കോഴിക്കോട്: ഏറെ കോളിളക്കമുണ്ടാക്കിയ പാലക്കാട് പുത്തൂർ ഷീല കൊലക്കേസ് പ്രതി സന്പത്തിന്റെ പോലീസ് കസ്റ്റഡി മരണത്തിൽ മുൻ പാലക്കാട് ഡിവൈഎസ്പി രാമചന്ദ്രനെ സിബിഐ കോടതി കേസിൽനിന്ന് ഒഴിവാക്കിയെങ്കിലും പെൻഷൻ തടയാൻ സർക്കാർ. കോടതി തന്നെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ നടപടി ഒഴിവാക്കണമെന്ന രാമചന്ദ്രന്റെ അപേക്ഷ ആഭ്യന്തരവകുപ്പു തള്ളി. കോടതി രാമചന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനു പകരം കേസ് വിടുതൽ ചെയ്യുകയായിരുന്നുവെന്നും അങ്ങനെയുള്ള സർക്കാർ ജീവനക്കാർക്കെതിരേ ആവശ്യമെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുന്നതു നിയമവിരുദ്ധമല്ലെന്നും ഇതുസംബന്ധിച്ചു സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിരവധി വിധിന്യായങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. രാമചന്ദ്രന്റെ പെൻഷനിൽനിന്നു പ്രതിമാസം 500 രൂപ വീതം മൂന്നുവർഷത്തേക്ക് ഈടാക്കാനാണ് തീരുമാനം. പിഎസ് സിയുടെ കൂടി ഉപദേശം തേടിയശേഷമാണ് പെൻഷൻ തടയാനുള്ള തീരുമാനം. ക്രിമിനൽ നടപടിയിൽ നിന്നു വിടുതൽ ചെയ്യുന്നതു വകുപ്പുതല നടപടിയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നാണ് ഈ വിഷയത്തിൽ സർക്കാരിനു ലഭിച്ച നിയമോപദേശം. കേസിൽനിന്നു ഒഴിവാക്കപ്പെട്ടുവെങ്കിലും രാമചന്ദ്രൻ…
Read MoreDay: August 30, 2024
വിവാഹ വാഗ്ദാനം നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു; പോക്സോ കേസ് പ്രതിക്ക് ജീവപര്യന്തം തടവ്; പ്രതി മറ്റൊരു കേസിൽ ജീവപര്യന്തം അനുഭവിക്കുന്നയാൾ
അടൂർ: പതിനാലുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 11 വർഷം അധിക കഠിനതടവും 1,21,000 രൂപ പിഴയും. അടൂർ അതിവേഗത കോടതി ജഡ്ജി റ്റി. മഞ്ജിത്തിന്റേതാണ് വിധി. ഏനാദിമംഗലം സ്വദേശിയും പുനലൂർകരവാളൂർ മാത്രയിൽ ഫൗസിയ മാൻസിലിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ ആർ. അജിത്തിനെയാണ് (23) കോടതി ശിക്ഷിച്ചത്. വിവാഹ വാഗ്ദാനം നൽകി അതിജീവിതയെ ദിവസ ങ്ങളോളം പീഡിപ്പിച്ചുവെന്നാണ് കേസ്. അടൂർ എസ്എച്ച്ഒ ആയിരുന്ന റ്റി.ഡി. പ്രജീഷ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഡിവൈഎസ്പി ആർ. ബിനു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 21 സാക്ഷികളെയും 45 രേഖകളും ഹാജരാക്കി. പ്രതി പിഴ ഒടുക്കുന്ന പക്ഷം അതിജീവിതയ്ക്കു ഈടാക്കി നാൽകാൻ ലീഗൽ സർവീസസ് അഥോറിറ്റിക്കു നിർദേശം നൽകി. ഇയാൾ നിലവിൽ അടൂർ പോലീസിലെ മറ്റൊരു കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിൽ ജുഡീഷൽ കസ്റ്റഡിയിൽ ജീവപര്യന്തം തടവും…
Read Moreഇമ്മിണി നല്ലൊരാൾ..! നാട്ടിലെത്തിയാൽ അറസ്റ്റ് ഉണ്ടാകും, ജയിലിൽ കിടക്കേണ്ടി വരും; ന്യൂയോർക്കിൽ നിന്നും മടങ്ങിവരാതെ ജയസൂര്യ; അടുത്തവൃത്തങ്ങൾ പറയുന്നതിങ്ങനെ
കൊച്ചി: രണ്ട് പീഡനക്കേസുകളില്‍ പ്രതിയായ നടന് ജയസൂര്യ ഉടന്‍ കേരളത്തിലേക്കില്ലെന്നു സൂചന. നിലവില്‍ ജയസൂര്യ ന്യൂയോര്‍ക്കിലാണ് ഉള്ളത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള ശ്രമം തുടരുന്നതായാണ് വിവരം. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരുമെന്നാണ് ഇയാളുമായി അടുപ്പമുള്ളവരില്‍നിന്ന് അറിയുന്നത്. നടനുമായി അടുത്ത ബന്ധമുള്ളവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്നുമുള്ള ഭയമാണ് ജയസൂര്യയെ വിദേശത്ത് തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഇവരില്‍നിന്ന് അറിയാന്‍ കഴിയുന്നത്. അതേസമയം, ലൈംഗികാതിക്രമം കാട്ടിയെന്ന എറണാകുളം സ്വദേശിനിയായ നടിയുടെ പരാതിയില്‍ ജയസൂര്യക്കെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് ആദ്യം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം കാണിച്ച തിരുവനന്തപുരം സ്വദേശിനിയായ മറ്റൊരു നടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ കരമന പോലീസാണ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്.…
Read Moreഇത്രയും ജാഡ എന്തിനാണ്? അടുത്ത ജയ ബച്ചനാണ്; പാപ്പരാസികളിൽ നിന്നും രക്ഷപ്പെട്ട കാജോളിനെതിരെ ട്രോളന്മാർ
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കാജോള്‍. ഒരു കാലത്ത് സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി നിറഞ്ഞുനിന്ന കജോൾ നടന് അജയ് ദേവ്ഗണുമായിട്ടുള്ള വിവാഹത്തോടെയാണ് അഭിനയത്തില്‍നിന്ന് ഇടവേള എടുക്കുന്നത്. പിന്നാലെ രണ്ടു മക്കളുടെ അമ്മ കൂടിയായി. അങ്ങനെ വീട്ടിലെ ഉത്തരവാദിത്തങ്ങളുമായി ജീവിക്കുമ്പോഴും ഇടയ്ക്കിടെ അഭിനയത്തിലേക്കു മടങ്ങി വന്നിരുന്നു. ഇടയ്ക്ക് പൊതുവേദികളിലും സെലിബ്രിറ്റി പാര്‍ട്ടികളിലുമൊക്കെ കാജോള്‍ സജീവ സാന്നിധ്യമാണ്. ഏറ്റവും പുതിയതായി പാപ്പരാസികളുടെ കാമറയ്ക്ക് മുന്നില്‍നിന്ന് ഓടി രക്ഷപ്പെടുന്ന നടിയുടെ വീഡിയോയാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസം ഒരു സലൂണിലേക്കു കാറില്‍ വന്നിറങ്ങുന്ന കാജോളാണ് വീഡിയോയിലുള്ളത്. കാമറയുമായി ആളുകള്‍ നില്‍ക്കുന്നത് കണ്ടതോടെ അവരെ ഗൗനിക്കാതെ അകത്തേക്കു കയറി പോവുകയാണ്. ലിഫ്റ്റിനു കാത്തു നിന്നെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം വന്നതോടെ നടി സ്റ്റെയര്‍കേസിലൂടെ നടന്നുപോവുകയുമാണ് ചെയ്തത്. ഇതോടെ നടി അഹങ്കാരിയാണെന്നും ജാഡ കാണിച്ചെന്നുമൊക്കെ പറഞ്ഞ് നിരവധി കമന്റുകളും വന്നു. എന്തിനാണ് ഇത്തരത്തിലുള്ള മനോഭാവം കാണിക്കുന്നതെന്നാണ്…
Read Moreപെൺപോരാട്ടം: പ്രസിഡന്റ് പുരുഷന് തന്നെയാകണം എന്ന് എന്തിനാണ് നിര്‍ബന്ധം? ‘അമ്മയുടെ പ്രസിഡന്റായി സ്ത്രീ വരണമെന്ന് രഞ്ജിനി
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീ വരണമെന്ന് നടി രഞ്ജിനി. പ്രസിഡന്റ് പുരുഷന് തന്നെയാകണം എന്ന് എന്തിനാണ് നിര്‍ബന്ധം? എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരണം. കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. ഇനി കോണ്‍ക്ലേവ് അല്ല നടത്തേണ്ടത്. ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കുകയാണ് വേണ്ടത്. ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ട്രിബൂണല്‍ സംവിധാനം കൊണ്ടുവരണം. കരാര്‍ ഉണ്ടാകണം. ഇപ്പോള്‍ പുറത്തുവരുന്നത് സിനിമാ വ്യവസായത്തെ തന്നെ ബാധിക്കുന്ന സംഗതികളാണ്. ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഹേമ കമ്മിറ്റി രൂപീകരിച്ചത് നല്ല കാര്യമാണെന്നും രഞ്ജിനി പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രഞ്ജിനിയുടെ ഹര്‍ജി കോടതി പരിഗണിച്ചില്ല. തുടര്‍ന്ന് അന്നുതന്നെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നു.
Read Moreതാന്‍ ഇ-മെയില്‍ അയച്ചെന്ന മുകേഷിന്റെ ആരോപണം ‘കുക്ക്ഡ് അപ്പ്’ സ്റ്റോറിയെന്നു പരാതിക്കാരി
കൊച്ചി: താന്‍ ഇ -മെയില്‍ അയച്ചെന്ന മുകേഷിന്റെ ആരോപണം “കുക്ക്ഡ് അപ്പ്’ (മനപ്പൂർവം ഉണ്ടാക്കിയെടുത്തത്) സ്റ്റോറിയെന്ന് എറണാകുളം സ്വദേശിനിയായ പരാതിക്കാരി. മുന്‍കൂര്‍ ജാമ്യം തേടി നടനും എംഎല്‍എയുമായ മുകേഷ് കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ ഇവര്‍ നിഷേധിക്കുകയാണ്. മുകേഷിന് താന്‍ അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓര്‍മയില്ലെന്നും ഇമെയില്‍ മുകേഷിന്റെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറി ആണെന്നുമാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍, മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഇടപെടാം എന്ന് താന്‍ പറഞ്ഞകാര്യം സത്യമാണ്. മുകേഷിന്റെ മരടിലെ വീട്ടില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി അവകാശപ്പെട്ടു. 2009 ല്‍ തന്നെ ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നുവെന്നും ലാപ്ടോപ്പ് ഉപയോഗിക്കാന്‍ അറിയാത്ത ആള്‍ക്ക് എങ്ങനെ ഇ-മെയില്‍ അയയ്ക്കുമെന്നും നടി ചോദിക്കുന്നു. താന്‍ ഇ-മെയില്‍ അയച്ചെന്ന മുകേഷിന്റെ ആരോപണം കെട്ടിച്ചമച്ചതാണ്.…
Read Moreലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ലാസ്റ്റ് തന്നെ… ജലസേചന വകുപ്പിൽ റേഷ്യോ പ്രൊമോഷനായി കാത്തിരിപ്പു തുടങ്ങിയിട്ട് 32 വര്‍ഷം; ഒന്നും ചെയ്യാതെ സർക്കാർ
ചേര്‍ത്തല: ജലസേചനവകുപ്പില്‍ കഴിഞ്ഞ 32 വര്‍ഷമായി റേഷ്യോ പ്രൊമോഷനായി സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍. അര്‍ഹതപ്പെട്ട പ്രൊമോഷനുവേണ്ടി മുട്ടാത്ത വാതിലുകളില്ല. ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം അനുവദിക്കണമെന്ന് കോടതിവരെ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയില്‍ ഈ ലിസ്റ്റില്‍പ്പെട്ട പലരും പെന്ഷന് പറ്റിയതും ജീവനക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. പ്രമോഷന് ലഭിക്കാതെ പിരിഞ്ഞതിനാല്‍ പലര്‍ക്കും യഥാര്‍ഥ ആനുകൂല്യം ലഭിക്കാതെ തുച്ചമായ വരുമാനം കൊണ്ടു കഴിയേണ്ട അവസ്ഥയിലാണ്.ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ലഭിക്കുന്ന ഏക ആനുകൂല്യമാണ് റേഷ്യോ പ്രോമോഷൻ. എന്നാൽ, 1992 നുശേഷം ജലസേചനവകുപ്പിൽ അനുവദിച്ചു നൽകിയിട്ടില്ല. ഇതിനെതിരേ ചില ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. രണ്ടുമാസത്തിനുള്ളിൽ റേഷ്യോ പ്രമോഷൻ അനുവദിച്ചു നൽകാൻ ട്രൈബ്യൂണല്‍ ഉത്തരവായി. എന്നാൽ, രണ്ടുമാസത്തിനുശേഷവും ഉത്തരവ് നൽകാത്തതിനാൽ കോർട്ട് അലക്ഷ്യത്തിന് ജീവനക്കാര്‍ കേസ് ഫയൽ ചെയ്തു. തുടര്‍ന്ന് 2022ൽ ഇറക്കിയ ഉത്തരവില്‍ 2006 വരെയുള്ള 391 ജീവനക്കാർക്ക്…
Read Moreഎന്റെ കരിയർ അവർ ഇല്ലാതാക്കി, അന്ന് ആരും എന്നെ പിന്തുണച്ചില്ല; ഷക്കീല
മലയാള സിനിമാ രംഗത്ത് എന്റെ സിനിമകൾക്കെതിരേയും ഗൂഡ നീക്കങ്ങൾ നടന്നിട്ടുണ്ട്. എന്റെ സിനിമകൾക്ക് സെൻസർ കൊടുത്തില്ല, എന്നെ ബാൻ ചെയ്യാൻ ആലോചിച്ചു. എന്നെക്കുറിച്ച് ഒരു മുസ്ലിം മന്ത്രിയോട് പോയി സംസാരിച്ചു. അമ്മ അസോസിയേഷനാണ് അങ്ങനെ ചെയ്തത്. ഒരു നടനിൽ നിന്നാണ് ഞാൻ ഇക്കാര്യങ്ങൾ അറിഞ്ഞത്. ആ നടൻ അന്തരിച്ചു. തിയറ്ററുകൾ കല്യാണ മണ്ഡപങ്ങൾ ആയിരുന്ന കാലത്താണ് എന്റെ സിനിമകൾ സിനിമാ മേഖലയ്ക്ക് താങ്ങായത്. എന്നാൽ ആണധികാരം ഉപയോഗിച്ച് എന്റെ കരിയർ അവർ ഇല്ലാതാക്കി. 2001ൽ തന്നെ ഇക്കാര്യങ്ങൾ ഞാൻ തുറന്നു പറഞ്ഞതാണ്. അന്ന് ആരും എന്നെ പിന്തുണച്ചില്ല. അതേസമയം ഇപ്പോൾ വരുന്ന തുറന്ന് പറച്ചിലുകൾ കാരണം മലയാള സിനിമാ രംഗത്തെ മാത്രം മോശമായി കാണേണ്ടതില്ലെന്നും ഷക്കീല പറയുന്നു. ഇതൊരു പാൻ ഇന്ത്യൻ പ്രശ്നമാണ്. തമിഴിൽ കാസ്റ്റിംഗ് കൗച്ച് മലയാളത്തേക്കാൾ കൂടുതലാണ്. തമിഴിനേക്കാൾ കൂടുതൽ തെലുങ്ക് സിനിമാ രംഗത്ത്…
Read Moreകിടിലം ലുക്കിൽ ഹണി റോസ്; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ താരങ്ങളിൽ ഒരാളാണ് ഹണി റോസ്. കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാൻഡ് അംബാസിഡർ എന്നാണ് ഹണി റോസ് അറിയപ്പെടുന്നത്. ഗ്ലാമറസ് ഔട്ട്ഫിറ്റിലൂടെയാണ് താരം മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്. ബോഡി ഷെയ്മിംഗ് ഉൾപ്പടെ നടിക്കെതിരേ ട്രോളുകളും സജീവമാണ്. പക്ഷേ തനിക്കെതിരേ വരുന്ന ട്രോളുകൾ ഹണി ആസ്വദിക്കാറുണ്ടെന്നുള്ളത് സോഷ്യൽ മീഡിയയിലൂടെ താര പങ്കിടുന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഹണി. പിങ്ക് ലെഹംഗയിൽ അതിസുന്ദരിയായിട്ടാണ് താരം ചിത്രങ്ങളിൽ തിളങ്ങുന്നത്. തലയിൽ പിങ്ക് റോസാപ്പൂവും ആന്റിക് ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്. ഹെവി വർക്ക് ബ്ലൗസും ബ്രോക്കേഡ് പാവാടയുമാണ് താരം അണിഞ്ഞിരിക്കുന്നത്. അൽപ്പം ഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങളിൽ തിളങ്ങുന്നത്.
Read Moreശ്രുതിവായനക്കാരനായ താൽക്കാലിക ജീവനക്കാരൻ സ്ഥിരമായി ജോലിക്കെത്താറില്ല; പുറത്താക്കി ദേവസ്വം ഓഫീസർ; തിരിച്ചെടുക്കാൻ സമ്മർദവുമായി സിപിഎം
അമ്പലപ്പുഴ: ജോലിയിൽനിന്ന് പറഞ്ഞുവിട്ട ദേവസ്വം ജീവനക്കാരനെ തിരിച്ചെടുക്കാൻ സിപിഎം സമ്മർദം. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രുതി വായനക്കാരനായ താത്കാലിക ജീവനക്കാരനെയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഏതാനും ദിവസം മുൻപ് പിരിച്ചുവിട്ടത്. സ്ഥിരമായി ജോലിക്ക് എത്താതിരുന്നതിനെത്തുടർന്ന് ഇത് ചോദ്യം ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോട് മോശമായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. തുടർന്നാണ് ജീവനക്കാരനെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടത്. ഇപ്പോൾ ജീവനക്കാരനെ തിരിച്ചെടുക്കാൻ സിപിഎം നേതൃത്വം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കുമേൽ സമ്മർദം ചെലുത്തുകയാണ്. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഉൾപ്പെടെയുള്ള മൗനാനുവാദത്തോടെ ബോർഡിലെ ചിലരും ജീവനക്കാരനെ തിരിച്ചെടുക്കുന്നതിനായി സമ്മർദം ചെലുത്തുകയാണ്. എന്നാൽ, ജീവനക്കാരനെ തിരിച്ചെടുക്കില്ലെന്ന നിലപാടിൽത്തന്നെയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ.
Read More