കോടതിയുടെ വാക്കുകൾക്കും പുല്ലുവില; കാൽനട യാത്രികർക്കു തടസമായി നടപ്പാതകളിൽ പരസ്യബോർഡുകൾ; കണ്ടില്ലെന്ന് നടിച്ച് പൊതുമരാമത്ത് വകുപ്പ്

അമ്പലപ്പുഴ: കാൽനട യാത്രക്കാർക്ക് സഞ്ചരിക്കേണ്ട വഴികളിൽ സ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ. കണ്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. അമ്പലപ്പുഴയിൽ നടപ്പാതകളിലും ഡിവൈഡറുകളിലുമാണ് സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ വച്ചിരിക്കുന്നത്. അമ്പലപ്പുഴ-തിരുവല്ല റോഡിന് ഇരുവശത്തുമുള്ള നടപ്പാതകളിലും ജംഗ്ഷന് തെക്ക് ഭാഗത്തുള്ള ഡിവൈഡറിലുമാണ് ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം കാൽ നടയാത്രക്കാർക്ക് ഇതിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് കണ്ടിട്ടും ഇതിനെതിരേ നടപടി സ്വീകരിക്കേണ്ട പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കാൽനട യാത്രക്കാരുടെ സഞ്ചാരത്തിന് തടസമാകുന്ന തരത്തിൽ നടപ്പാതയിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കരുതെന്ന് കോടതി ഉത്തരവ് നിലവിലുള്ളപ്പോഴാണ് അധികൃതരുടെ ഒത്താശയോടെ സ്ഥാപനമുടമകൾ ഇത് സ്ഥാപിച്ചിരിക്കുന്നത്.

Read More

മാന്നാർ കൊലക്കേസ്; പ്രതികൾക്ക് കേസുമായി യാതൊരു ബന്ധവുമില്ല; പോലീസ് കേസെടുത്തത് വെറുമൊരു ഊമ കത്തിന്‍റെ പേരിലെന്ന് പ്രതിഭാഗം വക്കീൽ

ആലപ്പുഴ: യുവതിയെ കൊലപ്പെടുത്തി ടാങ്കിൽ തള്ളിയെന്ന കേസിൽ വെറുമൊരു ഊമ കത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പ്രതിഭാഗം വക്കീൽ അഡ്വ. സുരേഷ് മത്തായി. പോലീസിന്‍റെ ഊഹമനുസരിച്ച് ഒരു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റിക് ടാങ്കിൽ നിന്ന് യാതൊരു വിധത്തിലുള്ള തെളിവും ലഭിച്ചിട്ടില്ല. മൃതശരീരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ല. പ്രതികൾക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കലയുടെ ഭര്‍ത്താവ് അനിലിനെ കേന്ദ്രത്തിന്‍റെ അനുവാദത്തോടെ നാട്ടിലേക്ക് കൊണ്ടുവരണം. കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്നത് പോലീസിന്‍റെ ഉത്തരവാദിത്വമാണെന്നും സുരേഷ് വ്യക്തമാക്കി. അതേസമയം കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

Read More

വന്ദേ ഭാരത് ട്രെയിനിൽ ചോർച്ച: ദൃശ്യങ്ങൾ പകർത്തി യാത്രക്കാരൻ; സംഭവത്തിൽ റെയിൽവേയുടെ പ്രതികരണമിങ്ങനെ…

വന്ദേ ഭാരത് ട്രെയിനുകളിലെ സുഖസൗക്യരങ്ങൾ വളരെ ശ്രദ്ധേയമാണ്. എന്നാൽ അടുത്തിടെ നടന്ന ഒരു സംഭവം ഈ സൗകര്യങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് പോകുന്ന ട്രെയിൻ നമ്പർ 22416 ൽ യാത്ര ചെയ്ത ഒരു യാത്രക്കാരൻ വന്ദേ ഭാരത് ട്രെയിനിന്‍റെ മേൽക്കൂരയിൽ നിന്ന് വെള്ളം ഒഴുകുന്നത് കാണിക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കാൻ തുടങ്ങിയതോടെ റെയിൽവേ അതോറിറ്റിയെ വിമർശിച്ചുകൊണ്ട് ആളുകൾ രംഗത്തെത്തുകയും ചെയ്തു. മുൻപും നിരവധി യാത്രക്കാർ സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്‌സ്പ്രസിലും സമാനമായ പ്രശ്‌നം ഉണ്ടായിട്ടുണ്ടായിരുന്നു. അതേസമയം, വൈറലായ വീഡിയോയോട് പ്രതികരിച്ച് നോർത്തേൺ റെയിൽവേ പ്രശ്നത്തെ അഭിസംബോധന ചെയ്യുകയും ചോർച്ച പരിഹരിച്ചതായി പ്രസ്താവിക്കുകയും ചെയ്തു. എക്‌സിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി 25,000-ലധികം വ്യൂസ് നേടി. वंदेभारत ट्रेन का हाल देखिए ये…

Read More

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. കുട്ടിയെ ജൂൺ 24നായിരുന്നു രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗലക്ഷണം കണ്ട് തുടങ്ങിയത്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

Read More

സംസ്ഥാന സ്കൂൾ കലോത്സവം ഇത്തവണ തിരുവനന്തപുരത്ത്, കായികമേള എറണാകുളത്തും; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം നടത്തുന്നത് പുതുക്കിയ മാർഗരേഖ അനുസരിച്ചാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്‍റെ ഭാഗമായി അവതരിപ്പിച്ചിരുന്നുവെങ്കിൽ ഇത്തവണ അത്തരത്തിൽ ഒരു കലാരൂപം മത്സര ഇനമായി ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കായികമേള ഒക്ടോബർ 18 മുതൽ 22 വരെ എറണാകുളത്ത് സംഘടിപ്പിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ടിടിഐ, പിപിടിടിഐ കലോത്സവം സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ പത്തനംതിട്ടയിൽ നടത്തും. സ്പെഷൽ സ്കൂൾ കലോത്സവം കണ്ണൂരിൽ സെപ്റ്റംബർ 25 മുതൽ 27 വരെയും ശാസ്ത്രമേള ആലപ്പുഴയിൽ നവംബർ 14 മുതൽ 17 വരെയും കരിയർ ഗൈഡൻസ് ദിശ എക്സ്പോ, ഒക്ടോബർ അഞ്ചു മുതൽ ഒൻപതു വരെ തൃശൂരിലും നടത്തുമെന്നും മന്ത്രി അറിയിച്ചു.

Read More

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഞായറാഴ്‌ച വരെ വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Read More

പോലീസുകാരൻ ഓടിച്ച കാറിടിച്ച് വഴിയാത്രികയ്ക്ക് ദാരുണാന്ത്യം; കാർ അമിതവേഗത്തിൽ വരുന്ന ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: പോലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് വഴിയാത്രികയ്ക്കു ദാരുണാന്ത്യം. ഇന്നലെ ഉച്ചയോടെ കണ്ണൂർ-മട്ടന്നൂർ റോഡിലെ ഏച്ചൂർ കമാൽ പീടികയ്ക്കു സമീപമായിരുന്നു അപകടം. മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബിൽ കളക്ടർ വാരം തക്കാളിപ്പീടിക ആലക്കാട് വീട്ടിൽ പ്രദീപന്‍റെ ഭാര്യ ബി. ബീന (55)യാണു മരിച്ചത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ ലതേഷ് അമിത വേഗത്തിൽ ഓടിച്ച കാർ, റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ബീനയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഏറെ ദൂരം മുന്നോട്ടു പോയാണു നിർത്തിയത്. കാറിടിച്ചു ദൂരേക്കു തെറിച്ചുവീണ ബീനയെ സമീപത്തുള്ളവർ ഉടൻതന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡരികിലൂടെ നടന്നുപോകുന്ന ബീനയെ അമിതവേഗത്തിൽവന്ന കാർ ഇടിച്ചുതെറിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബീനയുടെ മൃതദേഹം ഇന്നു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പയ്യാന്പലത്ത് സംസ്കരിക്കും. ബീന -പ്രദീപൻ ദന്പതികൾക്കു മക്കളില്ല.

Read More