മാന്നാർ(ആലപ്പുഴ): 15 വർഷം മുൻപ് കാണാതായ മാന്നാർ ഇരമത്തൂരിൽ കണ്ണംപള്ളിയിൽ അനിൽകുമാറിന്റെ ഭാര്യ കലയെ കൊലപ്പെടുത്തി ടാങ്കിൽ തള്ളിയ കേസിൽ ഒരു ദൃക്സാക്ഷി ഉള്ളതായി പോലീസ്. മാന്നാർ ഇരമത്തൂർ കണ്ണംപള്ളിൽ സുരേഷാ (50)ണ് സംഭവത്തിലെ ദൃക്സാക്ഷി. കലയുടെ മൃതദേഹം മാരുതി കാറിൽ അനിലിന്റെ വീടിനുസമീപം കിടക്കുന്നതായിട്ടാണ് ദൃക്സാക്ഷി കണ്ടത്. കൊലപാതകം നടത്തിയശേഷം അത് മറവുചെയ്യാനായി സഹായിക്കാൻ അനിൽകുമാർ സുരേഷിനെ രാത്രിയിൽ വിളിച്ചുവരുത്തി. എന്നാൽ തനിക്ക് ഇത് കഴിയില്ലെന്നു പറഞ്ഞ് തിരികെ പോകുകയും ചെയ്തുവത്രേ.എന്നാൽ ഇക്കാര്യം വെളിയിൽ അറിഞ്ഞാൽ കൊന്നുകളയുമെന്ന ഇവരുടെ ഭീഷണിയിൽ ഇത് പുറത്തുപറഞ്ഞുമില്ല. ഈ സംഭവുമായി ബന്ധപ്പെട്ട് പോലീസ് സുരേഷിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. പല തവണ ചോദ്യം ചെയ്തതിൽനിന്നാണ് ഇയാൾക്ക് കേസുമായി നേരിട്ടുബന്ധമില്ലെന്ന് പോലീസ് മനസിലാക്കിയത്. ഇതേതുടർന്ന് ഇയാളെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി സാക്ഷിയായി നിലനിർത്തുകയായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് പോലീസ് കുടുതൽ അന്വേഷണം നടത്തിവരികയാണ്. തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ…
Read MoreDay: July 4, 2024
പാലക്കാട് കടമ്പഴിപ്പുറത്ത് സ്കൂട്ടർ തടഞ്ഞ് 2 പേരെ വെട്ടിപ്പരിക്കേൽപിച്ചു; അന്വേഷണം ആരംഭിച്ചു
പാലക്കാട്: കടമ്പഴിപ്പുറം വേങ്ങശേരി റോഡില്‍ സ്കൂട്ടർ തടഞ്ഞ് രണ്ടുപേരെ വെട്ടിപ്പരിക്കേൽപിച്ചു. ഇന്നു പുലര്‍ച്ചെ 3.30നാണു സംഭവം. നരിയംപാടം ഇലിയകോട്ടില് പ്രസാദ് (34), കുളക്കാട്ടുകുറിശി കണ്ടത്തില്‍ ടോണി (35) എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇന്നു പുലര്‍ച്ചെ കടമ്പഴിപ്പുറം വെട്ടേക്കര റോഡില്‍ വാടകയ്ക്കു താമസിക്കുന്ന സ്റ്റെനോ എന്നയാളുടെ വീട്ടിലേക്ക് ഒരുസംഘം ആളുകള്വന്നു വാതിലില്‍ മുട്ടുകയും വാതില്‍ തുറക്കാതായപ്പോള്‍ തിരിച്ചുപോവുകയും ചെയ്തിരുന്നു. ഇക്കാര്യം സ്റ്റെനോ ബന്ധുവായ ടോണിയെയും സുഹൃത്ത് പ്രസാദിനെയും അറിയിച്ചു. തുടർന്നു സ്റ്റെനോയുടെ വീട്ടിലേക്ക് ഇതേക്കുറിച്ച് അന്വേഷിക്കാൻ സ്കൂട്ടറില്‍ വരുന്നവഴിക്കാണ് ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.കൈകളിലും കാലിലും വെട്ടേറ്റ ടോണിയുടെ പരിക്കു ഗുരുതരമാണ്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രസാദ് പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreബിഹാറിൽ മൂന്ന് പാലങ്ങൾ കൂടി തകർന്നു; 15 ദിവസത്തിനിടെ തകർന്നത് ഒൻപത് പാലങ്ങൾ
പട്ന: ബിഹാറിൽ മൂന്നു പാലങ്ങൾ കൂടി തകർന്നു. കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് കഴിഞ്ഞ 15 ദിവസത്തിനിടെയുണ്ടാകുന്ന ഒൻപതാമത്തെ സംഭവമാണിത്. സരൺ, സിവാൻ ജില്ലകളിലാണ് മൂന്ന് പാലങ്ങൾ തകർന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തെ പഴയ പാലങ്ങളുടെ സർവേ ഉടൻ നടത്താനും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമുള്ളവ കണ്ടെത്താനും മുഖ്യമന്ത്രി നിതീഷ് കുമാർ റോഡ് നിർമാണ വകുപ്പിനും റൂറൽ വർക്സ് വകുപ്പിനും നിർദേശം നൽകി. ശക്തമായ അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തുണ്ട്.
Read Moreമുരളിയുടെ തോൽവി: അന്വേഷണസമിതി റിപ്പോർട്ടിലെ നടപടി കാത്ത് മുരളിപക്ഷം
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. മുരളീധരന്റെ തോൽവിയുടെ കാര്യകാരണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൻമേൽ എന്തു നടപടി കെപിസിസി നേതൃത്വം കൈക്കൊള്ളുമെന്നറിയാൻ കാത്ത് മുരളിപക്ഷം. തങ്ങൾ ആരോപണമുന്നയിച്ച പലർക്കെതിരെയും നടപടി വന്നില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന സൂചനയാണ് മുരളിപക്ഷം നൽകുന്നത്. ഏതെങ്കിലും ഒന്നോരണ്ടോ പേർക്കെതിരെയല്ല വലിയൊരു ശുദ്ധികലശം തന്നെയാണ് വേണ്ടതെന്നും കെപിസിസി എന്താണ് തീരുമാനമെടുക്കുകയെന്നത് കാത്തിരിക്കുകയാണെന്നും മുരളിയുമായി അടുത്തവൃത്തങ്ങൾ പറഞ്ഞു.
Read Moreയുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ബൈഡൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്
വാഷിംഗ്ൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത അനുയായിയോട് ബൈഡൻ ഇക്കാര്യം സംസാരിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ നടക്കുന്നതായും പ്രമുഖ ഡെമോക്രറ്റിക് നേതാക്കളുമായി ബൈഡൻ സംസാരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബൈഡൻ ഡെമോക്രറ്റിക് ഗവർണർമാരെ ഉടൻ കാണുമെന്നും സൂചനയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച വാർത്ത നിഷേധിച്ച് ബൈഡന്റെ പ്രചാരണവിഭാഗം രംഗത്തെത്തി. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിനുശേഷമുള്ള ആദ്യ സർവേകളിൽ ബൈഡന് തിരിച്ചടി നേരിട്ടിരുന്നു. സിഎൻഎൻ സർവേയിൽ ട്രംപിന് 6 പോയിന്റ് ലീഡ് ലഭിച്ചിരുന്നു. സംവാദത്തിലെ മോശം പ്രകടനത്തിന് കാരണം തുടർച്ചയായ യാത്രകളാണെന്നായിരുന്നു 81 കാരനായ ബൈഡന്റെ ന്യായീകരണം. അതേസമയം, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനേക്കാൾ വിജയസാധ്യത നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെന്ന് സിഎൻഎൻ…
Read Moreമദ്യപിച്ചതിനാൽ കോളജിൽ കയറ്റാൻ വിസമ്മതിച്ചു; സുരക്ഷാ ജീവനക്കാരനെ വിദ്യാർഥി കുത്തിക്കൊന്നു
ബംഗളൂരു: മദ്യപിച്ച് കോളജിൽ പ്രവേശിക്കുന്നത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കുത്തിക്കൊന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ബംഗളൂരു അമൃതഹള്ളിയിലെ സിന്ധി കോളജിലാണ് സംഭവം. സെക്യൂരിറ്റി ഗാർഡായ ജയ് കിഷോർ റായ് (52) ആണു കൊല്ലപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചനിലയിൽ എത്തിയ ഭാർഗവ് എന്ന വിദ്യാർഥിയാണ് കൊല നടത്തിയതെന്നു പോലീസ് പറഞ്ഞു. കോളജിൽ ഫെസ്റ്റ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണു ഭാർഗവിനും കൂട്ടുകാർക്കും സെക്യൂരിറ്റി ഗാർഡ് പ്രവേശനം നിഷേധിച്ചത്. തർക്കത്തെത്തുടർന്ന് ഭാർഗവ് അടുത്തുള്ള കടയിൽ പോയി കത്തി വാങ്ങി റായിയുടെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്നു പറയുന്നു. സുരക്ഷാ ജീവനക്കാരൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതിയെ പിന്നീട് പിടികൂടി.
Read Moreകുട്ടികൾക്ക് എഴുത്തും വായനയും അറിയില്ലെന്നത് സർക്കാരിന്റെ അഭിപ്രായമല്ലെന്ന് ശിവൻകുട്ടി; അക്ഷരത്തെറ്റ് കണ്ടിട്ടുണ്ടായ വിഷമത്താലുള്ള പ്രതികരണമെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: പത്താംക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് എഴുത്തും വായനയും അറിയില്ലെന്നത് സർക്കാരിന്റെ അഭിപ്രായമോ നയമോ അല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിനെതിരെ മന്ത്രി സജി ചെറിയാൻ വിവാദ പ്രസ്താവന നടത്തിയിരുന്നു. ഈ വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചതിനെ തുടർന്ന് മറുപടി നൽകുകയായിരുന്നു മന്ത്രി ശിവൻകുട്ടി. അക്ഷരത്തെറ്റ് കണ്ടിട്ടുണ്ടായ വിഷമത്താലുള്ള പ്രതികരണമെന്ന് സജി ചെറിയാൻതിരുവനന്തപുരം : തന്റെ വീടിന് അടുത്തുള്ള ഒരു കുട്ടി എഴുതിയ അപേക്ഷയിലെ അക്ഷരത്തെറ്റ് കണ്ടിട്ടുണ്ടായ വിഷമത്തിലാണ് പത്താംക്ലാസ് കഴിഞ്ഞവർക്ക് എഴുത്തും വായനയും അറിയില്ലെന്ന് പറയാൻ കാരണമെന്നാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയത്. നിയമസഭയിലാണ് സജി ചെറിയാൻ ഇക്കാര്യം വ്യക്തമാക്കിയത്. ജനാധിപത്യ രാജ്യമല്ലെ ചർച്ച നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Read Moreമുരളി ഗോപിയും ഇന്ദ്രൻസും ഒന്നിക്കുന്ന കനകരാജ്യം തിയറ്ററുകളിലേക്ക്
ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം കനകരാജ്യത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്ന പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലൈ അഞ്ചിന് തിയറ്ററുകളിലെത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമിക്കുന്നത്. സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ. ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ, ഉണ്ണി രാജ്, അച്യുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.…
Read More‘ആ പ്രധാന സീൻ ദീപികയോടൊപ്പം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്’; അന്നാ ബെൻ
ആദ്യമായിട്ടാണ് ഫൈറ്റ് ചെയ്യുന്നത്. സത്യത്തിൽ ഫൈറ്റ് ചെയ്യുന്നത് അത്ര എളുപ്പമല്ല. ഒന്നാമത് നമ്മൾ ശരിക്കും ഇടിക്കുന്നതല്ല. അപ്പോൾ ഒരാളെ വേദനിപ്പിക്കാതെ ഇടിക്കണം. നിക്ക് പവലായിരുന്നു കൽക്കി സിനിമയിലെ സ്റ്റണ്ട് ഡയറക്ടർ. അതിനാൽ അവർ വളരെ കൃത്യമായി എങ്ങനെ വേദനിപ്പിക്കാതെ ഇടിക്കാം എന്നൊക്കെ പഠിപ്പിച്ചു. ദീപികയുമായി കോമ്പിനേഷൻ ഉണ്ടായിരുന്നു. ആ പ്രധാന സീൻ ദീപികയോടൊപ്പം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എനിക്ക് ആദ്യം കുറച്ച് ടെൻഷനുണ്ടായിരുന്നു. കാരണം കുറച്ച് വലിയ ഡയലോഗായിരുന്നു അത്. മാത്രമല്ല എനിക്ക് തെലുഗു അറിയുകയുമില്ല. ഭാഗ്യത്തിന് അവർക്കും അറിയില്ലായിരുന്നു. അതു കൊണ്ട് രണ്ട് പേരും പഠിച്ചിട്ടാണ് ചെയ്തത്. -അന്നാ ബെൻ
Read Moreഇത് യഥാർഥ നായകൻ: റോഡ് മുറിച്ചു കടത്താൻ ‘സ്പൈഡർമാൻ’; കൈയടിച്ച് സോഷ്യൽ മീഡിയ
സാങ്കൽപ്പിക കഥാപാത്രമായ “സ്പൈഡർ മാന്റെ’ വേഷമിട്ട ഒരാൾ യഥാർഥ ജീവിതത്തിൽ നായകനായത് സോഷ്യൽ മീഡിയയുടെ പ്രശംസപിടിച്ചു പറ്റി. രാജസ്ഥാന്റെ തലസ്ഥാന നഗരിയായ ജയ്പുരിലാണു സംഭവം. തിരക്കേറിയ നഗരത്തിൽ ചീറിപ്പായുന്ന വാഹനങ്ങൾ കണ്ട് റോഡ് മുറിച്ചു കടക്കാൻ ആശങ്കപ്പെടുന്ന ഒരു വയോധികയുടെ അടുത്തേക്കു സ്പൈഡർമാൻ വേഷധാരി എത്തുന്നു. തുടർന്നു സ്ത്രീയുടെ കൈയിൽപിടിച്ച് സുരക്ഷിതമായി റോഡിന്റെ അപ്പുറമെത്തിക്കുന്നു. ഇതിന്റെ വീഡിയോയ്ക്ക് സമൂഹമാധ്യമത്തിൽ നിറഞ്ഞ കൈയടിയാണ് കിട്ടിയത്. റീൽസിനുവേണ്ടി തയാറാക്കിയ വീഡിയോ ആണിതെന്ന അഭിപ്രായം ചിലരിൽനിന്നുണ്ടായി എന്നത് മറ്റൊരു കാര്യം.
Read More