കുമരകം: കുട്ടനാടന്‍ കായല്‍പരപ്പുകളില്‍ ചീറിപ്പായുന്ന കളിവള്ളം യൂറോപ്പിലേക്കും. കുമരകത്തെ വള്ളങ്ങളുടെ വര്‍ക് ഷോപ്പായ ബോട്ടുജെട്ടിക്കു സമീപമുള്ള വിശാഖംതറ മത്തച്ചനാണ് വള്ളം നിര്‍മിക്കാനുള്ള കരാര്‍ യൂറോപ്പില്‍ നിന്നു ലഭിച്ചത്. 15 അടി നീളവും ഒരുമീറ്റര്‍ 10 സെന്റിമീറ്റര്‍ വീതിയുമുള്ള ആഞ്ഞിലിത്തടി വള്ളത്തിനാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. 50,000 രൂപയ്ക്കാണ് കരാര്‍. അടുത്ത ദിവസം വള്ളംനിര്മാണം ആരംഭിക്കും. ഒക്ടോബറില്‍ വള്ളം യൂറോപ്പിലേക്ക് കൊണ്ടുപോകും. കുമരകം ജെട്ടി പാലത്തിനു സമീപം പ്രവര്‍ത്തിച്ചുവരുന്ന വള്ളങ്ങളുടെ വര്‍ക്ക് ഷോപ്പ് ഒട്ടനവധി പ്രത്യേകതകളാല്‍ ഇതിനോടകം പ്രശസ്തിയാര്‍ജിച്ചുകഴിഞ്ഞു. കുമരകത്ത് ഒരു വള്ളമെങ്കിലും സ്വന്തമായി ഇല്ലാത്ത വീടുകള്‍ വിരളമായിരുന്നു. തടിയില്‍ നിര്‍മിക്കുന്ന വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് സാധാരണമാണ്. എന്നാല്‍ ആശാരിമാരെ കിട്ടാതായതോടെ പലരും വള്ളം ഉപേക്ഷിച്ചു തുടങ്ങി. ഇതിനു പരിഹാരമായിട്ടാണ് വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കായി മത്തച്ചന് വര്‍ക് ഷോപ്പ് ആരംഭിച്ചത്. എത്ര വലിയ വള്ളമാണെങ്കിലും വള്ളപ്പുരയിലേക്ക് കയറ്റാന്‍ മത്തച്ചന് മാത്രം മതി.…
Read MoreDay: July 3, 2024
സിംബാവെ ട്വന്റി-20 ക്രിക്കറ്റ്; സഞ്ജു വെയ്റ്റിംഗ്…
മുംബൈ: സിംബാവെക്കെതിരേയുള്ള ആദ്യ രണ്ട് ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങളിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണ് കളിക്കില്ല. ജൂലൈ ആറിന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടീമിൽനിന്ന് സഞ്ജു ഒഴിവാക്കപ്പെട്ടു. ഐസിസി ട്വന്റി-20 ലോകകപ്പ് ടീമംഗമായ സഞ്ജുവിനെ കൂടാതെ ശിവം ദുബെ, യശ്വസി ജയ്സ്വാൾ എന്നിവരും സിംബാബ്വെക്കെതിരായ ആദ്യ രണ്ട് മത്സരത്തിൽ ഇല്ല. ചുഴലിക്കാറ്റ് രൂപകൊണ്ടതിനാൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് സ്വദേശത്ത് തിരിച്ചെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം, ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ ഓപ്പണർ സായ് സുദർശൻ, വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ, പേസർ ഹർഷിത് റാണ എന്നിവരെ ഉൾപ്പെടുത്തി.
Read Moreയുവേഫ യൂറോ കപ്പ് 2024: ആദ്യ ക്വാർട്ടർ സ്പെയിൻ x ജർമനി
മ്യൂണിക്: യുവേഫ യൂറോ കപ്പ് 2024 ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനൽ ചിത്രങ്ങൾ തെളിഞ്ഞു. ഇന്നും നാളെയും വിശ്രമം. ഇന്ത്യൻ സമയം വെള്ളി രാത്രി 9.30ന് ആദ്യ ക്വാർട്ടർ പോരാട്ടത്തിന്റെ കിക്കോഫ്. മുൻചാന്പ്യന്മാരായ സ്പെയിനും ജർമനിയും തമ്മിലാണ് ആദ്യ ക്വാർട്ടർ ഫൈനൽ. ഈ യൂറോയിലെ ക്വാർട്ടർ ഫൈനലുകളിൽ രണ്ട് ഹെവിവെയ്റ്റ് പോരാട്ടങ്ങളാണ് അരങ്ങേറുന്നത്, സ്പെയിൻ x ജർമനി, പോർച്ചുഗൽ x ഫ്രാൻസ്. സൂപ്പർ താരങ്ങളായ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫ്രാൻസിന്റെ കിലിയൻ എംബപ്പെയും നേർക്കുനേർവരുന്ന പോരാട്ടമാണ് പോർച്ചുഗൽ x ഫ്രാൻസ്. ഇന്ത്യൻ സമയം വെള്ളി അർധരാത്രി 12.30നാണ് ഈ വന്പൻ പോര്. ഗോളില്ലാ ഫ്രാൻസ് ഈ യൂറോയിൽ ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടും ഒരു ഫീൽഡ് ഗോൾപോലും സ്കോർ ചെയ്യാൻ സാധിക്കാത്ത ടീമാണ് ഫ്രാൻസ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയവും രണ്ട് സമനിലയുമായിരുന്നു ഫ്രാൻസിന്റെ പ്രകടനം. ഓസ്ട്രിയയ്ക്കെതിരായ ജയം സെൽഫ്…
Read Moreകാട്ടുപൂച്ച വേട്ടമത്സരം: പങ്കെടുത്തത് 1500ലധികം പേർ; ഇതിൽ 440 പേർ പതിനാല് വയസിൽ താഴെയുള്ളവർ
കാട്ടുപൂച്ചയുടെ വംശവർധനവ് നിയന്ത്രിക്കുന്നതിനായി ന്യൂസിലൻഡിൽ നടത്തിയ വേട്ട മത്സരത്തിൽ ചത്തത് 340 ഓളം മൃഗങ്ങൾ. ഇത് റിക്കാർഡ് വേട്ടയാണെന്നാണ് ന്യൂസിലൻഡ് അവകാശപ്പെടുന്നത്. കാട്ടുപൂച്ചകളെ വേട്ടയാടാൻ 2023ൽ ആണ് ന്യൂസിലൻഡ് അനുമതി നൽകിയത്. മാൻ, പന്നി, താറാവ്, മുയൽ എന്നിവയുടെ വംശവർധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വേട്ടയാടാനുള്ള അനുമതി നൽകിയിരുന്നു. നോർത്ത് കാന്റർബറിയിൽ നടന്ന വേട്ടയാടലിൽ 1500 ലധികം പേരാണ് പങ്കെടുത്തത്. ഇതിൽ 440 പേർ 14 വയസിന് താഴെയുള്ളവരാണ്. കൂടുതൽ പൂച്ചകളെ കൊല്ലുന്നയാൾക്ക് 500 ന്യൂസിലൻഡ് ഡോളറും ഏറ്റവും വലിയ പൂച്ചയെ കൊല്ലുന്നയാൾക്ക് 1000 ന്യൂസിലൻഡ് ഡോളറുമാണ് സമ്മാനം. 10 കിലോമീറ്ററിനുള്ളിൽ ഒരു കെണി വയ്ക്കാം. ഇതിൽ നാടൻ പൂച്ച വീണാൽ അവയെ വെറുതെ വിടണം. കെണിയിൽ വീഴുന്ന പൂച്ചകളെ റൈഫിൾ ഉപയോഗിച്ചാണ് കൊല്ലേണ്ടത്. അതേസമയം ഇത്തരത്തിലുള്ള വേട്ടയാടൽ കുട്ടികളിൽ അക്രമവാസന വളർത്തുന്നതിന് കാരണമാകുമെന്ന് പരിസ്ഥിതി മൃഗസംരക്ഷണ സംഘങ്ങൾ…
Read Moreചരിത്രനേട്ടം സ്വന്തമാക്കി പോർച്ചുഗൽ ഗോൾ കീപ്പർ ഡീഗോ കോസ്റ്റ
ഫ്രാങ്കഫർട്ട്: നിശ്ചിത സമയത്തും അധിക സമയത്തും സ്ലോവാക്യൻ ഗോൾ വലയിൽ പന്തെത്തിക്കാൻ കഴിയാതെ പറങ്കിപ്പട നടുക്കടലിൽ നട്ടംതിരിഞ്ഞു… നിശ്ചിത സമയത്ത് കരയ്ക്കടുക്കാത്ത പറങ്കിപ്പടയ്ക്ക് അധിക സമയത്ത് നങ്കൂരമിടാൻ അവസരം ലഭിച്ചു… എന്നാൽ, 105-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ഇതിഹാസ താരവും പറങ്കികളുടെ കപ്പിത്താനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ നഷ്ടപ്പെടുത്തി… വലയുടെ കാവൽക്കാരനായ ഡീഗോ കോസ്റ്റയുടെ നാഴികയായിരുന്നു പിന്നീടങ്ങോട്ട്. 115-ാം മിനിറ്റിൽ സ്ലോവാക്യൻ ഫോർവേഡ് ബെഞ്ചമിൻ സെസ്കോ പന്തുമായി ഒറ്റയ്ക്കു കയറിയെത്തി ബോക്സിനു തൊട്ടുപുറത്തുനിന്നു തൊടുത്ത ഷോട്ട് ഡീഗോ കോസ്റ്റ അഡ്വാൻസ് ചെയ്തെത്തി രക്ഷപ്പെടുത്തി. നീട്ടിവച്ച ഇടംകാലും ഇടംകൈയുമുപയോഗിച്ചുള്ള കോസ്റ്റയുടെ ആ സേവിംഗായിരുന്നു പോർച്ചുഗലിന്റെ പെനാൽറ്റി ഷൂട്ടൗട്ട് ജയത്തിന്റെ ആദ്യ പടി. ഷൂട്ടൗട്ടിലേക്ക് എത്തിയപ്പോൾ വലയ്ക്കു മുന്നിൽ പറക്കും കാവലാളായി കോസ്റ്റ. ആദ്യ കിക്കെടുത്ത സ്ലോവാക്യയുടെ ജോസിപ് ഇലിസിക്കിന്റെ ഷോട്ട് ഇടത്തേക്കുള്ള മുഴുനീളൻ ഡൈവിലൂടെ കോസ്റ്റ തട്ടിത്തെറിപ്പിച്ചു. തുടർന്ന്…
Read Moreതൊട്ടാല്‍വാടി ചെണ്ടല്ലാ വെറുമൊരു മിണ്ടാപ്പെണ്ണല്ലാ, ‘പാടില്ല പാടില്ല ഓഫീസ് സമയത്ത് വീഡിയോ വേണ്ടാ’… നഗരസഭാ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം; ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
പത്തനംതിട്ട: തിരുവല്ലയിൽ സർക്കാർ ഓഫീസിനുള്ളില്‍ റീല്‍സ് എടുത്ത് ഉദ്യോഗസ്ഥർ. പിന്നാലെ നടപടിയെടുത്ത് നഗരസഭാ സെക്രട്ടറി. റീൽസ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. വിശദീകരണം തൃപ്തികരമല്ലങ്കില്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് സർക്കാർ ഓഫീസിനുള്ളിൽ ഉദ്യോഗസ്ഥർ റീൽസ് എടുത്തത്. ജോലി സമയത്താണ് ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചത്. അതിനാലാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കുന്നത്.
Read Moreമദ്യലഹരിയിൽ അച്ഛനെ കുത്തിവീഴ്ത്തിയ ശേഷം അമ്മയുടെ കൈ ചവിട്ടിയൊടിച്ചു; തടയാനെത്തിയ സഹോദന്റെ തല അടിച്ചു പൊട്ടിച്ചു
ചാലക്കുടി: മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണം കണ്ട് തടയാനെത്തിയ അമ്മയുടെ കൈ ചവിട്ടിയൊടിച്ചു. സഹോദരനെ ക്രൂരമായി മർദിച്ച് അവശനാക്കി.a ചാലക്കുടി സ്വദേശി പുഷ്പ്പനെയാണ് മകൻ പ്രതീഷ് കുത്തിയത്. വീടിന്റെ വാടകയെ ചൊല്ലിയായിരുന്നു ആക്രമണം. അമ്മ ശോഭനയുടെ കൈ ചവിട്ടിയൊടിച്ച പ്രതീഷ്, സഹോദരൻ പ്രശോഭിന്റെ തലയ്ക്ക് അടിച്ചും ക്രൂരമായി മർദിച്ചും അവശനാക്കി. സംഭവമറിഞ്ഞെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
Read Moreബസിൽ കയറുന്ന വിദ്യാർഥിനികളെ പ്രണയവലയിൽ വീഴിക്കും; ഇര കുരുങ്ങിയാൽ തന്ത്രപൂർവം ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കും; കാമഭ്രാന്തൻ ഷിഹാബിനെ വലയിലാക്കി രക്ഷിതാക്കൾ
പാലക്കാട്: ബസിൽ കയറുന്ന സ്കൂൾ വിദ്യാർഥിനികളെ പ്രണയിച്ച് വശത്താക്കി പീഡിപ്പിക്കുന്ന കണ്ടക്ടർ ഒടുവിൽ കുടുങ്ങി. തെക്കേ വാവനൂര്‍ സ്വദേശി ഷിഹാബ്(25) ആണ് പിടിയിലായത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയിൽ തൃത്താല പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി പോക്സോ കേസികളില്‍ പ്രതിയാണ്. ബസില്‍ കയറുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെട്ട് പ്രണയം നടിച്ചായിരുന്നു പീഡനം. ഒരേ സമയം രണ്ട് സ്കൂള്‍ വിദ്യാര്‍ഥിനികളുമായായിരുന്നു ഷിഹാബിന്റെ പ്രണയം. വീട്ടില്‍ നിന്നിറങ്ങുന്ന കുട്ടികള്‍ സ്കൂളിലെത്താതായതോടെ അധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടികളെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Read Moreപാലസ് ഓൺ വീൽസ്: ഇന്ത്യയിലെ ആദ്യത്തെ ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ! ജൂലൈ 20 മുതൽ ഓടിത്തുടങ്ങും; ഇനി വിവാഹവും ട്രെയിനിൽ നടത്താം
രാജസ്ഥാൻ സംസ്ഥാനം അതിന്റെ സൗന്ദര്യത്തിനും സംസ്കാരത്തിനും പൈതൃകത്തിനും പേരുകേട്ടതാണ്. ഓരോ തെരുവും മുക്കും മൂലയും അവരുടെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. ഈ സംസ്ഥാനത്തെ ഓരോ നഗരത്തിനും പട്ടണത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ട്രെയിനുകളിലൊന്നായ പാലസ് ഓൺ വീൽസിലും ഈ അഭിമാനം പ്രകടമാണ്. പേരിന് അനുസൃതമായി ചില രാജകീയ സൗകര്യങ്ങൾ ട്രെയിൻ വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴിതാ പുതിയ സൗകര്യം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പാലസ് ഓൺ വീൽസ്. രാജസ്ഥാനിലെ ടൂറിസം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിച്ച ഇന്ത്യയിലെ ആഡംബര ടൂറിസ്റ്റ് ട്രെയിനുകളിലൊന്നാണ് പാലസ് ഓൺ വീൽസ്. ഇത് ഹെറിറ്റേജ് പാലസ് ഓൺ വീൽസ് എന്നും അറിയപ്പെടുന്നു. ഡീലക്സ് ക്യാബിനുകൾ, ഫൈൻ ഡൈനിംഗ്, ബാർ, സ്പാ തുടങ്ങിയ രാജകീയ സൗകര്യങ്ങൾ ട്രെയിൻ വാഗ്ദാനം ചെയ്യുന്നു. ഈ സൗകര്യങ്ങൾക്കൊപ്പം മറ്റൊരു സൗകര്യം കൂടി…
Read Moreഎവിടെ മൂടിയാലും അവിടെ മാന്തും സോമൻ; അന്ന് ഇലന്തൂരിൽ, ഇന്ന് മാന്നാറിൽ; ഒരു വിളിപ്പാടകലെ പോലീസിന് സഹായിയായി ഈ തിരുവല്ലക്കാരൻ
മാന്നാർ: കുഴിച്ചിട്ട മൃതദേഹങ്ങൾ എടുക്കുന്നതിന് പലപ്പോഴും പോലീസിനെ സഹായിക്കുന്ന വ്യക്തിയാണ് തിരുവല്ല സ്വദേശി സോമൻ. ഇലന്തൂർ നരബലിയുൾപ്പെടെയുള്ള കേസുകളിൽ ശരീരാവശിഷ്ടങ്ങളെടുക്കാൻ സഹായിച്ചത് സോമനാണ്. മാന്നാറിൽ യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിലും പോലീസിന് സഹായിക്കാൻ സോമൻ സജീവമായിരുന്നു. ടാങ്കിനുള്ളിലേക്ക് ഇറങ്ങുന്നതിനിടയിൽ സ്ലാബിൽ കാൽ തട്ടി മുറിഞ്ഞെങ്കിലും പിൻമാറാൻ സെമൻ തയാറായില്ല. ടെറ്റോൾ ഒഴിച്ച് കാൽ കഴുകി തുടച്ച് വൃത്തിയാക്കിയ ശേഷം പ്ലാസ്റ്റിക് കവർകൊണ്ട് പൊതിഞ്ഞ ശേഷം വീണ്ടും ടാങ്കിനുള്ളിലേക്ക് ഒരു മടിയും കൂടാതെ സോമൻ ഇറങ്ങി. അതേസമയം, യുവതിയെ കൊന്നു സെപ്റ്റിക് ടാങ്കില്‍ മറവുചെയ്തെന്നു പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പക്ഷേ, അതു കലയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല. മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടില്‍ മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണുമാറ്റിയ ശേഷം സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്നു പരിശോധിക്കുകയായിരുന്നു. കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് മൂന്നുമാസം മുന്‍പ്…
Read More