മധുര മീനാക്ഷി ക്ഷേത്രത്തിലുണ്ടായ ദുരനുഭവം പറഞ്ഞ് നമിത; മാപ്പ് പറഞ്ഞ് തമിഴിനാട് ദേവസ്വം മന്ത്രി

മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം സന്ദർശിച്ചപ്പോൾ ഹിന്ദുവാണെന്നതിന്‍റെ തെളിവ് നൽകാൻ തന്നോട് ആവശ്യപ്പെട്ടതായി നടിയും ബിജെപി നേതാവുമായ നമിത ആരോപിച്ചു. തിങ്കളാഴ്ചയാണു സംഭവം. ക്ഷേത്രം സന്ദർശിക്കുന്നതിൽനിന്ന് ഒരു ക്ഷേത്ര ഉദ്യോഗസ്ഥൻ തന്നെ തടഞ്ഞുവെന്ന് അവർ ആരോപിച്ചു. ആദ്യമായി, എന്‍റെ സ്വന്തം രാജ്യത്തും എന്‍റെ സ്വന്തം സ്ഥലത്തും എനിക്ക് ഒരു ഹിന്ദുവാണെന്ന് തെളിയിക്കേണ്ടതിന്‍റെ ആവശ്യം എനിക്ക് വന്നിരിക്കുന്നു. വളരെ പരുഷമായാണ് അഹങ്കാരിയായ ഉദ്യോഗസ്ഥനും അയാളുടെ സാഹായിയും പെരുമാറിയത്- നമിത ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ പറഞ്ഞു. തമിഴ്നാട് ദേവസ്വം മന്ത്രിയെ അഭിസംബോധന ചെയ്ത് വീഡിയോയും നമിത തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അവിടെയുണ്ടായിരുന്ന ഒരു പൊലീസ് സംഘം തനിക്ക് ദര്‍ശനം ഒരുക്കി നല്‍കിയെന്നും നമിത പറയുന്നു. താനും ഭര്‍ത്താവും ജന്മാഷ്ഠമി ആഘോഷിക്കാനാണ് മധുരയില്‍ പോയത് എന്നും നമിത വീഡിയോയിൽ പറയുന്നുണ്ട്. നമിതയുടെ പോസ്റ്റിന് അടിയില്‍ പലരും…

Read More

വെമ്പായം പഞ്ചായത്ത് ഓഫീസിൽ തീപിടിത്തം: ഓവർസീയറുടെ കാര്യാലയം പൂർണമായും കത്തി നശിച്ചു

വെമ്പായം: വെമ്പായം പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം. ഓവർസീയറുടെ കാര്യാലയം പൂർണമായും കത്തി നശിച്ചു.ഇന്ന് പുലർച്ചെ നാലിനാണ് വേറ്റിനാട് പ്രവർത്തിക്കുന്ന ഓഫീസിൽ തീയും പുകയും ഉയരുന്നത് സമീപത്ത് റബർ ടാപ്പിംഗിന് എത്തിയവരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയ അഗ്നി രക്ഷാസേനാംഗങ്ങൾ തീ അണയ്ക്കുകയായിരുന്നു. ഓഫീസ് റൂമിൽ ഉണ്ടായിരുന്ന ഫയലുകൾ ഉൾപ്പെടെയുള്ളവ പൂർണമായും കത്തി നശിച്ചു.ചുവരുകൾ വിണ്ട് കീറി നിലം പൊത്താറായ നിലയിലാണ്. ഷോട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ കെട്ടിടത്തിനോട് ചേർന്നുള്ള പ്രധാന ഓഫീസ് കെട്ടിടത്തിലേക്കും ആശുപത്രിയകെട്ടിടത്തിലേക്ക്ക്കും തീ പടരാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കുന്നതിന് കാരണമായി.

Read More

പാൽ ചുരത്താതെ പൈക്കൾ… ഓണമുണ്ണാൻ പച്ചക്കറിയും ഇലയും മാത്രമല്ല ഇനി പാലും അന്യസംസ്ഥാനത്ത് നിന്ന് വരണം; 1.25 കോടി ലിറ്റര്‍ പാൽ വാങ്ങാനൊരുങ്ങി മില്‍മ 

കോട്ടയം: പൊന്നോണത്തിന് വേണ്ടതിന്‍റെ പകുതിപോലും പാല്‍ നാട്ടിലെ പശുക്കള്‍ ചുരത്തില്ല. തൈരിനും മോരിനും പായസത്തിനുമൊക്കെ ഈ ഓണത്തിനും അയല്‍ സംസ്ഥാനങ്ങളിലെ പാലിനെ ആശ്രയിച്ചേ തീരൂ. കടുത്ത വേനലില്‍ പശുവളര്‍ത്തല്‍ കര്‍ഷകര്‍ ഉപേക്ഷിച്ചതിനാലും ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനാലും പാലിന്‍റെ അളവ് കുറഞ്ഞുവരികയാണ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളില്‍ നിന്ന് 1.25 കോടി ലിറ്റര്‍ പാല്‍ ഓണത്തിന് വാങ്ങാനാണ് മില്‍മയുടെ തീരുമാനം. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലാണ് അധികം പാല്‍ വേണ്ടി വരിക. ആവശ്യമെങ്കില്‍ കൂടുതല്‍ പാല്‍ എത്തിക്കാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.11-12 ലക്ഷം ലിറ്ററാണ് സംസ്ഥാനത്തെ പ്രതിദിന പാല്‍ ഉത്പാദനം. ഉപഭോഗം 18.50 ലക്ഷം ലിറ്ററും. ഈ സാഹചര്യത്തില്‍ 6-7 ലക്ഷം ലിറ്റര്‍ പാല്‍ ദിവസേന മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വാങ്ങണം. ഓണം നാളുകളില്‍ 25 ലക്ഷം ലിറ്റര്‍വരെ വേണ്ടിവരും. പാല്‍ ഉത്പാദനത്തില്‍ ജില്ലയില്‍ 20…

Read More

ഇടവേളകളില്ലാതെ ആരോപണങ്ങൾ: ‘ലൈംഗിക ആരോപണം ഗൂഢാലോചനയുടെ ഭാഗം’; പരാതി നല്‍കി ഇടവേള ബാബു

കൊച്ചി: മാധ്യമങ്ങളിലൂടെ തനിക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ചവര്‍ക്കെതിരേ പരാതിയുമായി നടന്‍ ഇടവേള ബാബു. സംസ്ഥാന പോലീസ് മേധാവിക്കും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷനുമാണ് പരാതി നല്‍കിയത്. താരത്തിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച രണ്ട് സ്ത്രീകള്‍ക്കെതിരേയാണ് പരാതി. ഇമെയില്‍ മുഖേനയാണ് പരാതി അയച്ചിരിക്കുന്നത്. ഗൂഢാലോചനയുടെ ഭാഗമാണ് യുവതികളുടെ ലൈംഗികാരോപണമെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read More

സ്‌പെഷല്‍ ട്രെയിനും അധികം കോച്ചുമായി ഓണത്തിരക്ക് കുറയ്ക്കാൻ റെയിൽവേ; സ്പെഷൻ സർവീസുകൾ ഒരുക്കാതെ കെഎസ്ആർടിസി

കോട്ടയം: ഓണത്തിരക്കിന് ആശ്വാസമായി റെയില്‍വേ മൂന്നു സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനു പുറമെ പ്രധാന ട്രെയിനുകളില്‍ ഒന്നോ രണ്ടോ വീതം അധികം കോച്ചുകളും ഘടിപ്പിക്കും. കൊച്ചുവേളി-ബംഗളൂരു (വിശ്വേശ്വരയ്യ), കൊച്ചുവേളി- ചെന്നൈ (താമ്പരം), കൊച്ചുവേളി- മാംഗളൂരു റൂട്ടുകളിലാണ് വീക്ക്‌ലി സ്‌പെഷല്‍ ആരംഭിച്ചിരിക്കുന്നത്. നിസാമുദ്ദീന്‍, മംഗള, കേരള, ശബരി, ജയന്തി, മലബാര്‍ ഉള്‍പ്പെടെ പത്ത് ട്രെയിനുകള്‍ക്കാണ് അധികം കോച്ചിന് അനുമതിയായിരിക്കുന്നത്. നിലവില്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് നാട്ടിലേക്ക് റിസര്‍വേഷന്‍ കിട്ടില്ല.തിരക്കു പരിഗണിച്ചു കൊച്ചുവേളി -മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 28 വരെ നീട്ടിയിട്ടുണ്ട്. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും. തിരികെ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.40നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ ഏഴിന് മംഗളൂരുവിലെത്തും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍,…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക അന്വേഷണ സംഘം വായിക്കണ്ട; ഹൈക്കോടതി തീരുമാനം വരട്ടെ; ഡിജിപി

തിരുവനന്തപുരം: ചലച്ചിത്രമേഖലയിൽ ഉയർന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് പ്രത്യേക സംഘത്തിന്‍റെ അന്വേഷണപരിധിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ടെന്ന് ഡിജിപി. റിപ്പോർട്ടിന്‍റെ പൂർണരൂപം സർക്കാരിൽ നിന്ന് ആവശ്യപ്പെടേണ്ടന്നാണ് തീരുമാനം. കൂടാതെ അന്വേണസംഘത്തിലെ ഉദ്യോഗസ്ഥർ റിപ്പോർട്ട്‌ വായിക്കേണ്ടെന്നും നിർദേശം നൽകിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ഹൈക്കോടതി തീരുമാനം വന്നശേഷം ഇക്കാര്യത്തിൽ തുടർനടപടിയാവാമെന്നാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തിൽ ഡിജിപി നിർദേശിച്ചത്. രണ്ടു സംഘങ്ങളായി തിരിഞ്ഞ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇരകളുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ഉത്തര-ദക്ഷിണ മേഖലകളായി തിരിച്ച് രണ്ടു വീതം വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരാതി നൽകിയ സ്ത്രീകളുടെ മൊഴിയെടുപ്പു നടത്തുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഭാഗത്ത് ഡിഐജി അജിതാ ബീഗത്തിന്‍റെയും എസ്പി മെറിൻ ജോസഫിന്‍റെയും നേതൃത്വത്തിൽ അന്വേഷണം നടത്തും. തൃശൂർ മുതൽ വടക്കോട്ട് എഐജി ജി.…

Read More

ചരിത്ര നേട്ടവുമായി ജയ് ഷാ ഐസിസി തലപ്പത്ത്

മുംബൈ: ഐസിസി ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലൻഡുകാരനായ ഗ്രെഗ് ബാർക്ലേ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് തൽസ്ഥാനത്തേക്ക് മുപ്പത്തഞ്ചുകാരനായ ജയ് ഷാ എത്തുന്നത്. ഐസിസി ചെയർമാൻ സ്ഥാനത്തിനായി ഓഗസ്റ്റ് 27വരെ നോമിനേഷൻ സമർപ്പിക്കാൻ അവസരമുണ്ടായിരുന്നു. ജയ് ഷാ മാത്രമാണ് നോമിനേഷൻ സമർപ്പിച്ചത്. ഡിസംബർ ഒന്നു മുതലാണ് ജയ് ഷാ ഐസിസി ചെയർമാൻ സ്ഥാനം ഏറ്റെടുക്കുക. ചരിത്ര നേട്ടം ഐസിസി തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ചരിത്രം കുറിച്ചാണ് ജയ് ഷാ സ്ഥാനമേൽക്കുക. ഐസിസിയുടെ തലപ്പത്ത് എത്തുന്ന അഞ്ചാമത് ഇന്ത്യക്കാരൻ എന്ന ജയ് ഷായ്ക്കു സ്വന്തം. ജഗ്‌‌മോഹൻ ഡാൽമിയ, ശരത് പവാർ, എൻ. ശ്രീനിവാസൻ , ശശാങ്ക് മനോഹർ എന്നിവരാണ് മുന്പ് ഇന്ത്യയിൽനിന്ന് ഐസിസി തലപ്പത്ത് എത്തിയവർ.

Read More

അൽ നസറിൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കും

റിയാദ്: പോർച്ചുഗൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ വിരമിക്കൽ പദ്ധതി വെളിപ്പെടുത്തി. മുപ്പത്തൊന്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ജനുവരി മുതൽ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിയിലാണ്. അൽ നസറിനായി 67 മത്സരങ്ങൾ കളിച്ച റൊണാൾഡോ 61 ഗോൾ നേടി, 16 അസിസ്റ്റും നടത്തി. സൗദി പ്രൊ ലീഗിൽ 50 ഗോളും തികച്ചു. അൽ നസറിൽ തന്‍റെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുമെന്നാണ് റൊണാൽഡോ പ്രഖ്യാപിച്ചത്. രണ്ടു മൂന്നു വർഷത്തിനുള്ളിൽ വിരമിക്കില്ലെന്നും, വിരമിച്ചു കഴിഞ്ഞ് പരിശീലകനാകില്ലെന്നും ഒരു അഭിമുഖത്തിൽ റൊണാൾഡോ വ്യക്തമാക്കി.

Read More

യുവനടിയുടെ പരാതി: സിദ്ദിഖിനെതിരേ ബലാത്സംഗക്കുറ്റം; മ്യൂസിയം പോലീസ് കേസെടുത്തു

തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടൻ സിദ്ദിഖിനെതിരെ മ്യൂസിയം പോലീസ് ബലാത്സംഗക്കുറ്റും ചുമത്തി കേസെടുത്തു. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മാസ്ക്കറ്റ് ഹോട്ടലിൽ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് നടി പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിക്ക് ഇ-മെയിൽ മുഖേന നൽകിയ പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. ഇതേ തുടർന്ന് മ്യൂസിയം പോലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പ് 376 (ബലാത്സംഗം,), 509 ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവനടി നേരത്തെ മാധ്യമങ്ങളിലൂടെ സിദ്ദിഖിനെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു രാജി വച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ പോലീസ് നടിയെ വിളിച്ചുവരുത്തി…

Read More

ഐസിസി ട്വന്‍റി-20 വനിതാ ലോകപ്പ്; ഇന്ത്യൻ ടീമിൽ മലയാളികളായ ആശ ശോഭനയും സജന സജീവനും

മുംബൈ: സഞ്ജു സാംസണിനു ശേഷം മലയാളികൾക്ക് ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റ് ജേതാവെന്നു പറയാൻ രണ്ടു താരങ്ങളെ കിട്ടട്ടേ എന്ന ആശംസയുമായി കേരളക്കര. അടുത്ത മാസം ആരംഭിക്കുന്ന വനിതാ ട്വന്‍റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ടു മലയാളികൾ ഇടംനേടിയതോടെയാണിത്. ഒക്‌ടോബർ മൂന്നു മുതൽ 20 വരെ യുഎഇയിൽ നടക്കുന്ന വനിതാ ട്വന്‍റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശി ആശ ശോഭന, വയനാട് സ്വദേശി സജന സജീവൻ എന്നിവരാണ് ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യങ്ങൾ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ്. ഷഫാലി വർമയ്ക്കൊപ്പം സ്മൃതിയായിരിക്കും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന യാസ്തിക ഭാട്യ, ശ്രേയങ്ക പാട്ടീൽ എന്നിവരും ടീമിൽ ഇടം നേടി. ഫിറ്റ്നസിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇവർ ടീമിൽ തുടരുമോയെന്നു തീരുമാനമാകുക. അഞ്ച് റിസർവ് കളിക്കാരെയും…

Read More