തൃശൂർ: ഷിരൂർ ഗംഗാവാലിയിൽ മണ്ണിടിഞ്ഞ് കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിന് തൃശൂരിലെ കാർഷിക സർവകലാശാലയിൽനിന്നുള്ള ഡ്രഡ്ജർ ഉപയോഗിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാനായി സർവകലാശാലയിൽനിന്നുള്ള സംഘം ഷിരൂരിലേക്ക് പുറപ്പെട്ടു. കാർഷിക സർവകലാശാലയിലെ രണ്ട് അസിസ്റ്റന്റ്് ഡയറക്ടർമാരും ഡ്രഡ്ജിംഗ് മെഷിന്റെ ഒരു ഓപ്പറേറ്ററുമാണ് ഷിരൂരിലേക്ക് തിരിച്ചിരിക്കുന്നത്. നല്ല ഒഴുക്കുള്ള ഗംഗാവാലിയിൽ ഈ മെഷിൻ പ്രവർത്തിപ്പിക്കാൻ സാധിക്കുമോ എന്നാണ് ഇവർ പരിശോധിക്കുക. ഇന്നലെ രാത്രിയാണ് ഡ്രഡ്ജർ ഗംഗാവാലിയിലേക്ക് കൊണ്ടുപോകാൻ ധാരണയായത്. കേരളത്തിൽ കാർഷിമേഖലയ്ക്കു വേണ്ടി ഉപയോഗിക്കുന്നതാണ് കോഴിക്കോട് പേരാന്പ്രയിലെ മലയിൽ ഇൻഡസ്ട്രീസ് നിർമിച്ച ഈ ഡ്രഡ്ജർ. കാർഷിക ആവശ്യത്തിന് കനാലും പുഴകളും വൃത്തിയാക്കാനാണ് ഇത് ഉപയോഗിക്കാറുള്ളത്. പുഴയിൽനിന്ന് ചണ്ടിയും ചളിയും നീക്കം ചെയ്യാനാണ് ഇത് സാധാരണ ഉപയോഗിക്കാറുള്ളത്. അടിയൊഴുക്കുള്ള ഗംഗാവാലിയിൽ ഈ യന്ത്രം എത്രമാത്രം ഉപയോഗപ്രദമാകുമെന്ന കാര്യത്തിൽ പരക്കെ സംശയമുണ്ട്. ഇക്കാര്യം പരിശോധിച്ച് യന്ത്രം ഉപയോഗിക്കാൻ സാധിക്കുമെന്ന് കാർഷിക സർവകലാശാലയിലെ…
Read MoreDay: July 29, 2024
ഇന്ത്യയിലെ ഏറ്റവും ധനികയായ നടി; ആസ്തി 862 കോടി
ഇന്ത്യൻ സിനിമയിലെ ധനികരായ നടിമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് വിവിധ ദേശീയമാധ്യമങ്ങൾ. ബോളിവുഡ് താരം ഐശ്വര്യ റായ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 25 വർഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള ഐശ്വര്യയുടെ ആസ്തി ഏകദേശം 862 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. 650 കോടിയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് പട്ടികയിൽ രണ്ടാമത്. 550 കോടിയുമായി ആലിയ ഭട്ട്, 500 കോടിയുമായി ദീപിക പദുക്കോൺ, 485 കോടിയുമായി കരീന കപുർ, 250 കോടി കോടി ആസ്തിയുള്ള കത്രീന കൈഫ് എന്നിവരാണ് പട്ടികയിൽ പിന്നാലെയുള്ളത്. നയൻതാരയാണ് ഈ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ദക്ഷിണേന്ത്യൻ നടി. 200 കോടിയാണ് നയൻതാരയുടെ ആസ്തി. ബോളിവുഡിനു പുറമെ തെന്നിന്ത്യൻ സിനിമകളുടെയും ഭാഗമായ ഐശ്വര്യ റായ് സിനിമയ്ക്കായി പത്തു കോടിയും പരസ്യ ചിത്രങ്ങൾക്ക് ഏഴ് മുതൽ എട്ട് കോടിയും വരെ പ്രതിഫലം വാങ്ങാറുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകമെമ്പാടും…
Read Moreആലപ്പുഴ പ്രീതികുളങ്ങരയിൽ കാർ തെങ്ങിലിടിച്ചു മറിഞ്ഞു; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും മരിച്ചു
മാരാരിക്കുളം(ആലപ്പുഴ): കാര്‍ തെങ്ങിലിടിച്ച് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി ഡിവൈഎഫ്ഐ നേതാവും സുഹൃത്തും മരിച്ചു. ഡിവൈഎഫ്ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറിയും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ മാരാരിക്കുളം തെക്ക് എല്‍ജി നിവാസില്‍ എം. രജീഷ് (32), അയല്‍വാസിയും സുഹൃത്തുമായ കരോട്ടുവെളി അനന്തു (29) എന്നിവരാണ് മരിച്ചത്. സമീപവാസികളും സുഹൃത്തുക്കളുമായ പീലിക്കകത്തുവെളി അഖില്‍ (27), കരോട്ടുവെളി സുജിത്ത് (26), സദാശിവം വീട്ടില്‍ അശ്വിന് (21) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതോടെ പ്രീതികുളങ്ങര തെക്കാണ് അപകടം. രജീഷും സുഹൃത്തുക്കളും മാരന്‍കുളങ്ങരയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ വളവില്‍ കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകൂടി തെങ്ങിലിടിച്ച് സമീപത്തെ വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മാരാരിക്കുളം തെക്ക് ദ്വാരക തോട്ടുചിറ വിജയകുമാറിന്റെ വീട്ടിലേക്കാണ് മറിഞ്ഞത്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍…
Read Moreതട്ടിപ്പിന്റെ മിന്നൽ തിളക്കം… മാലമിനുക്കി നൽകാമെന്ന പറഞ്ഞ് ലായനിയിൽ മുക്കും; തിരിച്ചു കിട്ടുമ്പോൾ ഗ്രാമുകളുടെ നഷ്ടം; യുവാവിനെ അഴിക്കുള്ളിലാക്കി വീട്ടമ്മയുടെ ഇടപെടൽ
മങ്കൊമ്പ്: മിനുക്കിനല്കാമെന്നു പറഞ്ഞു വീട്ടമ്മയില്‍നിന്നു സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച ബിഹാര്‍ സ്വദേശി അറസ്റ്റില്‍. ബിഹാര്‍ അരാരിയ ജില്ലയില്‍ ധാമ പഞ്ചായത്തില്‍ മഠിയാരി ശാഹ് മന്ദിര്‍ സ്വദേശി ദിനേഷ് ഷാഹ് (42) യെയാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാവിലെ 10.45ന് മങ്കൊമ്പിലാണ് കേസിനാസ്പദമായ സംഭവം. രാവിലെ വീട്ടമ്മയുടെ വീട്ടിലെത്തിയ പ്രതി ആദ്യം ഇവിടെയുണ്ടായിരുന്ന ഓട്ടുവിളക്ക് തന്റെ കൈവശമുണ്ടായിരുന്ന ലായനി ഉപയോഗിച്ച് വെളുപ്പിച്ച് വീട്ടമ്മയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. തുടര്‍ന്നു മിനുക്കിനല്കാമെന്നുപറഞ്ഞു സ്വര്‍ണമാല ആവശ്യപ്പെടുകയും ലായനിയില്‍ ലയിപ്പിച്ച് സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് മങ്കൊമ്പില്‍ സമാനമായ രീതിയില്‍ തട്ടിപ്പു നടന്നിരുന്നു. ഇതു മാധ്യമങ്ങളില്‍ കണ്ടിരുന്ന വീട്ടമ്മ സംശയം തോന്നി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പുളിങ്കുന്ന് പോലീസ് ഇന്‍സ്പെക്ടര്‍ എ. യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read Moreവിദ്യാർഥികളുടെ മുടിമുറിച്ചു; അധ്യാപികയ്ക്ക് സസ്പെൻഷൻ
ഹൈദരാബാദ്: തെലങ്കാനയിൽ ഖമ്മം ജില്ലയിലെ സർക്കാർ സ്കൂളിൽ വിദ്യാർഥികളുടെ മുടി മുറിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു. കല്ലൂർ മണ്ഡലത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. സ്കൂൾ പരിസരത്ത് വച്ച് എട്ട്, ഒൻപത്, 10 ക്ലാസിലെ 15 വിദ്യാർഥികളുടെ മുടി കത്രിക ഉപയോഗിച്ചാണ് ഇംഗ്ലീഷ് ടീച്ചർ മുറിച്ചത്. വിദ്യാർഥികൾ പരാതിപ്പെട്ടതോടെ അധ്യാപികയ്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. “മുടിവെട്ടൽ അധ്യാപകരുടെ ജോലിയല്ലെന്നും വിദ്യാർഥികൾ അച്ചടക്കമില്ലാത്തവരോ പഠനത്തിന് പുറകോട്ടോ ആണെങ്കിൽ മാതാപിതാക്കളെ അറിയിക്കാമായിരുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read Moreകാറിനുള്ളിൽ കാലിക്കുപ്പി കണ്ടതിനു കേസ്; ക്വാട്ട തികയ്ക്കാനെന്നു പോലീസ്; വക്കീലിനെ തരാമെന്നും ഉദ്യോഗസ്ഥൻ
തലശേരി: വാഹനപരിശോധനയ്ക്കിടെ കാറിനുള്ളിൽ കാലിയായ മദ്യക്കുപ്പി കണ്ടതിനു കേസെടുത്ത് പോലീസ്. ഇതിന് എന്തിനാണ് സാർ കേസ് എന്ന ചോദ്യത്തിന് ക്വാട്ട തികയ്ക്കേണ്ടേ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. ഞങ്ങളുടെ പെരുമാറ്റമൊക്കെ മാറിയെന്നും ഞങ്ങളിപ്പോൾ അമേരിക്കൻ പോലീസ് സ്റ്റൈലാണെന്നും പക്ഷേ, ക്വാട്ട തികയ്ക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കോടതിയിൽനിന്നു വിളിക്കുമ്പോൾ രണ്ടായിരം രൂപ അടച്ചാൽ മതി. വക്കീലിനെ വേണമെങ്കിൽ തരാം. വക്കീലിന്റെ നമ്പർ എഴുതിയെടുത്തോ… എന്നിങ്ങനെയുള്ള ഉപദേശവും ഉദോഗസ്ഥനിൽനിന്നുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ നെടുംപൊയിലിനു സമീപമാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. വയനാട്ടിൽ അനാഥമന്ദിരം സന്ദർശിച്ച് കാറിൽ മടങ്ങുകയായിരുന്ന പ്രവാസി ഉൾപ്പെട്ട നാലംഗസംഘത്തോടായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ഡയലോഗ്. കാർ യാത്രക്കാരിൽ ഒരാൾ യുഎഇയിലെ ഗോൾഡൻ വീസയ്ക്ക് ഉടമയാണ്. വാഹനം പരിശോധിക്കുന്നതിനിടയിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന് രണ്ട് സ്റ്റാറുള്ള പോലീസ് ഉദ്യോഗസ്ഥന് സംശയം. മദ്യപിച്ചിട്ടില്ലെന്നും നമുക്ക് ആശുപത്രിയിൽ പോയി പരിശോധിക്കാമെന്നും വാഹനം ഓടിച്ചയാൾ…
Read More20 സ്ത്രീകളെ കല്യാണം കഴിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയയാൾ അറസ്റ്റിൽ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇരുപതിലധികം സ്ത്രീകളെ വിവാഹം കഴിച്ച് അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുത്ത 43കാരൻ അറസ്റ്റിൽ. വിവാഹമോചിതരെയും വിധവകളെയുമാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. 2015 മുതൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നായി പ്രതി 20 ലധികം സ്ത്രീകളെ വിവാഹം ചെയ്തെന്നു പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ സോപാര സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ഫിറോസ് നിയാസ് ഷെയ്ഖിനെ താനെ ജില്ലയിലെ കല്യാണിൽനിന്നാണു പിടികൂടിയത്. മാട്രിമോണിയൽ വെബ്സൈറ്റിൽ കൂടിയാണ് യുവതി ഇയാളുമായി പരിചയപ്പെടുന്നത്. തുടർന്ന് വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് തന്നിൽനിന്ന് 6.5 ലക്ഷം രൂപയും ലാപ്ടോപ്പും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഷെയ്ഖ് കൈക്കലാക്കിയെന്ന് യുവതി പരാതിയിൽ പറയുന്നു. പ്രതിയിൽ നിന്ന് ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ചെക്ക്ബുക്കുകൾ, ആഭരണങ്ങൾ എന്നിവ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreഅക്ഷര നഗരിയ്ക്ക് അക്ഷരക്കൂട്ടായ് അക്ഷരം മ്യൂസിയം രാജ്യത്തെതന്നെ ആദ്യ അക്ഷര മ്യൂസിയമെന്ന വിശേഷണം; 15 കോടി ചെലവിട്ടുള്ള നിർമാണം ഊരാളുങ്കലിന്
കോട്ടയം: ഭാഷാസ്നേഹികളില്‍ കൗതുകം നിറയ്ക്കുന്ന മറിയപ്പള്ളിയിലെ അക്ഷരം മ്യൂസിയം ചിങ്ങത്തില് തുറക്കും. രാജ്യത്തെ ആദ്യ അക്ഷരമ്യൂസിയമെന്ന വിശേഷണത്തോടെ തുടക്കമിടുന്ന ഇവിടെയെത്തിയാല്‍ ലോക-മലയാള ഭാഷയുടെ പരിണാമം, വളര്‍ച്ച എന്നിവ അടുത്തറിയാം. 15 കോടി ചെലവിട്ടുള്ള മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണു പൂര്‍ത്തിയായത്. ഓഗസ്റ്റ് പകുതിയോടെ ഉദ്ഘാടനം നടത്താനാണ് തീരുമാനം. ഭാഷയുടെ ഉല്പത്തി മുതല്‍ മലയാളഭാഷയുടെ സമകാലിക മുഖംവരെ അടയാളപ്പെടുത്തുന്ന വിവിധ ഗാലറികളാകും ആദ്യഘട്ടത്തിലെ പ്രത്യേകത. ലോകത്തിലെ വിവിധ ലിപികളെ പരിചയപ്പെടുത്തുന്നതിനൊപ്പം പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ലോകഭൂപടത്തില്‍ തൊടുമ്പോള്‍ അവിടത്തെ ഭാഷകളും അതിന്റെ പ്രത്യേകതകളും അറിയാന്‍ കഴിയുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. വീഡിയോ ഗാലറികളും വിവിധ വിഷയങ്ങളില്‍ ഡിജിറ്റൽ വാളുകളുമുണ്ടാകും. ഭാഷയുടെ വികാസം വിശദമാക്കുന്ന മള്‍ട്ടിമീഡിയ പ്രദര്‍ശനവുമുണ്ടാകും.ഇതിനൊപ്പം 60 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന തിയറ്ററുമുണ്ട്. ഇതില്‍ പ്രദര്‍ശിപ്പിക്കാന്‍ എട്ട് ഡോക്യൂമെന്ററികളും തയാറാക്കിയിട്ടുണ്ട്. കാരൂര്‍ നീലകണ്ഠപിള്ളയുടെ പ്രതിമയും മ്യൂസിയത്തിനൊപ്പം സ്ഥാപിക്കും. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ (എസ്പിസിഎസ്) ഉടമസ്ഥതയില്‍…
Read Moreഅമ്മ മരിച്ച ആഘാതം താങ്ങാനാകാതെ മകൻ ജീവനൊടുക്കി
പാലക്കാട്: കോട്ടായിയിൽ പല്ലൂർ കാവിൽ അമ്മ മരിച്ചതറിഞ്ഞ് മകൻ ജീവനൊടുക്കി. അമ്മ അസുഖ ബാധിതയായിരുന്നു. ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരെയാണ് തിങ്കൾ രാവിലെ ഏഴോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വീടിനുള്ളിലും മകൻ വീടിനു സമീപത്തെ വളപ്പിലെ മരത്തിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. ചിന്ന മൂന്നു ദിവസമായി പനി ബാധിച്ച് കോട്ടായിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ ചിന്നയുടെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreകവർച്ച നടത്തുന്ന വീട്ടിൽ ഭക്ഷണമുണ്ടാക്കി കഴിക്കും! ഇത് ‘പക്കോഡ സംഘം’, പിടിക്കാൻ പ്രത്യേക ദൗത്യസേന
ഉത്തർപ്രദേശിലെ നോയിഡയില്‍ നടന്ന ചില കവര്ച്ചാസംഭവങ്ങള് പ്രദേശവാസികളെ ഭീതിയില്‍ ആഴ്ത്തിയിരിക്കുന്നു. ഒരേരീതിയിലാണു കവർച്ചകൾ. നേരത്തെ നോക്കിവച്ച വീടുകളില്‍ കയറുന്ന സംഘം സാധനങ്ങൾ കവർന്നശേഷം ഉടൻതന്നെ സ്ഥലംവിടില്ല. പകരം, അടുക്കളയില്‍ കയറി പക്കോഡ ഉണ്ടാക്കി കഴിക്കും. ഫ്രിഡ്ജില്‍ ഭക്ഷണങ്ങളുണ്ടെങ്കില്‍ അതും തിന്നും. ഒപ്പം ബീഡിവലി, പാന്‍മുറുക്ക് തുടങ്ങിയവയുമുണ്ട്. ഇതിനുശേഷമാണു മോഷണമുതലുമായി രക്ഷപ്പെടുന്നത്. “പക്കോഡ സംഘം’ എന്നാണ് നാട്ടുകാർ ഇവർക്കിട്ടിരിക്കുന്ന പേര്. സമാനമായരീതിയില്‍ ഒറ്റദിവസംതന്നെ ആറ് വീടുകളാണ് നോയിഡയിൽ സംഘം കൊള്ളയടിച്ചത്. സെക്ടര്‍ 82 ല്‍നിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും മോഷ്ടിച്ചു. നിരവധി കവർച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ “പക്കോഡ സംഘ’ത്തെ കുടുക്കാൻ പ്രത്യേക ദൗത്യസേനയെ രൂപീകരിച്ചിരിക്കുകയാണു പോലീസ്.
Read More