ചങ്ങനാശേരി: തൊഴില്‍ സ്ഥലത്തെ സ്ത്രീകളുടെ പരാതികള്‍ പരിശോധിക്കുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി പലയിടത്തും നിയമപ്രകാരമല്ല രൂപീകരിച്ചിട്ടുള്ളതെന്ന് വനിതാ കമ്മീഷന് അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്. ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ അന്തസിനെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്ന പ്രശ്നങ്ങള്‍ തൊഴില്‍ സ്ഥലത്ത് നേരിടേണ്ടി വന്നാല്‍ അത്തരം പരാതികള്‍ പോഷ് ആക്ട് അനുശാസിക്കുന്ന പ്രകാരം ഇന്റേണല്‍ കമ്മിറ്റി പരിശോധിക്കണമെന്നാണ് നിയമം. ചിലയിടത്ത് ഇന്റേണല്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്സണായി സ്ത്രീക്കു പകരം പുരുഷനെ നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഏറ്റവും സീനിയറായ വനിതാ ഉദ്യോഗസ്ഥയാണ് ഇന്റേണല്‍ കമ്മിറ്റിയുടെ അധ്യക്ഷയാകേണ്ടതെന്നാണ് നിയമം. പരാതിക്കാരി തന്നെ സീനിയറായ ഉദ്യോഗസ്ഥയാണെങ്കില്‍ അവരുടെയും ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥയാകണം കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍ ആകേണ്ടത്. എതിര് കക്ഷിക്കെതിരേ മൊഴി കൊടുക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്നതു മൂലം പരാതിക്കാരിയെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയും ചില സ്ഥലങ്ങളില്‍ ഉണ്ട്. ഇന്റേണല്‍ കമ്മിറ്റിയില്‍…
Read MoreDay: July 30, 2024
വെനസ്വേലയിൽ മൂന്നാമതും മഡുറോ; വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം
കാരക്കാസ്: തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നിക്കോളസ് മഡുറോ തുടർച്ചയായ മൂന്നാം തവണയും പ്രസിഡന്റ്. തെരഞ്ഞെടുപ്പിൽ 51.2 ശതമാനം വോട്ടുനേടിയാണ് സോഷ്യലിസ്റ്റ് പിഎസ്യുവി പാർട്ടി നേതാവ് മഡുറോ വിജയിച്ചത്. സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി എഡ്മണ്ടോ ഗോൺസാലസിന് 44 ശതമാനം വോട്ടുലഭിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ, വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. പുറത്തുവന്ന തെരഞ്ഞെടുപ്പു ഫലം വിശ്വസിക്കാൻ പ്രയാസമാണെന്നു ചിലി ഇടത് നേതാവ് ഗബ്രിയേൽ ബോറിക് പറഞ്ഞു. വെനസ്വേലയിലെ ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കുന്നതല്ല ഫലമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ടോക്കിയോയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടാനുള്ള കാലതാമസത്തെ ന്യായീകരിച്ച് മഡുറോ രംഗത്തെത്തി. രാജ്യത്തിന്റെ വിദേശ ശത്രുക്കൾ വോട്ടിംഗ് സംവിധാനം ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി മഡുറോ ആരോപിച്ചു. രാജ്യത്തെ സമാധാനം തകർക്കാൻ ശ്രമിക്കുന്നത് ഇതാദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പോളിംഗ് സ്റ്റേഷനുകളിൽനിന്നുള്ള റിപ്പോർട്ടുകൾ…
Read Moreലബനനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലബനനിൽ ഇസ്രേലി സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടു. ഒരു കുട്ടിയടക്കം മൂന്നു പേർക്ക് പരിക്കേറ്റു. തെക്കൻ ലെബനൻ പട്ടണങ്ങളായ മെയ്സ് അൽ-ജബലിനും ഷഖ്റയ്ക്കും ഇടയിൽ തിങ്കളാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ഒരു കാറിനെയും ബൈക്കിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിലെ യുദ്ധം ആരംഭിച്ചതിനു ശേഷം ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം ഇതോടെ 383 ആയി
Read Moreആധിപത്യം സ്ഥാപിക്കൽ വേണ്ട; ചൈനയെ താക്കീത് ചെയ്ത് ക്വാഡ്
ടോക്കിയോ: ഒരു രാജ്യവും മറ്റൊരു രാജ്യത്തിനു മേൽ ആധിപത്യം സ്ഥാപിക്കാത്ത മേഖലയ്ക്കായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് ക്വാഡ്. സ്വതന്ത്രവും തുറന്നതുമായ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം ഉയർത്തിപ്പിടിക്കാനും സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ, പരമാധികാരം എന്നിവയെ മാനിക്കാനും ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ആഹ്വാനം ചെയ്തു. ചൈനയെ പേരെടുത്ത് പരാമർശിക്കാതെ കിഴക്കൻ, ദക്ഷിണ ചൈനാ കടലിലെ സ്ഥിതിഗതികളിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാർ ഉത്കണ്ഠ രേഖപ്പെടുത്തി. ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതി മാറ്റാൻ ശ്രമിക്കുന്ന ഏകപക്ഷീയമായ നടപടികളോട് ക്വാഡിന്റെ എതിർപ്പ് ആവർത്തിക്കുകയും ചെയ്തു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ജാപ്പനീസ് വിദേശകാര്യമന്ത്രി യോകോ കമികാവ, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ് എന്നിവരാണ് ഉച്ചകോടിൽ പങ്കെടുത്തത്.
Read Moreപൊരുതി നിന്നു, ഹോക്കിയിൽ ഇന്ത്യക്കു സമനില
പാരീസ്: 2024 പാരീസ് ഒളിന്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ സമനില പൊരുതി സ്വന്തമാക്കി. മത്സരം അവസാനിക്കാൻ ഒരു മിനിറ്റും 54 സെക്കൻഡും മാത്രം ബാക്കിനിൽക്കേയായിരുന്നു അർജന്റീനയ്ക്ക് എതിരായ ഇന്ത്യയുടെ സമനില ഗോൾ. ഇതോടെ പൂൾ ബിയിൽനിന്ന് ക്വാർട്ടർ ഫൈനൽ പ്രതീക്ഷ ഇന്ത്യ സജീവമാക്കി നിലനിർത്തി. മത്സരത്തിന്റെ 22-ാം മിനിറ്റിൽ ലൂക്കാസ് മാർട്ടിനെസിന്റെ ഗോളിൽ അർജന്റീന മുന്നിൽ. ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് പന്തു തടയാനായി തന്റെ വലതു കൈ നീട്ടിയെങ്കിലും ഫലമുണ്ടായില്ല. വലയുടെ വലത് കോണിൽ പന്തെത്തി. ആദ്യപകുതിയിൽ ഗോൾ മടക്കാൻ ഇന്ത്യക്കു സാധിച്ചില്ല. രണ്ടാം പകുതിയിലും അർജന്റീനയുടെ പ്രതിരോധം കടുകട്ടിയായി തുടർന്നു. എന്നാൽ, 59-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ഇന്ത്യക്കു സമനില സമ്മാനിച്ച ഗോൾ നേടി. അതോടെ ഇന്ത്യയുടെ ശ്വാസം നേരേവീണു. പൂൾ ബിയിലെ ആദ്യമത്സരത്തിൽ ഇന്ത്യ 3-2നു ന്യൂസിലൻഡിനെ കീഴടക്കിയപ്പോഴും ഹർമൻപ്രീത്…
Read Moreആരെങ്കിലും ഓടിവരണേ… എന്നെ രക്ഷിക്കണേ… വയനാട്ടിലെ ഉരുൾപൊട്ടലിൽ ചെളിയിൽ പുതഞ്ഞ് കിടക്കുന്ന മനുഷ്യൻ; കരളയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഇതില്‍ രണ്ടു പേര് കുട്ടികളാണ്. സ്ഥലത്ത് മലവെള്ളപ്പാച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണ്. മുണ്ടക്കൈ നിന്ന് ഏറ്റവും ഹൃദയഭേദകമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആർത്തലച്ച് പെയ്യുന്ന മഴയിൽ ജീവന്റെ രക്ഷയ്ക്കായി കേഴുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കുത്തി ഒലിച്ചു വരുന്ന വെള്ളത്തോടൊപ്പം ചെളിയും അടിഞ്ഞ് കൂടുന്നതിനാൽ അദ്ദേഹത്തിന് രക്ഷപെടാൻ ബുദ്ധിമുട്ടാണ്. ചെളിയിൽ കിടന്ന് അദ്ദേഹം രക്ഷയ്ക്കായ് കേഴുന്നത് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. അദ്ദേഹത്തെ രക്ഷപെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ് അതേസമയം, മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ പാലം തകര്‍ന്നു. നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 33 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. മുണ്ടക്കൈയില്‍ മാത്രം നാനൂറോളം കുടുംബങ്ങളാണുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍…
Read Moreവയനാട് ചൂരല്‍മലയിൽ ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിന്റെ നടുക്കുന്ന ദൃശ്യങ്ങൾ…
ആശുപത്രിയിലെത്താൻ സാഹസികത: ജലനിരപ്പ് ഉയർന്ന അരുവി മുറിച്ചുകടന്ന് വയോധികയെ കരയിലെത്തിച്ചത് കലത്തിൽ ഇരുത്തി
അതിശക്തമായ മഴയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം നാശം വിതച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് രക്ഷപ്പെടുക എന്നത് സാഹസികമായ കാര്യം തന്നെയാണ്. സമാനമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അരുവി മുറിച്ചു കടന്ന് വയോധികയെ കരയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന കുടുംബത്തിന്റെ വീഡിയോയാണ് ഇത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ പെഡ ബയാലു മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ജാമിഗുഡ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു പ്രായമായ സ്ത്രീക്ക് അസുഖം വന്നതിനാൽ അടിയന്തിരമായി ആശുപത്രിയിൽ പോകേണ്ടിവന്നു. നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് ഗ്രാമം ജില്ലയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടതിനാൽ അവർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. അലുമിനിയത്തിന്റെ കൂറ്റൻ പാചക പാത്രവുമായി ഒരാൾ വന്ന് ആ സ്ത്രീയെ കലത്തിനുള്ളിൽ ഇരുത്തി കലം അരുവിയിലേക്ക് കൊണ്ടുപോകുന്നു. തുടർന്ന് പാത്രവുമായി നീന്തുകയും വളരെ ബുദ്ധിമുട്ടി അരുവി മുറിച്ചുകടക്കുകയും ചെയ്യുന്നു.…
Read Moreടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹന് ബൊപ്പണ്ണ
പാരീസ്: ഇന്ത്യയുടെ ടെന്നീസ് താരം രോഹന് ബൊപ്പണ്ണ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒളിമ്പിക്സിലെ തോല്‍വിക്കു പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. പുരുഷ ഡബിള്‍സ് ഓപ്പണിംഗ് റൗണ്ടില്‍ ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍-ജെല്‍ മോന്ഫില്സിനോട് ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബൊപ്പണ്ണയുടെ വിരമിക്കല്‍ പ്രഖ്യാപനം. പാരീസ് ഒളിമ്പിക്സിലെ മത്സരം രാജ്യത്തിനായുള്ള തന്റെ അവസാന മത്സരമാണെന്ന് ബൊപ്പണ്ണ വ്യക്തമാക്കി. ഇത് തീര്‍ച്ചയായും രാജ്യത്തിനായുള്ള അവസാന മത്സരമായി മാറും. ഞാന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഇടംതന്നെ വലിയ ബോണസാണ്. രണ്ട് പതിറ്റാണ്ടോളം ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 2002 ല്‍ അരങ്ങേറ്റം കുറിച്ച എനിക്ക് ഇപ്പോഴും ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുന്നു. അതില്‍ അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്ന് ബൊപ്പണ്ണ പറഞ്ഞു. പുരുഷ ഡബിള്‍സ് ഓപ്പണിംഗ് റൗണ്ടില്‍ ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍-ജെല്‍ മോന്ഫില്സിനോട് ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബൊപ്പണ്ണയുടെ വിരമിക്കല്‍ പ്രഖ്യാപനം.…
Read Moreഷൂട്ടിങ്ങിൽ വീണ്ടും മെഡൽ പ്രതീക്ഷ; മനു ഭാകറും സരബ്ജോത് സിംഗും ഇന്ന് ഇറങ്ങും
പാരീസ്: ഒളിന്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കു വീണ്ടും മെഡൽ പ്രതീക്ഷ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ വെങ്കല പോരാട്ടത്തിന് മനു ഭാകറും സരബ്ജോത് സിംഗ് സഖ്യം യോഗ്യത നേടി. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യൻ താരങ്ങൾക്ക് സ്വർണ മെഡൽ പോരാട്ടം നഷ്ടമായത്. യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ സഖ്യം മൂന്നാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ദക്ഷിണകൊറിയയാണ് ഇന്ത്യൻ താരങ്ങളുടെ എതിരാളികൾ. ഒ യെ ജിന്നും ലീ വോൻ ഹോയും ഇന്ത്യൻ താരങ്ങൾക്കെതിരെ മത്സരിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് വെങ്കല മെഡൽ പോരാട്ടം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിംഗിൽ മനു ഭാകർ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയിരുന്നു.
Read More