മുംബൈ: അദാനി ഗ്രൂപ്പിനെതിരേ വീണ്ടും ആരോപണവുമായി ഹിൻഡൻബർഗ് റിസർച്ച്. അദാനിക്കെതിരേ സ്വിറ്റ്സര്‍ലന്‍ഡില്‍ അന്വേഷണം നടന്നെന്നാണ് ആരോപണം. അദാനി കമ്പനിക്ക് ബന്ധമുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഹിൻഡൻബർഗ് ഇക്കാര്യം പുറത്തുവിട്ടത്. കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് അക്കൗണ്ടുകളിലുണ്ടായിരുന്ന 310 മില്യൺ ഡോളറാണ് സ്വിറ്റ്സർലൻഡ് മരവിപ്പിച്ചത്. നിഴൽ കമ്പനികളിൽ പണം നിക്ഷേപിച്ചതിനാണു നടപടിയെന്നാണ് ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തൽ. അതേസമയം ഹിൻഡൻബർഗിന്റെ ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. സ്വിസ് കോടതി നടപടികളുമായി കമ്പനിക്ക് ബന്ധമില്ല. തങ്ങളുടെ കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും കന്പനി അധികൃതർ അവകാശപ്പെട്ടു.
Read MoreDay: September 13, 2024
ആശുപത്രിയിൽ കൂട്ടബലാത്സംഗ ശ്രമം: ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച് നഴ്സ് രക്ഷപ്പെട്ടു
പാറ്റ്ന: ബിഹാറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം. ഡോക്ടറും മറ്റു രണ്ട് പേരുമാണ് അതിക്രമം കാട്ടിയത്. ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചശേഷം നഴ്സ് രക്ഷപ്പെട്ടുവെന്നു പോലീസ് പറഞ്ഞു. സമസ്തിപുർ ജില്ലയിലെ മുസ്രിഘരാരാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ആർബിഎസ് ഹെൽത്ത് കെയർ സെന്ററിൽ കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞിറങ്ങാൻ തുടങ്ങിയ നഴ്സിനെ ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഡോ. സഞ്ജയ് കുമാറും രണ്ട് സുഹൃത്തുക്കളും ചേർന്ന് മദ്യലഹരിയിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണു പരാതി. ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചശേഷം നഴ്സ് ആശുപത്രിയിൽനിന്നിറങ്ങിയോടി പുറത്തുള്ള പറമ്പിൽ ഒളിച്ചിരുന്നശേഷം പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു.
Read Moreഭാര്യയെ കൊന്ന് ജ്യൂസാക്കി ആസിഡിൽ ഇട്ടു: ഭർത്താവിന്റെ ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ബിന്നിഗെൻ: മുൻ മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റായ യുവതിയെ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം അറക്കവാളിനും കത്തിക്കും കഷ്ണങ്ങളാക്കിയശേഷം ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് ജ്യൂസ് ആക്കിയെന്നാണു റിപ്പോർട്ട്. രണ്ട് മക്കളുടെ അമ്മയായ 38 കാരിയായ മുൻ മോഡൽ ക്രിസ്റ്റീന ജോക്സിമോവിച്ചാണ് അരുംകൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ദാരുണ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണു പുറത്തുവരുന്നത്. സ്വിറ്റ്സർലൻഡിലെ ബേസിനിലാണു സംഭവം. വസതിയിൽ വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. ശരീരഭാഗങ്ങൾ ബ്ലെൻഡർ ഉപയോഗിച്ച് കുഴമ്പ് പരുവത്തിലാക്കിയശേഷം ഇത് ആസിഡിൽ ഇട്ട് ഭർത്താവ് തോമസ് നശിപ്പിക്കാൻ ശ്രമിച്ചു. മൃതദേഹം കണ്ടെത്തിയതിന്റെ തൊട്ടടുത്ത ദിവസം തോമസിനെ അറസ്റ്റ് ചെയ്തിരുന്നു. സ്വയരക്ഷയ്ക്കുവേണ്ടിയാണ് കത്തികൊണ്ട് ആക്രമിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. അന്വേഷണത്തിൽ മാനസികരോഗത്തിന്റെ വ്യക്തമായ സൂചനകൾ പ്രതിയിൽ കണ്ടെത്തിയിരുന്നതായി പറയുന്നു. 2007 ലെ…
Read Moreനഗരത്തിന്റെ കാഴ്ചമറച്ച് പുകപടലം: മഹാരാഷ്ട്ര കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച; ആളുകൾക്ക് ശ്വാസതടവും കണ്ണുകൾക്ക് എരിച്ചിലും
മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച. അംബർനാഥിലെ കെമിക്കൽ ഫാക്ടറിയിൽനിന്നാണ് വെള്ളി രാവിലെ മുതൽ നഗരത്തിലേക്കു വാതകം പടർന്നത്. അംബർനാഥ് നഗരപ്രദേശങ്ങളും പരിസരവും പുകയിൽ മൂടിയ അവസ്ഥയിലാണ്. വാതകം ചോർന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. ആളുകൾക്കു കണ്ണിലും തൊണ്ടയിലും അസ്വസ്ഥത അനുഭവപ്പെട്ടു. തദ്ദേശവാസികൾ പുറത്തുവിട്ട വീഡിയോ ആശങ്കപടർത്തുന്നതായി. ഇതുവരെ ആളപായമോ, ഗുരുതര ആരോഗ്യപ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വാതക ചോർച്ചയുടെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വിദഗ്ധസംഘങ്ങളെയും അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. രണ്ടു വർഷം മുന്‍പും ഇവിടെ വാതക ചോർച്ച ഉണ്ടായിട്ടുണ്ട്. അന്നു നിരവധി പേർ ഗുരുതരാവസ്ഥയിലായിരുന്നു.
Read Moreസദാചാര പോലീസിംഗിന് ഇരയായോ; പ്രായപൂർത്തിയാവാത്ത ആദിവാസി ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരു കയറിൽ തൂങ്ങിമരിച്ചനിലയിൽ; ഇരുവരും ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു
മലപ്പുറം: പ്രായപൂർത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ പതിനേഴുവയസുകാരനെയും 15 വയസുള്ള പെണ്‍കുട്ടിയെയുമാണ് മരിച്ചനിലയിൽ കണ്ടത്. ഇരുവരും ഒരു കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ്. കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചതെന്നു സംശയിക്കുന്നു. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായും വിവരമുണ്ട്. രണ്ടുപേരും കുറച്ചു നാളുകളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി ശേഖരിക്കും. ആത്മഹത്യയ്ക്കു പിന്നിൽ ബാഹ്യശക്തികളുടെ പ്രേരണയുണ്ടോയെന്നും ഒരുമിച്ചു താമസിച്ചിരുന്നതിന്റെ പേരിൽ സദാചാര പോലീസിംഗിന് ഇരയായോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreമതപഠനശാലയിലെ ഉസ്താദിന്റെ ക്രൂരമർദനം: കൂത്തുപറന്പ് പോലീസിന് കേസ് കൈമാറും
കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത് കിണവക്കൽ കമ്പിത്തൂണിൽ സ്വകാര്യ വ്യക്തി നടത്തുന്ന മതപഠനശാലയിൽ ഉസ്താദിന്റെ ക്രൂരമർദനത്തിന് 23 കാരൻ ഇരയായ കേസ് വിഴിഞ്ഞം പോലീസ് ഇന്ന് കൂത്തുപറമ്പ് പോലീസിന് കൈമാറിയേക്കും. മതപപഠനശാലയിലെ വിദ്യാർഥി തിരുവനന്തപുരം വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിലെ അജ്മൽ ഖാൻ ആണ് മലപ്പുറം തിരൂർ സ്വദേശി ഉസ്താദ് ഉമൈർ അഷറഫിയുടെ ക്രൂരമർദനത്തിന് ഇരയായത്. കമ്പിത്തൂണിലെ ഇഷ അതുൽ ഉലു ദർസിൽ ഈ മാസം ആറിനാണ് സംഭവം. ഉമൈർ അഷറഫി നല്ലവണ്ണം മതപഠനം നടത്തുന്നില്ലെന്ന് പുറത്തുള്ളവരോടു പറഞ്ഞ വിരോധത്തിൽ അജ്മൽ ഖാനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും ചൂരൽ വടി കൊണ്ട് മുതുകിൽ അടിച്ച് മുറിവേൽപ്പിക്കുകയും കണ്ണിൽ മുളക് ഉടച്ച് തേക്കുകയും ചെയ്തുവെന്നാണ് ഉസ്താതാദിനെതിരേയുള്ള കേസ്. അമീർ ഖാൻ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. പരാതിയിൽ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവ സ്ഥലം കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലായതിനാലാണ് കേസ് കൂത്തുപറമ്പ് സ്റ്റേഷനിലേക്ക്…
Read Moreയെച്ചൂരിയെ ഒരു നോക്കുകാണണം; ഇൻഡിഗോ ബഹിഷ്കരണമെന്ന തീരുമാനത്തിൽ നിന്ന് ഇ.പി. ജയരാജൻ പിൻമാറി; ഇൻഡിഗോയിൽ പറന്ന് ഡൽഹിയിലേക്ക്
കണ്ണൂർ,കോഴിക്കോട്: പ്രിയനേതാവ് സീതാറാം യെച്ചൂരിയെ അവസാനമായി ഒരുനോക്ക് കാണാൻ സിപിഎം നേതാവ് ഇ.പി. ജയരാജൻ തന്റെ ബഹിഷ്കരണ തീരുമാനം മാറ്റി ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിക്കു പറന്നു. കരിപ്പൂരിൽനിന്ന് ഇന്നലെ രാത്രിയായിരുന്നു യാത്ര. ഡൽഹിയിലേക്കു പോകാൻ മറ്റു വിമാനങ്ങളൊന്നും ലഭ്യമല്ലാതെ വന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇൻഡിഗോയെ തന്നെ ആശ്രയിച്ചത്. 2022 ജൂണ്‍ 13നാണ് ബഹിഷ്കരണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇപിക്ക് മൂന്നാഴ്ചത്തേക്ക് വിമാന അധികൃതർ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇന്‍ഡിഗോ വിമാനയാത്ര അദ്ദേഹം ബഹിഷ്കരിച്ചത്. പിന്നീട് പലതവണ ഇന്‍ഡിഗോ അധികൃതര്‍ തീരുമാനത്തില്‍നിന്നു പിന്‍വാങ്ങാന്‍ ഇപിയുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇൻഡിഗോ ബഹിഷ്കരണം എന്ന തീരുമാനം ശരിയായിരുന്നുവെന്നും ഒരിക്കലെടുത്ത തീരുമാനം എപ്പോഴും തുടരണമെന്നില്ലെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു.
Read Moreസ്ത്രീകളെ കണ്ടാൽ ‘കണ്ട്രോൾ’ തെറ്റും: 2 പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി
കോഴിക്കോട്: സ്ത്രീകളോടുള്ള പെരുമാറ്റം പരിധിവിട്ടതിനെത്തുടർന്നു രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം. കോഴിക്കോട്ടും പാലക്കാട്ടുമായാണ് പോലീസ് സേനയ്ക്കു നാണക്കേടു സൃഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. സഹപ്രവർത്തകരായ സ്ത്രീകളോടു വരെ മോശമായി പെരുമാറിയതിനു മുൻപും വകുപ്പുതല നടപടിക്ക് വിധേയനായ പാലക്കാട് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി മണികണ്ഠനെ പുതിയ പരാതിയിൽ ഡിജിപി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തതിനു പിന്നാലെ അദേഹത്തിനെതിരേ വകുപ്പുതല അന്വേഷണവും തുടരും. കോഴിക്കോട് അസിസ്റ്റന്റ് കമാണ്ടന്റായിരുന്ന നിഷൂർ സുധീന്ദ്രനെതിരെയാണ് മറ്റൊരു കേസിൽ അന്വേഷണം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് കോഴിക്കോട് മലാപറന്പ് സ്വദേശിയായ യുവതിയുടെ അന്തസിനും മാനത്തിനും ഹാനി വരുത്തുന്ന രീതിയിൽ പെരുമാറിയെന്ന കുറ്റത്തിന് സസ്പെൻഷനിൽ കഴിയുന്ന നിഷൂർ സുധീന്ദ്രനെതിരേ അന്വേഷണം നടത്താൻ കോസ്റ്റൽ പോലീസ് ആസ്ഥാനം അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ജി. പൂങ്കുഴലിയെയാണ് ആഭ്യന്തര വകുപ്പ് നിയോഗിച്ചിരിക്കുന്നത്. പാലക്കാട് ജില്ലാ പോലീസ്…
Read Moreമദ്യനയ അഴിമതിക്കേസ്; കേജരിവാളിനു ജാമ്യം; അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി; സത്യം ജയിച്ചെന്നു കേജരിവാൾ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ മാസങ്ങളായി ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് 21ന് ഇഡിയാണ് കേജരിവാളിനെ ആദ്യം അറസ്റ്റ് ചെയ്തത്.ജൂൺ 26ന് സിബിഐ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ലോക്സഭാതെരഞ്ഞെടുപ്പിനായി മേയ് 10ന് 21 ദിവസത്തേക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം ലഭിച്ചു. ജാമ്യകാലാവധി അവസാനിച്ച അദ്ദേഹം ജൂൺ രണ്ടിനു ജയിലിലേക്ക് മടങ്ങി. ഇടക്കാല ജാമ്യത്തിന് വീണ്ടും ശ്രമിച്ചെങ്കിലും ജാമ്യം നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. സിബിഐയിൽനിന്ന് വിശദീകരണവും കോടതി ചോദിച്ചിരുന്നു. സത്യം ജയിച്ചെന്നു കേജരിവാൾ പ്രതികരിച്ചു.
Read Moreസീതാറാം യെച്ചൂരിക്ക് ആദരമർപ്പിച്ച് രാജ്യം; നാളെ എകെജി സെന്ററിൽ പൊതുദർശനം; മൃതദേഹം പഠന ആവശ്യങ്ങള്‍ക്കായി ആശുപത്രിക്ക് വിട്ടുനൽകും
ന്യൂഡൽഹി: രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സിപിഎം ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിക്ക് (72) ആദരാഞ്ജലിയർപ്പിച്ച് രാജ്യം. ഇന്ത്യൻ കമ്യൂണിസത്തിന്റെ ജനകീയമുഖമായിരുന്ന യെച്ചൂരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു നേതാക്കളും പ്രവർത്തകരും ഡൽഹിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. എയിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ഇന്നു വൈകുന്നേരത്തോടെ വസന്ത്കുഞ്ജിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഡൽഹി ഗോൾ മാർക്കറ്റിനു സമീപമുള്ള എകെജി സെന്ററിൽ പൊതുദർശനം നടക്കും. തുടർന്ന് യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം പഠന, ഗവേഷണാവശ്യങ്ങള്‍ക്കായി എയിംസിന് വിട്ടുകൊടുക്കും. പ്രകാശ് കാരാട്ട്, എം.എ. ബേബി, എ. വിജയരാഘവൻ, പ്രഫ. കെ.വി. തോമസ് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് ആദരാഞ്ജലി അർപ്പിക്കാനുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ നടത്തുന്നത്. ശ്വാസകോശ അണുബാധയെത്തുടർന്ന് രണ്ടാഴ്ചയായി ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് 3.03നായിരുന്നു അന്ത്യം. ന്യുമോണിയ ബാധ ഗുരുതരമായതിനെത്തുടർന്ന് ഏതാനും…
Read More