ബംഗളൂരു: ബാങ്ക് വായ്പയെടുത്തു തക്കാളി കൃഷി നടത്തി നഷ്ടത്തിലായതോടെ കടം വീട്ടാൻ ലാപ്ടോപ്പുകൾ മോഷ്ടിച്ച് വിറ്റ മുൻ ഐടി ജീവനക്കാരൻ പിടിയിൽ. ഹൊസൂർ സ്വദേശി മുരുകേഷ് ആണ് അറസ്റ്റിലായത്. ഹൊസൂരിലെ ആറേക്കർ സ്ഥലത്ത് മുരുകേഷ് തക്കാളി കൃഷി നടത്തിയിരുന്നു. വിളനാശത്തെ തുടർന്ന് വൻ സാമ്പത്തികനഷ്ടം സംഭവിച്ചു. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ബാങ്ക് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ലാപ്ടോപ്പുകൾ മോഷ്ടിക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്ന ഇയാൾ 57 ലാപ്ടോപ്പുകളാണ് ഓഫീസിൽനിന്നു മോഷ്ടിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതൽ മോഷണം തുടങ്ങി. ഓഗസ്റ്റ് അവസാനത്തോടെ മുരുകേഷ് കമ്പനിയിൽനിന്നു രാജിവയ്ക്കുകയും ചെയ്തു. ഈ മാസമാണ് ലാപ്ടോപ്പുകൾ നഷ്ടമായതിനെക്കുറിച്ച് ഓഫീസ് അധികൃതർ മനസിലാക്കിയത്. തുടർന്ന് സിസിടിവികൾ പരിശോധിച്ചപ്പോൾ മോഷ്ടാവ് മുൻ ജീവനക്കാരനാണെന്നു മനസിലായി. ഹൊസൂരിലെ കടയിൽ വിറ്റതടക്കം 50 ലാപ്ടോപ്പുകൾ പോലീസ് കണ്ടെടുത്തു.
Read MoreDay: September 20, 2024
സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ : പ്രൈമറി പട്ടികയിലുള്ള 134 പേർ ഹൈറിസ്ക് കാറ്റഗറിയിൽ; പഠനത്തിനായി കേന്ദ്രസംഘം വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗബാധ ആവർത്തിക്കുന്ന സാഹചര്യത്തിൽ വീണ്ടും കേന്ദ്രസംഘം എത്തുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും കേന്ദ്രസംഘം കേരളത്തിൽ പഠനത്തിനായെത്തുക. കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങൾ സംഘം സന്ദർശിക്കും. രോഗവാഹകരെന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും. നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 267 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. 37 പേരുടെ സാമ്പിൾ നെഗറ്റീവായി.സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 90 പേർ സെക്കൻഡറി കോൺടാക്ട് പട്ടികയുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്.
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട്; പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെങ്കിൽ കേസെടുക്കാമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ നിയമതടസമില്ലെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ. പോക്സോ വകുപ്പ് പ്രകാരം കേസെടുക്കണം. പോക്സോ നിയമം വരുന്നതിന് മുൻപു നടന്ന കുറ്റകൃത്യമാണെങ്കിൽ അന്നത്തെ വകുപ്പ് പ്രകാരം പോലീസിന് കേസെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പതിനെട്ട് വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം സിനിമാരംഗത്തു നിന്നും ലൈംഗികചൂഷണമുണ്ടായതായി ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ പ്രത്യേക അന്വേഷണ സംഘം നേരിട്ട് ബന്ധപ്പെട്ടു തുടങ്ങി. മലയാളചലച്ചിത്ര മേഖലയിൽ നിന്നുള്ള അമ്പതോളം നടിമാരാണ് ലൈംഗികാതിക്രമം നേരിട്ടതായി ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയത്. അന്വേഷണത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനും തുടര്‍നടപടികള്‍ രൂപീകരിക്കുന്നതിനുമായി രണ്ട്…
Read Moreമൈനാഗപ്പള്ളിയിൽ വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം: പ്രതികൾ ഇരുവരും രാസലഹരി ഉപയോഗിച്ചെന്നു പോലീസ്
കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികള്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി തവണ രാസ ലഹരി ഉപയോഗിച്ചിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. ഇതില്‍ വ്യക്തത വരുത്താൻ ഇവരുടെ രക്തസാമ്പിളുകള്‍ കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധന നടത്തും. രണ്ടാം പ്രതി ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം അംഗീകാരം ഉള്ളതാണോയെന്ന് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സേലത്തെ വിനായക മിഷന് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇവര്‍ക്കെതിരായ കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലിസ് ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്യും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അജ്മല്‍ ക്രിമിനല്‍ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഡോ. ശ്രീക്കുട്ടി പൊലിസിന് മൊഴി നല്‍കിയിട്ടുള്ളത്. സിനിമ കൊറിയോഗ്രാഫറാണെന്ന് പറഞ്ഞാണ് അജ്മല്‍ പരിചയപ്പെട്ടത്. താനും അജ്മലും മദ്യം ഉപയോഗിക്കാറുണ്ട്. പണവും സ്വര്‍ണവും…
Read Moreചുട്ടുപൊള്ളി കോട്ടയം; വേനലിനു സമാനമായ ചൂടും ഉഷ്ണവും; തുലാമഴ പെയ്യാതെ വന്നാല്‍ നവംബറില്‍ ജില്ല നേരിടുന്നത് കടുത്ത കുടിവെള്ളക്ഷാമം
കോട്ടയം: മഴ ശമിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും വറചട്ടിയിലെന്നപോലെയായി പകല്‍ താപം. ഇന്നലെ 35 ഡിഗ്രിയായിരുന്നു വടവാതൂരിലെ ചൂട്. വേനലിനു സമാനമായ ചൂടും ഉഷ്ണവുമാണ് നേരിടുന്നത്. അടുത്ത മാസം തുലാമഴ പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ പകല്ച്ചൂടില് മണ്ണ് പൊള്ളുകയാണ്. 32 ഡിഗ്രിയില്‍നിന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് മൂന്നു ഡിഗ്രി കൂടി 35 കടക്കാനൊരുങ്ങുന്നത്. തുലാമഴ പെയ്യാതെ വന്നാല്‍ നവംബറില്‍ തുടങ്ങും കുടിവെള്ളക്ഷാമവും വരള്‍ച്ചയും. കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധിക്കും ഉത്പാദനക്കുറവിനും കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റം ഇടയാക്കുന്നു. വേനലിനു മുന്‍പേ പുല്ല് കരിയും. മുന്‍ വര്ഷത്തേത്തുപോലെ നവംബറില്‍ മഞ്ഞിനും സാധ്യതയില്ല. ആ സാഹചര്യത്തില്‍ പ്ലാവ്, മ്ലാവ് തുടങ്ങിയ വൃക്ഷങ്ങള്‍ പൂക്കാന്‍ വൈകും. കായപിടിത്തവും കുറവായിരിക്കും. ഇക്കൊല്ലം നട്ട വൃക്ഷത്തൈകള്‍ ഉണങ്ങാനും സാധ്യതയേറെയാണ്. ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും നിലവില്‍ താപനില 34 ഡിഗ്രിക്കു മുകളിലാണ്. മാത്രവുമല്ല സംസ്ഥാനത്ത് പാലക്കാട് കഴിഞ്ഞാല്‍ ഏറ്റവും ചൂട് കോട്ടയം ജില്ലയിലാണെന്നതും…
Read Moreമൃദുഭാവേ ദൃഢകൃത്യേ… അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലി അടക്കമുള്ള അഴിമതി ആരോപണം; എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയു ള്ള എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ അനധികൃത സ്വത്ത് സന്പാദനത്തിലും കൈക്കൂലി അടക്കമുള്ള അഴിമതി ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപിക്കെതിരേ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തര- വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഇന്നലെ രാത്രി പുറത്തിറക്കി. അന്വേഷണസംഘത്തെ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഇന്നു പ്രഖ്യാപിക്കും. തിരുവിതാംകൂർ രാജകുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന തിരുവനന്തപുരം കവടിയാറിൽ കോടികൾ വിലമതിക്കുന്ന ഭൂമി എഡിജിപി വാങ്ങിയതും ഇതിൽ മൂന്നു നില അത്യാഡംബര കെട്ടിടം നിർമിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണപരിധിയിലുണ്ടാകും. എഡിജിപിക്കെതിരേ ഉയർന്ന സാന്പത്തിക ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബിന്റെ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ച ശേഷം വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരേ ഉയർന്ന അഴിമതിയാരോപണങ്ങളും വിജിലൻസ്…
Read Moreകിട്ടിയാൽ ഊട്ടി, ഇല്ലെങ്കിൽ ചട്ടി; നാളെയാണ് നാളെയാണെന്ന ഭാഗ്യപരീക്ഷണത്തിന് മലയാളി വാങ്ങിക്കൂട്ടിയത് 37 ലക്ഷത്തിന്റെ ഓണം ബമ്പർ; ടിക്കറ്റ് വിൽപനയിൽ മുന്നിൽ പാലക്കാട്
തിരുവനന്തപുരം: ഭാഗ്യമുണ്ടെങ്കിൽ ഓണം ബമ്പർ ഇത്തവണ എനിക്കായിരിക്കുമെന്ന ഭാഗ്യപരീക്ഷണത്തിന് മലയാളി തയാറായപ്പോൾ ടിക്കറ്റ് വിൽപ്പന 37 ലക്ഷത്തിലേക്ക്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നിലവിൽ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 36,41,328 ടിക്കറ്റുകൾ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞു. ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 659240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്.469470 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 437450 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.
Read Moreഎല്ലാം വഴിയേ മനസിലാകും; വിദേശത്ത് നിന്ന് നടൻ ജയസൂര്യ മടങ്ങിയെത്തി; ലൈംഗീകാരോപണ കേസ് കോടതിയിലിരിക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് നടൻ
കൊച്ചി: ലൈംഗീകാരോപണം നേരിടുന്ന നടൻ ജയസൂര്യ വിദേശത്ത് നിന്ന് കൊച്ചിയിൽ മടങ്ങിയെത്തി. കേസ് കോടതിയിൽ ആയതിനാൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും നടൻ പറഞ്ഞു. എല്ലാം വഴിയേ മനസിലാകും. അഭിഭാഷകനുമായി സംസാരിച്ച ശേഷം മാധ്യമങ്ങളെ വിശദമായി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടൻ ജയസൂര്യക്കെതിരേ ആരോപണവുമായി നടി രംഗത്തെത്തിയിരുന്നു.
Read Moreകടുത്ത വയറുവേദനയുമായി പതിനാലുകാരി ആശുപത്രിയിൽ; സ്കാനിംഗിൽ കുട്ടി പൂർണ ഗർഭിണിയെന്ന് കണ്ടെത്തൽ; കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് ബന്ധുവെന്ന് പോലീസ്
കോട്ടയം: കടുത്ത വയറുവേദയെത്തുടർന്ന് ആശുപത്രിയിലെത്തിയ കുട്ടിയെ പരിശോധിച്ച ഡോക്ടർ പറഞ്ഞത് കേട്ട് വീട്ടുകാർക്ക് ഞെട്ടൽ. പതിനാലുവയസുകാരി പൂര്‍ണ്ണ ഗര്‍ഭിണി. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയാണെന്ന് കുട്ടി പറഞ്ഞതോടെ സ്കാനിംഗ് ഉള്‍പ്പെടെ നടത്തിയപ്പോഴാണ് പൂര്‍ണ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഡോക്ടര്‍ വിവരം പോലീസിനേയും അറിയിച്ചു. പിന്നാലെ പോലീസ് കുട്ടിയുടെ ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത് ബന്ധുതന്നെയാണെന്ന നിഗമനത്തില്‍ പോലീസ് എത്തി. ഇയാള്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങും.
Read More