കൊച്ചി: ഒമര്‍ ലുലുവിനെതിരെ ഗുരുതര ആരോപണവുമായി യുവനടി ഹൈക്കോടതിയില്‍. മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്കി അബോധാവസ്ഥയില്‍ പീഡിപ്പിച്ചു. ലൈംഗിക പീഡന കേസില്‍ ഒമര്‍ ലുലു നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്കിയ അപേക്ഷയിലാണ് ആരോപണം. വിവാഹിതനാണെന്നത് മറച്ചുവച്ച് വിവാഹ വാഗ്ദാനം നല്‍കിയും വരാനിരിക്കുന്ന സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്തുമായിരുന്നു പീഡനം. സിനിമ ചര്‍ച്ചയ്ക്കെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയാണ് മദ്യം നല്കി തന്റെ സമ്മതമില്ലാതെ ലൈംഗീകമായി പീഡിപ്പിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ എംഡിഎംഎ ചേര്‍ത്താണ് മദ്യം നല്‍കിയത്. പ്രതി നേരിട്ടും ഡ്രൈവറെയും സുഹൃത്തിനെയും ഉപയോഗിച്ചും നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. വലിയ സ്വാധീന ശക്തിയുള്ളയാളായതിനാല്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. സുതാര്യമായ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിലെടുത്ത അന്വേഷണം നടത്തണം. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തണമെന്നും കക്ഷി ചേരാന്‍ നല്കിയ ഹർജിയില്‍ പറയുന്നു. എന്നാല്‍ ഉഭയസമ്മത പ്രകാരമായിരുന്നു…
Read MoreDay: July 3, 2024
തൊലിയോടെ എണ്ണയിൽ വറുത്തെടുത്ത വാഴപ്പഴം പക്കോഡ: വൈറലായി പുത്തൻ പരീക്ഷണം; വെറുപ്പുളവാക്കി സോഷ്യൽ മീഡിയ
ഇന്ത്യയിൽ മൺസൂൺ കാലത്തിന്റെ വരവോടെ ചൂടുള്ളതും എരിവുള്ളതുമായ പക്കോഡകളും അടുക്കളയിൽ സ്ഥാനം പിടിച്ചു. എന്നാൽ വിചിത്രമായ പാചക പരീക്ഷണങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡിൽ പഴം ഉപയോഗിച്ചുള്ള പക്കോഡയാണ് കാണിക്കുന്നത്. അടുത്തിടെ ഇത്തരത്തിൽ വാഴപ്പഴം പൊരിച്ചെടുക്കുന്ന ഒരു വീഡിയോ വൈറലായത് ഭക്ഷണപ്രിയരെ ഞെട്ടിച്ചിരുന്നു. @crispyfoodstation പങ്കിട്ട വീഡിയോയിൽ, രണ്ട് സ്ത്രീകൾ വാഴപ്പഴം വറുത്തെടുക്കുന്നത് കാണിക്കുന്നു. ഒരു കുല വാഴപ്പഴം തൊലികളോടെയാണ് ചൂടുള്ള എണ്ണയിൽ വറക്കുന്നത്. വാഴക്കുലയിൽ താഴത്തെ പഴങ്ങൾ പൂർണമായും എണ്ണയിലാണ് എന്നാൽ ഒരാൾ മുകളിലെ വാഴപ്പഴത്തിന് മുകളിൽ ചൂടുള്ള എണ്ണ ഒഴിക്കുന്നുണ്ട്. വാഴപ്പഴം ഭാഗികമായി വറുത്തുകഴിഞ്ഞാൽ അവയെ വേർതിരിച്ച് തൊലികളഞ്ഞ് പ്ലാസ്റ്റിക് ഉപയോഗിച്ച് പരത്തിയശേഷം ഒരു പ്രത്യേക ബാറ്ററിൽ പൊതിഞ്ഞ് വറുത്തെടുക്കും. ഇരുവരും വറുത്തെടുത്ത ഈ പക്കോഡ ആസ്വദിച്ച് കഴിക്കുന്നത് കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്. ഈ വീഡിയോ ഭക്ഷണപ്രേമികൾക്കിടയിൽ വെറുപ്പു ഉളവാക്കിയിട്ടുണ്ട്. ആരോഗ്യകരമായ പഴം കൊഴുപ്പുള്ള ലഘുഭക്ഷണമായി…
Read Moreഅമ്മ വരും പേടിക്കേണ്ട കാര്യമില്ലന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്; അമ്മയെ തിരിച്ചുകൊണ്ടുവരാനാകുമെന്ന് ആത്മവിശ്വാസമുണ്ട്; കലയുടെ മകൻ
മാന്നാർ: ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരണം വന്നതിന് ശേഷം പ്രതികരണവുമായി മകൻ. അമ്മ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും അമ്മ തന്റെ അടുത്തേക്ക് തിരികെ എത്തുമെന്നും മകൻ പറഞ്ഞു. അമ്മ വരും പേടിക്കേണ്ട കാര്യമില്ലന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ട്. അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് കേവലം സൂചനയല്ല. തനിക്ക് ഉറപ്പാണ്. അമ്മയെ തിരിച്ചുകൊണ്ടുവരാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മകൻ കൂട്ടിച്ചേർത്തു. അതേസമയം, കല കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ. യുവതിയെ കൊന്നു സെപ്റ്റിക് ടാങ്കില്‍ മറവുചെയ്തെന്നു പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പക്ഷേ, അതു കലയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല. മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടില്‍ മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണുമാറ്റിയ ശേഷം സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്നു പരിശോധിക്കുകയായിരുന്നു. കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് മൂന്നുമാസം മുന്‍പ് പോലീസിനു ലഭിച്ച ഊമക്കത്തിന്റെ…
Read Moreമാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതി കൊല്ലപ്പെട്ടു: സ്ഥിരീകരിച്ച് പോലീസ്; മൃതദേഹം സെപ്റ്റിക് ടാങ്കില്‍
മാന്നാര്‍ (ആലപ്പുഴ): മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ. യുവതിയെ കൊന്നു സെപ്റ്റിക് ടാങ്കില്‍ മറവുചെയ്തെന്നു പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പക്ഷേ, അതു കലയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല. മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടില്‍ മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണുമാറ്റിയ ശേഷം സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്നു പരിശോധിക്കുകയായിരുന്നു. കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് മൂന്നുമാസം മുന്‍പ് പോലീസിനു ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലിന്റെ ബന്ധുക്കളായ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോമന്, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജന് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കലയുടെ ഭര്‍ത്താവ് അനിലാണ് കേസിലെ പ്രധാന പ്രതിയെന്നാണ് വിവരം. ഇയാൾ ഇസ്രയേലിലാണ് ഇപ്പോഴുള്ളത്. ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി എസ്പി വാർത്തസമ്മേളനത്തിൽ…
Read Moreകെഎസ്ഇബിയുടെ വരുമാനമുയർത്തി വൈദ്യുതവാഹന ചാർജിംഗ് സ്റ്റേഷനുകൾ; കഴിഞ്ഞവർഷത്തെ വരുമാനം രണ്ടുകോടി കവിഞ്ഞു
കോഴിക്കോട്: സാമ്പത്തിക നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെഎസ്ഇബിയുടെ വരുമാനമുയർത്തി വൈദ്യുതവാഹന ചാർജിംഗ് സ്റ്റേഷനുകൾ. ദിനംപ്രതി നിരത്തുകളിൽ വൈദ്യുതവാഹനങ്ങൾ വർധിക്കുന്നതിനനുസരിച്ച് കെഎസ്ഇബിയുടെ വരുമാനവും വർധിച്ചുവരികയാണ്. 2021-22 സാന്പത്തിക വർഷം 6,46,448.42 രൂപ മാത്രമായിരുന്നു ചാർജിംഗ് സ്റ്റേഷനുകളിൽനിന്നു കെഎസ്ഇബിക്ക് ലഭിച്ച വരുമാനം. 2022-23ൽ അത് 33,62,030.35 രൂപയായി വർധിച്ചു. 2023-24ൽ 2.68 കോടിയായി കുതിച്ചുയർന്നു. വീടുകളിൽ വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യുമ്പോൾ കെഎസ്ഇബിക്കു ലഭിക്കുന്നത് ഗാർഹിക കണക്ഷനുള്ള നിരക്കായ യൂണിറ്റിന് 2.50 രൂപമാത്രം. അതേസമയം, കെഎസ്ഇബി സ്ഥാപിച്ചിരിക്കുന്ന പൊതു ചാർജിംഗ് സെന്ററുകളിൽ അതിവേഗ ചാർജിംഗിന് ഒരു യൂണിറ്റിന് ഈടാക്കുന്നത് 13 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ്. സാധാരണ (സ്ളോ) ചാർജിംഗിനു യൂണിറ്റിന് ഒമ്പതു രൂപയോടൊപ്പം 18 ശതമാനം ജിഎസ്ടിയും ഈടാക്കുന്നു. എംഎൽഎ, എംപിമാരുടെ ആസ്തി വികസന ഫണ്ടുകളോ ഇതര സാമ്പത്തിക സഹായമോ ലഭ്യമാക്കി കൂടുതൽ ചാർജിംഗ് സെന്ററുകൾ സ്ഥാപിക്കാനുള്ള ശ്രമം കെഎസ്ഇബി നടത്തിവരുകയാണ്.…
Read Moreസ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; തുക വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ബജറ്റില്‍ നീക്കിവച്ച തുക വിനിയോഗിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നു സര്‍ക്കാരിനോടു ഹൈക്കോടതി. പദ്ധതി നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നുവെന്നു ചൂണ്ടിക്കാട്ടി കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെപിഎസ്ടിഎ) അടക്കം നല്‍കിയിട്ടുള്ള ഹര്‍ജിയിലാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ നിര്‍ദേശം. ഈ മാസം പത്തിനകം വിശദീകരണ പത്രിക സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി പത്തിനു പരിഗണിക്കാന്‍ മാറ്റി. കേന്ദ്ര പദ്ധതി പ്രകാരം പ്രധാനാധ്യാപകര്‍ക്ക് മേല്‍നോട്ട ചുമതല മാത്രമാണുള്ളതെന്നും അതിനപ്പുറമുള്ള സാമ്പത്തിക ബാധ്യത പ്രധാനാധ്യാപകര്‍ ചുമക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കേസ് ഈ ഘട്ടത്തില്‍ തീര്‍പ്പാക്കുന്നത് പദ്ധതി നിലച്ചുപോകാനിടയാക്കുമെന്നും കുട്ടികളുടെ കാര്യമായതിനാല്‍ അതിനു മുതിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. പദ്ധതി തുടര്‍ന്ന് നടത്തുന്നതിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ അടിയന്തരമായി തയാറാക്കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്നാണു വിശദീകരണം തേടിയത്.
Read Moreതാരിഫ് നിരക്ക് വർധന നാളെ മുതൽ; ഉപയോക്താക്കൾക്ക് ഓഫറുമായി ജിയോ, എയർടെൽ
ന്യൂഡൽഹി: പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് നിരക്കുകളില്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ച ടെലികോം കമ്പനികളുടെ തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽവരും. അതേസമയം ജൂലൈ മൂന്നിന് മുമ്പ് ആവശ്യമുള്ള സമയത്തേക്ക് റീചാർജ് ചെയ്താൽ സമയപരിധി തീരുന്നതുവരെ നിലവിലെ നിരക്കിൽ സേവനം ലഭിക്കുന്ന ഓഫർ ജിയോയും എയർടെല്ലും അവതരിപ്പിച്ചിട്ടുണ്ട്. ലോംഗ് ടേം റീചാർജുകൾ ചെയ്യുന്നവർക്കാണ് ഈ ഓഫർ ഏറ്റവും പ്രയോജനകരമാകുന്നത്. ജിയോ അല്ലെങ്കിൽ എയർടെൽ വരിക്കാരാണെങ്കിൽ റീചാർജുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. വോഡഫോൺ-ഐഡിയ (വി) വരിക്കാർക്ക് അവരുടെ റീചാർജുകൾ ഇത്തരത്തിൽ ഷെഡ്യൂൾ ചെയ്യാൻ സാധിക്കില്ല. വിവിധ പ്ലാനുകളിൽ 12 മുതൽ 25 ശതമാനം വരെയാണ് ജിയോ നിരക്ക് ഉയർത്തിയത്. 11 മുതൽ 21 ശതമാനം വരെ വരും എയർടെല്ലിന്റെ വർധന.
Read Moreയുപിയിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; കുട്ടികൾ ഉൾപ്പെടെ 120 പേർ മരിച്ചു
ഹാത്രസ്: ഉത്തർപ്രദേശിലെ ഹാത്രസിൽ മതചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 120 പേർ മരിച്ചു. പുൽറായി ഗ്രാമത്തിൽ സത്സംഗ് (പ്രാർഥനായോഗം) ചടങ്ങിനിടെയായിരുന്നു അപകടമുണ്ടായത്. ചടങ്ങിനു വൻ ജനക്കൂട്ടമെത്തിയതാണ് അപകടത്തിലേക്കു നയിച്ചത്. മരിച്ചവരിലേറെയും സ്ത്രീകളാണ്. മൂന്നു കുട്ടികളും മരിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് എൻഡിആർഫിന്റെ മെഡിക്കൽ ടീം എത്തിയിട്ടുണ്ട്. ചടങ്ങിന്റെ സംഘാടകർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നു യുപി സർക്കാർ അറിയിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നല്കി. മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ഹാത്രസ്, ഇട്ടാ ജില്ലകളിലുള്ളവരാണു മരിച്ചത്. ട്രക്കുകളിലും ടെംമ്പോകളിലും കാറിലുമാണു മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രികളിലെത്തിച്ചത്. പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളിൽ ആവശ്യത്തിനു ഡോക്ടർമാരോ ഓക്സിജൻ സൗകര്യമോ ഇല്ലെന്ന ആക്ഷേപമുണ്ട്. പരിക്കേറ്റ നിരവധിപ്പേരെ ഗവ. ആശുപത്രിയുടെ തറയിൽ കിടത്തിയിരിക്കുന്നതിന്റെ വീഡിയോ ദൃശ്യം…
Read More