തടിയന്‍റവിട നസീർ പരോളിൽ; അച്ഛന്‍റെ മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാനാണ് ഏഴുദിവസത്തെ പരോളിൽ കണ്ണൂരിലെത്തിയത്

കണ്ണൂർ: ബംഗളൂരു സ്ഫോടനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ ശിക്ഷയനുഭവിക്കുന്ന കണ്ണൂർ മരക്കാർകണ്ടിയിലെ ബൈത്തുൽ ഹിലാലിൽ തടിയന്‍റവിട നസീറിന് ബംഗളൂരു കേടതി ഒരാഴചത്തേക്ക് പരോൾ അനുവദിച്ചു. നസീറിന്‍റെ പിതാവ് മരക്കാർക്കണ്ടിയിലെ അബ്ദുൾ മജീദ്(72) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാനാണ് ഏഴുദിവസത്തെ പരോൾ കോടതി അനുവദിച്ചത്. മരക്കാർക്കണ്ടിയിലെ വീട്ടുപരിസരത്ത് വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. കണ്ണൂർ സിറ്റി പോലീസിന്‍റെ നേതൃത്വത്തിൽ പട്രോളിംഗും ശക്തമാക്കി. കാഷ്മീർ റിക്രൂട്ട്മെന്‍റ് കേസ്, 2008 ലെ ബംഗളൂരു സ്ഫോടന പരമ്പര, മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ വധശ്രമം, കാച്ചപ്പള്ളി ജ്വല്ലറി കവർച്ച, കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്, കളമശേരിയിൽ ബസ് കത്തിച്ച സംഭവം തുടങ്ങിയ കേസുകളിൽ നസീർ പ്രതിയാണ്.

Read More

മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ പ്രീതി മുകുന്ദൻ: കാത്തിരിപ്പോടെ ആരാധകർ

പ്രശസ്ത തമിഴ് നായികാ താരം പ്രീതി മുകുന്ദൻ മലയാളത്തിലേക്ക്. സ്പൈർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിച്ച് നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന മേനേ പ്യാർ കിയ എന്ന ചിത്രത്തിൽ നായികയായി പ്രീതി മുകുന്ദൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. സ്റ്റാർ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ആസൈ കൂടൈ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ താരമാണ് പ്രീതി മുകുന്ദൻ. മികച്ച വിജയം നേടിയ മന്ദാകിനി എന്ന റൊമാന്‍റിക് കോമഡി ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന മേനേ പ്യാർ കിയ ഒരു റൊമാന്‍റിക് കോമഡി ത്രില്ലറാണ്. സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-അജ്മൽ ഹസ്ബുള്ള, എഡിറ്റിംഗ്- കണ്ണൻ മോഹൻ, പിആർഒ- എ.എസ്. ദിനേശ്.

Read More

ഡബ്ല്യുസിസി ടാർഗറ്റ് ചെയ്യുന്നു: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ക്രെഡിറ്റ് ഡബ്ല്യുസിസിക്ക് എടുക്കാനാകില്ല; സർക്കാരാണ് കമ്മിറ്റി രൂപീകരിച്ചത്; ഭാഗ്യലക്ഷ്മി

അമ്മയുടെ നേതൃസ്ഥാനത്ത് മാറ്റം വരണം എന്ന് പറയുന്നത് പോലെ ഡബ്ല്യൂസിസിയിലും മാറ്റം വരണം. ഡബ്ല്യൂസിസി നായികമാർക്ക് വേണ്ടി മാത്രമാണോ. സിനിമാ രംഗത്ത് മറ്റ് പല മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകളുണ്ട്. അവരെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. അവരോട് നിങ്ങളോടൊപ്പം ‍ഞങ്ങളുണ്ട് എന്ന് പറയേണ്ടത് ഒരു വിഷയം പുറത്ത് വരുമ്പോഴല്ല. തുടക്കക്കാലത്ത് ഒരുപാട് തവണ ഡബ്ല്യുസിസിയോട് സിനിമയിലെ സ്ത്രീകളെയെല്ലാവരെയും വിളിച്ച് ജനറൽ ബോഡി പോലെ ഒന്ന് കൂടൂ എന്ന് ഞാൻ പറഞ്ഞു. പക്ഷെ ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളിൽ എനിക്ക് നിരാശയാണുണ്ടായത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ക്രെഡിറ്റ് ഡബ്ല്യുസിസിക്ക് എടുക്കാനാകില്ല. സർക്കാരാണ് കമ്മിറ്റി രൂപീകരിച്ചത്. ഡബ്ല്യുസിസി എന്നെ ടാർഗെറ്റ് ചെയ്യുന്നുണ്ട്. ചില ആളുകളെ വച്ച് കളിക്കുന്നുണ്ട്. അത് താൻ കാര്യമാക്കുന്നില്ല. -ഭാഗ്യലക്ഷ്മി

Read More

എഡിജിപിക്കെതിരായ അന്വേഷണം; പ്രത്യേക സംഘത്തിന്‍റെ ആദ്യയോഗം പോലീസ് ആസ്ഥാനത്ത്; ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രമസമാധാനചുമതലയുള്ള എഡിജിപി. എംആർ. അജിത്ത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, മുൻ മലപ്പുറം എസ്പി. സുജിത്ത് എസ് ദാസ് എന്നിവർക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി നിയോഗിച്ച പ്രത്യേക പോലീസ് സംഘത്തിന്‍റെ ആദ്യ യോഗം ഇന്ന് ചേരും. പോലീസ് ആസ്ഥാനത്താണ് യോഗം.സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദർബേഷ് സാഹിബ്, സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ, തൃശൂർ റേഞ്ച് ഡിഐജി. തോംസണ്‍ ജോസ്, ഇന്‍റലിജൻസ് എസ്പി. ഷാനവാസ്, ക്രൈംബ്രാഞ്ച് എസ്പി. മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

Read More

മൊബൈൽ ഹോട്ട്‌സ്‌പോട്ട് പങ്കിടാൻ വിസമ്മതിച്ചു: യുവാവിനെ കുത്തിക്കൊന്നു

മുംബൈ: മൊബൈൽ ഹോട്ട്‌സ്‌പോട്ട് കണക്ഷൻ പങ്കിടാൻ വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു. മഹാരാഷ്ട്ര പുനെയിലെ ഹഡ്പ്സർ പ്രദേശത്താണു സംഭവം. കേസിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. മൊബൈൽ ഹോട്ട്‌സ്‌പോട്ട് കണക്ഷൻ പങ്കിടാൻ ആവശ്യപ്പെട്ട് ഒരു കൂട്ടം ചെറുപ്പക്കാർ യുവാവിനെ സമീപിച്ചു. എന്നാൽ ഇവർ അപരിചിതരായതിനാൽ ആവശ്യം നിരസിച്ചു. ഇതേത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. തൊട്ടുപിന്നാലെ പ്രതികൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ചു. ഗുരുതര പരിക്കേറ്റ യുവാവ് മരണത്തിനു കീഴടങ്ങുകയായിരുന്നു.

Read More

ന്യൂഡൽഹിയിൽനിന്നു പുറപ്പെട്ട എയർഇന്ത്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി

ന്യൂഡൽഹി: ന്യൂഡൽഹിയിൽനിന്നു വിശാഖപട്ടണത്തേക്കു പുറപ്പെട്ട എയർഇന്ത്യ വിമാനത്തിനുനേരേ വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് സംഭവം. വിശാഖപട്ടണത്ത് വിമാനം സുരക്ഷിതമായി നിലത്തിറക്കിയശേഷം പരിശോധിച്ചെങ്കിലും അപകടകരമായതൊന്നും കണ്ടെത്തിയില്ല. വിമാനത്തിൽ 107 യാത്രക്കാരുണ്ടായിരുന്നു. ഡൽഹി പോലീസിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻതന്നെ എയർലൈനിലും വിശാഖപട്ടണം വിമാനത്താവളത്തിലും മുന്നറിയിപ്പ് നൽകി. ഡൽഹി വിമാനത്താവളത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും പരിശോധനയിൽ അത് തെറ്റായ കോളാണെന്നു കണ്ടെത്തിയെന്നും വിശാഖപട്ടണം എയർപോർട്ട് ഡയറക്ടർ എസ് രാജ റെഡ്ഡി പറഞ്ഞു.

Read More

മുതലയെ മടിയിലിരുത്തി യുവാക്കൾ സ്കൂട്ടറിൽ..! കാഴ്ച കണ്ടവർ ഞെട്ടി; വൈറലായി വീഡിയോ

കൂറ്റൻ മുതലയുമായി സ്കൂട്ടറിൽ പോകുന്ന യുവാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. സ്കൂട്ടറിന്‍റെ പുറകില്‍ ഇരിക്കുന്ന ആളുടെ മടിയിലായിരുന്നു മുതല. മുതലയുടെ വായും കാലും കയറുകൊണ്ടു ബന്ധിച്ചിരുന്നു. ഒറ്റദിവസംകൊണ്ട് ആറ് ലക്ഷത്തിനടുത്ത് ആളുകളാണു വീഡിയോ കണ്ടത്. ഗുജറാത്തിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത പേമാരിയിൽ വഡോദര നഗരം വെള്ളക്കെട്ടിലായിരുന്നു. അതിനിടെ കരകവിഞ്ഞ വിശ്വാമിത്രി നദിയിൽനിന്നു മുതലകള്‍ നഗരത്തിലെത്തി. അതിലൊന്നിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐഎംഎ) സന്നദ്ധ പ്രവര്‍ത്തകർ പിടികൂടി വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകുന്നതാണു വീഡിയോയിലുള്ളത്. വഡോദര നഗരത്തിലെ അകോട്ട സ്റ്റേഡിയത്തിനു സമീപത്തെ ഒരു വീടിന്‍റെ ടെറസിൽ ഒരു മുതല ഇരിക്കുന്ന വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. വിശ്വാമിത്രി നദിയിൽ 440 മുതലകളുണ്ടെന്നാണു കണക്ക്. വെള്ളപ്പൊക്കത്തിൽ ജനവാസമേഖലകളിലെത്തിയ 24 മുതലകളെ പിടികൂടിയെന്നും ജലനിരപ്പ് കുറഞ്ഞാല്‍ ഇവയെ നദിയിലേക്കുതന്നെ വിടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

Read More

പാപ്പനംകോട് തീപിടിത്തം: മരിച്ച രണ്ടാമനെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; കൊലപാതക സാധ്യത തള്ളാതെ പോലീസ്

നേമം: പാപ്പനംകോട് ദി ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയിൽ ഇന്നലെ ഉണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ വെന്തു മരിച്ച സംഭവത്തിൽ മരിച്ച രണ്ടാമനെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. തീപിടിത്തത്തിൽ ഓഫീസ് ജീവനക്കാരി വൈഷ്ണ (35) ആണ് മരിച്ചത്. മരിച്ച രണ്ടാമൻ ആരെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ തിരിച്ചറിയാൻ പോലീസ് ഡിഎൻഎ പരിശോധന നടത്തും. ഇന്നലെ ഉച്ചയ്ക്ക് ഒന്നര യോടുകൂടിയാണ് വലിയ ശബ്ദത്തോടെ ഓഫീസിൽ നിന്നും തീയും പുകയും ഉയർന്നത്. സമീപത്തെ കടകളിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി എത്തിയാണ് തീ അണച്ചത്. ഇതിനിടയിൽ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി അകത്തു കയറി പരിശോധിച്ചപ്പോഴാണ് രണ്ടുപേർ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. അതേസമയം സംഭവത്തിൽ പോലീസ് കൊലപാതക സാധ്യതയും സംശയിക്കുന്നുണ്ട്. ആദ്യ ഭർത്താവുമായി പിരിഞ്ഞുകഴിയായിരുന്ന വൈഷ്ണ നാലു വർഷം മുമ്പാണ് നരുവാമൂട് സ്വദേശിയായ ബിനു കുമാറുമായി താമസം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. ബിനുകുമാർ…

Read More

കഠിനമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തി: 27കാരിയുടെ വയറിൽ ആറ് മാസം പ്രായമുള്ള ‘സ്റ്റോൺ ബേബി’

വയറുവേദനയുമായി എത്തിയ 27 വയസുകാരിയുടെ ശരീരത്തിൽ ഡോക്ടർമാർ കണ്ടെത്തിയത് അപൂർവ പ്രതിഭാസം. 24 ആഴ്ച വളർച്ചയെത്തിയ ‘സ്റ്റോൺ ബേബിയെ’ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. ലോകത്ത് അപൂർവമായി മാത്രമാണ് വയറിനുള്ളിൽ സ്റ്റോൺ ബേബി രൂപപ്പെടുന്നത്. വയറ്റിനുള്ളിൽ വെച്ച് ജീവൻ നഷ്ടമാകുന്ന ഭ്രൂണം പിന്നീട് കാൽസ്യം നിക്ഷേപം സംഭവിച്ച് കല്ലിന് സമാനമാകുന്നതാണ് സ്റ്റോൺ ബേബി. കല്ലിന് സമാനമാകുന്ന ഭ്രൂണം ‘ലിത്തോപീഡിയൻ’ എന്നും അറിയപ്പെടുന്നു. ഗർഭത്തിന്‍റെ പതിനാലാം ആഴ്ച മുതൽ ഗർഭകാലത്തിന്‍റെ അവസാനം വരെയുള്ള ഏത് സമയത്തും ഇത്തരത്തിലുള്ള ഒരു പ്രതിഭാസത്തിന് സാധ്യതയുണ്ട്. വിശാഖപട്ടണം കിംഗ് ജോർജ് ആശുപത്രിയിലെ ഡോക്ടർമാരാണ് 27കാരിയുടെ ശരീരത്തിൽ നിന്ന് സ്റ്റോൺ ബേബിയെ നീക്കം ചെയ്തത്. ഇവർ കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു. ഗർഭസ്ഥ ശിശുവിന്‍റെ നെഞ്ചിൻകൂട്, തലയോട്ടി, ഇടുപ്പെല്ല്, തോളെല്ല് തുടങ്ങിയവ നീക്കം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

Read More

വാ‌ടകയ്ക്ക് ഓടിച്ച ഓട്ടോറിക്ഷ ഉടമ വിറ്റതിൽ മാനസിക സംഘർഷം; ഒറ്റപ്പാലത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം എസ്ആർകെ നഗർ താണിക്കപ്പടി വീട്ടിൽ നിഷാദാണ് (41) മരിച്ചത്. വാടകയ്ക്ക് ഓടിച്ചു ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ഓട്ടോറിക്ഷ ഉടമ വിറ്റതോടെ നിഷാദ് മാനസിക സംഘർത്തിലാ‌യിരുന്നുവെന്ന് പോലീസ് പറയുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിഷാദിന് സാന്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഒറ്റപ്പാലം മീറ്റ്നയിൽ വച്ച് നിഷാദിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More