ഈരാറ്റുപേട്ട: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്നും 2,28,000 രൂപ തട്ടിയ കേസില്‍ ഇതരസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ഗുജറാത്ത് സ്വദേശിയായ നീരവ്കുമാര്‍ പട്ടേലിനെ (32)യാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ 2023 സെപ്റ്റംബര്‍ മാസം മുതല്‍ പലതവണകളിലായി പൂഞ്ഞാര്‍ സ്വദേശിനിയായ യുവതിയെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട് വിദേശരാജ്യമായ സിംഗപ്പൂരില്‍ കാഷ്യര്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അക്കൗണ്ടില്‍നിന്നും പലതവണകളിലായി 2,28,000 രൂപ ഇവരില്‍നിന്ന് വാങ്ങിയെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതിക്ക് ജോലി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ യുവതിയുടെ അക്കൗണ്ടില്‍നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ ഗുജറാത്തില്‍നിന്നു പിടികൂടുകയുമായിരുന്നു. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. കോടതിയില്‍…
Read MoreDay: July 29, 2024
മുംബൈ ജയിലിൽ നിന്നും വിയ്യൂർ ജയിലിലേക്ക് … തടവുകാർക്ക് വായിക്കാനായി തടവുകാർ അയച്ചത് 16 പുസ്തകങ്ങൾ; പുസ്തകത്തോടൊപ്പം വന്ന കത്തിലെ വാചകം ശ്രദ്ധേയമാകുന്നു
വിയ്യൂർ: കഴിഞ്ഞ ദിവസം വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അനിൽകുമാറിന് ഒരു കൊറിയർ കിട്ടി. പതിനാറു പുസ്തകങ്ങളായിരുന്നു ആ കൊറിയറിൽ. അയച്ചത് നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലെ മലയാളികളായ വിചാരണ തടവുകാർ. വിയ്യൂർ ജയിൽ കോന്പൗണ്ടിലെ ജില്ല ജയിൽ ലൈബ്രറിയെ കുറിച്ചും വിയ്യൂരിലെ തടവുകാരെഴുതിയ ചുവരുകളും സംസാരിക്കും എന്ന മിനിയേച്ചർ പുസ്തകത്തെക്കുറിച്ചും മാധ്യമങ്ങളിലൂടെ അറിഞ്ഞ തലോജ സെൻട്രൽ ജയിലിലെ തടവുകാരാണ് അക്ഷരങ്ങളെ സ്നേഹിക്കുന്ന വിയ്യൂരിലെ തടവുകാർക്ക് പുസ്തകങ്ങളയച്ചുകൊടുത്ത് അവരുടെ വായനയെ പ്രോത്സാഹിപ്പിച്ചതും അഭിനന്ദിച്ചതും. 1800 കിലോമീറ്ററുകൾക്കപ്പുറത്തു നിന്ന് പുസ്തകങ്ങൾ തങ്ങളെ തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് വിയ്യൂർ ജയിൽ അധികൃതർ.ഒരേ തൂവൽ പക്ഷികളായ തടവുകാർ പുസ്തകങ്ങൾ ഇഷ്ടികകളാക്കി വാക്കുകൾ സിമന്റ് ചാന്താക്കി തടവറകളിലെ തടവുകാരുടെ മനസുകൾ കൊണ്ടൊരു ഭീമൻ പാലം നിർമിച്ചിരിക്കുന്നുവെന്നാണ് പുസ്തകത്തോടൊപ്പം വന്ന കത്തിലെ ഒരു വാചകം. മുംബൈയിലെ വിചാരണ തടവുകാരിലൊരാളുടെ ഭാര്യാപിതാവു വഴിയാണ് പുസ്തകങ്ങൾ കൊറിയർ…
Read Moreനല്ലതിനായുള്ള മാറ്റങ്ങൾ… കോട്ടയത്ത് പരിസ്ഥിതി സൗഹൃദ ഓട്ടോസ്റ്റാൻഡ്
കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെയും ഒഐഎസ്സിഎ ഇന്റര്‍നാഷണല്‍ സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം ദര്‍ശന ഓട്ടോ സ്റ്റാന്‍ഡ് പരിസ്ഥിതി സൗഹൃദ ഓട്ടോ സ്റ്റാന്‍ഡായി പ്രവര്‍ത്തനം ആരംഭിച്ചു. ഒഐഎസിഎ പരിസ്ഥിതി സൗഹൃദ വാരാചരണത്തിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഒഐഎസ് സിഎ പ്രസിഡന്റ് എ. പി. തോമസ് ചെടിച്ചട്ടികള്‍ വിതരണം ചെയ്തു. ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ കുടകള്‍ സമ്മാനിച്ചു. ഇതിനോടനുബന്ധിച്ച് കോട്ടയം ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും വിതരണം ചെയ്ത ഹെല്‍ത്ത് കാര്‍ഡിന്റെ ഉദ്ഘാടനം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗം പി. കെ. ആനന്ദക്കുട്ടന് നിര്‍വഹിച്ചു. ഒഐഎസ് സിഎ ഭാരവാഹികളായ സാജന് ഗോപാലന്, ജിജോ വി. എബ്രഹാം, ഡോ. ബനോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കെ. ശ്രീലേഖ, തോമസ് വര്‍ഗീസ്, അതുല്യ ഉത്തമന് എന്നിവര്‍ കാര്‍ഡ് രജിസ്ട്രേഷന് നേതൃത്വം നല്കി.
Read Moreകൈക്കൂലി വിവാദം; തൊടുപുഴ നഗരസഭാ ചെയര്മാന് രാജിവച്ചു
തൊടുപുഴ: കൈക്കൂലിക്കേസില്‍ പ്രതിയായ തൊടുപുഴ നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് രാജി വച്ചു. നഗരസഭ പരിധിയിലുള്ള സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റന്റ് എന്‍ജനിയറും ഇടനിലക്കാരനും വിജിലന്‍സിന്റെ പിടിയിലായ കേസില്‍ രണ്ടാം പ്രതിയായതോടെയാണ് ചെയര്മാന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നത്. ചെയര്‍മാനെതിരേ എല്‍ഡിഎഫ് നല്കിയ അവിശ്വാസ പ്രമേയം ഇന്നു രാവിലെ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കുന്നതിനു മുമ്പ് അദ്ദേഹം നഗരസഭ ഓഫീസിലെത്തി സെക്രട്ടറിക്കു രാജി നല്‍കുകയായിരുന്നു. അവിശ്വാസത്തെ യുഡിഎഫും ബിജെപിയും പിന്തുണയ്ക്കുമെന്ന് അറിയിച്ച സാഹചര്യത്തില്‍ ചെയര്മാന് സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജനിയര്‍ സി.ടി.അജി, ഇടനിലക്കാരന് റോഷന് സര്‍ഗം എന്നിവരാണ് വിജിലന്‍സ് പിടിയിലായത്. എന്‍ജനിയര്‍ക്ക് കൈക്കൂലി നല്കാന് പ്രേരിപ്പിച്ചെന്ന കാരണത്താലാണ് സനീഷ് ജോര്‍ജിനെ രണ്ടാംപ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. ഇതേ തുടര്‍ന്നു…
Read Moreഗോലാൻ ആക്രമണത്തിൽ 12 മരണം; ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധഭീതി
ടെൽ അവീവ്: അധിനിവേശ ഗോലാൻ കുന്നുകളിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന പത്തു കുട്ടികളടക്കം 12 പേർ ലബനനിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരരും ഇസ്രയേലും തമ്മിൽ പൂർണയുദ്ധത്തിനു വഴിവച്ചേക്കുമെന്ന് ആശങ്ക. ശനിയാഴ്ചത്തെ ഗോലാൻ ആക്രമണത്തിനു മറുപടിയായി ഇസ്രേലി വ്യോമസേന ഞായറാഴ്ച പുലർച്ചെ ഹിസ്ബുള്ളാ കേന്ദ്രങ്ങളിൽ ബോംബിട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് സന്ദർശനം നേരത്തേ അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി. വടക്കൻ അതിർത്തിയിൽ ഇസ്രയേൽ കൈവശംവച്ചിരിക്കുന്ന ഗോലാൻ കുന്നുകളിൽ അറബി സംസാരിക്കുന്ന ഡ്രൂസ് വംശീയ ന്യൂനപക്ഷങ്ങൾ പാർക്കുന്ന മജ്ദാൽ ഷാംസ് പട്ടണത്തിലെ ഫുട്ബോൾ ഗ്രൗണ്ടിലാണ് ശനിയാഴ്ച റോക്കറ്റ് പതിച്ചത്. കൊല്ലപ്പെട്ടവരിൽ പത്തിനും 16നും ഇടയിൽ പ്രായമുള്ള പത്തു കുട്ടികളും ഉൾപ്പെടുന്നു. ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരതയ്ക്കുശേഷം ഇസ്രയേൽ നേരിടുന്ന ഏറ്റവും മാരക ആക്രമണമാണിത്. മറുപടിയായി ഹിസ്ബുള്ളയുടെ ആയുധസംഭരണ കേന്ദ്രങ്ങളടക്കം ലക്ഷ്യമാക്കി…
Read Moreഗാസ യുദ്ധവും ബന്ദി മോചനവും:റോമിൽ ചർച്ച
ടെൽ അവീവ്: ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച് ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ ചർച്ച. ഇസ്രേലി ചാരസംഘടനയായ മൊസാദിന്റെ തലവൻ ഡേവിഡ് ബർണിയയാണു ഇസ്രേലി സംഘത്തെ നയിച്ചത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷേക് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ ഡയറക്ടർ വില്യം ബേണ്‍സ്, ഈജിപ്ത് ഇന്റലിജൻസ് മേധാവി അബ്ബാസ് കമാൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. റോമിലെ ചർച്ചയ്ക്കുശേഷം ഇസ്രേലി സംഘം മടങ്ങിയെത്തിയതായും വെടിനിർത്തൽ ചർച്ചകൾ വരുംദിവസങ്ങളിലും തുടരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ബന്ദിമോചനവും വെടിനിർത്തലും അടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
Read Moreഅർജുൻ അശോകന് ഉൾപ്പെട്ട സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ടത് പോലീസ് അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തുമ്പോൾ; പോലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചു
കൊച്ചി: അനുമതിയില്ലാതെ നടത്തിയ സിനിമാ ചിത്രീകരണത്തിനിടെ കൊച്ചിയില്‍ കാര്‍ തലകീഴായി മറിഞ്ഞ് നടന്മാര് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നടന്മാരായ സംഗീത് പ്രതാപ്, അര്ജുന് അശോകന്, കാര്‍ ഓടിച്ചിരുന്ന സിനിമയുടെ അണിയറ പ്രവര്ത്തകന്, ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരന് എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് രേഖപ്പെടുത്തി. വാഹനം ഓടിച്ചത് ചിത്രത്തിന്റെ സ്റ്റണ്ട് ടീം അംഗമാണെന്നാണ് വിവരം. ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധനയില്‍ തെളിഞ്ഞതായും പോലീസ് പറഞ്ഞു. അതേസമയം, സിനിമ ഷൂട്ടിംഗിന് അനുമതിതേടി സിനിമാ പ്രവര്‍ത്തകര്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും സിറ്റി പോലീസ് കമ്മീഷണര്ര്ക്കും അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പോലീസ് അനുമതി നല്‍കിയിരുന്നില്ല. അനുമതി ലഭിക്കും മുമ്പ് പൊതുനിരത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ അപകടകരമായരീതിയില്‍ വാഹനമോടിച്ച് ഷൂട്ടിംഗ് നടത്തിയതിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ്…
Read Moreവ്യാജ തിരിച്ചറിയൽ രേഖകളുമായി 23 ബംഗ്ലാദേശികൾ പിടിയിൽ
അഗർത്തല: ത്രിപുരയിൽനിന്നു വ്യാജ തിരിച്ചറിയൽ രേഖകളുമായി 23 ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. അഗർത്തലയിൽനിന്നു ട്രെയിൻ മാർഗം ചെന്നൈയിലേക്ക് വരാൻ തുടങ്ങുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്), ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) എന്നിവയുടെ സംയുക്ത സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 21 നും 49 നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്. ജോലി തേടി ഇന്ത്യയിലെത്തിയതാണെന്ന് ഇവർ പോലീസിനോടു പറഞ്ഞു.
Read Moreവാടകയ്ക്ക് മാറി മാറി താമസിച്ച് ആ പ്രദേശങ്ങളിലെ മോട്ടോറുകൾ മോഷ്ടിക്കും; പിന്നാലെ ആക്രിക്കടയിൽ വിൽപന നടത്തും; മോട്ടോർ മോഷണം പതിവാക്കിയ ദമ്പതികൾ റിമാൻഡിൽ
മാന്നാർ: വാടകയ്ക്ക് മാറി മാറി താമസിച്ച് ആ പ്രദേശങ്ങളിലെ മോട്ടോറുകൾ മോഷ്ടിച്ച് ആക്രി കടയിൽ വിറ്റിരുന്ന ദമ്പതികൾ ഒടുവിൽ പോലീസ് പിടിയിലായി. ബുധനൂരിൽ വാടകയ്ക്ക് താമസിച്ച് ആ പ്രദേശങ്ങളിലെ സർക്കാർ ആഫീസുകൾ, സ്കൂളുകൾ, വീടുകൾ എന്നിവിടങ്ങളിലെ മോട്ടോറുകൾ മോഷ്ടിച്ച് വന്നിരുന്ന ദമ്പതികളാണ് മാന്നാർ പോലീസിന്റെ വലയിൽ വീണത്. ഹരിപ്പാട് കാർത്തികപള്ളി മഹാദേവികാട് കൈമൂട്ടിൽ രാജേഷ് (41), ഭാര്യ താര(29) എന്നിവരാണ് സ്കൂട്ടറിൽ കറങ്ങി നടന്ന് മോട്ടോറുകൾ മോഷ്ടിച്ച കുറ്റത്തിന് അറസ്റ്റിലായത്. ഒരാഴ്ചക്ക് മുൻപാണ് എണ്ണക്കാട് വില്ലേജ് ഓഫീസിലെയും തൊട്ടടുത്തുള്ള ഗവ.എൽപി സ്കൂളിലെയും മോട്ടോറുകൾ മോഷണം പോയതായി പോലീസിൽ പരാതി ലഭിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടി കൂടിയത്. ആകെ ആറ് കേസുകളാണ് ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർ ആക്രിക്കടയിൽ വിറ്റ മോട്ടോറുകൾ പോലീസ് കണ്ടെടുത്തു. വർഷങ്ങളായി മോഷണം നടത്തിവന്നിരുന്ന ഇവർ പിടിയിലാകുന്നത് ആദ്യമായിട്ടാണ്.…
Read Moreപെരിയാറിലെ മത്സ്യക്കുരുതി; കാരണം രാസമാലിന്യം തന്നെ; ഉണ്ടായത് 41 കോടി രൂപയുടെ നഷ്ടം
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. മത്സ്യ മേഖലയ്ക്കാകെ 41 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പെരിയാര്‍ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. കുഫോസ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് ചെയര്‍മാനായ സമിതിയാണ് കണ്ടെത്തിയത്.അതേസമയം, ദുരന്ത ബാധിതര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും ദുരന്തത്തിന് കാരണക്കാരായ കമ്പനികള്‍ക്കെതിരേ നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപം ഉയരുകയാണ്. കഴിഞ്ഞ മേയ് 20നായിരുന്നു പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങി മത്സ്യക്കര്‍ഷകര്‍ക്ക് വന്‍ നാശനഷ്ടം ഉണ്ടായത്.
Read More