തെന്നിന്ത്യയിലെ മിന്നുംതാരമാണ് തമന്ന ഭാട്ടിയ. ഗ്ലാമറസ് വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള സിനിമകളിലും തന്റേതായ ഒരു കൈയൊപ്പ് പതിപ്പിക്കാന്‍ എപ്പോഴും തമന്ന ശ്രമിക്കാറുണ്ട്. തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് മികച്ച അഭിപ്രായമാണ്. ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡാര്‍ക്ക് റെഡ് ഔട്ട്ഫിറ്റിലുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ തമന്ന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റെഡ് സാരിക്കൊപ്പം കോര്‍സെറ്റ് ടോപ്പ് ധരിച്ചാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോര്‍സെറ്റ് ഓഫ് ഷോള്‍ഡര്‍ ഹെവി വര്‍ക്ക് ടോപ്പാണ് സാരിക്കൊപ്പം തമന്ന പെയര്‍ ചെയ്തിരിക്കുന്നത്.
Read MoreDay: July 30, 2024
നൂറോളം വീടുകളുടെ പൊടിപോലും കാണാനില്ല: മുന്നൂറോളം പേരെ കാണാതായി; ഉരുൾപൊട്ടലിനിരയായവരിൽ ഏറെയും എസ്റ്റേറ്റ് തൊഴിലാളി ജീവനക്കാർ
കൽപ്പറ്റ: ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ മുന്നൂറോളം പേരെ കാണാതായതായാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്ന വിവരം. ചൂരൽമല ഹയർസെക്കൻഡറി സ്കൂളിനു സമീപത്തായി ഉണ്ടായിരുന്ന എഴുപതോളം വീടുകൾ അവിടെ കാണാനില്ല. കൂറ്റൻപാറക്കഷണങ്ങളും മരങ്ങളും മണ്ണും ചെളിയും കുതിച്ചെത്തി വീടുകൾ ഇടിച്ചു നിരത്തി. വീടുകളുണ്ടായിരുന്ന സ്ഥലത്തു കൂടി മലവെള്ളം കുതിച്ചൊഴുകുകയാണ്. എഴുപതോളം വീടുകളിലെ കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവും ഇന്ന് ഉച്ചവരെ ലഭിച്ചിട്ടില്ല. ചൂരൽമലയിലെ എച്ച്എംഎലിന്റെ ആശുപത്രിയുടെ സമീപത്തെ എസ്റ്റേറ്റ് പാടിയും നാമാവശേഷമായി. ഇവിടെ ആറു റൂമുകളിലായാണ് കുടുംബങ്ങൾ താമസിച്ചിരുന്നത്. മുണ്ടക്കൈയിലെ എസ്റ്റേറ്റ് പാടികളും ഉരുൾപൊട്ടലിൽ തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തകർക്ക് പുഴ കടന്ന് മറുകരയിലെത്താൻ സാധിച്ചാൽ മാത്രമേ വ്യക്തമായ വിവരങ്ങൾ പുറത്തുവരികയുള്ളു. ഉരുൾപൊട്ടലിനെ തുടർന്ന് പുഴയുടെ ഗതിമാറി ചൂരൽമല സ്കൂളിനുള്ളിലൂടെയാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. സ്കൂൾ കെട്ടിടത്തിന് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. എസ്റ്റേറ്റുകളിൽ ജോലിയെടുത്തു ജീവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളാണ് ഉരുൾപൊട്ടലിനിരയായവരിലേറെയും. സ്കൂളിനു സമീപത്തുള്ള ഭൂമിയിൽ നിന്നാണ് ആളുകൾ നിരവധി…
Read Moreഇത്തവണയും മഴയത്ത് പത്തനംതിട്ടയ്ക്ക് അവധിയില്ല, കോരിച്ചൊരിയുന്ന മഴയത്തും പഠനത്തെ പ്രേമിച്ച കളക്ടർ പ്രേം; പൊങ്കാലയിടാതെ ക്ലാസിൽ പോക്കോയെന്ന് സൈബറിടം
കൊടും മഴയുടെ തണുപ്പിൽ പുതപ്പിന്റെ ചൂടേറ്റ് മൂടിപ്പുതച്ചുറങ്ങാൻ കൊതിയില്ലാത്ത ആരുതന്നെയില്ല. കളക്ടർ അവധി പ്രഖ്യാപിക്കുന്നത് അറിഞ്ഞിട്ടു വേണം എഴുന്നേൽക്കണോ വേണ്ടയോ എന്ന് ആലോചിക്കാൻ പോലുമെന്ന് ധരിക്കുന്ന വിരുതൻമാരും കുറവല്ല. അവധി തരാത്ത കളക്ടർമാരെ ട്രോളുന്നവൻമാരും ഇക്കൂട്ടത്തിലുണ്ട്. മിക്ക സമയങ്ങളിലും അവധി പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുന്പോൾ സ്വിച്ചിട്ട് നിർത്തിയ പോലെ മഴയും നിൽക്കാറുണ്ട്. എന്തൊക്കെ ആയാലും ഞങ്ങൾക്ക് അവധി മുഖ്യം ബിഗിലേ എന്നാണ് പിള്ളേര് സെറ്റിന്റെ പക്ഷം. വരുന്ന അഞ്ച് ദിവസത്തേക്ക് കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് മിക്ക ജില്ലകളിലും കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കോരിച്ചൊരിയുന്ന മഴയത്ത് പോലും പത്തനംതിട്ട കളക്ടറുടെ മനസ് അവധി കൊടുക്കാൻ പാകത്തിന് കഴിഞ്ഞിട്ടില്ലന്ന് സാരം. കഴിഞ്ഞ ദിവസം മറ്റെല്ലാ ജില്ലകളിലും മഴയെത്തുടർന്ന് അവധി കൊടുത്തപ്പോൾ പത്തനംതിട്ടയിൽ മാത്രം പ്രവൃത്തി ദിവസമായിരുന്നു. ഇതിനെ ട്രോളി പല വിദ്യാർഥികളും കളക്ടറുടെ…
Read Moreഅങ്ങനെയാണ് സിഐടി മൂസ എന്ന പേര് വന്നത്, രണ്ടാം ഭാഗം ഉണ്ടാവണം എന്ന് ആഗ്രഹം ഉണ്ട്; ജോണി ആന്റണി
സിഐടി മൂസ എന്ന പേര് ഉണ്ടായ വലിയൊരു കഥയാണ്. പണ്ടു മുതലേ ദിലീപും ഞാനും സംസാരിക്കുമ്പോൾ ഈ ഒരു കഥാപാത്രത്തെ കുറിച്ച് പറയാറുണ്ട്. സിഐടി മൂസ എന്ന വീരസാഹസികനായ കുറ്റാന്വേഷകൻ ഉണ്ടായിരുന്നു. അതിനാൽ ആ പേര് സിനിമയിൽ എവിടെയെങ്കിലും ഉൾപ്പെടുത്തണമെന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ഈ കഥ പറഞ്ഞപ്പോൾ ദീലീപാണ് പറഞ്ഞത് സിഐടി മൂസ എന്ന പേര് കൊടുക്കാമെന്ന്. അതിന് മൂലംകുഴിയിൽ സഹദേവൻ എന്ന പൂർണ രൂപവും ഉണ്ടായി. ഇതിനൊരു രണ്ടാം ഭാഗം ഉണ്ടാവണം എന്ന ആഗ്രഹമുണ്ട്. എന്നാൽ ആദ്യ ഭാഗത്തിന്റെ കഥ എഴുതിയ ഉദയ കൃഷ്ണയും സിബി കെ. തോമസും ഇപ്പോൾ രണ്ടായിട്ടാണ് എഴുതുന്നത്. പിന്നെ ഞാൻ ഇപ്പോൾ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതിനാൽ സംവിധാനത്തിലേക്ക് പെട്ടെന്നൊരു ചുവടുമാറ്റം പ്രയാസമാണ്. – ജോണി ആന്റണി
Read Moreവനത്തിനുള്ളിൽ 40 ദിവസം കെട്ടിയിട്ട അമേരിക്കൻ വനിതയെ രക്ഷപ്പെടുത്തി; തമിഴ്നാട്ടുകാരനായ ഭർത്താവിനെതിരേ വധശ്രമത്തിന് കേസ്
മഹാരാഷ്ട്രയിലെ വനത്തിനുള്ളിൽ ചങ്ങലകൊണ്ട് മരത്തിൽ ബന്ധിച്ചനിലയിൽ കണ്ടെത്തിയ അമേരിക്കൻ വനിതയെ രക്ഷപ്പെടുത്തി. ചെന്നൈയിൽ താമിസിക്കുന്ന ലളിത കായി കുമാറി (50) നെയാണ് സിന്ധുദുർഗ് ജില്ലയിലെ വനത്തിൽ ബന്ധിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ഭർത്താവിനെതിരേ വധശ്രമത്തി നു കേസെടുത്തു. നാൽപ്പതു ദിവസമായി ഇവർ വനത്തിനുള്ളിൽ കഴിയുകയായിരുന്നു. രാത്രി വനത്തിൽനിന്നു സ്ത്രീയുടെ കരച്ചിൽ കേട്ടതായി സോനുർലി ഗ്രാമത്തിലെ ആട്ടിടയൻ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി. അമേരിക്കൻ പാസ്പോർട്ടിന്റെ കോപ്പിയും തമിഴ്നാട് അഡ്രസിലുള്ള ആധാർ കാർഡും ഇവരിൽനിന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കുടുംബ വഴക്കിനെത്തുടർന്ന് തമിഴ്നാട് സ്വദേശിയായ ഭർത്താവ് സ്ത്രീയെ വനത്തിൽ കെട്ടിയിട്ടതെന്നാണു പോലീസിനു ലഭിച്ച പ്രാഥമിക വിവരം. ലളിത മാനസികപ്രശ്നങ്ങൾ കാണിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. ലളിതയ്ക്കു കൃത്യമായ മൊഴി നൽകാൻ കഴിയുന്നില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
Read Moreനടുങ്ങിവിറച്ച് വയനാട്; ജില്ലയിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം; മരണ സംഖ്യ 44; നിരവധി പേര് മണ്ണിനടിയില്‍; ഉറ്റവരെ കാണാതെ നിലവിളിച്ച് ഒറ്റപ്പെട്ടുപോയവർ
കൽപ്പറ്റ: വയനാട് കണ്ടതിൽ വച്ചേറ്റവും ജീവഹാനിയുണ്ടാക്കിയ ഉരുൾപൊട്ടലാണ് ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി ചൂരൽമല പുഞ്ചിരിമട്ടത്തുണ്ടായത്. 2019 ഓഗസ്റ്റ് എട്ടിന് രാത്രിയിൽ മേപ്പാടി പുത്തുമല പച്ചക്കാടുണ്ടായ ഉരുൾപൊട്ടലിൽ 17 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. അതിൽ അഞ്ചുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട മുണ്ടക്കൈയിലും സമീപപ്രദേശമായ ചൂരല്‍മലയിലും ഇന്നു പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 44 പേർ മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. നിരവധി പേര് മണ്ണിനടിയില്‍ പുതഞ്ഞിട്ടുണ്ടാകുമെന്നാണ് നിഗമനം. തങ്ങളുടെ ഉറ്റവർ മണ്ണിനടിയിൽ ഇനിയും ഉണ്ടെന്നാണ് അവിടെ ഒറ്റപ്പെട്ടുപോയവർ പങ്കുവയ്ക്കുന്ന വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ഭീതിയിലാണ് അധികൃതർ. ചൂരൽമല ടൗണിനു സമീപത്തുള്ള കോണ്‍ക്രീറ്റ് പാലം ഉരുൾപൊട്ടലിൽ തകർന്നതിനാൽ അട്ടമല, മുണ്ടക്കൈ ഭാഗത്തേക്കു രക്ഷാപ്രവർത്തകർക്കു പോകാൻ കഴിഞ്ഞിട്ടില്ല. മുണ്ടക്കൈ, അട്ടമല, ചൂരൽമല ഡിവിഷനുകൾ പൂർണമായും ഒറ്റപ്പെട്ടു. അവിടെയുള്ള നിരവധി വീടുകൾ ഒഴുകിപ്പോയി. രക്ഷാപ്രവർത്തകർക്ക് അങ്ങോട്ടു കടന്നുചെല്ലാൻ സാധിച്ചാൽ മാത്രമേ…
Read Moreമോഷ്ടിക്കാൻ കയറിയ വീട്ടിൽ കിടന്നുറങ്ങി: പോലീസ് വിളിച്ചുണർത്തി കള്ളനെ അറസ്റ്റ് ചെയ്തു
മോഷണത്തിനിടെ മദ്യലഹരിയിൽ ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരാണു സംഭവം. കാട്ടൂർ രാംനഗറിലെ നെഹ്റു സ്ട്രീറ്റിലുള്ള വീട്ടിൽ പട്ടാപ്പകലാണു മോഷ്ടാവ് കയറിയത്. വീട്ടുകാർ പുറത്തുപോയ തക്കം നോക്കിയായിരുന്നു മോഷണശ്രമം. മദ്യലഹരിയിലായിരുന്ന കള്ളൻ സ്വർണാഭരണങ്ങളും പണവും വിലപിടിച്ച വസ്തുക്കളും തെരയുന്നതിനിടെ ഉറങ്ങിപ്പോകുകയായിരുന്നു. കിടപ്പുമുറിയിലെ ബെഡിലാണ് ഇയാൾ ഉറങ്ങിയത്. മണിക്കൂറുകൾക്കുശേഷം ഗൃഹനാഥൻ തിരിച്ചെത്തിയപ്പോൾ വീടു തുറന്നുകിടക്കുന്നതു കണ്ടു. ഉടൻതന്നെ സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്തു പരിശോധിച്ചപ്പോൾ ഒരാൾ ഉറങ്ങിക്കിടക്കുന്നതാണു കണ്ടത്. ഉടൻ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മോഷ്ടാവിനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreഒരെണ്ണം തോളിൽ, മറ്റൊന്ന് കൈയിൽ: ഒരേസമയം ഭാരമേറിയ രണ്ട് ട്രേകൾ ചുമന്ന് വെയിറ്റർ; വീഡിയോ വൈറൽ
ഭാരമേറിയ ഭക്ഷണത്തിന്റെ ഒരു ട്രേ കൊണ്ടുപോകുന്നത് വെല്ലുവിളിയാകാം. എന്നാൽ വൈറലായ ഒരു വീഡിയോയിൽ വെയിറ്റർ വിദഗ്ധമായി രണ്ട് ഭാരമുള്ള ട്രേകൾ ഒരേസമയം ബാലൻസ് ചെയ്യുന്നതായി കാണിക്കുന്നു. വെയിറ്റർ രണ്ട് ട്രേകളും എടുത്ത് ഒരെണ്ണം തോളിൽ വയ്ക്കുകയും മറ്റൊന്ന് തന്റെ എതിർ കൈയിൽ പിടിക്കുകയും ചെയ്തു. പടികൾ പോലും കയറുന്നത് ഈ ട്രേകളും കൈയിൽ പിടിച്ചുകൊണ്ടാണ്. ഈ പ്രവൃത്തി അദ്ദേഹത്തിന്റെ ബാലൻസിംഗ് കഴിവുകൾ മാത്രമല്ല, ശക്തിയും എടുത്തുകാണിക്കുന്നു. ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ 3 ലക്ഷത്തിലധികം ലൈക്കുകൾ നേടി. ഏത് റെസ്റ്റോറന്റിൽ നിന്നാണ് വീഡിയോ എടുത്തതെന്ന് വ്യക്തമല്ല. കമൻ്റുകളിൽ വെയിറ്ററുടെ കഴിവിനെ ആളുകൾ പ്രശംസിച്ചു. എന്നാൽ മറ്റ് പലരും ഭാരമുള്ള രണ്ട് ട്രേകൾ ഒരേസമയം കൊണ്ടുപോകുന്നത് അനാവശ്യവും അപകടകരവുമാണെന്നും വാദിച്ചു. എല്ലാ ദിവസവും ഈ കഠിനമായ ജോലി ചെയ്യുന്നത് ഒരാളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും പലരും ചൂണ്ടിക്കാട്ടി. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക്…
Read Moreആയിരത്തിൽ നിന്ന് മുന്നൂറിലേക്ക് കൂപ്പുകുത്തി; കൊക്കോ കര്‍ഷകര്‍ ആശങ്കയില്‍
കോട്ടയം: വിലയിലെ അസ്ഥിരത കൊക്കോ കര്‍ഷകര്‍ക്കു തിരിച്ചടിയായി. മേയില്‍ കിലോയ്ക്ക് 1,070 രൂപയിലേക്ക് ഉയര്‍ന്ന ഉണക്ക കൊക്കോക്കുരു വില 300 രൂപയിലേക്ക് ഇടിഞ്ഞു. 400 രൂപയ്ക്കു മുകളില്‍ വ്യാപാരം നടന്ന പച്ചക്കൊക്കോയുടെ ഇപ്പോഴത്തെ വില 70 രൂപ. വന്‍കിട കമ്പനികള്‍ വിപണി വിട്ടതോടെയാണ് കൊക്കോയ്ക്ക് തിരിച്ചടിയായത്. കൊക്കോയുടെ റിക്കാര്‍ഡ് വിലക്കുതിപ്പില്‍ പ്രതീക്ഷവച്ച ഒട്ടേറെ കര്‍ഷകര്‍ റബര്‍ ഒഴിവാക്കി ഇക്കൊല്ലം കൊക്കോ നട്ടു. ഒരു വിഭാഗം കര്‍ഷകര്‍ കര്‍ണാടകത്തിലും കൊക്കോ കൃഷി തുടങ്ങി. നോക്കി നില്‍ക്കെ കൊക്കോ വില താഴുകയും റബറിന് വില കയറുകയും ചെയ്തു. അതേസമയം വിദേശ വിപണിയില്‍ ഡിമാര്‍ഡ് വര്‍ധിച്ചാല്‍ വില ഇനിയും കയറുമെന്നാണ് സൂചന. ചോക്ലേറ്റ് വിപണി സാധ്യത മുന്‍നിറുത്തിയാല്‍ ഉണക്കക്കൊക്കോയ്ക്ക് 500 രൂപ സ്ഥിരമായി ലഭിക്കേണ്ടതാണ്. മാത്രവുമല്ല പ്രമുഖ ഉത്പാദകരാജ്യങ്ങളായ ഘാന, ഐവറികോസ്റ്റ് എന്നിവിടങ്ങളില്‍ ഈ സീസണില്‍ ഉത്പാദനം കുറവുമാണ്. വാനില, കൊക്കോ…
Read Moreഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും; പിണറായി വിജയൻ
തിരുവനന്തപുരം: ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (എംഇജി) ബംഗുളൂരിൽ നിന്നാണ് എത്തുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും. റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.
Read More