മുകേഷിനെതിരേ സിപിഐയും ബൃന്ദാ കാരാട്ടും: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തുടങ്ങി; രാജിക്കാര്യത്തിൽ ഇന്നു തീരുമാനം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ എം. മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷസമരങ്ങൾ വ്യാപകമാകുന്നതിനിടെ എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐയും മുകേഷിനെതിരേ രംഗത്തെത്തിയതോടെ സിപിഎമ്മിനു മേൽ സമ്മർദമേറുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മുകേഷ് വിഷയം ചർച്ച ചെയ്യും. മുകേഷ് തിരക്കിട്ട് രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നത്. മുകേഷ് ധാര്‍മികത മുന്‍നിര്‍ത്തി രാജിവച്ച് മാറിനില്‍ക്കണമെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് അറിയിക്കുകയായിരുന്നു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത്‌ ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്. സിപിഐ നിലപാട് സ്ത്രീപക്ഷമാണെന്നും മുകേഷ് വിഷയത്തിൽ ആനി രാജയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിക്കുമെന്നും മന്ത്രി ജെ.…

Read More

നല്ലത് സുഖപ്രസവം തന്നെ…

കാഴ്ചപ്പാട് മാറണം പ്രസവങ്ങളോടും ഡോക്ടര്‍മാരോടുമുള്ള കാഴ്ചപ്പാടും സമൂഹം മാറ്റണം, വിരളമാണെങ്കില്‍ പോലും വളരെ അപ്രതീക്ഷിതമായ പല അത്യാഹിതങ്ങളും ഗര്‍ഭത്തെ ചുറ്റിപ്പറ്റിയുണ്ടാകാം. എന്ത് സംഭവിച്ചാലും അത് ഡോക്ടറുടെ കുറ്റം കൊണ്ടാണ് എന്ന സമൂഹത്തിന്‍റെ കാഴ്ചപ്പാട് മാറണം. ചിലപ്പോൾ സങ്കീർണമാകാം… എല്ലാ പ്രസവങ്ങളും സുഖപര്യവസായിക്കൊള്ളണമെന്നില്ല. പ്രസവമെന്ന പ്രക്രിയ ചിലപ്പോഴൊക്കെ സങ്കീര്‍ണ്ണമായിപ്പോകുന്നു. അത് ചികിത്സകരുടെയോ ആശുപത്രിയുടെയോ അനാസ്ഥ കൊണ്ടായിരിക്കില്ല. ഈ യാഥാര്‍ഥ്യം മനസിലാക്കാനുള്ള പക്വത ബന്ധുക്കള്‍ക്കുണ്ടാകണം. ജീവിതരീതി മാറണം ഡോക്ടര്‍മാര്‍ മാത്രം മനസ്സുവെച്ചതു കൊണ്ട് വര്‍ധിച്ചുവരുന്ന സിസേറിയന്‍റെ തോത് കുറയ്ക്കാന്‍ സാധിക്കില്ല. അത് സാധ്യമാകാന്‍ ഗര്‍ഭിണികളും ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന സമൂഹവും പ്രവര്‍ത്തിക്കണം. നമ്മുടെ ജീവിതരീതി തന്നെ പാടെ മാറ്റണം. ഫാസ്റ്റ് ഫുഡ് സംസ്‌കാരവും ദുര്‍മേദസും നമ്മുടെ ശത്രുക്കളാണ്. സുസജ്ജമാവണം ആശുപത്രികൾ പ്രസവം എന്ന പ്രക്രിയ വളരെ സങ്കീര്‍ണമാണ്. അപ്രതീക്ഷിതമായി എന്ത് സങ്കീര്‍ണ്ണതകളും സംഭവിക്കാം. അതിനെ…

Read More

കേരളത്തിനു കടുത്ത അവഗണന; ഓണം സ്പെഷൽ ട്രെയിൻ റദ്ദാക്കി; പ്രതിഷേധിക്കാതെ കേരള എംപി മാർ; തമിഴ്നാടിന് രണ്ട് വന്ദേ ഭാരത്

കൊല്ലം: കേരളത്തോടുള്ള റെയിൽവേ അധികൃതരുടെ കടുത്ത അവഗണന തുടരുന്നു. ഓണത്തിരക്ക് ഒഴിവാക്കാൻ ചെന്നൈ-കൊച്ചുവേളി റൂട്ടിൽ അനുവദിച്ച സ്പെഷൽ ട്രെയിൻ റദ്ദാക്കിയതാണ് കൊടിയ അവഗണനയുടെ ഒടുവിലത്തെ ഉദാഹരണം. മാത്രമല്ല തമിഴ്നാടിനു പുതുതായി രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചപ്പോൾ കേരളത്തെ പരിഗണിച്ചത് പോലുമില്ല. നിലവിൽ ഉണ്ടായിരുന്ന ബംഗളുരു – എറണാകുളം ത്രൈവാര വന്ദേ ഭാരത് എക്സ്പ്രസിന്‍റെ സർവീസ് അവസാനിപ്പിക്കുകയും ചെയ്തു. ഇത് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യവും റെയിൽവേ അധികൃതർ പരിഗണിച്ചിട്ടില്ല.ചെന്നൈ-കൊച്ചുവേളി റൂട്ടിൽ സെപ്റ്റംബർ നാല്, ഏഴ്, 11, 18 നു പ്രഖ്യാപിച്ച ഓണം സ്പെഷൽ ട്രെയിൻ സർവീസ് റദ്ദാക്കിയെന്ന റെയിൽവെയുടെ അറിയിപ്പുവന്നത് ഇന്നലെയാണ്. തിരികെ കൊച്ചുവേളി – ചെന്നൈ സെൻട്രൽ റൂട്ടിൽ സെപ്റ്റംബർ അഞ്ച്, 12, 19, 26ന് ഓടുമെന്ന് പ്രഖ്യാപിച്ചിരുന്ന സ്പെഷൽ ട്രെയിനും റദ്ദാക്കി. സാങ്കേതിക കാരണങ്ങളാൽ സർവീസുകൾ റദ്ദാക്കുന്ന എന്ന ഒറ്റവരി വിശദീകരണമാണ് റെയിൽവേ ഇക്കാര്യത്തിൽ…

Read More

മുഴുപ്പട്ടിണിയിലേക്കു കായിക ; താരങ്ങളും പരിശീലകരും; കായികതാരങ്ങളുടെ ഭക്ഷണ അലവൻസ് മുടങ്ങിയിട്ട് മൂന്നു മാസം; പരിശീലകർക്ക് ജൂലൈയിലെ ശന്പളവും ലഭിച്ചില്ല

തിരുവനന്തപുരം: കായിക കേരളത്തിന്‍റെ കുതിപ്പിനു ശക്തി പകരേണ്ട സ്കൂൾ കായികതാരങ്ങളും അവരുടെ പരിശീലകരും മുഴുപ്പട്ടിണിയിലേക്ക്. സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിലെ കായികതാരങ്ങൾക്ക് ഈ അധ്യയന വർഷം ആരംഭിച്ച ശേഷം ഒരു രൂപ പോലും ഭക്ഷണ അലവൻസ് നല്കിയിട്ടില്ല. പ്രതിദിനം 250 രൂപയാണ് സ്പോർട്സ് ഹോസ്റ്റലിൽ നിന്നു പരിശീലനം നടത്തുന്ന വിദ്യാർഥികൾക്ക് സ്പോർട്സ് കൗണ്‍സിൽ നല്കേണ്ടത്. ഇതേപോലെ ഇവരുടെ പരിശീലകർക്ക് ജൂലൈയിലെ ശന്പളം ഓഗസ്റ്റ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്ക്കെ ലഭിച്ചിട്ടില്ല. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ പരിശീലകരുടെ ശന്പളക്കുടിശിക രണ്ടു മാസത്തേതായി മാറും. സ്കൂൾ, കോളജ് കായിക താരങ്ങളോടും അവരുടെ പരിശീലകരോടും സ്പോർട്സ് കൗണ്‍സിലിന്‍റെ ചിറ്റമ്മനയം തുടരുന്നതിനെതിരേ വ്യാപക പരാതിയാണ് ഉയരുന്നത്. കായികതാരങ്ങൾക്കു കൃത്യമായ അലവൻസും പരിശീലകർക്കു ശന്പളവും നല്കുകയെന്നത് കൗണ്‍സിലിന്‍റെ പ്രാഥമിക ഉത്തരവാദിത്വമാണ്. അതുപോലും കൃത്യമായി നടത്താൻ കൗണ്‍സിലിനു സാധിക്കുന്നില്ല. ശന്പളം കിട്ടാതെ വന്നതോടെ പരിശീലകരേറെയും…

Read More

എല്ലാം ഒരു ഗ്രേസ്…

നാഗേന്ദ്രന്‍റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രൻസ് ഹണിമൂണ്‍സ് എന്ന വെബ് സീരിസിൽ ഒരല്പം മാനസിക വെല്ലുവിളിയുള്ള ലില്ലിക്കുട്ടി എന്ന കഥാപാത്രമായെത്തി കൈയടി നേടുകയാണ് നടി ഗ്രേസ് ആന്‍റണി. നിതിൻ രണ്‍ജി പണിക്കർ ഒരുക്കിയ നാഗേന്ദ്രൻ ഹണിമൂണ്‍സിലെ ലില്ലിക്കുട്ടിയെ മലയാളികൾ ഏറ്റെടുത്തതിൻറെ സന്തോഷത്തിലാണ് ഗ്രേസ് ആന്‍റണി. “മലയാളം വേണോ ഹിന്ദി വേണോ തമിഴ് വേണോ’ എന്നൊരൊറ്റ ചോദ്യത്തിലൂടെ ആദ്യ സിനിമയിലൂടെത്തന്നെ പ്രേക്ഷകരെ ഒന്നാകെ കൈപ്പിടിയിലാക്കിയ താരമാണ് ഗ്രേസ്. സോഷ്യൽ മീഡിയയിൽ എല്ലാം ഇപ്പോൾ നിറയുന്നത് ‘ജോസേട്ടനെന്നെ ഇഷ്ടായോ…’’ എന്നു തുടങ്ങുന്ന ലില്ലിക്കുട്ടിയുടെ ആദ്യ വെബ്സീരിസിലെ ഡയലോഗുകളാണ്. അപ്രതീക്ഷിതമായി ചിരിക്കുകയും കരയുകയും ആക്രമിക്കുകയും ചെയ്യുന്ന ലില്ലിക്കുട്ടിയെ കണ്ട പലരും പറഞ്ഞത് മലയാളത്തിന് അകാലത്തിൽ നഷ്ടപ്പെട്ടുപോയ നടി കല്പന തിരിച്ചുവന്നിരിക്കുന്നുവെന്നാണ്. ഗ്രേസ് ആന്‍റണിയെ ഉർവശിയോടും കല്പനയോടും ബിന്ദു പണിക്കരോടുമൊക്കെ ഉപമിക്കുന്നവരുണ്ട്. എന്നാൽ, അവരുടെ അഭിനയ മികവിനൊപ്പമെത്താൻ തനിക്കൊരിക്കലും കഴിയില്ലെന്നു ഗ്രേസ് ആന്‍റണി…

Read More

സാഹസിക യാത്രയുമായി വീണ്ടും ന്യൂജെൻ കുട്ടികളുടെ തേരോട്ടം; ഇടുക്കിയിൽ കാറിന്‍റെ ഡോറിന് മുകളിലിരുന്ന് യാത്ര; പോലീസ് അന്വേഷണം ആരംഭിച്ചു

  പെരുവന്താനം: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനത്തിനും പെരുവന്താനത്തിനുമിടയിൽ റോഡിലൂടെ അപകടകരമായ രീതിയിൽ കാർ യാത്ര. രണ്ടു യുവാക്കൾ കാറിന്‍റെ ഡോറിന് കയറിയിരുന്ന് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദേശീയപാതയോരത്തെ ഹോട്ടലിന്‍റെ സിസിടിവി കാമറയിൽ കാറിൽ അപകടകരമായ രീതിയിൽ യുവാക്കൾ സഞ്ചരിക്കുന്ന ദൃശ്യം പതിഞ്ഞു. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള വാഹനമാണിത്. കുത്തിറക്കവും കൊടുംവളവുമുള്ള റോഡിൽ പലതവണ അപകടം സൃഷ്ടിക്കുന്ന രീതിയിലായിരുന്നു യുവാക്കളുടെ സഞ്ചാരം. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ യുവാക്കൾ വാഹനത്തിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്തതെന്നും വിലയിരുത്തപ്പെടുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

മട്ടൻകറിയിൽ പീസ് കുറഞ്ഞതിന് കല്യാണവീട്ടിൽ മുട്ടൻ അടി; വീഡിയോ വൈറൽ

വിവാഹസത്കാരങ്ങളിലെ സന്തോഷ നിമിഷങ്ങൾക്കൊപ്പം സംഘർഷങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തൊരു സംഘർഷ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നതും. സത്കാരത്തിന് വിളമ്പിയ മട്ടൻകറിയിലെ കഷ്ണം കുറഞ്ഞതിനായിരുന്നു കൂട്ടത്തല്ല് ഉണ്ടായത്. വധൂവരന്മാരുടെ വീട്ടുകാർ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ പത്തുപേർക്ക് പരിക്കേറ്റു. പ്ലേറ്റ്, ഗ്ലാസ്, കസേര തുടങ്ങിയവ ഉപയോഗിച്ചായിരുന്നു അടിപിടി. തെലങ്കാനയിലെ നിസാമബാദിലുള്ള നവപേട്ടിലാണ് സംഭവം. കാറ്ററിംഗിനെത്തിയവർ വധുവരന്മാരുടെ ബന്ധുക്കൾ പറഞ്ഞത് അനുസരിച്ച് ഭക്ഷണം വിളമ്പിയില്ലന്നതിന്‍റെ പേരിലാണ് പ്രശ്നം തുടങ്ങിയത്. നവിപേട്ടിൽ നിന്നുള്ള യുവതിയും ബാദ്ഗുണയിൽ നിന്നുള്ള യുവാവും തമ്മിലുള്ള വിവാഹസത്കാരം ഇതോടെ സംഘർഷത്തിൽ കലാശിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി രംഗം ശാന്തമാക്കി. പരുക്കേറ്റവരെ നിസാമബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധൂവരന്മാരുടെ ഭാഗത്തുനിന്ന് ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം. ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള വിവാഹച്ചെലവ് ഇരുവീട്ടുകാരും ചേർന്നാണ് വഹിച്ചത്. വധുവിന്‍റെ വീട്ടുകാർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. സംഭവത്തിൽ വിവാഹച്ചടങ്ങിനെത്തിയ സ്ത്രീകളുള്‍പ്പെടെ…

Read More

സാന്പത്തിക പ്രതിസന്ധി: ഹിമാചൽപ്രദേശിൽ മന്ത്രിമാർക്ക് രണ്ടു മാസത്തേക്കു ശന്പളമില്ല

ഷിംല: ഹിമാചൽപ്രദേശിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത തീരുമാനവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് പാർലമെന്‍ററി സെക്രട്ടറിമാർക്കും കാബിനറ്റ് പദവിയിലുള്ള അംഗങ്ങൾക്കും രണ്ട് മാസത്തേക്ക് ശമ്പളമോ ആനുകൂല്യങ്ങളോ നൽകില്ലെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്‍റെ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിൽ ഈ തീരുമാനത്തിന് എല്ലാ അംഗങ്ങളും സമ്മതം അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ശമ്പളവും ഗതാഗത അലവൻസും ദിവസ ബത്തയും രണ്ട് മാസത്തേക്ക് അനുവദിക്കേണ്ടെന്നാണ് തീരുമാനം. ഇതിലൂടെ കുറച്ചുതുക മാത്രമേ ലാഭിക്കാൻ കഴിയൂ എങ്കിലും ഇതു പ്രതീകാത്മകമായ നിലപാടാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എംഎൽഎമാരോടും സംസ്ഥാന സർക്കാരിന്‍റെ ഈ തീരുമാനത്തോടു യോജിക്കാനും ശമ്പളം നൽകാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവന്നതും സ്ത്രീകൾക്കു പ്രതിമാസം 1500 രൂപ വീതം നൽകാനും സൗജന്യ വൈദ്യുതി വിതരണവും അടക്കമുള്ള തീരുമാനങ്ങളാണു സാന്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്.

Read More

തൊട്ടാൽ കുത്തുന്ന കടന്തലുകളോടാ കളി: പെൺപട ചൂലെടുത്തു, മദ്യപർ വിരണ്ടോടി..!

‌മുംബൈ: തെരുവിലിരുന്നു മദ്യപിക്കുന്നത് പതിവാക്കിയ മദ്യപസംഘത്തെ സ്ത്രീകൾ ചൂലുകൊണ്ട് അടിച്ചോടിച്ചു. മുംബൈയിൽ കാന്തിവാലിയിലെ ലാൽജിപദിലാണ് സ്ത്രീകൾ സിനിമാസ്റ്റൈലിൽ മദ്യപസംഘത്തെ തുരത്തിയത്. പ്രദേശവാസികൾക്കുപോലും നടന്നുപോകാൻ സാധിക്കാത്ത വിധത്തിൽ മദ്യപാനികൾ തെരുവോരങ്ങൾ കൈയടക്കിയതോടെ സ്ത്രീകൾ സംഘടിച്ചു ചൂലെടുക്കുകയായിരുന്നു. സോഷ്യൽമീഡിയയിൽ പ്രചരിച്ച വീഡിയോയിൽ ചൂലുകളുമായി ഒരുകൂട്ടം സ്ത്രീകൾ തെരുവിലൂടെ നടക്കുന്നതും മദ്യപാനികളുടെ ശല്യം സഹിക്കാൻ പറ്റാതായതിനെക്കുറിച്ചു സംസാരിക്കുകയും ചെയ്യുന്നതു കാണാം. ഇതോടെ ചിലർ സ്ഥലത്തുനിന്നു മാറി. പിൻവാങ്ങാതെ നിന്നവർക്കുനേരേയായിരുന്നു ചൂൽ പ്രയോഗം. പെൺപട ചൂലുകൊണ്ട് അടിതുടങ്ങിയതോടെ മദ്യപർ ഓടിമാറുകയായിരുന്നു. സ്ത്രീകളുടെ പ്രവൃത്തി അത്ഭുതത്തോടെ ആളുകൾ നോക്കിനിൽക്കുന്നതു വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയ നിറഞ്ഞ കൈയടികളോടെയാണു വീഡിയോ സ്വീകരിച്ചത്. A      

Read More

പലതുള്ളി പെരുവെള്ളം: ഡൽഹിയിൽ ഈമാസം 12 വർഷത്തിനിടയിലെ ‌ഏറ്റവും ഉയർന്ന മഴ

‌ന്യൂഡൽഹി: ഈമാസം ഡൽഹിയിൽ 378.5 മില്ലിമീറ്റർ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണു രാജ്യതലസ്ഥാനത്തു ലഭിച്ചതെന്നും അധികൃതർ വ്യക്തമാക്കി. സഫ്ദർജംഗ് ഒബ്സർവേറ്ററി ഇന്നലെവരെ 378.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 2013 ഓഗസ്റ്റിൽ രേഖപ്പെടുത്തിയത് 321.4 മില്ലിമീറ്റർ മഴയായിരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് 2010 ലാണ്. 455.1 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയതെന്നു കാലാവസ്ഥാവകുപ്പിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2012ൽ 378.8 മില്ലീമീറ്ററും 2013ൽ 321.4 മില്ലീമീറ്ററും ആയിരുന്നു മഴ. 1961ൽ രേഖപ്പെടുത്തിയ 583.3 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ ഓഗസ്റ്റിൽ പെയ്ത മഴയുടെ സർവകാല റിക്കാർഡ്.

Read More