഞ്ഞാങ്ങാനത്തും വെള്ളച്ചാട്ടമുണ്ട്. മലമുകളില്‍ ഉരുള്‍പൊട്ടുകയോ ശക്തമായ മഴ പെയ്യുകയോ ചെയ്താല്‍ വെള്ളച്ചാട്ടത്തില്‍ നില്ക്കുന്നവര് അറിയണമെന്നില്ല. മിന്നല്‍ പ്രളയത്തില്‍ പലപ്പോഴായി തീക്കോയി മാര്‍മല അരുവിയില്‍ ഏഴു പേര് മുങ്ങി മരിച്ചിട്ടുണ്ട്. വെള്ളച്ചാട്ടങ്ങളോടു ചേര്‍ന്ന് റോഡിലൂടെയുള്ള നടപ്പും വാഹനയാത്രയും സുരക്ഷിതമായിരിക്കണം.നോക്കിനില്‍ക്കെ കല്ലും മണ്ണും തടിയും ഉള്‍പ്പെടെ ചെളിവെള്ളം പാഞ്ഞുവരുമ്പോള്‍ രക്ഷപ്പെടുക ദുഷ്കരമാണ്. കഠിന തണുപ്പുള്ള ഉരുള്‍വെള്ളത്തില്‍ ശരീരം മരവിച്ചു പോകാനുമിടയുണ്ട്. പുഴകളിലും തോടുകളിലും തീരങ്ങളില്‍നിന്നു മാത്രം കുളിക്കുകയും വസ്ത്രം കഴുകയും ചെയ്യുക, നീന്തലും മീന്‍പിടിത്തവും ഒഴിവാക്കുക, തൂക്കുപാലങ്ങളിലും തടിപ്പാലങ്ങളിലും…
Read Moreകാക്കിയുടെ കരുതൽ…
കാക്കിയുടെ കരുതൽ… വാഹനത്തിരക്കിൽ റോഡു മുറിച്ചുകടക്കാൻ പാടുപെട്ട വയോധികയെ സഹായിക്കുന്ന പോലീസുകാരൻ. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽനിന്നുള്ള ദൃശ്യം. – ദീപിക
Read Moreഹെലികോപ്റ്ററുകൾ അരങ്ങൊഴിഞ്ഞു; ഇനി ഡ്രോണുകൾ തുരിശടിക്കും; 10 മിനിറ്റ് കൊണ്ട് 1.5 ഹെക്ടർ സ്ഥലത്ത് മരുന്ന് തളിക്കും
മുണ്ടക്കയം: വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രോണുകൾ കേരളത്തിലെ റബർ എസ്റ്റേറ്റ് മേഖലയിലേക്കും എത്തുന്നു. ഒരുകാലത്ത് റബർ മരങ്ങൾക്ക് തുരിശടിക്കുന്ന ജോലി ഹെലികോപ്റ്ററുകൾ ചെയ്തിരുന്നത് ഇന്ന് ഡ്രോണുകൾ ഏറ്റെടുത്തു കഴിഞ്ഞു. മുണ്ടക്കയത്തെ ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ വെള്ളനാടി ഒന്നാം ഡിവിഷനിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള തുരിശടി നടക്കുന്നത്. കൃത്യമായി മരങ്ങൾക്ക് മരുന്ന് തളിക്കാൻ സാധിക്കുന്നതും സമയവും ചെലവും കുറവ് വരുന്നതുമാണ് ഡ്രോണുകൾ ഇതിന് ഉപയോഗിക്കാൻ കാരണം. കേരളത്തിൽ നെൽകൃഷിക്കും മാവിൻ തോട്ടങ്ങളിലും ഡ്രോൺ ഉപയോഗിച്ച് മരുന്ന് പ്രയോഗം നടത്താറുണ്ടെങ്കിലും ഇത് ആദ്യമായാണ് റബർ എസ്റ്റേറ്റ് മേഖലയിൽ ഡ്രോണുകൾ ഉപയോഗിച്ച് തുരിശടി നടത്തുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടേതാണ് ഡ്രോണുകൾ. ഇതിൽ 30 ലിറ്റർ മരുന്ന് സംഭരണശേഷിയുണ്ട്. 10 മിനിറ്റ് കൊണ്ട് 1.5 ഹെക്ടർ സ്ഥലത്തെ റബറിൽ മരുന്ന് തളിക്കാൻ സാധിക്കും. കഴിഞ്ഞ നാലു ദിവസമായി മുണ്ടക്കയം വെള്ളനാടി…
Read More‘ചൊവ്വയിൽനിന്നാണോ ചെരിപ്പു വരുന്നത്…’ ഓർഡർ ചെയ്ത ചെരിപ്പ് ആറുവർഷം കഴിഞ്ഞിട്ടും കിട്ടിയില്ല
2018 മേയിൽ അഹ്സാൻ എന്ന യുവാവ് ഫ്ളിപ്പ്കാർട്ടിൽ ഒരു ജോഡി ചെരിപ്പ് ഓർഡർ ചെയ്തിരുന്നു. 485 രൂപ വിലയുള്ള സ്പാർക്സ് സ്ലിപ്പർ ആണ് ഓർഡർ ചെയ്തത്. പണവും അടച്ചു. 2018 മേയ് 20നകം ചെരിപ്പ് ലഭിക്കുമെന്ന അറിയിപ്പ് പിന്നാലെ എത്തി. എന്നാൽ പറഞ്ഞ സമയത്ത് ചെരിപ്പ് യുവാവിനു കിട്ടിയില്ല. രണ്ടുമൂന്നു പ്രാവശ്യം ഫ്ളിപ്പ്കാർട്ടുമായി ബന്ധപ്പെട്ടെങ്കിലും പരിശോധിക്കട്ടെ, വൈകാതെ ഡെലിവറി ഉണ്ടാകും എന്നുള്ള മറുപടികളാണു ലഭിച്ചത്. താൻ കബളിപ്പിക്കപ്പെട്ടു എന്നു മനസിലാക്കിയ യുവാവ് ചെറിയ തുകയുടെ ആ ഓർഡർ മറന്നു. മാസങ്ങളും വർഷങ്ങളും കടന്നുപോയി. കഴിഞ്ഞദിവസം ഫ്ളിപ്പ്കാർട്ടൽനിന്ന് ഒരു ഫോൺവിളി അഹ്സാനെ തേടിയെത്തി. ഓർഡർ സംബന്ധിച്ച പരാതി പരിഹരിക്കാനായിരുന്നു വിളിവന്നത്. ആറു വർഷം മുമ്പത്തെ ഓർഡറിന്റെ സ്ക്രീൻഷോട്ട് സഹിതം ഇക്കാര്യം എക്സിൽ അദ്ദേഹം പങ്കുവച്ചു. ലക്ഷങ്ങളാണ് പോസ്റ്റ് കണ്ടത്. സംഭവത്തിൽ ഫ്ളിപ്പ്കാർട്ടിനെതിരേ ട്രോളുകളുടെ പെരുമഴതന്നെ ഉണ്ടായി. “നിങ്ങളുടെ കമ്പനി…
Read Moreഈശ്വരപ്രാർഥനയ്ക്കായി എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്ന് നിർദേശം; ചൊടിച്ച് മുഖ്യമന്ത്രി; ചടങ്ങുകൾ ഒരു പ്രത്യേക രീതിയിൽ സംഘടിപ്പിക്കാൻ പാടില്ലന്ന് പിണറായി വിജയൻ
തിരുവനന്തപുരം: സർക്കാർ ചടങ്ങുകൾ മതനിരപേക്ഷമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി 2023-ലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. പരിപാടി തുടങ്ങുന്നതിനു മുൻപായി ഈശ്വരപ്രാർഥനയ്ക്ക് വേണ്ടി എല്ലാവരോടും എഴുന്നേറ്റുനിൽക്കുന്നതിന് വേദിയിൽനിന്നു നിർദേശമുണ്ടായി. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതെന്നാണ് സൂചന. മതങ്ങളിൽ ഈശ്വരവിശ്വാസികളും അവിശ്വാസികളുമുണ്ട്. ഹിന്ദുമതത്തിൽ എല്ലാവരും ഈശ്വര പ്രതിഷ്ഠയിൽ വിശ്വസിക്കുന്നവരല്ല. ആദ്യം മുതൽ ഈശ്വരനെ നിഷേധിച്ചു ജീവിക്കുന്നവരുമുണ്ട്. ചടങ്ങുകൾ ഒരു പ്രത്യേക രീതിയിൽ സംഘടിപ്പിക്കാൻ പാടില്ലന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഇന്ത്യൻ പൗരന്മാരാണെന്ന മനോഭാവം എല്ലാ ചടങ്ങിലും പ്രകടമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More