ഓൺലൈൻ വ്യാപാരത്തിൽ ഉപഭോക്താവ് കബളിപ്പിക്കപ്പെടുന്ന സംഭവങ്ങൾ സാധാരണമാണ്. ഓർഡർ ചെയ്ത സാധനങ്ങളാവില്ല പലപ്പോഴും ലഭിക്കുന്നത്. പരാതിപ്പെട്ടാൽ പരിഹരിക്കാൻ ആഴ്ചകളെടുക്കും. ചിലപ്പോൾ ഉപഭോക്താവിന്റെ പണം നഷ്ടമാകുന്ന സാഹചര്യവുമുണ്ട്. സമാനസംഭവത്തിൽ തനിക്കു നേരിട്ട ദുരനുഭവം പ്രിയാൻഷ് എന്ന യുവാവ് തുറന്നുപറഞ്ഞതു സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഹിമാചൽ പ്രദേശിലാണു സംഭവം. പുരുഷന്മാരുടെ അടിവസ്ത്രങ്ങൾ ഓർഡർ ചെയ്ത യുവാവിനു ലഭിച്ചത് സ്ത്രീകളുടെ അടിവസ്ത്രമായിരുന്നു. തനിക്കു ലഭിച്ചതു തെറ്റായ സാധനങ്ങളാണെന്നു യുവാവ് പരാതിപ്പെട്ടിട്ടും ഓൺലൈൻ കന്പനി പണം തിരികെ കൊടുക്കാനോ, അടിവസ്ത്രം മാറ്റിനൽകാനോ തയാറായില്ല. ഇതിൽ പ്രകോപിതനായ യുവാവ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച സെൽഫിയെടുത്ത് എക്സിൽ പങ്കുവച്ചു. തനിക്കു നേരിട്ട ദുരനുഭവം ഇതിനൊപ്പം വിശദമായി കുറിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എത്തിയ യുവാവിന്റെ പോസ്റ്റിന് വൻ പ്രതികരണമാണു ലഭിച്ചത്. കന്പനിക്കെതിരേ വന്പൻ ട്രോളുകളും ഉണ്ടായി.
Read MoreDay: September 11, 2024
ഓണം ഓണായി, ഉഷാറായി പൂവിപണി; മുല്ലപ്പൂവിനും അരളിക്കും തൊട്ടാൽ പൊള്ളുന്ന വില; മലയാളിക്ക് പൂക്കളമിടാൻ തമിഴ്നാട്ടിൽ നിന്നെത്തുന്നത് ടൺകണക്കിന് പൂക്കൾ
കോട്ടയം: ഓണം ഓണായതോടെ ഉഷാറായി പൂവിപണി. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പൂവിനൊപ്പം ഇത്തവണ പ്രദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പൂവുകളും വില്‍പ്പനയ്ക്കുണ്ട്. ഓണപ്പൂക്കളങ്ങളില്‍ സാധാരണയുള്ള തുമ്പയും തെച്ചിയും മുക്കുറ്റിയും കണ്ണാന്തളിയും കൃഷ്ണകിരീടവും കാശിത്തുമ്പയുമൊക്കെ കിട്ടാനില്ലാതായതോടെയാണ് ജമന്തിയും ചെണ്ടുമല്ലിയും അരളിയും മറ്റു പലതരം വര്‍ണപ്പൂക്കളും അത്തപ്പൂക്കളത്തിലെ വര്ണങ്ങളായത്. വീടുകളിലും സ്ഥാപനങ്ങളും അത്തപ്പൂക്കളമൊരുക്കാന്‍ പൂവിന്റെ ആവശ്യകത കൂടിയതോടെ വിലയും ഉയര്‍ന്നു. ഇന്നും നാളെയുമായി സ്കൂള്‍, കോളജ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ ഓണാഘോഷം നടക്കുകയാണ്. ഇനി തിരുവോണം വരെയുള്ള ദിവസങ്ങളില്‍ പൂക്കള്‍ക്ക് നല്ല ഡിമാൻഡാണെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒരു മാസക്കാലമുണ്ടായിരുന്ന മഴ കേരളത്തിനുപുറമേ തമിഴ്നാട്ടലെ ഗ്രാമങ്ങളെയും ബാധിച്ചത് പൂക്കളുടെ ഉത്പാദനം കുറയുന്നതിനും ഇടയാക്കിയിരുന്നു. ഇതും വിലവര്‍ധനയ്ക്കു കാരണമായിട്ടുണ്ട്. ജില്ലയിലേക്ക് കൂടുതല്‍ പൂവെത്തുന്നത് തമിഴ്നാട്ടില്‍നിന്നാണ്. കടയനല്ലൂര്‍, പുളിയന്‍കുടി, ചെങ്കോട്ട, തെങ്കാശി ഭാഗങ്ങളിലെ പാടങ്ങളില്‍ കര്‍ഷകര്‍ വിളവെടുത്ത പൂവ് മൊത്തവ്യാപാരികള്‍ പതിവായി വാങ്ങി കേരളത്തിലെത്തിക്കുകയാണ് ചെയ്യുന്നത്. കൃഷിക്ക്…
Read Moreകൈയിലുള്ള പണം വിവാഹത്തിനു തികയില്ലന്ന് ഭയന്നു; മനപ്രയാസത്തിൽ പല ബസുകൾ കയറിയിറങ്ങി ഊട്ടിയിലെത്തി; പ്രതിശ്രുതവരന് നാടുവിട്ടതിനു പിന്നിലെ കാരണമിതോ?
മലപ്പുറം: പ്രതിശ്രുത വരന് നാടുവിടാന്‍ കാരണം സാമ്പത്തിക പ്രയാസമെന്ന് പോലീസ്. വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടംവാങ്ങിയ ഒരു ലക്ഷം രൂപയിൽ അമ്പതിനായിരം രൂപ കളഞ്ഞുപോയി. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി കയ്യിലുണ്ടായിരുന്നത് നാൽപ്പതിനായിരം രൂപ മാത്രമായിരുന്നു. ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടത്. മനപ്രയാസത്തിൽ പല ബസുകൾ കയറിയിറങ്ങി ഊട്ടിയിലെത്തി. ഊട്ടിയിൽ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചു. ഈ കോൾ പിന്തുടർന്നാണ് പോലീസ് വിഷ്ണുജിത്തിലേക്ക് എത്തിയത്. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു.…
Read Moreഭർത്താവിന്റെ കാറിന്റെ ഗ്ലാസ് ഭാര്യ തല്ലിത്തകർത്തു; വീഡിയോ വൈറലായതോടെ വിമർശനവുമായി ആളുകൾ; സത്യാവസ്ഥ മനസിലായപ്പോൾ ചേർത്തു പിടിച്ച് സൈബറിടം
കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഒരു കാറിന്റെ മുന്‍ വശത്തെ ഗ്ലാസ് തല്ലിതകർക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു ബാറ്റ് കൊണ്ട് കാറിന്റെ ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു അവർ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് യുവതിക്കെതിരേ വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ കാര്യമറിയാതെ ഇവരെ കുറ്റപ്പെടുത്തിയ ആളുകൾ തന്നെ സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ യുവതിക്കൊപ്പം നിന്നു. തന്റെ ഭർത്താവ് മറ്റൊരു പെൺകുട്ടിക്കൊപ്പം കാറിൽ അസമയത്ത് യാത്ര ചെയ്യുന്നത് അറിഞ്ഞ് എത്തിയതാണ് യുവതി. ഇരുവരേയും ഒന്നിച്ച് കണ്ടതോടെ മനോനില തെറ്റിയ യുവതി കാറിന്റെ ചില്ല് തല്ലിത്തകർക്കുകയായിരുന്നു. എന്നാൽ യുവതിയുടെ ഈ പ്രവർത്തി കണ്ട് ഭര്‍ത്താവും അയാളുടെ ഗേൾ ഫ്രണ്ടും അവരെ പരിഹസിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഇതു കൂടി ആയപ്പോൾ ഭാര്യയുടെ ദേഷ്യം ഒന്നുകൂടി വർധിച്ചു. വീഡിയോ വൈറലായതോടെ യുവതിയെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്നാൽ…
Read Moreസൂപ്പർ ഡ്യൂപർ ഊഞ്ഞാൽ… ഓണത്തപ്പാ വാ.. ഊഞ്ഞാലാടാൻ വാ… ജോമോന്റെ റെഡിമെയ്ഡ് ഊഞ്ഞാലിന് ആവശ്യക്കാരേറുന്നു
ആലപ്പുഴ: ഊഞ്ഞാലിൽ ഓണത്തിന്റെ മധുരസ്മൃതികളിലേക്ക് ആടിരസിക്കാൻ ഇനി ഊഞ്ഞാലുകെട്ടി വിഷമിക്കേണ്ട. കെട്ടാൻ ഇടം ഉണ്ടെങ്കിൽ ജോമോന്റെ ഇൻസ്റ്റന്റ് ഊഞ്ഞാലുണ്ട്. അതുകെട്ടി ഒറ്റയ്ക്കോ കൂട്ടമായോ ഓണപ്പാട്ട് താളത്തിൽ പാടി ഊഞ്ഞാലാടി രസിക്കാം. പത്തു വർഷങ്ങൾക്കു മുമ്പാണ് ആലപ്പുഴയിൽ എം.സി. ജോസഫ് ആൻഡ് സൺസ് ജനറൽ സ്റ്റോഴ്സ് എന്ന പേരിൽ ഷോപ്പ് നടത്തുന്ന ജോമോന്റെ മനസിൽ ഊഞ്ഞാൽ ആശയം ആടിത്തെളിഞ്ഞത്. പലക കയറിൽ തുളച്ച് ചേർത്ത് ഊഞ്ഞാൽ ഉണ്ടാക്കി വിപണിയിൽ എത്തിച്ചു. അതിന്റെ വിവിധ വാർത്തകൾ പുറത്തായതോടെ ഇപ്പോൾ ജോമോന്റെ ഫോണിലേക്ക് തിരുവനന്തപുരത്തും കോട്ടയത്തുനിന്നുമൊക്കെ ഊഞ്ഞാൽ തേടി വിളികൾ. ഇപ്പോൾ ജോമോന്റെ ഓണ ഊഞ്ഞാൽ നാട്ടിൽ ഹിറ്റായിരിക്കുന്നു. പ്ലാസ്റ്റിക് കയറില്‍ മരത്തിന്റെ ഇരിപ്പിടങ്ങള്‍ പിടിപ്പിച്ച ഊഞ്ഞാലുകള്‍ക്ക് 350 രൂപ മുതല്‍ 1500 രൂപ വരെയാണു വില. തടിയുടെ ഗുണമേന്മ, കയറിന്റെ വണ്ണം, ഇരിപ്പിടത്തിന്റെ വലുപ്പം എന്നിവയനുസരിച്ചാണു വില. ഒരാള്‍ക്ക് ഇരിക്കാവുന്നതു…
Read Moreജൂണിയർ സാഫ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയെ പ്രതിനിധീകരിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയും
കാഞ്ഞിപ്പള്ളി: ചെന്നൈയിൽ ആരംഭിക്കുന്ന ജൂണിയർ സാഫ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയും. എട്ട് രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന സാഫ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജംപ് വിഭാഗത്തിലാണ് പാറത്തോട് ചിറ്റടി സ്വദേശിയായ ജുവൽ തോമസ് മത്സരിക്കുന്നത്. ഈ വിഭാഗത്തിൽ ആകെ രണ്ട് പേരാണ് ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. യൂത്ത് നാഷണലിലെ ജുവലിന്റെ പ്രകടനമാണ് സാഫ് ചാംപ്യൻഷിപ്പിന് അർഹനാക്കിയത്. ഖേലോ ഇന്ത്യയിൽ വെങ്കലവും യൂത്ത് നാഷണലിൽ വെള്ളിയും നേടിയിട്ടുള്ള ജുവൽ സ്കൂൾ ചാ ന്പ്യൻഷിപ്പിൽ ജേതാവുമാണ്. 13ാം വയസ് മുതലാണ് ജുവൽ ട്രാക്കിലിറങ്ങിയത്. മുണ്ടക്കയം മുരിക്കുംവയൽ ഗവൺമെന്റ് വിഎച്ച്സിയിൽ പ്ലസ് വൺ വിദ്യാർഥിയാണ് ജുവൽ. പിതാവ് സി.ജെ. തോമസ് കുട്ടിക്കാനം കെഎപി അഞ്ച് ക്യാന്പിലെ സിഐയും വോളിബോളിൽ കേരള പോലീസ് താരവും സ്കൂൾ ചാംപ്യൻഷിപ്പിൽ ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും സ്റ്റേറ്റ് റിക്കാർഡ് ജേതാവുമാണ്. മാതാവ് ജിതാ തോമസ് പീരുമേട് സിപിഎം…
Read Moreപ്രായം ഇരുപത്തിയെട്ടിൽ, കാപ്പാ നിയമപ്രാകരം നാടുകടത്തപ്പെടുന്നത് അഞ്ചാം തവണ; തക്കാളി ആഷിഖ് കായംകുളത്തെ കൊടുംക്രിമിനൽ
കായംകുളം: കാപ്പ ചുമത്തി കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം പത്തിയൂർ എരുവ ഇല്ലത്ത് പുത്തൻവീട്ടിൽ (ജിജീസ് വില്ലയിൽ) തക്കാളി ആഷിഖ് എന്നു വിളിക്കുന്ന ആഷിഖിനെയാണ് (28) കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. കൊലപാതകശ്രമം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാളെ 2017 ലും 2018 ലും 2022 ലും കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതാണ്. കൂടാതെ 2021ൽ ജില്ലയിൽ നിന്നു കാപ്പാ നിയമപ്രകാരം നാടു കടത്തിെയെങ്കിലും നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് ഇയാൾക്കെതിരേ കാപ്പാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കരുതൽ തടങ്കൽ ഉത്തരവിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് കായംകുളം, വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധികളിൽ ക്രിമിനൽ കേസുകളിൽ പ്രതിയായതിനാലാണ് ഇപ്പോൾ ഇയാളെ വീണ്ടും കാപ്പാ പ്രകാരം കരുതൽ തടങ്കലിലാക്കിയത്.
Read Moreഭർത്താവിന്റെ കാറിന്റെ ഗ്ലാസ് ഭാര്യ തല്ലിത്തകർത്തു; വീഡിയോ വൈറലായതോടെ വിമർശനവുമായി ആളുകൾ; സത്യാവസ്ഥ മനസിലായപ്പോൾ ചേർത്തു പിടിച്ച് സൈബറിടം
കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഒരു കാറിന്റെ മുന്‍ വശത്തെ ഗ്ലാസ് തല്ലിതകർക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു ബാറ്റ് കൊണ്ട് കാറിന്റെ ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു അവർ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് യുവതിക്കെതിരേ വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ കാര്യമറിയാതെ ഇവരെ കുറ്റപ്പെടുത്തിയ ആളുകൾ തന്നെ സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ യുവതിക്കൊപ്പം നിന്നു. തന്റെ ഭർത്താവ് മറ്റൊരു പെൺകുട്ടിക്കൊപ്പം കാറിൽ അസമയത്ത് യാത്ര ചെയ്യുന്നത് അറിഞ്ഞ് എത്തിയതാണ് യുവതി. ഇരുവരേയും ഒന്നിച്ച് കണ്ടതോടെ മനോനില തെറ്റിയ യുവതി കാറിന്റെ ചില്ല് തല്ലിത്തകർക്കുകയായിരുന്നു. എന്നാൽ യുവതിയുടെ ഈ പ്രവർത്തി കണ്ട് ഭര്‍ത്താവും അയാളുടെ ഗേൾ ഫ്രണ്ടും അവരെ പരിഹസിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഇതു കൂടി ആയപ്പോൾ ഭാര്യയുടെ ദേഷ്യം ഒന്നുകൂടി വർധിച്ചു. വീഡിയോ വൈറലായതോടെ യുവതിയെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്നാൽ…
Read Moreആ ഉന്നതൻ ഞാനല്ല, പ്രചരിക്കുന്ന വാർത്ത ശുദ്ധഅസംബദ്ധം; എഡിജിപിക്കൊപ്പം റാം മാധവിനെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷ് നാരായണൻ
തിരുവനന്തപുരം: ആർഎസ്എസ് നേതാവിനെ കാണേണ്ട ആവശ്യമില്ലെന്നും പ്രചരിക്കുന്ന വാർത്ത ശുദ്ധ അസംബന്ധമാണെന്നും ജിഗീഷ് നാരായണൻ. എഡിജിപി എം.ആർ.അജിത്കുമാറിനൊപ്പം ആർഎസ്എസ് നേതാവ് റാം മാധവിനെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷ് നാരായണൻ. അപകടത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണെന്നും ജിഗീഷ് പറഞ്ഞു. റാം മാധവിനെ അജിത്കുമാർ കോവളത്തുവച്ച് കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്നുവെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്ത മൂന്ന് പേരിൽ ഒരാൾ ജീഗിഷ് ആയിരുന്നുവെന്നാണ് വാർത്തകൾ പ്രചരിച്ചത്. ജോലിയുടെ ഭാഗമായി പലരെയും കാണാറുണ്ടെങ്കിലും ആർഎസ്എസ് നേതാക്കൾ ആ പട്ടികയിലില്ലെന്നും ജിഗീഷ് പ്രതികരിച്ചു. ‘പ്രേംകുമാറിനെ അങ്ങനെ നേരത്തേ കണ്ടിട്ടുണ്ട്. റാം മാധവിനെ കണ്ടിട്ടില്ലെന്നു മാത്രമല്ല, അറിയുക പോലുമില്ല. കുളിമുറിയിൽ തെന്നിവീണ് ഏഴ് മാസത്തിലേറെയായി ചികിത്സയിലുള്ള എന്നെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. കണ്ടിട്ടുണ്ടെങ്കിൽ പോലീസിന് തെളിയിക്കാമല്ലോ’’– ജിഗീഷ് പറഞ്ഞു.
Read More