പാലക്കാട്: അനുപ്പൂരില്‍ അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കൈത്താങ്ങായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍. നിലവിൽ ചിറ്റൂര്‍ താലൂക്കാശുപത്രിയിൽ അമ്മയും കുഞ്ഞും ചികിത്സയിലാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പ്രസവത്തിന് 20 ദിവസം ബാക്കിയിരിക്കെ നിൽക്കെ ജോലി സ്ഥലത്ത് വച്ചാണ് യുവതി കുഞ്ഞിന് ജൻമം നൽകിയത്. അവസരോചിതമായ ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിൽ അമ്മയുടേയും കുഞ്ഞിന്റേയും ജീവന് രക്ഷിച്ച ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.രാജ്യത്തെ ആദ്യ രണ്ട് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളിലൊന്നാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം.
Read MoreDay: July 6, 2024
ആരാണ് മാറ്റം ആഗ്രഹിക്കാത്തത്; കേരളത്തിൽ ബസ് യാത്ര ഇനി പ്രീമിയം ലെവലിൽ; വൈഫെയും എസിയുമായി യാത്ര സുഖകരമാക്കാൻ 40 വണ്ടികൾ വാങ്ങാൻ തീരുമാനം; കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: കേരളത്തിൽ ബസ് യാത്ര ഇനി പ്രീമിയം ലെവലിലെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ. വൈഫെയും എസിയുമായി യാത്ര സുഖകരമാക്കാൻ 40 വണ്ടികൾ വാങ്ങാൻ തീരുമാനമായി. 10 വണ്ടികൾ ഓണത്തിനു മുന്‍പു നിരത്തിലിറങ്ങും. കൂടുതൽ മൈലേജുള്ള ചെറിയ ബസുകൾ ഗ്രാമപ്രദേശത്തു സർവീസ് നടത്തും. ഇതിനായി 300 ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി. നിലവിൽ ഗ്രാമീണറോഡുകളിൽ ഓടുന്ന പഴയ ബസുകൾക്ക് ഇന്ധനക്ഷമത കുറവായതിനാലാണു പുതിയ ബസുകൾ നിരത്തിലിറക്കുക
Read Moreബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയി; ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് റോഡിലേക്ക് നീങ്ങി ഗേറ്റും മതിലും ഇടിച്ചുതകർത്ത് അപകടം
കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില് ഇടിച്ച് തകര്‍ത്തു. ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് എതിര്‍വശത്തുള്ള പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്റെ ഗേറ്റും മതിലും തകര്‍ത്തത്. മറ്റു വാഹനങ്ങളോ യാത്രക്കാരോ റോഡിൽ ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഡ്രൈവർ ബസ് നിർത്തിയിട്ട ശേഷം കാപ്പി കുടിക്കുവാൻ പോയ സമയത്താണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർവശത്തുള്ള മതിലും ഗേറ്റിലും ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
Read Moreഅഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം; അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്സ് പുതുക്കാം
തിരുവനന്തപുരം: ഇനി മുതൽ അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കുന്നതിന് സാധിക്കും. പൂജ്യം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. പക്ഷേ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ ഏഴു വയസിനുള്ളിലും, 15 വയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളൂ. അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും വിളിക്കേണ്ട നമ്പർ : സിറ്റിസൺ കാൾ സെൻറർ: 1800-4251-1800 / 0471- 2335523. കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442. സംശയങ്ങൾക്ക് : [email protected] എന്ന മെയിൽ…
Read Moreഅമീബിക് മസ്തിഷ്ക ജ്വരം; വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുത്; രോഗം കൂടുതലായി ബാധിക്കുന്നത് കുട്ടികളെ; മുഖ്യമന്ത്രി
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുതെന്നു മുഖ്യമന്ത്രി നിർദേശിച്ചു. സ്വിമ്മിംഗ് പൂളുകൾ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്പോൾ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാൻ സഹായകമാകും. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Read Moreഇതര ജാതിക്കാരനുമായി പ്രണയവിവാഹം; യുവതിയെ കൊന്ന് മൃതദേഹം കത്തിച്ച് അച്ഛനും സഹോദരനും
ജയ്പൂർ: ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ തുടർന്ന് 20കാരിയെ പിതാവും സഹോദരനും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രാജസസ്ഥാനിലെ ജലവാർ ജില്ലയിലാണ് ദുരഭിമാനക്കൊല നടന്നത്. മറ്റൊരു ജാതിയിൽപ്പെട്ട രവീന്ദ്ര ഭീലിനെയാണ് ഷിംല കുഷ്വ എന്ന യുവതി വിവാഹം കഴിച്ചത്. ഇതിൽ മാതാപിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു. ജലവാർ സോർതി എന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന ദമ്പതികൾ ബാങ്കിൽ നിന്ന് പണം പിൻവലിക്കാനാണ് ബാരൻ ബില്ലയിലെത്തിയത്. ഈ സമയത്ത് അവിടെ എത്തി അച്ഛനും സഹോദരനും മറ്റ് മൂന്ന് ബന്ധുക്കളും ചേർന്നാണ് യുവതിയെ തട്ടിക്കൊണ്ടു പോയത്. യുവതിയുടെ ഭർത്താവ് ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഒരു ശ്മശാനത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ അച്ഛനും സഹോദരനും ഉൾപ്പടെ 12 പേർക്കെതിരേ…
Read Moreബിഹാറിൽ തുടർക്കഥയായി പാലങ്ങളുടെ തകർച്ച: 18 ദിവസത്തിനുള്ളിൽ തകർന്നത് 12 പാലങ്ങൾ; 14 എൻജിനിയർമാർക്ക് സസ്പെൻഷൻ
പാറ്റ്ന: ബിഹാറിൽ പാലങ്ങൾ തകരുന്നത് തുടർക്കഥയായതോടെ എക്സിക്യൂട്ടീവ് തസ്തികയിലുള്ള മൂന്നുപേരുൾപ്പെടെ 14 എൻജിനിയർമാർക്കു സസ്പൻഷൻ. പാലം തകർച്ചയെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ജലവിഭവ വകുപ്പ് (ഡബ്ലിയുആർഡി) നടപടി. എൻജിനിയർമാർ ഫലപ്രദമായി പ്രവർത്തിക്കാതിരുന്നതാണ് അപകടങ്ങൾക്ക് ആക്കംകൂട്ടിയതെന്ന് ഡബ്ലിയുആർഡി അഡീഷണൽ ചീഫ് സെക്രട്ടറി ചൈതന്യപ്രസാദ് പറഞ്ഞു. കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 12 പാലങ്ങളാണു തകർന്നുവീണത്. സരൺ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു ഒടുവിലത്തെ ദുരന്തം. കഴിഞ്ഞ ബുധനാഴ്ചമാത്രം സിവാൻ ജില്ലയിൽ മൂന്നു പാലങ്ങളാണ് തകർന്നുവീണത്.
Read Moreഅമിത ജോലിഭാരം താങ്ങാനായില്ല; ദക്ഷിണകൊറിയയിൽ യന്ത്രമനുഷ്യൻ ജീവനൊടുക്കി!
ദക്ഷിണകൊറിയയിലെ പ്രാദേശിക ഭരണകേന്ദ്രത്തിൽ നിയോഗിക്കപ്പെട്ടിരുന്ന റോബട്ട് ജോലിഭാരം മൂലം തകർന്നുവീണു. ഗുമി സിറ്റി കൗണ്‍സിലിലെ ഭരണനിർവഹണ വിഭാഗത്തിൽ നിയോഗിച്ചിരുന്ന റോബട്ടിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുകയായിരുന്നു. ഇതോടെ ആറര അടി ഉയരമുള്ള പടികളിൽനിന്നു താഴെ വീണ് യന്ത്രം പ്രവർത്തനരഹിതമായി. രാജ്യത്തെ ആദ്യ റോബട്ടിക് “ആത്മഹത്യ’യെന്നു പ്രാദേശിക മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന സംഭവം യന്ത്രമനുഷ്യരോടുള്ള മനുഷ്യന്റെ ഇടപെടലിനെക്കുറിച്ച് വ്യാപക ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്. യുഎസിലെ കലിഫോർണിയയിലെ ബെയർ റോബോട്ടിക്സ് എന്ന സ്ഥാപനമാണ് ഈ ശ്രേണിയിലുള്ള യന്ത്രമനുഷ്യനെ നിർമിച്ചത്. കഴിഞ്ഞവർഷമാണ് ഇതിനെ ഗുമി സിറ്റി കൗണ്‍സിലിൽ നിയോഗിച്ചത്. കെട്ടിടത്തിന്റെ ഒരു നിലയിൽനിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റിൽ സഞ്ചരിക്കാൻ വരെ ഈ റോബോട്ടിന് നിർമിതബുദ്ധി ഉണ്ടായിരുന്നു. വിവരങ്ങൾ കൈമാറുക, കൗൺസിൽ രേഖകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക തുടങ്ങിയ ദൗത്യം വിജയകരമായി നിർവഹിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി യന്ത്രം പ്രവർത്തനരഹിതമായത്. ലോകത്ത് ഏറ്റവുമധികം റോബട്ടുകൾ ഉപയോഗത്തിലുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണകൊറിയ.…
Read Moreസ്കൂളുകൾക്ക് ഫിറ്റ്നസ്: സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിച്ചു; ഈ അധ്യയനവർഷത്തക്ക് മാത്രമായി താത്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനും തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്കു ഫിറ്റ്നസ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. സ്കൂൾ കെട്ടിടത്തിനു മുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു പ്രിൻസിപ്പൽ ഡയറക്ടർ നിർദേശം നൽകണം. അനധികൃത ക്ലാസ് റൂം നിർമാണം കാരണം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാത്ത സ്കൂളുകളിൽ 2019 വരെ നിർമിച്ച കെട്ടിടങ്ങൾ പിഴ അടച്ച് റഗുലറൈസ് ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ജീവനു ഭീഷണിയല്ലാത്ത, മറ്റു കാരണങ്ങളാൽ ഫിറ്റിനസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്കൂളുകൾക്ക്,അടുത്ത അധ്യയനവർഷത്തിനു മുന്‍പായി ആവശ്യമായ രേഖകൾ സമർപ്പിച്ച് റഗുലറൈസ് ചെയ്യേണ്ടതാണ് എന്ന നിബന്ധനയോടെ, ഈ അധ്യയനവർഷത്തക്കു മാത്രമായി താത്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചു. നിബന്ധനകൾ അടുത്ത അധ്യയനവർഷത്തിനു മുന്‍പായി പാലിക്കുന്നതാണെന്നുള്ള സത്യവാങ്മൂലം അതതു സ്കൂൾ അധികൃതർ ഹാജരാക്കേണ്ടതാണെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
Read Moreഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിയുടെ ആരോഗ്യത്തിൽ നേരിയ പുരോഗതി; പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പതിനാലുവയസുകാരൻ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം രോഗം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ചതോടെ വടക്കൻ കേരളത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കാട്ടിലെ കുളത്തിൽ കുളിച്ചതിനെ തുടർന്നാണ് പതിനാലുകാരന് രോഗബാധയുണ്ടായതെന്നാണ് സംശയം. കുട്ടിക്ക് രോഗലക്ഷണം തുടങ്ങി 24 മണിക്കൂറിനുള്ളിൽ കുട്ടിക്ക് ചികിൽസ തുടങ്ങിയിരുന്നു. ഒന്നരമാസത്തിനിടെയാണ് കണ്ണൂരും മലപ്പുറത്തും കോഴിക്കോടും മൂന്ന് കുട്ടികൾ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. വ്യത്യസ്ത സ്ഥലങ്ങളിലെ പൊതുകുളങ്ങളിൽ കുളിച്ചതിനെ തുടർന്നാണ് മൂന്ന് കുട്ടികൾക്കും രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്.
Read More