കോട്ടയം: ജില്ലയില്‍ ഏതുനിമിഷവും മഹാദുരന്തം വിതയ്ക്കാവുന്ന മുന്നൂറിലേറെ ജലബോംബുകള്‍. ഏക്കറുകള്‍ വിസ്തൃതമായ പാറമടക്കയങ്ങള് അപ്പാടെ നിറഞ്ഞൊഴുകുകയാണ്. പതിറ്റാണ്ടുകള്‍ തുടര്‍ന്ന വന്‍സ്ഫോടനങ്ങളില്‍ പാറക്കയങ്ങളോടു ചേര്‍ന്ന് ദുര്‍ബലമായ തിട്ടകള്‍ ഇടിഞ്ഞാല്‍ അണക്കെട്ടു തകരുംവിധം വെള്ളപ്പാച്ചില്‍ പ്രദേശങ്ങളെ തൂത്തെറിയും. വീടുകള്‍ തകര്‍ത്തും കൃഷിയിടങ്ങള്‍ വെളുപ്പിച്ചും മനുഷ്യമൃഗാദികളെ വകഞ്ഞെടുത്തും മിന്നല്‍ പ്രളയദുരന്ത സാധ്യത നിലനില്‍ക്കെ അധികൃതര്‍ കണ്ണടയ്ക്കുകയാണ്. പാറമടകള്‍ നടത്താനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങളൊരിടത്തും ഒരു ഘട്ടത്തിലും പാലിക്കപ്പെടാറില്ല. പൊട്ടിക്കാന്‍ അനുമതിയുള്ളതിന്റെ പതിന്മടങ്ങ് അളവിലും ആഴത്തിലും വിസ്തൃതിയിലും പാറ തുരന്നെടുക്കുന്നു. സ്ഫോടക വസ്തുക്കളുടെ അളവോ സ്ഫോടനത്തിന്റെ എണ്ണമോ തീവ്രതയോ പാലിക്കപ്പെടാറില്ല. മട തുറക്കാന്‍ ലൈസന്‍സ് നല്കിക്കഴിഞ്ഞാല് ഖനനം സംബന്ധിച്ച ഉദ്യോഗസ്ഥതല തുടര്പരിശോധനകളുമില്ല. അനുവദനീയ കാലാവധിക്കുശേഷവും ഖനനം തുടരുന്നതും മടയോടു ചേര്‍ന്ന കൂടുതല്‍ പ്രദേശങ്ങള്‍ വാങ്ങി അവിടെയും പാറ തുരക്കുന്നതും സാധാരണം. അധോലോക സ്വാധീനവും ഗുണ്ടായിസവുമുള്ള പാറമട ലോബികളോട് ഏറ്റുമുട്ടാനോ പ്രതിഷേധിക്കാനോ ദേശവാസികള്‍ക്ക് സാധിക്കാറുമില്ല. അണക്കെട്ടു…
Read MoreDay: July 29, 2024
പാരീസ് ഒളിമ്പിക്സ്; ഇന്ത്യൻ താരങ്ങൾ മുന്നോട്ട്; എയർ റൈഫിളിൽ അർജുൻ ബബുത ഫൈനലിൽ
ചരിത്രം കുറിച്ച് രമിത പാരീസ്: ഇന്ത്യയുടെ രമിത ജിൻഡാൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഫൈനലിൽ പ്രവേശിച്ച് ചരിത്രം കുറിച്ചു. 20 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വനിത റൈഫിളിൽ ഫൈനലിൽ പ്രവേശിക്കുന്നത്. ഇതിനു മുന്‍പ് രമിതയുടെ കോച്ച് സുമ ശ്രിരൂരാണ് (2004 ഏഥൻസ് ഒളിന്പിക്സ്) വനിതകളുടെ റൈഫിൾ വിഭാഗത്തിൽ ഫൈനലിലെത്തിയത്.യോഗ്യതാ റൗണ്ടിൽ 631.5 പോയിന്റുമായി രമിത അഞ്ചാം സ്ഥാനത്തെത്തി. എന്നാൽ ഇളവേനിൽ വാളറിവന് 10-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ആദ്യ എട്ടുപേരാണ് ഫൈനലിൽ പ്രവേശിക്കുന്നത്. ടേബിൾ ടെന്നീസ്:ശ്രീജ, ബത്ര മുന്നോട്ട്,ശരത് പുറത്ത് പാരീസ് ഒളിന്പിക്സ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് ആശ്വാസവും നിരാശയും. വനിതകളുടെ സിംഗിൾസിൽ ശ്രീജ അകുലയും മണിക ബത്രയും മൂന്നാം റൗണ്ടിൽ. രണ്ടാം റൗണ്ടിൽ ശ്രീജ 4-0ന് സ്വീഡന്റെ ക്രിസ്റ്റീന കാൽബർഗിനെ തോൽപ്പിച്ചു. 11-4, 11-9, 11-7, 11-8നാണ് ശ്രീജയുടെ ജയം. ബത്ര 4-1ന്…
Read Moreഏഷ്യ കപ്പ് വനിത ട്വന്റി20; ലങ്ക ഏഷ്യൻ ജേതാക്കൾ
ധാംബുള്ള: ഏഷ്യ കപ്പ് വനിത ട്വന്റി 20 കിരീടം ശ്രീലങ്കയ്ക്ക്. ഫൈനലിൽ ശ്രീലങ്ക എട്ടു വിക്കറ്റുകൾക്ക് ഇന്ത്യയെ തോൽപ്പിച്ചു. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ദാനയുടെ (47 പന്തിൽ 60) മികവിൽ 20 ഓവറിൽ ആറു വിക്കറ്റിന് 165 റണ്‍സ് നേടി. ചാമരി അട്ടപ്പട്ടു (43 പന്തിൽ 61), ഹർഷിത സമരവിക്രമ (പുറത്താകാതെ 51 പന്തിൽ 69), കവിഷ് ദിൽഹരി (പുറത്താകെ 16 പന്തിൽ 30) എന്നിവരുടെ ബാറ്റിംഗ് മികവിൽ ലങ്ക താരതമ്യേന മികച്ച സ്കോർ 18.4 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച ജെമീമ റോഡ്രിഗസും (16 പന്തിൽ 29), റിച്ച ഗോഷുമാണ് (14 പന്തിൽ 30) ഇന്ത്യക്ക് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. നാലോവറിൽ 36 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റ് നേടിയ കവിഷ ദിൽഹരിയാണ് ലങ്കൻ ബൗളിംഗ് നിരയിൽ തിളങ്ങിയത്.
Read Moreഈറ്റയ്ക്ക് കടുംവെട്ട്; പുതുനാന്പുകൾ ഉണ്ടാകുന്ന സമയത്ത് വെട്ടാൻ അനുമതി
കോഴിക്കോട്: പരിസ്ഥിതിക്കു ദോഷകരമായ യൂക്കാലിപ്റ്റ്സ് മരം സംസ്ഥാന വനം വികസന കോർപറേഷന്റെ തോട്ടങ്ങളിൽ നട്ടുപിടിപ്പിക്കാൻ അനുമതി നൽകി വിവാദത്തിലായതിനു പിന്നാലെ, വന്യമൃഗ ശല്യം രൂക്ഷമാക്കാൻ ഇടയാക്കുന്ന മറ്റൊരു തീരുമാനവുമായി സർക്കാർ. ഈറ്റകളുടെ വ്യാപനത്തിനു നിർണായകമായ ക്ലോഷർ പീരിഡിൽ വനത്തിലെ ഈറ്റ വെട്ടാൻ ബാംബു വികസന കോർപറേഷനു അനുമതി നൽകിയതാണ് വിവാദത്തിലായിരിക്കുന്നത്. ഈറ്റകൾക്ക് പുതു നാന്പുകൾ ഉണ്ടാകുന്നത് ജൂണ്‍ മുതൽ ഓഗസ്റ്റു വരെയുള്ള ക്ലോഷർ പീരിഡിലാണ്. ഈ കാലയളവിൽ ഈറ്റ ശേഖരിക്കുന്നത് പുതുനാന്പുകൾ നശിക്കാൻ ഇടയാകും. ഭാവിയിൽ വനത്തിൽ ഭക്ഷ്യ ദൗർലഭ്യതയ്ക്ക് ഇടയാക്കുകയും ചെയ്യും. കാട്ടാനകളുടെ ഇഷ്ട ഭക്ഷണം വനത്തിലെ മുളയും ഈറ്റകളുമാണ്. മുളകൾ വ്യാപകമായി നശിച്ചതോടെ ഈറ്റ മാത്രമാണ് അവശേഷിക്കുന്നത്. വനത്തിൽ ആവശ്യത്തിനു തീറ്റ ഇല്ലാതായതോടെയാണ് വന്യജീവികൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കാൻ തുടങ്ങിയത്. ഈ സാഹചര്യത്തിൽ ക്ലോഷർ പീരിഡിൽ ഈറ്റ ശേഖരിക്കുന്നതിനെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ…
Read Moreപുല്ല് പോലെ അല്ലേ എഴുനേറ്റത്! പതിമൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണ് യുവതി: നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു; വീഡിയോ വൈറൽ
പതിമൂന്നാം നിലയിൽ നിന്ന് ഒരു മനുഷ്യൻ താഴേക്ക് വീണാൽ എന്തായിരിക്കും സംഭവിക്കുക. ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം. എന്നാൽ 13-ാം നിലയില്‍ നിന്നും താഴേക്ക് വീണ 22കാരി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരിക്കുകയാണ്. റഷ്യയിലെ നോവോസിബിഴ്സ്ക് എന്ന നഗരത്തിലാണ് സംഭവം. ജൂലൈ പതിനെട്ടിനാണ് 22കാരി 13-ാം നിലയില്‍ നിന്നും താഴേക്ക് വീണത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അപ്പാര്‍ട്ട്മെന്റിന് താഴെയുള്ള പുല്‍ത്തകിടിയിലേക്കാണ് യുവതി വന്നുവീണത്. വീഡിയോ കണ്ട് പലരും അദ്ഭുതപ്പെടുകയായിരുന്നു. യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരസഹായമില്ലാതെയാണ് യുവതി ആംബുലന്‍സിലേക്ക് കയറിയതും. എന്നാല്‍ എങ്ങനെയാണ് യുവതി താഴേക്ക് വീണതെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. മുകളിലെ ജനാലയ്ക്കരികില്‍ നിന്ന് കാലുതെറ്റി വീണതാകാം എന്നാണ് പലരും പറയുന്നത്. യുവതിയ്ക്ക് കാര്യമായ പരിക്കുകളേറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. 😲 In Novosibirsk, Russia, a 22-year-old girl…
Read Moreഷൂട്ടറിലേക്കുള്ള വളർച്ച; മനുവിന്റെ ഉദയവും രാജ്യത്തിന് നിരവധി അത്ലറ്റുകളെ സമ്മാനിച്ച ഹരിയാനയിൽ നിന്ന്
രാജ്യത്തിന് നിരവധി അത്ലറ്റുകളെ സമ്മാനിച്ച ഹരിയാനയിൽനിന്നാണ് മനു ഭാകറുടെ വരവ്. ഹരിയാനയിലെ ജജ്വറിൽ ജനിച്ച താരം കുട്ടിക്കാലത്തുതന്നെ കായികമേഖലയുമായി അടുപ്പത്തിലായി. ടെന്നീസ്, സ്കേറ്റിംഗ്, ബോക്സിംഗ്, ആയോധന കലയായ തങ് ടാ എന്നിവയിലൂടെ ദേശീയ ശ്രദ്ധ നേടിയിരുന്നു. 2016ലെ റിയോ ഒളിന്പിക്സാണ് മനുവിനു ഷൂട്ടിംഗിലേക്കു പ്രചോദനം നല്‍കിയത്. അപ്പോൾ 14 വയസായിരുന്നു. ഷൂട്ടിംഗിലുള്ള താത്പര്യം പിതാവ് രാം കിഷൻ ഭാകറെ അറിയിച്ച മനു ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അച്ഛനെക്കൊണ്ട് സ്പോർട്സ് പിസ്റ്റൾ വാങ്ങിപ്പിച്ചു. ഇവിടെ മുതലാണ് മനുവിന്റെ ഷൂട്ടിംഗ് യാത്ര ആരംഭിക്കുന്നത്. മനുവിന്റെ ഉദയം കണ്ടത് 2017ലെ ദേശീയ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിലാണ്. 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ ഹീന സിദ്ധുവിനെ തോൽപ്പിച്ച് സ്വർണം നേടിയത് രാജ്യത്തെ ഞെട്ടിച്ചു. മികവ് തുടർന്ന മനു ഏഷ്യൻ ജൂണിയർ ചാന്പ്യൻഷിപ്പിൽ വെള്ളി നേടി. മറ്റ് അന്താരാഷ്ട്ര ഷൂട്ടിംഗ് ചാന്പ്യൻഷിപ്പുകളിലും മികവ് ആവർത്തിച്ചു. 2018…
Read Moreമനംപോലെ മനു…പാരീസ് ഒളിന്പിക്സിൽ ചരിത്രം കുറിച്ച് മനു ഭാകർ; ഷൂട്ടിംഗിൽ വെങ്കലമെഡൽ നേടുന്ന ആദ്യ വനിത
പാരീസ്: പാരീസ് ഒളിന്പിക്സിൽ ചരിത്രം കുറിച്ച് മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ വെങ്കല മെഡലിൽ മുത്തമിട്ടു. പാരീസിൽ ഇന്ത്യ നേടുന്ന ആദ്യത്തേതും ഒളിന്പിക്സിൽ ഒരു ഇന്ത്യൻ വനിതാ ഷൂട്ടറുടെ ആദ്യ മെഡലുമാണിത്. 221.7 പോയിന്റുമായാണ് മനു ഭാകർ വെങ്കലത്തിൽ മുത്തമിട്ടത്. ഫൈനലിലേക്കുള്ള യോഗ്യതാ റൗണ്ടിലും ഇന്ത്യയുടെ യുവതാരം മൂന്നാം സ്ഥാനത്തായിരുന്നു. ഫൈനലിന്റെ തുടക്കം മുതലേ മൂന്നാം സ്ഥാനം നിലനിർത്താൻ മനുവിനായി. കൊറിയയ്ക്കാണ് സ്വർണവും വെള്ളിയും. 12 വർഷത്തിനുശേഷമാണ് ഒളിന്പിക്്സ് ഷൂട്ടിംഗിൽ ഇന്ത്യ മെഡൽ നേടുന്നത്. 2012 ലണ്ടൻ ഒളിന്പിക്സിലാണ് ഇന്ത്യ അവസാനമായി ഷൂട്ടിംഗിൽ മെഡൽ നേടിയത്. അന്ന് റാപ്പിഡ് ഫയർ പിസ്റ്റളിൽ വിജയ് കുമാർ വെള്ളിയും 10 മീറ്റർ എയർ റൈഫിളിൽ ഗഗൻ നാരംഗ് വെങ്കലവും നേടി. ഇതിനുശേഷം ഇന്ത്യ ഷൂട്ടിംഗിൽ നേടുന്ന ആദ്യ മെഡലാണ് ഇരുപത്തിരണ്ടുകാരിയിലൂടെ സ്വന്തമാക്കിയത്. അഞ്ചാമത്തെ…
Read Moreഅന്ന് അഭയമായത് കൊച്ചി; മനു ഭാക്കറിന്റെ കണ്ണുനീരിന്റെ ഉപ്പറിഞ്ഞ ചെറായി കടപ്പുറം
പാരീസ് ഒളിമ്പിക്സില്‍ ഷൂട്ടിംഗിൽ വെങ്കല മെഡൽ നേട്ടവുമായി രാജ്യത്തിന്റെ അഭിമാനമായി മാറിയ മനു ഭാക്കര്‍ എന്ന ഹരിയാനക്കാരിക്ക് പറയാനുണ്ട്, ഇങ്ങ് കേരളത്തിലെ കൊച്ചു ഗ്രാമമായ ചെറായിയുമായുള്ള ചെറിയൊരു ബന്ധത്തിന്റെ കഥ. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സില്‍ തോക്ക് ചതിച്ചപ്പോൾ തോറ്റ് മടങ്ങേണ്ടിവന്നതിന്റെ നിരാശയില്‍ നിന്ന് കരകയറാന്‍ മനു ഭാക്കര്‍ അഭയം തേടിയത് ചെറായി കടപ്പുറമായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന ചിന്തയുമായി ഇനിയെന്തെന്ന് ആലോചിച്ചിരുന്ന അന്നത്തെ 18 കാരിയുടെ മനോവിഷമം മാറ്റി മനോധൈര്യം പകർന്നത് ഈ കടപ്പുറമായിരുന്നു. യൂത്ത് ഒളിമ്പിക്സിലും ഷൂട്ടിംഗ് ലോകകപ്പിലുമെല്ലാം സ്വര്‍ണം നേടിയപ്പോള്‍ ഒളിമ്പിക്സ് ഒരു മെഡല്‍ നേടണമെന്നതായിരുന്നു മനുവിന്റെ ഏറ്റവും വലിയ സ്വപ്നം. ടോക്കിയോ ഒളിമ്പിക്സില്‍ എല്ലാ ശുഭമായി നീങ്ങിയപ്പോഴാണ് തോക്ക് പിഴച്ച് പരാജയത്തിന്റെ കയ്പുനീര് കുടിക്കേണ്ടിവന്നത്. മനുവിന് അത് നല്കിയ നിരാശ ചെറുതായിരുന്നില്ല. അങ്ങനെയാണ് ആശ്വാസം തേടി അവര്‍ ചെറായി കടപ്പുറത്ത് എത്തിയത്. അന്ന് 25…
Read Moreവീടിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു; മഹീന്ദ്ര ഥാർ, ബൊലേറോ എന്നിവ പൂര്‍ണമായും നശിച്ചു
മലപ്പുറം: എടവണ്ണ ആരംതൊടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു. മഹീന്ദ്രയുടെ ഥാർ, ബൊലേറോ എന്നീ വാഹനങ്ങൾ പൂർണ്ണമായും കത്തി. വീടിനും കേടുപാടുകൾ സംഭവിച്ചു. ആരെങ്കിലും തീ ഇട്ടതാണോ എന്ന് സംശയിക്കുന്നു. തിങ്കൾ പുലർച്ചെ 3നാണ് സംഭവം. വെളിയിൽ നിന്ന് ശബ്ദവും പൊട്ടിത്തെറികളും കേട്ട വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. വീട്ടുകാർ എത്തിയപ്പോഴേക്കും തീ ആളിപടരുകയായിരുന്നു. സംഭവത്തെ തുടർന്ന് എടവണ്ണ പോലീസിൽ പരാതി നൽകി. ആരംതൊടി സ്വദേശി അഷറഫിന്റെ വീട്ടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്.
Read Moreകണ്ണടച്ച് ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തക്കാളി മുറിച്ച് ലോക റിക്കാർഡ് നേടി ‘സിക്സ് പാക്ക് ഷെഫ്’
നമ്മിൽ പലർക്കും തക്കാളിയെ തുല്യ ഭാഗങ്ങളായി മുറിക്കാൻ പോലും കഴിയില്ല, എന്നാൽ ‘സിക്സ് പാക്ക് ഷെഫ്’ എന്നറിയപ്പെടുന്ന കനേഡിയൻ ഷെഫ് വാലസ് വോങിന് കണ്ണടച്ച് ഒമ്പത് തക്കാളികൾ തുല്യ ഭാഗങ്ങളായി മുറിച്ചിരിക്കുകയാണ്. ഇതോടെ, “കണ്ണടച്ച് ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തക്കാളി മുറിച്ചതിന്” അദ്ദേഹം ഗിന്നസ് വേൾഡ് റിക്കാർഡും നേടി. ജൂൺ 12ന് ലണ്ടനിൽ വച്ചാണ് ഷെഫ് ഈ നേട്ടം കൈവരിച്ചത്. അദ്ദേഹത്തിന്റെ റിക്കാർഡ് ശ്രമം ഒരു ന്യായാധിപൻ സൂക്ഷ്മമായി നിരീക്ഷിച്ചു. ഒരു മിനിറ്റിന്റെ അവസാനത്തോടെ, നാല് തക്കാളികൾ അസമമായി മുറിഞ്ഞതിനാൽ അവരെ അയോഗ്യരാക്കണമെന്ന് വിധികർത്താവ് അറിയിച്ചു. ഗിന്നസ് വേൾഡ് റിക്കാർഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഈ റിക്കാർഡ് നേടുന്നതിനുള്ള മാനദണ്ഡം എല്ലാ തക്കാളിയും തുല്യ വലിപ്പത്തിലുള്ള എട്ട് ഭാഗങ്ങളായി മുറിക്കുക എന്നതാണ്. എന്നാൽ നാല് തക്കാളികൾ അയോഗ്യരാക്കപ്പെട്ടിട്ടും വാലസ് വോങിന് റിക്കാർഡ് തന്റെ പേരിലാക്കാൻ കഴിഞ്ഞു. ഗിന്നസ്…
Read More