സ്ലീപ്പർ കോച്ചുകൾ കുറയ്ക്കാനുള്ള തീരുമാനം ദീർഘദൂര യാത്രക്കാരെ ദുരിതത്തിലാക്കും; ദക്ഷിണ റെയിൽവേയുടെ തീരുമാനം വിവാദത്തിൽ

കൊല്ലം: അടുത്ത വർഷം മുതൽ 15 ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച ശേഷം പകരം ജനറൽ കോച്ചുകൾ ഏർപ്പെടുത്താനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം വിവാദത്തിൽ. കേരളം വഴി കടന്നുപോകുന്ന ആറ് ട്രെയിനുകളിൽ അടക്കമാണ് ഇങ്ങനെയൊരു മാറ്റം വരുത്തുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. രാവും പകലും സർവീസ് നടത്തുന്ന ഈ ട്രെയിനുകളിൽ ടിക്കറ്റ് റിസർവ് ചെയ്യുന്ന ദീർഘദൂര യാത്രികരെ ഇത് ഏറെ പ്രതികൂലമായി ബാധിക്കും എന്ന കാര്യം ഉറപ്പാണ്. പലരും കുടുംബ സമേതമാണ് റിസർവ് ചെയ്ത് യാത്ര ചെയ്യുന്നത്. റെയിൽവേയുടെ തീരുമാനം 2025 ജനുവരി രണ്ടാമത്തെ ആഴ്ച മുതലാണ് പ്രാബല്യത്തിൽ വരുന്നത്. അതോടെ ഈ ട്രെയിനുകളിൽ 75 മുതൽ 150 വരെ ബർത്തുകളുടെ എണ്ണം കുറയും. ഇത് സ്ലീപ്പർ ടിക്കറ്റ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയാണ്. ചെന്നൈ സെൻട്രൽ -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ്, തിരുവനന്തപുരം സെൻട്രൽ-മധുര…

Read More

പി.വി. അൻവറിന്‍റെ നിലപാടനുസരിച്ച്  കേരള രാഷ്ട്രീയം മാറ്റാൻ പറ്റില്ല; എം.ആർ അജിത് കുമാറിന് എതിരെയുള്ള ആരോപണത്തിൽ പാർട്ടിക്ക് ആശങ്കയില്ലെന്ന് ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: പി.വി.അൻവറിന്‍റെ നിലപാടിന് അനുസരിച്ച് കേരള രാഷ്ട്രീയം മാറ്റാൻ ആകില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരേ പി.വി.അൻവർ വാക്കാൽ പറഞ്ഞിട്ട് കാര്യമില്ലെന്നും എഴുതി നൽകട്ടേയെന്നും ടി.പി.രാമകൃഷ്ണൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അൻവറിന്‍റെ പരാതികളിൽ വിശദമായ പരിശോധന നടത്തണം. അന്വേഷത്തിന്‍റെ റിപ്പോർട്ട് വരട്ടെ, മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി സിപിഎം സംസ്ഥാന സമിതിക്കും നൽകിയിട്ടുണ്ട്. അൻവറിന്‍റെ നിലപാടുകൾ സിപിഐഎമ്മിന് എതിരല്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. എം.ആർ അജിത് കുമാറിന് എതിരെയുള്ള ആരോപണത്തിൽ പാർട്ടിക്ക് ആശങ്ക ഇല്ല, ആരോപണങ്ങൾക്ക് ഉള്ള മറുപടി അൻവർ തന്നെ പറയട്ടെ. അജിത്ത് കുമാറിന് എതിരെ സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. നിലവിൽ ഉയർന്ന ആരോപണത്തിൽ വ്യക്തവരുത്തുമെന്നും ടിപി പറഞ്ഞു. പാർട്ടിക്ക് അകത്ത് നിലവിൽ ഒരു പ്രശ്നവും ഇല്ല. ഏത് വിഷയം വന്നാലും യോജിച്ച് മുന്നോട്ട് പോകും. ബിനോയ് വിശ്വം…

Read More

കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായി അവധിക്ക് അപേക്ഷ നൽകി; ആരോപണങ്ങളുടെ കൊടുമുടിയിൽ നിൽക്കേ അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി 

തിരുവനന്തപുരം: അവധി പിന്‍വലിക്കാന്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ അപേക്ഷ നല്‍കി. കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായി ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് നേരത്തെ എഡിജിപി അവധിക്ക് അപേക്ഷിച്ചിരുന്നത്. ഇപ്പോൾ അവധി വേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എഡിജിപി ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കിയത്. പി.വി. അൻവർ എംഎൽഎ എഡിജിപിക്കെതിരേ ആരോപണങ്ങളുയർത്തിയതിനു പിന്നാലെയാണ് എഡിജിപി അവധി അപേക്ഷ നൽകിയത്. എഡിജിപി അവധിയില്‍ പോകുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണെന്ന് പി.വി അന്‍വര്‍ ആരോപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്തെ പോലീസ് സേനയുടെ തലപ്പത്തുണ്ടായ അഴിച്ചുപണിക്ക് പിന്നാലെയാണ് എഡിജിപി എം.ആര്‍. അജിത് കുമാര്‍ അവധി അപേക്ഷ പിന്‍വലിച്ചത്. മലപ്പുറത്ത് പോലീസില്‍ കൂട്ടസ്ഥലംമാറ്റമാണ് കഴിഞ്ഞ ദിവസമുണ്ടായത്. മലപ്പുറം എസ്പി എസ്. ശശിധരനെ സ്ഥലംമാറ്റി. എറണാകുളം റേഞ്ച് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയിലേക്കാണ് മാറ്റിയിട്ടുള്ളത്. താനൂര്‍ കസ്റ്റഡി മരണത്തിലും വീട്ടമ്മയുടെ പീഡന പരാതിയിലും…

Read More

ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; 24കാരൻ പിടിയിൽ

തലശേരി: ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട പ്ലസ്‌വൺ വിദ്യാർഥിനിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഇരുപത്തിനാലുകാരൻ അറസ്റ്റിൽ. ബിസിനസ് ഡവലപ്പ്മെന്‍റ് കമ്പനി ജീവനക്കാരനായ ചോമ്പാല സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് പതിനാറുകാരിയായ പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത്. തുടർന്ന് മാഹി, തലശേരി തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണി മുഴക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

Read More

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ അടിയും തിരിച്ചടിയുമായി സ്ഥാനാർഥികളായ ഡോണൾ‌ഡ് ട്രംപും കമല ഹാരിസും. ട്രംപ് വരുത്തിയ വിനകൾ നീക്കുകയാണ് പ്രസിഡന്‍റ് ജോ ബൈഡനെന്ന് കമല ഹാരിസ് സംവാദത്തിൽ പറഞ്ഞു. ബൈഡന്‍റെ ഭരണത്തിൽ അമേരിക്കൻ മധ്യവർഗം തിരിച്ചടി നേരിടുന്നെന്നു ട്രംപ് തിരിച്ചടിച്ചു. ക്യാപ്പിറ്റൽ ആക്രമണം സംബന്ധിച്ചും ചൂടേറിയ സംവാദമാണ് ഇരുവരും തമ്മിൽ നടന്നത്. തനിക്ക് ഖേദമില്ലെന്നും സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തതെന്നും ട്രംപ് പറഞ്ഞു. അമേരിക്ക അപമാനിക്കപ്പെട്ട സംഭവമാണ് അതെന്ന് ആക്രമണത്തെ കമല കുറ്റപ്പെടുത്തി. ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങൾ കമല ആയുധമാക്കിയപ്പോൾ‌ അഭയാർഥി പ്രശ്നങ്ങൾ അടക്കം ട്രംപ് ആയുധമാക്കി. ഗർഭഛിദ്ര നിയമങ്ങളിലും ശക്തമായ വാഗ്വാദമാണ് നടന്നത്. കമല ജയിച്ചാൽ രണ്ടു വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകുമെന്നും ട്രംപ് പറഞ്ഞു. സംവാദം തുടങ്ങും മുൻപ് കമല ഹാരിസും ട്രംപും പരസ്പരം ഹസ്ദാനം നടത്തി. രണ്ടു മാസം മുൻപ്…

Read More

പൂരം കലക്കിയ വിവാദത്തിനിടെ ‘പുലിമട’കളിൽ പോലീസ് മീറ്റിംഗ്; പുലികളിയും കലക്കുമോ എന്നു നാട്ടുകാർ

തൃശൂർ: പൂരം കലക്കിയ വിവാദം കൊടുന്പിരി കൊള്ളുന്നതിനിടെ പുലിമടകളിൽ ചെന്ന് മീറ്റിംഗ് നടത്താനൊരുങ്ങി പോലീസ്. നാലോണനാളിൽ തൃശൂർ നഗരത്തിൽ നടക്കുന്ന പുലിക്കളിയുടെ ചരിത്രത്തിലാദ്യമായാണ് പോലീസ് പുലികളി ടീമുകളെ അവരുടെ മടകളിൽ ചെന്നു കണ്ട് യോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. പുലികളിക്കെത്തുന്ന ഓരോ സംഘത്തെയും പ്രത്യേകം പ്രത്യേകം ചെന്ന് കണ്ടാണ് യോഗം. എസിപി, സിഐ, എസ്ഐ എന്നിവരടങ്ങുന്ന പോലീസ് സംഘമായിരിക്കും യോഗത്തിൽ പങ്കെടുക്കുക. പുലിക്കളി ടീമുകൾക്ക് പോകേണ്ട വഴി സംബന്ധിച്ചും റൗണ്ടിൽ കയറേണ്ട സമയക്രമത്തെക്കുറിച്ചും മറ്റുമായിരിക്കും പോലീസ് ചർച്ച ചെയ്യുകയെന്നാണ് സൂചന. ഏഴു ടീമുകളാണ് ഇത്തവണയുള്ളത്. പുലികളിയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലീസ് ഇതാദ്യമായി വിശദമായ യോഗം നടത്താനൊരുങ്ങുന്പോൾ പുലിക്കളി പ്രേമികൾ ആശങ്കയിലാണ്. തൃശൂർ പൂരം നിയന്ത്രണങ്ങളും നിബന്ധനകളും കൊണ്ട് അക്ഷരാർഥത്തിൽ “കലക്കിയ’’ പോലീസ് പുലികളിയുടെ നിയന്ത്രണം ഏറ്റെടുത്ത് പുലികളി കൂടി കലക്കുമോ എന്ന ആശങ്ക പരക്കെയുണ്ട്

Read More

ഉറ്റവർ നഷ്ടമായ ഉരുള്‍പൊട്ടലിനു പിന്നാലെ വാഹനാപകടവും; പ്രതിശ്രുതവരനു ഗുരുതര പരിക്ക്; കണ്ണീര്‍ തോരാതെ ശ്രുതി

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേര്‍ നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹനാപകടത്തിൽ പരിക്ക്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നില ഗുരുതരമായി തുടരുകയാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ശ്രുതി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണു വാഹനാപകടമുണ്ടായത്. ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ കുടുംബത്തിലെ ഒന്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി രക്ഷപ്പെട്ടു. കൽപ്പറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോൾ പിടിച്ചുനിൽക്കാൻ ജെൻസന്‍റെ പിന്തുണയാണുള്ളത്. ദുരന്തത്തിന് ഒരു മാസം മുന്പ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

Read More

അന്‍വറും ജലീലും തെളിക്കുന്ന വഴിയേ ആഭ്യന്തരവകുപ്പ്..! ഭരണം നിയന്ത്രിച്ച് സ്വതന്ത്ര എംഎല്‍എമാര്‍, കാഴ്‌ചക്കാരായി നേതാക്കൾ

കോഴിക്കോട്: മലപ്പുറം പോലീസ് സേനയിലെ ശുദ്ധികലശത്തിനു പിന്നാലെ പി.വി. അന്‍വര്‍ എംഎല്‍എയ്ക്കു പൂര്‍ണ പിന്തുണനൽകി വീണ്ടും കെ.ടി. ജലീല്‍ രംഗത്ത്. പി.വി. അന്‍വറിന്‍റെ നിലപാടില്‍ തട്ടി മലപ്പുറം എസ്പി ശശിധരന് സ്ഥലം മാറ്റം ഉണ്ടായതിനെത്തുടര്‍ന്നാണ് പുതിയ പോസ്റ്റുമായി കെ.ടി. ജലീല്‍ രംഗത്തെത്തിയത്. കെ.ടി. ജലീലിന്‍റെയും അന്‍വറിന്‍റെയും കണ്ണിലെ കരടായിരുന്നു ശശിധരന്‍ എന്നാണ് പോലീസ് സേനയിലെ സംസാരം. പോലീസിലെ ആര്‍എസ്എസ് പുഴുക്കുത്തുകള്‍ക്കെതിരേയുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നാണ് രണ്ട് സിപിഎം സ്വതന്ത്ര എംഎല്‍എമാരുടെയും വാദം. ഫലത്തില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്ന കാഴ്ചയാണുള്ളതെന്നാണ് അഭിപ്രായമുയരുന്നത്. സിപിഎമ്മിലെ തല മുതിര്‍ന്ന എംഎല്‍എമാര്‍ കാഴ്‌ചക്കാരായി മാറുകയും ചെയ്യുന്നു. എഡിജിപി അജിത് കുമാറിന്‍റെ കസേര കൂടി ഇളകിയാല്‍ അന്‍വറും ജലീലും തെളിക്കുന്ന വഴിയേ ആഭ്യന്തരവകുപ്പ് എന്ന പ്രതീതിയായിരിക്കും സൃഷ്ടിക്കപ്പെടുക. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് അമര്‍ഷമുണ്ട്. തങ്ങള്‍ക്കു കഴിയാത്ത കാര്യങ്ങള്‍ പോലും അന്‍വര്‍…

Read More

എന്തൊക്കെയാ ഇവിടെ നടക്കുന്നത്… മയക്കു മരുന്നിനു പണം തികയുന്നില്ല; പെൺകുട്ടിയെ ചിത്രകാരൻ തട്ടിക്കൊണ്ടുപോയി

കർണാടകയിലെ രാമനഗര ജില്ലയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചിത്രകാരനും മയക്കുമരുന്നിന് അടിമയുമായ ദർശൻ (22) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് ഉപയോഗത്തിനുള്ള പണം കണ്ടെത്താനായി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പ്രതി പദ്ധതിയിട്ടിരുന്നതെന്നു പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി എട്ടോടെ ഇജൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെ സിമന്‍റ് ഗോഡൗണിൽ പാർപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാരിൽനിന്നു വിവരം ലഭിച്ചതിനെത്തുടർന്നു പെൺകുട്ടിയെ അപകടം കൂടാതെ രക്ഷപ്പെടുത്താനായെന്നും പോലീസ് സൂപ്രണ്ട് കാർത്തിക് റെഡ്ഡി പറഞ്ഞു. പെൺകുട്ടിയുടെ വായും കൈകളും ടേപ്പ് ഉപയോഗിച്ച് ബന്ധിച്ചിരുന്നു. ശ്വാസംമുട്ടിയ നിലയിലാണു പെൺകുട്ടിയെ കണ്ടത്. പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട്.

Read More

ചരിത്രത്തെ വളച്ചൊടിക്കുന്ന മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ട; കൃത്യമായ മറുപടി പറയണം; മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമെതിരേ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ഇന്നലെ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസല്ല ആരോപണങ്ങൾക്ക് കൃത്യമായ മറുപടിയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഏഴ് ചോദ്യങ്ങളും പ്രതിപക്ഷ നേതാവ് ഉയർത്തി. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയെയും റാം മാധവിനെയും പത്ത് ദിവസത്തെ ഇടവേളയില്‍ എഡിജിപി കണ്ടത് എന്തിന്? ആര്‍എസ്എസ് നേതാക്കളുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയത് എന്തിന്? മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡിജിപി ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചത്? ഇതേ എഡിജിപിയെ ഉപയോഗിച്ച് ബിജെപിയെ സഹായിക്കാന്‍ മുഖ്യമന്ത്രി തന്നെയല്ലേ തൃശൂര്‍ പൂരം കലക്കിയത്? പ്രതിപക്ഷത്തിനൊപ്പം എല്‍ഡിഎഫിലെ ഘടകകക്ഷികളും എഡിജിപിക്കെതിരേ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിന്? കോവളത്ത് റാം മാധവ് -എഡിജിപി…

Read More