വൈറൽ വെറ്റില ദോശ; സോഷ്യൽ മീഡിയയിൽ ചർച്ചയായൊരു പച്ച ദോശ

സോഷ്യൽ മീഡിയയിൽ ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഓരോ നാട്ടിലെയും വ്യത്യസ്ത വിഭവങ്ങളെ കുറിച്ച് അറിയാനും അത് ഉണ്ടാക്കി നോക്കുവാനും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. ഭക്ഷണപ്രേമികൾക്കായി പ്രത്യേകം പേജുകളും ഇൻസ്റ്റഗ്രാമിൽ കാണാം. ഇത്തരത്തിൽ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ വൈറലായ ഒരു വീഡിയോയിൽ സാധാരണയിൽ നിന്നും വ്യത്യസ്തമായൊരു ദോശ കാണാവുന്നതാണ്. പാൻ ദോശയാണ് ആ വ്യത്യസ്ത വിഭവം. ഈ ദോശ മാവിൽ വെറ്റില അരച്ച് ചേർത്തിട്ടുണ്ട്.  കച്ചവടക്കാരൻ ചൂടുള്ള ദോശ തവയിലേക്ക് പച്ച നിറത്തിലുള്ള മാവ് ഒഴിക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിൽ പാൻ ചേർത്തിരിക്കുന്നു. അവൻ പച്ച മിശ്രിതം പരത്തുമ്പോൾ, ഡ്രൈ ഫ്രൂട്ട്‌സ്, ടുട്ടി ഫ്രൂട്ടി, ചെറി, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, ഈന്തപ്പഴം, അത്തിപ്പഴം തുടങ്ങിയവയും ദോശയിൽ ചേർക്കുന്നു. സിറപ്പും ഈ ദോശയ്ക്ക് മുകളിലേക്ക് ഒഴിച്ച് കൊടുക്കുന്നുണ്ട്. പിന്നാലെ ചീസും വിതറുന്നു. ഇതിന് ശേഷം ദോശയെ നാലായി മുറിച്ച്…

Read More

സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, മറ്റു ജില്ലകളിൽ അലർട്ട് ഇല്ലെങ്കിലും എല്ലായിടത്തും മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിലുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. സാഹചര്യം പ്രതികൂലമായതിനാൽ കേരള തീരത്ത് മീൻ പിടിക്കാൻ പോകുന്നതിനും വിലക്കേർപ്പെടുത്തി. അടുത്ത അഞ്ചു ദിവസം മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് രാവിലെ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് റഡാർ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശിയിരുന്നു. ഇന്നും മണിക്കൂറിൽ നാല്പത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. അതേസമയം,…

Read More

മെഡിക്കല്‍ സ്റ്റോറില്‍നിന്ന് മരുന്നു മാറി നല്‍കി; രോഗി ഗുരുതരാവസ്ഥയിലെന്ന് പരാതി

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിനു സമീപം പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറില്‍നിന്ന് മാറി നല്കിയ മരുന്നു കഴിച്ച് രോഗി ഗുരുതരാവസ്ഥയിലായതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ സ്റ്റോറിനെതിരേയും സെയില്‍സ് മാനെതിരേയും ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പാണ് സംഭവം. വയറുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഗാസ്‌ട്രോ വിഭാഗത്തില്‍ ചികിത്സ തേടിയ വയോധികന് ഡോക്ടര്‍ മരുന്നു കുറിച്ച് നല്‍കി. തുടര്‍ന്ന് ആശുപത്രി ജംഗ്ഷനിലുള്ള മരുന്നു കടയില്‍നിന്ന് മരുന്ന് വാങ്ങി. രണ്ടാഴ്ചയോളം രോഗി മരുന്ന് കഴിക്കുകയും ആരോഗ്യസ്ഥിതി മോശമാകുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ കണ്ടപ്പോഴാണ് മരുന്ന് മാറിയെന്നും കാന്‍സര്‍ രോഗ ചികിത്സയ്ക്കുള്ള മരുന്നാണ് ഇയാള്‍ കഴിച്ചു കൊണ്ടിരിന്നതെന്നും മനസിലായത്. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമയെയും മരുന്ന് നല്‍കിയ സെയില്‍സ്മാനെയും പ്രതിയാക്കി പോലീസ് കേസെടുത്തു. സംഭവത്തില്‍ മെഡിക്കല്‍ സ്റ്റോറിന്‍റെ ലൈസന്‍സ് സസ്‌പെന്‍റ്…

Read More

നികുതി അടയ്ക്കാതെ സംസ്ഥാനത്തെ ഭൂരിഭാഗം ബാറുകൾ; കുടിശിക വഴി സർക്കാരിന് നഷ്ടമാകുന്നത് കോടികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ ഭൂരിഭാഗവും നികുതി അടച്ചില്ല. സംസ്ഥാനത്ത് ആകെയുള്ള 800 ലേറെ ബാറുകളിൽ 606 എണ്ണവും ടേണ്‍ ഓവർ ടാക്സിൽ കുടിശിക വരുത്തിയതായി നികുതി വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 198 ബാറുകൾ നികുതി റിട്ടേണുകൾ പോലും സമയബന്ധിതമായി ഫയൽ ചെയ്തില്ല. സംസ്ഥാനം അതീവ ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയിൽ നിൽക്കവേ ബാറുകളിൽ നിന്നുള്ള നികുതി കുടിശിക വഴി സർക്കാരിനു കോടിക്കണക്കിനു രൂപയാണു നഷ്ടമാകുന്നത്. പൊതുവിൽപന നികുതി പ്രകാരം ബാർ ഹോട്ടൽ ലൈസൻസികൾ എല്ലാ മാസവും വിറ്റുവരവ് രേഖപ്പെടുത്തി റിട്ടേണുകൾ ഫയൽ ചെയ്യണം. എന്നാൽ ഇതിൽ ഗുരുതര വീഴ്ചയുണ്ടായി. തങ്ങളുടെ വരുമാനത്തിൽ നിന്നു സർക്കാരിനു നൽകേണ്ട ടേണ്‍ ഓവർ ടാക്സിൽ വൻ കുടിശിക വരുത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ടേണ്‍ ഓവർ ടാക്സിൽ കുടിശിക വരുത്തിയവർക്ക് മദ്യം നൽകുന്നത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി…

Read More

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നു; ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 2180 പോക്‌സോ കേസുകള്‍

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ഒരാണ്ട് തികയുമ്പോഴും സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു കുറവില്ല. കഴിഞ്ഞ ആറു മാസത്തിനിടെ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലായി 2180 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 212 എണ്ണവും ആലുവ സംഭവത്തിലെ നടുക്കം വിട്ടുമാറാത്ത എറണാകുളം ജില്ലയിലാണ്. 74 എണ്ണം സിറ്റി പരിധിയിലും 134 എണ്ണം റൂറലിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം 289, കൊല്ലം 203, പത്തനംതിട്ട 81, ആലപ്പുഴ 140, കോട്ടയം 105, ഇടുക്കി 109, തൃശൂര്‍ 174, പാലക്കാട് 144, മലപ്പുറം 242, കോഴിക്കോട് 199, വയനാട് 91, കണ്ണൂര്‍ 99, കാസര്‍ഗോഡ് 87, റെയില്‍വേ പോലീസ് 5 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍. പ്രതികളില്‍ ഭൂരിഭാഗം പേരും മുതിര്‍ന്നവരാണ്. ഇതരസംസ്ഥാനക്കാര്‍ക്കു പുറമേ ഇരകളുടെ ബന്ധുക്കളും കുടുംബസുഹൃത്തുക്കളുമാണ് ഒട്ടുമിക്ക കേസുകളിലും പ്രതിസ്ഥാനത്ത്. ഇതിനുപുറമേ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും…

Read More