ചാരുംമൂട് : ശാരീരിക വിഷമകത അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് അനായാസ സേവനമൊരുക്കുവാൻ മാവേലിക്കര ജോയിന്റ് ആർടിഒ ഓഫീസ് സജ്ജമായി. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തുന്ന ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകുന്ന രീതിയിലാണ് ഓഫീസ് സംവിധാനങ്ങൾ പുന:ക്രമീകരിച്ചത്. സേവനങ്ങൾക്ക് എത്തുന്ന ഭിന്നശേഷിക്കാർക്ക് പ്രത്യേക ഇരിപ്പിടം സജ്ജീകരിക്കുകയും അത് അവർക്കായി സംവരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. സേവനങ്ങൾക്ക് എത്തുന്ന ഭിന്നശേഷിക്കാരെ മുൻഗണനയോടുകൂടി പരിഗണിക്കാനും ആവശ്യമെന്നാൽ വാഹനത്തിന്റെ അരികിലേക്കുചെന്ന് സേവനം നൽകാനും ജോയിന്റ് ആർടിഒ എം ജി മനോജ് ജീവനക്കാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. വീൽചെയർ ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് പടികൾ കടക്കാനുള്ള പ്രയാസം മുൻനിർത്തി പ്രത്യേക റാമ്പും സജ്ജീകരിച്ചു. മാവേലിക്കര ജോയിന്റ് ആർടി ഓഫീസിന്റെ ഭിന്നശേഷി സൗഹൃദമായ മുൻകാല പ്രവർത്തനങ്ങൾ ജനശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വർഷം വെണ്മണിയിൽ നിന്നു മാന്നാർ പരുമലയിൽ മെഴുകുതിരി വിൽക്കാൻ പോയ ഭിന്നശേഷി കുടുംബത്തെ സ്വകാര്യ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം വരെ…
Read MoreDay: July 27, 2024
വണ്ണമുള്ളവരിൽ മാത്രമാണോ പിസിഒഡി?
പിസിഒഡി ഉള്ളവർ ഒഴിവാക്കേണ്ട മറ്റു ഭക്ഷണങ്ങൾ* കിഴങ്ങുവർഗങ്ങൾ പരമാവധി ഒഴിവാക്കുക, മധുരക്കിഴങ്ങ് ചെറിയ അളവിൽ കഴിക്കാം.* എണ്ണയിൽ വറുത്ത ഭക്ഷണം പരമാവധി ഒഴിവാക്കുക* ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി വീട്ടിൽ ആവിയിൽ പുഴുങ്ങിയ വിഭവങ്ങൾ കഴിക്കാൻ ശ്രമിക്കുക.* സോഫ്റ്റ് ഡ്രിങ്കുകളിൽ പഞ്ചസാരയുടെ അളവ് കൂടുതലായതുകൊണ്ട് അതും ഒഴിവാക്കുക.* പാക്കറ്റിൽ വരുന്ന ചിപ്സുകൾ ഒഴിവാക്കുക. ഇതിൽ ഉപ്പിന്റെ അളവ് കൂടുതലാണ്. ന്യൂജെൻ ശ്രദ്ധയ്ക്ക്…വ്യായാമവും ഉറക്കവും പ്രധാനം. പുതുതലമുറയുടെ പ്രധാന പ്രശ്നം വ്യായാമക്കുറവും ഉറക്കക്കുറവുമാണ്. പഠനകാലയളവിൽ രാത്രി ഉറക്കമിളച്ചു പഠിക്കുന്ന ശീലക്കാരാണ് പല കുട്ടികളും. അതു ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും പിസിഒഡിയിലേക്ക് നയിക്കുകയും ചെയ്യുന്നു.അമിതവണ്ണം മൂലം പിസിഒഡി ഉള്ളവർ…അമിതവണ്ണം മൂലം പിസിഒഡി ഉള്ളവർ കുറഞ്ഞത് 45 മിനിറ്റ് എങ്കിലും വ്യായാമം ചെയ്തിരിക്കണം (നടക്കുക, ചെറുതായി ഓടുക, സ്കിപ്പിംഗ് ചെയ്യുക). സ്ട്രസ് കുറയ്ക്കാംസ്ട്രസ് കുറയ്ക്കാനായി യോഗയും പരീക്ഷിക്കാവുന്നതാണ്. വണ്ണമുള്ളവരിൽ മാത്രമാണോ പിസിഒഡി ?അമിതവണ്ണം…
Read Moreജനവാസമേഖലയായ പാലപ്പിള്ളിയില്‍ പുലിയിറങ്ങി പശുവിനെ കൊന്നു; നാട്ടുകാര്‍ ഭീതിയിൽ
പാലപ്പിള്ളി: വലിയകുളത്ത് പുലിയിറങ്ങി പശുവിനെ കൊന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപമാണ് പുലിയിറങ്ങിയത്. ടാപ്പിംഗിന് പോയ തൊഴിലാളികളാണ് തോട്ടത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടത്. പശുവിന്റെ ശരീര ഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിലാണ്. മുന്‍പും പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. ജനവാസ മേഖലയില്‍ പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. രണ്ട് മാസം മുന്‍പ് കുണ്ടായി ചൊക്കന റോഡില്‍ കാര്‍ യാത്രക്കാര്‍ പുലിയെ കണ്ടിരുന്നു. പാലപ്പിള്ളി പ്രദേശങ്ങളില്‍ പുലിയിറങ്ങുന്നത് പതിവായിട്ടും പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് റബര്‍ എസ്റ്റേറ്റുകളില്‍ പുലിയെ കണ്ടെത്താന്‍ കാമറകള്‍ സ്ഥാപിച്ചത് മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഏക നടപടി. കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പുലിയും എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. വനപാലകര്‍ ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreകുട്ടനെല്ലൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ജീവനക്കാരുടെ പരാതിയിൽ വ്യാപക അന്വേഷണത്തിന് ഇഡി
തൃശൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ ജീവനക്കാരുടെ പരാതിയിൽ ഇഡി അന്വേഷണം തുടങ്ങി. മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർക്കു പുറമേ, തട്ടിപ്പിന് ഇരയായവർക്കും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചുതുടങ്ങിയെന്നാണു വിവരം. അനധികൃത വായ്പ നേടിയെടുത്തവരിലേക്കടക്കം വ്യാപക അന്വേഷണത്തിനാണ് ഇഡി തയാറെടുക്കുന്നത്. സിപിഎം മുൻ ഭരണസമിതിയുടെ കാലത്തുണ്ടായ 32.92 കോടിയുടെ അഴിമതിയിൽ ഒല്ലൂർ പോലീസ് കേസെടുത്തിരുന്നു. ഇതു പിന്നീടു ക്രൈംബ്രാഞ്ചിനു കൈമാറി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡിയുടെ നോട്ടീസ് ലഭിച്ചത്.ഒല്ലൂർ പോലീസിൽ നിരവധി പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെ കോടതി ഇടപെട്ടാണ് കേസെടുപ്പിച്ചത്. കേസിന്റെ വ്യാപ്തി വലുതെന്നു വ്യക്തമായതോടെ ക്രൈംബ്രാഞ്ചിനു കൈമാറി. പരാതിക്കാരിൽനിന്ന് മൊഴിയെടുത്തെങ്കിലും തുടർ നടപടികൾ മെല്ലെപ്പോക്കിലായി. ഇതിനിടെയാണ് ഇഡി രംഗത്തെത്തിയത്. തൃശൂർ ജില്ലയിൽ കരുവന്നൂരിനു പുറമേ ക്രൈംബ്രാഞ്ചും ഇഡിയും അന്വേഷണം നടത്തുന്ന രണ്ടാമത്തെ ബാങ്കാണു കുട്ടനെല്ലൂർ സഹകരണ ബാങ്ക്. സിപിഎമ്മിലെ മുതിർന്ന നേതാവിന്റെയും കുട്ടനെല്ലൂരിലെ പാർട്ടി നേതാവിന്റെയും ഇടപെടലാണു…
Read Moreഡിഎംകെ മന്ത്രി ഉൾപ്പെട്ട ഖനനക്കേസ് 14 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടിയും അദ്ദേഹത്തിന്റെ മകനും മുൻ എംപിയുമായ പി. ഗൗതം സിഗാമണിയും ചില കുടുംബാംഗങ്ങളും ഉൾപ്പെട്ട അനധികൃത മണ്ണു ഖനനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 14.21 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കെ.എസ്. രാജമഹേന്ദ്രന്റെ (ഗൗതമിന്റെ ഭാര്യാ സഹോദരൻ) പേരിലുള്ള 5.47 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളും ഗൗതമിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കൺഫ്ലൂയൻസ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള 8.74 കോടി രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ ഉൾപ്പെടെയാണ് ഇഡി കണ്ടുകെട്ടിയത്. വില്ലുപുരം ജില്ലയിലെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. 2007നും 2010നും ഇടയിൽ പൊൻമുടി ഖനനമന്ത്രിയായിരിക്കെ കെ.എസ്. രാജമഹേന്ദ്രൻ, ജയചന്ദ്രൻ എന്നിവരുടെ പേരിൽ ഗൗതം സിഗാമണി അഞ്ച് ലൈസൻസുകൾ നേടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Read Moreകുമരകം ബോട്ട് ദുരന്തം: കേരളത്തെ നടുക്കിയ ഓർമകൾക്ക് ഇന്ന് 22 വയസ്
കുമരകം: കേരളത്തെ കണ്ണീർക്കടലിലാഴ്ത്തിയ കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് 22 വയസ്. 2002 ജൂലൈ 27 നാണ് വേമ്പനാട്ടുകായലിൽ 29 മനുഷ്യ ജീവനുകൾ മുങ്ങിമരിച്ചത്. മുഹമ്മ ബോട്ട് ജെട്ടിയിൽനിന്നു രാവിലെ 5.45ന് നിറയെ ആളുകളുമായി പുറപ്പെട്ട സർക്കാർ ബോട്ട് രാവിലെ 6:10 ന് കുമരകത്തെത്താൻ കേവലം ഒരു കിലോമീറ്റർ മാത്രം ശേഷിക്കെയാണ് അടിത്തട്ടിലൂടെ വെള്ളം കയറി വേമ്പനാട്ട് കായലിൽ മുങ്ങിത്താണത്. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ പിഎസ്സി പരീക്ഷ എഴുതാൻ കോട്ടയത്തേക്ക് പോകാനുള്ള ഉദ്യോഗാർഥികൾ ആയിരുന്നു ബോട്ടിൽ അധികവും. ഒപ്പം സ്ഥിരം യാത്രക്കരായ മത്സ്യകച്ചവടക്കാരും ബോട്ടിൽ ഉണ്ടായിരുന്നു. എണ്ണത്തിലധികം ആളുകൾ കയറിയതോടെ, അത് താങ്ങാനുള്ള ശേഷി തടി കൊണ്ട് നിർമിച്ച കാലപ്പഴക്കം ചെന്ന ബോട്ടിന് ഇല്ലാതിരുന്നതാണ് അപകടകാരണം. ബോട്ടിന്റെ പലക ഇളകിയാണ് വെള്ളം കയറിയത്. വർഷങ്ങൾ പിന്നിട്ടിട്ടും കുമരകംകാരുടെ മനസിൽ ഒരു തീരാഃദുഖമായി അവശേഷിക്കുകയാണ് ഇന്നും ആ ദുരന്തം.
Read Moreകൂടോത്രത്തിനെതിരേ ലോക്സഭയിൽ സ്വകാര്യ ബില്ലുമായി ബെന്നി ബഹനാൻ; യുക്തി ചിന്ത പ്രോത്സാഹന ബില്ലിന് ലോക്സഭയിൽ അവതരണ അനുമതി തേടി
ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസിൽ കൂടോത്ര വിവാദം കത്തിനിൽക്കുന്നതിനിടെ കൂടോത്രത്തിനെതിരേ സ്വകാര്യ ബില്ലുമായി ബെന്നി ബഹനാൻ എംപി. യുക്തി ചിന്ത പ്രോത്സാഹന ബില്ലിന് ലോക്സഭയിൽ അവതരണ അനുമതി തേടി. യുക്തി സഹമായ ചിന്തയും തത്വങ്ങളും ഉയർത്തിപ്പിടിക്കുക, അന്ധവിശ്വാസങ്ങൾക്കെതിരേ നിയമനിർമാണം നടത്തുക എന്നിവയാണു ബില്ലിന്റെ ലക്ഷ്യം. സമൂഹത്തിൽ അമിതമായ രീതിയിൽ അന്ധവിശ്വാസം വർധിക്കുന്നു.അതുകൊണ്ടു തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കണമെന്നു നിർദേശിക്കുകയും അത്തരത്തിലുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണു ബില്ല്.
Read Moreകോട്ടയത്ത് മൂന്നിടങ്ങളിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് 30ന്; തെരഞ്ഞെടുപ്പു നടക്കുന്ന വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം: ജില്ലയില്‍ മൂന്നിടങ്ങളില്‍ 30നു തദ്ദേശ ഉപതെരഞ്ഞെടുപ്പിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പനച്ചിക്കാട് പഞ്ചായത്തിലെ പൂവന്തുരുത്ത് (വാര്‍ഡ് 20), വാകത്താനം പഞ്ചായത്തിലെ പൊങ്ങന്താനം (11), വൈക്കം ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് (1) എന്നിവിടങ്ങളിലാണു തെരഞ്ഞെടുപ്പ്. പനച്ചിക്കാട്ട് ഭരണം യുഡിഎഫിനും വാകത്താനം, ചെമ്പ് പഞ്ചായത്തുകളില്‍ ഭരണം എല്‍ഡിഎഫിനുമാണ്. മൂന്നു വാര്‍ഡുകളിലെയും ഫലം ഭരണത്തെ ബാധിക്കില്ല. പനച്ചിക്കാട് പഞ്ചായത്തില്‍ 23 വാര്‍ഡുകളാണുള്ളത്. യുഡിഎഫ് ഒന്‍പത്, എല്‍ഡിഎഫ് എട്ട്, ബിജെപി അഞ്ച്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. 20ാം വാര്‍ഡ് എല്‍ഡിഎഫ് അംഗത്തിനു സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്. വാകത്താനം പഞ്ചായത്തില്‍ 20 വാര്‍ഡുകള്‍. കക്ഷിനില: യുഡിഎഫ് ഏഴ്, എല്‍ഡിഎഫ് 12, സ്വതന്ത്രന് ഒന്ന്. യുഡിഎഫ് അംഗം മരിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്. ചെമ്പ് പഞ്ചായത്തില്‍ 15 വാര്‍ഡുകളുണ്ട്. യുഡിഎഫ് അഞ്ച്, എല്‍ഡിഎഫ് ഒന്‍പത്, ബിജെപി ഒന്ന്. ഒന്നാം വാര്‍ഡ് എല്‍ഡിഎഫ് അംഗം ശാലിനി…
Read Moreആലുവയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ തീപടർന്നു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ 38 യാത്രക്കാർ സുരക്ഷിതർ
ആലുവ: ആലുവ ദേശം കുന്നുംപുറത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടി സ്വിഫ്റ്റ് ബസിൽ തീ പടർന്നു. പുക ഉയർന്നത് കണ്ട ഉടൻ ഡ്രൈവർ ബസ് നിർത്തിയതിനെ തുടർന്ന് 38 യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങി. അങ്കമാലിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന്റെ ബോണറ്റിനുള്ളിൽനിന്നാണ് പുക ഉയർന്നത്. തുടർന്ന് തീ ആളി കത്തുകയായിരുന്നു. എന്നാൽ ബസിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടർന്നില്ല. മംഗലപ്പുഴ പാലത്തിന് സമീപം ദേശീയ പാതയിൽ ദേശം കുന്നുംപുറത്ത് ആണ് ബസ് നിർത്തിയത്. ഫയർഫോഴ്സ് എത്തി തീ അണച്ചു. ബസിന് മറ്റ് കേടുപാടുകളില്ല. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. ു
Read Moreനാടിനെ വിറപ്പിച്ച കവർച്ചാ സംഘം കുടുങ്ങി; പ്രതികളെ കണ്ട് നാട്ടുകാർ ഞെട്ടി!
ടോക്കിയോ: ജപ്പാനിൽ വീട് കുത്തിപ്പൊളിച്ചു കവർച്ച നടത്തിയതിന് മൂന്നംഗ കവർച്ചാസംഘത്തെ പോലീസ് പിടികൂടി. തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതികളെ കണ്ട നാട്ടുകാർ അന്പരന്നുനിന്നു. പരസഹായമില്ലാതെ നടക്കാന്‍ പറ്റാത്ത മൂന്നു വയോധികർ. സംഘത്തലവനായ ഹിഡിയോ ഉമിനോയുടെ വയസ് എൺപത്തിയെട്ട്. എഴുപതുകാരനായ ഹിഡെമി മത്സുഡ, അറുപത്തിയൊന്‍പതുകാരനായ കെനിച്ചി വാടാനബെ എന്നിവർ കൂട്ടുപ്രതികൾ. “മുത്തച്ഛന് ഗാംഗ്’ (Grandpa Gang) എന്ന പേരിൽ ജപ്പാനിൽ ഈ കവർച്ചാസംഘം വൈറലായിരിക്കുകയാണ്. മൂന്നുപേരും മുൻപ് പല കുറ്റങ്ങള്‍ക്കായി ജയിലിൽ ഒരുമിച്ചു കഴിഞ്ഞിരുന്നു. അതിനിടെ അവർ സുഹൃത്തുക്കളായി. അവിടെവച്ചു കവർച്ചാസംഘം രൂപീകരിച്ച മൂവരും, ജയിലിൽനിന്നിറങ്ങിയ ഉടൻ മോഷണവും തുടങ്ങി. ആളൊഴിഞ്ഞ വീടുകളാണ് പ്രധാനമായും ലക്ഷ്യം വച്ചത്. കഴിഞ്ഞ മേയിൽ സപ്പോറോ എന്ന സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടിൽ കയറിയെങ്കിലും മെച്ചമൊന്നുമുണ്ടായില്ല. മൂന്നു കുപ്പി വിസ്കിയടക്കം 5,458 രൂപയുടെ സാധനങ്ങളാണ് ആകെ കിട്ടിയത്. ഇതിന്റെ നിരാശയില്‍ പ്രദേശത്തെ ആളൊഴിഞ്ഞ മറ്റൊരു വീട്ടിൽ…
Read More