കുട്ടികൾക്ക് നല്ല ചൊല്ലും ചോറും കൊടുത്ത് വളർത്തണമെന്നാണ് പഴമക്കാർ പറയുന്നത്. പഠനത്തോടൊപ്പം കുട്ടികൾ പോഷകപ്രഥമായ ആഹാരവും നൽകണം. അത്തരത്തിൽ ഒരു പദ്ധതിയുമായാണ് കുന്നുംഭാഗം ഗവണ്മെന്റ് സ്കൂളിലെ അധ്യാപകരും പൂർവ വിദ്യാർഥികളും. ചിറക്കടവ് പഞ്ചായത്ത് ഏഴാം വാര്‍ഡ് കുടുംബശ്രീ, പൂര്‍വവിദ്യാര്‍ഥികള്‍, വിവിധ സംഘടനകള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവർ പൊതുജന പങ്കാളിത്തതോടെയാണ് പദ്ധതിക്കുള്ള തുക കണ്ടെത്തുന്നത്. മുട്ട, പാല്, ഏത്തപ്പഴം, തേന്‍ എന്നിവയടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണ പദാര്‍ഥങ്ങള്‍ എല്ലാ ദിവസവും രാവിലെ കുട്ടികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് കാതല്‍ പ്രാതല്‍. കുന്നുംഭാഗം ഗവണ്മെന്റ് സ്കൂളിൽ ഈ പദ്ധതി മൂന്നാം വർഷത്തിലേക്ക് കടക്കുന്നു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജും പൂർവവിദ്യാർഥിയായ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും വിദ്യാർഥികൾക്ക് പാൽ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആര്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എന്‍. ഗിരീഷ്കുമാര്‍, ബ്ലോക്ക്…
Read MoreDay: July 27, 2024
കൊച്ചി എം .ജി.റോഡിൽ സിനിമാ ചിത്രീകരണത്തിനിടെ അപകടം; നടൻ അർജുൻ അശോകന് പരിക്ക്; അമിത വേഗത്തിലെത്തിയ കാർ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; കേസെടുത്ത് പോലീസ്
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ അപകടം. നടൻ അർജുൻ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാറാണു തലകീഴായി മറിഞ്ഞത്. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തു. സിനിമാ ചിത്രീകരണത്തിനിടെ അമിത വേഗത്തിലെത്തിയ കാർ അപകടത്തിൽപ്പെടുകയായിരുന്നു. നടനടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. കൊച്ചി എംജി റോഡിൽ വച്ചു പുലർച്ചെ 1.45നാണ് സംഭവം. അപകടത്തിൽപെട്ട കാർ ബൈക്കുകളിലും തട്ടി. ബൈക്കുകൾക്കും കേടുപാടുണ്ട്. സിനിമാ താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പോലീസ് സ്ഥലത്തെത്തിയാണ് കാർ റോഡിൽനിന്ന് മാറ്റിയത്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം.
Read Moreമുഹമ്മദ് അലി എന്ന ജിന്നയെ പഞ്ഞിക്കിട്ട് തമിഴ് സ്ത്രീകൾ; ഇസ്റ്റഗ്രാം വീഡിയോകൾക്ക് കമന്റായി അസ്ലീല വീഡിയോകൾ ഇട്ടെന്നാരോപിച്ചായിരുന്നു അക്രമം; നടക്കു ന്ന സംഭവം അട്ടപ്പാടിയിൽ
അഗളി: അട്ടപ്പാടിയിൽ കടയിൽ അതിക്രമിച്ച് കയറിയ തമിഴ് സ്ത്രീകൾ യുവാവിനെ കെട്ടിയിട്ട് മർദിച്ചു. കോട്ടത്തറയിൽ തുണിക്കട നടത്തുന്ന മുഹമ്മദ് അലി എന്ന ജിന്ന(39)യ്ക്കാണു മർദനമേറ്റത്. ഇന്നലെ രാവിലെ 9.30ഓടെ സംഭവം. സ്ത്രീകളുടെ നഗ്നവീഡിയോകൾ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തെന്നാരോപിച്ചായിരുന്നു മർദനം. തമിഴ്നാട് സ്വദേശികളായ ഉമാ മഹേശ്വരി തൂത്തുക്കുടി, അബി സേലം, അനിത ഒസൂർ, സെൽവി തിരുപ്പുർ, ജയ ട്രിച്ചി, രാസാത്തി ധർമപുരി എന്നിവരുടെ ഇൻസ്റ്റഗ്രാമിലെ ഫോട്ടോകൾക്കും വീഡിയോകൾക്കും അശ്ലീല കമന്റുകളും വീഡിയോകളും ജിന്ന ഇടുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഗോപിനാഥ് തിരുപ്പുർ, രാജു തിക്കുർശി, കേശവൻ തിരുപ്പുർ, റെജിൻ കന്യാകുമാരി എന്നീ നാലു പുരുഷന്മാരുമൊത്ത് പത്തുപേർ അടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ 9.30ഓടെ കോട്ടത്തറയിൽ എത്തിയത്. രണ്ടു കാറുകളിലായി എത്തിയ സംഘം ലൊക്കേഷൻ നോക്കിയാണ് ജിന്നയുടെ കട കണ്ടെത്തിയത്. സ്ത്രീകൾമാത്രം കടയിൽ കയറി കാര്യം അന്വേഷിക്കുകയും സംഘർഷത്തിൽ എത്തുകയുമായിരുന്നു. രാസാത്തി…
Read Moreഇന്ത്യയിലെ ആദ്യ ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് കേരള സംഗീതനാടക അക്കാദമിയിൽ; മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള കലാകാരന്മാർക്കു പേരു ചേർക്കാം
കേരള സംഗീതനാടക അക്കാദമിയുടെ കേരള ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് നിലവിൽ വന്നു. അക്കാദമിക്കു കീഴിൽ പ്രശംസനീയസംഭാവനകൾ നൽകിയ കലാകാരൻമാരെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതാണു ഡാറ്റാ ബാങ്ക്. ഇന്ത്യയിൽ ഇത്തരമൊരു സംരംഭം ആദ്യമാണെന്നു സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. ഭാവിയിൽ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള പ്രാഥമിക സ്രോതസായി ഡാറ്റാ ബാങ്ക് മാറും. അക്കാദമിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ www. kerala sangeethanatakaakademi.in ൽ കയറി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് എന്ന ലിങ്ക് വഴി ഗൂഗിൾ ഫോം പൂരിപ്പിച്ചുനൽകി കലാകാരന്മാർക്ക് ആർട്ടിസ്റ്റ് ബാങ്കിന്റെ ഭാഗമാകാം. 20 വയസിനുമുകളിൽ പ്രായമുള്ളവർക്കാണ് അവസരം. അക്കാദമിയിലെ വിദഗ്ധപാനൽ ഗൂഗിൾ ഫോം പരിശോധിച്ച്, ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ യോഗ്യമാണോ എന്നു തീരുമാനിക്കും. ഡാറ്റാ ബാങ്കിലേക്കുള്ള കലാകാരന്മാരുടെ വിവരങ്ങൾ ഓഫ് ലൈനായി സ്വീകരിക്കില്ല. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള കലാകാരന്മാർക്കു പേരു ചേർക്കാം. കലാകാരന്മാർക്കു നേരിട്ടോ അവർ ചുമതലപ്പെടുത്തുന്ന വ്യക്തികൾവഴിയോ…
Read Moreഞാൻ എഴുതിയ ഉത്തരങ്ങളിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു; ശ്രീനന്ദിന് ഒന്നാം റാങ്ക് തന്നെ ; നീറ്റ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ഏക മലയാളി
“വിവാദങ്ങൾ ഒരുപാട് ഉണ്ടായെങ്കിലും എനിക്ക് ആശങ്ക ഇല്ലായിരുന്നു. ഞാൻ എഴുതിയ ഉത്തരങ്ങളിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. ഒന്നരമാസത്തോളം കാത്തിരുന്നു ഫലത്തിനായി. പുനഃപരീക്ഷ ഉണ്ടാകില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. എങ്കിലും ഫലം വൈകിയപ്പോൾ ചെറിയ ആശങ്ക ഉണ്ടായി. ഇപ്പോൾ ഇരട്ടി സന്തോഷമായി.’’ നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കണ്ണൂർ പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളിന്റെ വാക്കുകളാണിവ. സുപ്രീംകോടതി വിധിപ്രകാരം ഇന്നലെ നീറ്റ് പരീക്ഷയുടെ റിസൾട്ട് വീണ്ടും പ്രസിദ്ധീകരിച്ചപ്പോൾ 720ൽ 720 മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ 17 പേരിൽ ഏക മലയാളിയാണ് ശ്രീനന്ദ്. ഡൽഹി എയിംസിൽ തുടർപഠനം നടത്താനാണ് ശ്രീനന്ദിന്റെ ആഗ്രഹം. കണ്ണൂർ ആസ്റ്റർ മിംസിലെ ഡോ. ഷർമിൾ ഗോപാലന്റെയും തലശേരി ഗവ. ആശുപത്രിയിലെ ഡോ. പി.ജി. പ്രിയയുടെയും മകനാണ്. പത്താംക്ലാസ് വിദ്യാർഥിനി ശ്രിതിക ഷർമിൾ സഹോദരിയാണ്.
Read Moreഇനി സ്കൂൾയാത്ര കഠിനമാവില്ല… ബാഗ് ഇല്ലാത്ത ദിനങ്ങള്‍ വരുന്നു; സ്കൂള്‍ ബാഗുകളുടെ ‘ഭാരം’കുറയ്ക്കാനും സര്‍ക്കാര്‍
കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്കൂള്‍ ബാഗുകളുടെ ഭാരം 1.6 മുതല്‍ 2.2 കിലോഗ്രാമിന് ഇടയിലും പത്താം ക്ലാസിലെ കുട്ടികളുടെ ബാഗുകളുടെ ഭാരം 2.5 കിലോയ്ക്കും 4.5 കിലോയ്ക്കുമിടയിലും ആക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കും. ഇതിനു പുറമെ മാസത്തില്‍ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങള്‍ എന്നത് നടപ്പാക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതിനായി നിലവില്‍ എല്ലാ പാഠപുസ്തകങ്ങളും രണ്ടു ഭാഗങ്ങളായിട്ടാണ് അച്ചടിച്ചു വിതരണം ചെയ്യുന്നത്. ഒരു ഭാഗത്തിന് 100നും 120നും ഇടയിലുള്ള പേജുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഒന്നിലധികം നിലകളുള്ള സ്കൂളുകളിലടക്കം ഭാരമുള്ള ബാഗുമായി നടക്കേണ്ടിവരുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിക്ക് നേരിട്ടും പരാതികള്‍ ലഭിച്ചിരുന്നു.
Read Moreഅമിത ശബ്ദത്തിൽ പാട്ടുവച്ചു; രാത്രിയിലെ ഉറക്കം നഷ്ടമാകുമെന്ന് പറഞ്ഞ് അയൽവാസിയെ വീട്ടിൽ കയറിവെട്ടി പരിക്കേൽപ്പിച്ച് യുവാവ്
പത്തനംതിട്ട: ഉറക്കെ പാട്ടുവച്ചതില് പ്രകോപിതനായി അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി. ഇളമണ്ണൂര്‍ സ്വദേശി സന്ദീപ് പിടിയിൽ.പാട്ടിന്റെ ശബ്ദം കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന കാരണം പറഞ്ഞ് ഇരുവരും തമ്മിൽ വാക് തർക്കമുണ്ടായി. ഇതിനിടെയിലാണ് പ്രതി യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചത്. കണ്ണന് എന്നയാളെയാണ് ആക്രമിച്ചത്. ഇയാളുടെ തലയ്ക്കും ചെവിക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. കണ്ണന് രാത്രിയില്‍ വീട്ടില്‍ പാട്ടുവെച്ചിരുന്നു. എന്നാല്‍, ഉച്ചത്തിലാണ് പാട്ടുവെച്ചതെന്ന് പറഞ്ഞ് സന്ദീപ് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് കണ്ണനെ സന്ദീപ് ആക്രമിച്ചത്. ഇരുവരും സുഹൃത്തുക്കളുമാണ്. സന്ദീപിനെതിരേ വധശ്രമത്തിന് കേസെടുക്കുമെന്ന് അടൂര്‍ പോലീസ് അറിയിച്ചു.
Read More