വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കും ഭക്ഷണം ഒരുക്കി നൽകു മെന്ന് ഷെഫ് സുരേഷ് പിള്ള

കൽപ്പറ്റ: വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവരുമായി ആയിരത്തോളംപേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്‍റിൽ ഭക്ഷണം ഒരുക്കുമെന്ന് ഷെഫ് സുരേഷ് പിള്ള. ഭക്ഷണം അവിടേക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… പ്രിയരേ, വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കുമായി ആയിരത്തോളംപേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്‍റിൽ ഭക്ഷണം ഒരുക്കുകയാണ്…! അവിടെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണ്. ബന്ധപ്പെടേണ്ട നമ്പർ Noby 91 97442 46674 Aneesh +91 94477 56679  

Read More

ചൂരൽമലയിലെ ഉരുൾപ്പൊട്ടൽ; പോത്തുകല്ലിലെ പുഴയിലൂടെ ഒഴുകിയെത്തിയത് മൂന്ന് വയസ് തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹം

മലപ്പുറം: മലപ്പുറം പോത്തുകല്ലിലെ കുത്തിയൊഴുകുന്ന പുഴയിൽ മൂന്നുവയസുള്ള കുട്ടിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തി. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അപകടത്തിൽപ്പെട്ടതാകാമെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഉരുൾ പൊട്ടലിൽ ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. മുണ്ടക്കൈയിൽ പുലര്‍ച്ചെ ഒന്നിനും നാലിനുമാണ് ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലേക്ക് തിരിച്ചു.

Read More

പുഴ മുറിച്ചു കടക്കവെ ഒഴുക്കിൽപ്പെട്ട് കാട്ടാനക്കുട്ടികൾ; രക്ഷകരായി കാട്ടാനക്കൂട്ടം

നിലമ്പൂര്‍: ശക്തമായ മഴയില്‍ പുഴകളില്‍ ജലനിരപ്പ് കൂടുന്നതിനിടെ കരിമ്പുഴയുടെ രണ്ടു ഭാഗങ്ങളില്‍ കാട്ടാനകള്‍ ഒഴുക്കിൽപ്പെട്ടു. കരിമ്പുഴ മുറിച്ചുകടക്കുന്നതിനിടെ നെടുങ്കയത്തെ കയത്തില്‍ അകപ്പെട്ട കാട്ടാനക്കുട്ടികളെ കൂടെയുണ്ടായിരുന്ന കാട്ടാനകള്‍തന്നെ സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് സംഭവം. നെടുങ്കയം ബാംഗ്ലാവിന്‍റെ ഭാഗത്തുനിന്ന് മൂന്ന് വലിയ ആനകളും രണ്ട് കുട്ടിയാനകളും കരിമ്പുഴ മുറിച്ചു കടക്കുകയായിരുന്നു. പുഴയില്‍ ശക്തമായ ഒഴുക്കിനിടെ കുട്ടിയാനകള്‍ ഒഴുക്കിൽപ്പെടുകയും കയത്തില്‍ അകപ്പെട്ടു. ഉടനെ മറ്റ് ആനകള്‍ ഏറെ സാഹസികമായി കുട്ടിയാനകളെ രക്ഷിക്കുകയായിരുന്നു. കുട്ടിയാനകള്‍ ഉള്‍പ്പെടെയുള്ള ആനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ് നെടുങ്കയം ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. ആനക്കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടാല്‍ രക്ഷപ്പെടുത്താനുള്ള മുഴുവന്‍ സജ്ജീകരണങ്ങളുമായി വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് കരിമ്പുഴയില്‍ പാലാങ്കര പാലത്തിനു സമീപം കാട്ടാന ഒഴുക്കില്‍പ്പെട്ടത്. അരമണിക്കൂറോളം പുഴയില്‍ കുടങ്ങിയ കാട്ടാന ഒടുവില്‍ സാഹസികമായി നീന്തി രക്ഷപ്പെട്ട്…

Read More

അമീബിക് മസ്തിഷ്‌ക ജ്വരം: അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 12കാരന്‍ രോഗമുക്തനായി

കൊച്ചി: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ പാടൂര്‍ സ്വദേശി അജ്‌സല്‍ (12) രോഗമുക്തനായി വീട്ടിലേക്കു മടങ്ങി. വെങ്കിടങ്ങ് പാടൂര്‍ വാണീവിലാസം യുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അജ്‌സല്‍. പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുട്ടി രോഗമുക്തി നേടിയതായി ചികിത്സയ്ക്കു നേതൃത്വം നല്‍കിയ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയന്‍ പറഞ്ഞു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോ. പ്രഫസര്‍ ഡോ. വൈശാഖ് ആനന്ദ്, പീഡിയാട്രിക് പള്‍മനറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. സജിത് കേശവന്‍, ഡോ. ഗ്രീഷ്മ ഐസക്, ഡോ. എന്‍.ബി. പ്രവീണ എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയെ ചികിത്സിച്ചത്. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് പനിയെത്തുടര്‍ന്ന് അജ്‌സലിനെ പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പനി കൂടിയതോടെ പിറ്റേന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പിന്നീട് തൃശൂര്‍…

Read More

വയനാടിനെ നടുക്കി ഉരുൾപൊട്ടൽ: 19 മരണം സ്ഥിരീകരിച്ചു; രക്ഷാദൗത്യത്തിന് സൈന്യമെത്തും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി. സിദ്ദിഖ് എംഎൽഎ വ്യക്തമാക്കി. രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സുളൂരിൽ നിന്നും എത്തും. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. മുണ്ടക്കൈ അട്ടമല ചൂരൽമല ഭാഗങ്ങളിലാണ് ദുരന്തം ഉണ്ടായിരിക്കുന്നത്.

Read More

സംസ്ഥാനത്ത് തീവ്രമഴ തുടരുന്നു; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് അറിയിപ്പ്. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം,ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതതു ജില്ലകളിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 2 വരെ സംസ്ഥാനത്താകെയും 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

മുണ്ടക്കൈ ഉരുള്‍പൊട്ടൽ: മരണസംഖ്യ ഉയരുന്നു, മരിച്ചവരില്‍ 2 കുട്ടികളും; അട്ടമലയിൽ വീടുകള്‍ ഒലിച്ചുപോയി

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്. സ്ഥലത്ത് മലവെള്ളപ്പാച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാക്കുകയാണ്. മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ പാലം തകര്‍ന്നു. നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 33 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. മുണ്ടക്കൈയില്‍ മാത്രം നാനൂറോളം കുടുംബങ്ങളാണുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്കൂള്‍ ഒലിച്ചുപോയി. അതേസമയം, അപകടത്തില്‍പെട്ടവരുടെ ചികിത്സ ഉറപ്പാക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അപകടം നടന്ന ഭാഗത്ത് നിരവധി ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്. അട്ടമല ഭാഗത്ത് ഉള്‍പ്പെടെയാണ് ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ താമസിച്ചിരുന്ന വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ കാണാതായതായി വിവരം ഉണ്ട്. ചൂരല്‍മലയിലെ ഹോം സ്റ്റേയില്‍ താമസിച്ച രണ്ട് ഡോക്ടര്‍മാരെയും കാണാതായതായി വിവരമുണ്ട്. ഇന്ന്…

Read More

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നാം പ്രതിക്ക് ജാമ്യം, പഠനാവശ്യം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്

കൊച്ചി: കൊല്ലം ഓയൂരില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്ന അനുപമയുടെ ആവശ്യം പരിഗണിച്ചാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അനുപമ ബംഗളൂരുവില്‍ എല്‍എല്‍ബി കോഴ്‌സിനു ചേരാനാണ് ഒരുങ്ങുന്നത്. എല്ലാ മാസവും മൂന്നാം ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും മറ്റാവശ്യങ്ങള്‍ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കരുതെന്നും ഹര്‍ജിക്കാരിയോടു നിര്‍ദേശിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നുമാണ് മറ്റ് ഉപാധികള്‍. 2023 നവംബര്‍ 27ന് സഹോദരനൊപ്പം ട്യൂഷന് പോയിരുന്ന ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. അനുപമയുടെ പിതാവ് മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍, അമ്മ അനിത എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികള്‍ പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. ഡിസംബര്‍…

Read More