കോഴിക്കോട്: ഗതാഗത നിയമലംഘനത്തിനു പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് വന്ന വാട്സാപ്പ് സന്ദേശം തുറന്നുനോക്കിയ ബാങ്ക് ഉദ്യോഗസ്ഥയ്ക്കു നഷ്ടമായത് 47,000 രൂപ. കുന്നമംഗലത്ത് താമസിക്കുന്ന കക്കോടി സ്വദേശിനിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ മാസം 21ന് ഉദ്യോഗസ്ഥയുടെ ഫോണിലേക്കു ഗതാഗത നിയമലംഘനത്തിനു പിഴയിട്ടതായി സന്ദേശം വന്നിരുന്നു. ഇതു തുറന്നുനോക്കിയെങ്കിലും ഇവർ കാര്യമാക്കിയിരുന്നില്ല. 30ന് നഗരത്തിലെ ഹൈപ്പർ മാർക്കറ്റിൽനിന്നു സാധനങ്ങൾ വാങ്ങി പണമടയ്ക്കാൻ ക്രെഡിറ്റ് കാർഡ് നൽകിയപ്പോഴാണ് കാർഡിൽനിന്നു പണം നഷ്ടപ്പെട്ടത് അറിയുന്നത്. മൂന്ന് ഇടപാടുകളിലായാണു പണം നഷ്ടമായത്. സംസ്ഥാനത്തിനു പുറത്തെ വൈദ്യുതിബിൽ അടയ്ക്കാനാണ് തുക ഉപയോഗിച്ചിരിക്കുന്നത്. വാട്സാപ്പ് സന്ദേശത്തിൽ വന്നത് എപികെ ഫയൽ ആണെന്നാണ് വിദഗ്ധരുടെ നിഗമനം. എപികെ ഫയൽ തുറക്കുന്നതോടെ സ്ക്രീൻ ഷെയറിംഗ് ഉൾപ്പെടെ ഇൻസ്റ്റാൾ ആകും. എസ്എംഎസുകൾക്ക് അനുമതി നൽകാനും ഒടിപി സ്വയം എടുക്കാനും ഇതുവഴി തട്ടിപ്പു സംഘത്തിനു കഴിയുമെന്ന് സൈബർ വിഭാഗം അറിയിച്ചു. ഉദ്യോഗസ്ഥയുടെ പരാതിയിൽ കൂടുതൽ…
Read MoreDay: July 4, 2024
രാജ്യാന്തര അവയവക്കടത്ത് കേസ് എന്‍ഐഎയ്ക്ക്; ഇറാന് കേന്ദ്രീകരിച്ചുള്ള അന്വേഷണം വേഗത്തിലാകും
കൊച്ചി: രാജ്യാന്തര അവയവ കച്ചവട കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തതോടെ ഇറാന് കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇനി വേഗത്തിലാകും. രാജ്യാന്തര തലത്തില്‍ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് കേസ് എന്‍ഐഎ കൊച്ചി യൂണിറ്റ് അന്വേഷണം ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതി കിട്ടിയതോടെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. കേസിലെ അന്വേഷണ വിവരങ്ങള്‍ പോലീസ് എന്‍ഐഎക്ക് കൈമാറിയിരുന്നു. ഈ കേസ് നിലവില്‍ ആലുവ റൂറല്‍ പോലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷിച്ചുവരുന്നത്. രാജ്യാന്തര ഇടപാട് ആയതിനാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നായിരുന്നു പോലീസിന്റെ നിലപാട്. പ്രതികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 20 വൃക്ക ദാതാക്കളുടെ വിവരങ്ങള്‍ അതാത് സംസ്ഥാനങ്ങളിലെ പോലീസിന് പ്രത്യേക അന്വേഷണ സംഘം കൈമാറിയിരുന്നു. മേയ് 19നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ അവയവക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ തൃശൂര്‍ സ്വദേശി സാബിത്ത്…
Read Moreഔട്ട് ഗോയിംഗ് ഇല്ലെങ്കിലും നോ പ്രോബ്ലം അടിയന്തര പോലീസ് സേവനത്തിന് ‘112’
കൊച്ചി: അടിയന്തര സഹായത്തിനായി പോലീസിനെ വിളിക്കണം, പക്ഷേ കൈയിലുള്ളത് ഔട്ട് ഗോയിംഗ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവര്‍ത്തന രഹിതമായിരിക്കുന്നതോ ആയ നമ്പറാണ്. എന്നാല്‍ ഇനി ആ നമ്പറില്‍നിന്നും അടിയന്തര പോലീസ് സേവനത്തിനായി 112 എന്ന ഹെല്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കാം. നിങ്ങളെ സഹായിക്കാനായി പോലീസ് ഉടനെത്തും. 100ല്‍ നിന്ന് 112ലേക്ക് അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്ട്രോള് റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ഇആര്‍എസ്എസ് (എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം) സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. പോലീസ്, ഫയര്‍ഫോഴ്സ് (ഫയര്‍ & റെസ്ക്യൂ), ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ലേയ്ക്ക് വിളിച്ചാല്‍ മതിയാകും. കേരളത്തില്‍ എവിടെനിന്ന് 112 ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്ട്രോള് റൂമിലേയ്ക്കാവും കോള്‍ എത്തുന്നത്.…
Read Moreകൊളവല്ലൂരിൽ പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിൽ കവർച്ചാശ്രമം; ” വീട്ടിലെ മോഷണം വിദേശത്തിരുന്ന് കണ്ടു’; പിന്നെ സംഭവിച്ചത്…
തലശേരി: പ്രവാസിയുടെ വീട്ടിൽ നടന്ന കവർച്ചാശ്രമത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. കൊളവല്ലൂർ കുന്നോത്ത് പറമ്പിലെ അരുന്നത്തിൽ സുനിൽ ബാബുവിന്റെ പൂട്ടിയിട്ട വീട്ടിൽ നടന്ന മോഷണ ശ്രമത്തെക്കുറിച്ചാണ് കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചത്. ഇന്നലെ രാത്രി 9.30 തോടെയാണ് സംഭവം. യുഎഇ ഫുജൈറയിൽ നിന്നാണ് വീട്ടുടമ സുനിൽ ബാബു മൊബൈലിലൂടെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നു മോഷ്ടാക്കൾ വീടിനുള്ളിലേക്ക് കയറുന്നത് കണ്ടത്. വീടിന്റെ പിൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഉടൻ സുനിൽ സുഹൃത്തും അയൽവാസിയുമായ ഡോ. രവീന്ദ്രനെ വിവരമറിയിച്ചു. ഉടൻ വീടിനു പുറത്തിറങ്ങിയ ഡോക്ടർ മോഷണം ശ്രമം നടന്ന വീട്ടിലേക്ക് ടോർച്ചടിച്ച് ആരടാ എന്ന് ചോദിച്ച ഉടൻ മോഷ്ടാക്കൾ കടന്നു കളഞ്ഞു. വിവരമറിഞ്ഞ് കൊളവല്ലൂർ പോലീസും നാട്ടുകാരും സ്ഥലത്തെത്തി. മോഷ്ടാക്കൾ സിസിടിവി കാമറ മറയ്ക്കാൻ നടത്തുന്ന ശ്രമങ്ങളും ചിത്രത്തിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കളിൽ ഒരാൾ മുഖം മറച്ചിരുന്നു.…
Read Moreകമല ഹാരിസ് ബൈഡനേക്കാൾ ഭേദമെന്ന് സർവേ
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനേക്കാൾ വിജയസാധ്യത നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെന്ന് സിഎൻഎൻ അഭിപ്രായ സർവേ. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ ബൈഡനേക്കാൾ നല്ലത് കമല ഹാരിസാണെന്നാണു സർവേ ഫലങ്ങൾ പറയുന്നത്. പ്രസിഡന്റ് ബൈഡൻ (81) അറ്റ്ലാന്റ ടെലിവിഷൻ സംവാദത്തിൽ എതിർസ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനു (78) മുന്നിൽ പതറിയതോടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായാണു കണ്ടെത്തൽ. അറ്റ്ലാന്റ സംവാദത്തിനു ശേഷം ബൈഡനെ മാറ്റി ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മറ്റൊരാളെ കൊണ്ടുവരാൻ ശ്രമം നടന്നുവരികയാണ്. സിഎൻഎൻ സർവേയിൽ ട്രംപ് ആറ് പോയിന്റുമായി ബൈഡനേക്കാൾ മുന്നിലാണ്. ട്രംപിനെതിരേ കമല ഹാരിസ് മത്സരിച്ചാൽ കൂടുതൽ പിന്തുണ ലഭിക്കുമെന്നാണു സർവേയിലെ കണ്ടെത്തൽ. ട്രംപിനെ 47 ശതമാനം പേർ പിന്തുണച്ചപ്പോൾ കമല ഹാരിസിന് 45 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. സ്ത്രീവോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണ…
Read Moreസുരക്ഷിതമേഖലയിലും ഇസ്രയേൽ വ്യോമാക്രമണം
ഗാസ: ഇസ്രയേൽ സൈന്യത്തിന്റെ നിർദേശപ്രകാരം വീടുവിട്ട് പലായനം ചെയ്ത പലസ്തീനിലെ പ്രമുഖ ഡോക്ടറും എട്ടംഗ കുടുംബവും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. പലസ്തീനിലെ പ്രമുഖ ത്വക്രോഗ വിദഗ്ധൻ ഹസൻ ഹംദാനും കുടുംബവുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് ആശുപത്രി അധികൃതരും രക്ഷപ്പെട്ട ബന്ധുവും പറയുന്നു. ഇസ്രയേൽ പ്രഖ്യാപിച്ച സുരക്ഷിത മേഖലയിൽ അഭയംതേടിയ കുടുംബമാണ് ആക്രമണത്തിനിരയായത്. തെക്കൻ ഗാസയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ സൈന്യത്തിന്റെ അന്ത്യശാസനത്തെത്തുടർന്ന് കഴിഞ്ഞ ദിവസം അർധരാത്രിയാണ് ഡോക്ടറും കുടുംബവും വീടുവിട്ട് പലായനം ചെയ്തത്. സുരക്ഷിതമേഖലയായ ദെയ്ർ അൽ-ബലാഹ് പട്ടണത്തിലെ ഒരു കെട്ടിടത്തിൽ ഇവർ എത്തിയതിനു ശേഷമാണു വ്യോമാക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ആക്രമണത്തിൽ ഹംദാൻ കുടുംബത്തിലെ ഒൻപതു പേരും മറ്റ് മൂന്നു പേരും കൊല്ലപ്പെട്ടു. ഖാൻ യൂനിസിനു സമീപം അൽ ഖരാര, ബാനി സുഹൈല പ്രദേശങ്ങളിൽനിന്ന് ഒഴിയണമെന്നു തിങ്കളാഴ്ചയാണ് ഇസ്രയേൽ അന്ത്യശാസനം നൽകിയത്. ഇതോടെ…
Read Moreഇന്ത്യന്‍ സൂപ്പര്‍ ലീഗ്; തയാറെടുപ്പിനായി ബ്ലാസ്റ്റേഴ്സ് തായ്ലന്ഡില്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിനു മുന്നോടിയായുള്ള തയാറെടുപ്പുകള്‍ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി. പ്രീ സീസണ് തയാറെടുപ്പുകള്‍ക്കായി ടീം തായ്ലന്ഡില് എത്തി. പുതുതായി ചുമതലയേറ്റ മുഖ്യ പരിശീലകന് മൈക്കല്‍ സ്റ്റാറെയും കോച്ചിംഗ് സ്റ്റാഫും ടീമിനൊപ്പം ചേര്‍ന്നു. പട്ടാന സ്പോര്‍ട്സ് കോംപ്ലക്സില്‍ ചോന്‍ബുരിയിലാണ് ടീമിന്റെ ആദ്യ ക്യാമ്പ്.
Read Moreഉയിര് പോകാത്തത് ഭാഗ്യം… സുധാകരന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ കൂടോത്രം; പത്തനംതിട്ടയിലെ മന്ത്രിവാദി കണ്ടെടുത്ത് തകിടും ചിലരൂപങ്ങളും; പ്രചരിക്കുന്ന വീഡിയോയിൽ നേതാക്കളുടെ ശബ്ദം
കണ്ണൂര്‍: കണ്ണൂരിലെ സുധാകരന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ കൂടോത്രം. തന്നെ അപായപ്പെടുത്താന്‍ വീട്ടില്‍ ചിലര്‍ കൂടോത്രം നടത്തിയതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കണ്ണൂരിലെ വീട്ടില്‍നിന്ന് സുധാകരനും രാജ്മോഹന്‍ ഉണ്ണിത്താനും മന്ത്രവാദിയും ചേര്‍ന്ന് തകിടും ചില രൂപങ്ങളും പുറത്തെടുത്ത് പരിശോധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉയിര് പോകാത്തത് ഭാഗ്യമെന്ന് സുധാകരന് ഉണ്ണിത്താനോട് പറയുന്നതായും ഓഡിയോയില്‍ വ്യക്തമാണ്. തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന് സുധാകരനെ ഉപദേശിക്കുന്നുമുണ്ട്. സുധാകരനെ അപായപ്പെടുത്താൻ ആരോ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പ്രശ്നം വെച്ച് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് വിവരം. പത്തനംതിട്ടയിലെ ഒരു മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് വീട്ടുവളപ്പിൽ പരിശോധന നടത്തിയത്.
Read More‘ഞാനെന്താണ് സംസാരിക്കുന്നതെന്നും ഏതുഭാഷയാണിതെന്നും നിരന്തരം ചോദിക്കുന്നവരോട്… ഇതാണെന്റെ മാതൃഭാഷ’; വൈറലായി രശ്മികയുടെ വാക്കുകൾ
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് നടി രശ്മിക മന്ദാന. ബോളിവുഡിലും താരമിപ്പോൾ തിളങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വിരാജ്പേട്ടയിലെ ഒരു കൊടവ കുടുംബത്തിൽ സുമന്റെയും ഭാര്യ മദൻ മന്ദാനയുടെയും മകളായാണ് രശ്മിക ജനിച്ചത്. സിനിമയിൽ സജീവമായതോടെ ഇപ്പോൾ ഹൈദരാബാദിലാണ് നടി കുടുംബസമേതം താമസിക്കുന്നത്. അടുത്ത കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി കുടകിൽ എത്തിയതായിരുന്നു രശ്മിക. ഈ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴിതാ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലാകുന്നത്. താരം സ്വന്തം മാതൃഭാഷയെ പരിചയപ്പെടുത്തുന്നൊരു വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. കുടകിലെ പരമ്പരാഗത വസ്ത്രമണിഞ്ഞുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം റീലിലാണ് തന്റെ മാതൃഭാഷയേക്കുറിച്ച് രശ്മിക സംസാരിക്കുന്നത്. ‘ഞാനെന്താണ് സംസാരിക്കുന്നതെന്നും ഏതുഭാഷയാണിതെന്നും നിരന്തരം ചോദിക്കുന്നവരോട്. ഇതാണെന്റെ മാതൃഭാഷ. കുടകിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഈ ഭാഷയാണ് ജീവിതത്തിലിതുവരെ സംസാരിച്ചുവരുന്നതും. അത്രയേറെ…
Read Moreബസുകളും സർവീസുകളും കുറഞ്ഞപ്പോൾ കെഎസ്ആർടിസിക്ക് വരുമാനവർധന
ചാത്തന്നൂർ: ബസുകളും സർവീസുകളും കുറഞ്ഞപ്പോൾ കെഎസ്ആർടിസിയ്ക്ക് വരുമാന വർധന.ഇപ്പോൾ പ്രതിദിനം 3,500 ഓളം ബസുകളാണ് സർവീസ് നടത്തുന്നത്. ദിവസേന ശരാശരി 14 ലക്ഷം കിലോമീറ്ററാണ് ബസ് ഓടുന്നത്.പ്രതിദിന ടിക്കറ്റ് വരുമാനം ശരാശരി ഏഴരക്കോടിയോളമാണ്. 24,000 ജീവനക്കാരാണ് നിലവിലുള്ളത്. 2015 – 16കാലഘട്ടം വരെ 36,000 ജീവനക്കാരുണ്ടായിരുന്നു. 6,500 ഓളം ബസുകളുണ്ടായിരുന്നതിൽ ആറായിരത്തോളം ബസുകൾ സർവീസ് നടത്തിയിരുന്നു. അന്നത്തെ പ്രതിദിന ടിക്കറ്റ് വരുമാനം ശരാശരി 4.5 കോടിയായിരുന്നു. ജീവനക്കാരുടെ എണ്ണവും ബസുകളുടെയും സർവീസുകളുടെയും എണ്ണവും കുറഞ്ഞപ്പോൾ വരുമാന വർധന എന്നതാണ് കെഎസ്ആർടിസിയുടെ അനുഭവം. 2016 ന് ശേഷം രണ്ട് തവണ ടിക്കറ്റ് വർധനവുണ്ടായി എന്നത് യാഥാർഥ്യമാണ്. എന്നാൽ ഇതിനിടയിൽ പല തവണ ഇന്ധന വിലവർധന ഉണ്ടാവുകയും അന്നത്തെ ഇന്ധന വിലയുടെ ഏകദേശം ഇരട്ടിയോളമാവുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ. ബസുകളും സർവീസുകളും കുറഞ്ഞപ്പോൾ കെഎസ്ആർടിസിയുടെ ഇന്ധനചിലവും ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. മാത്രമല്ല…
Read More