ചെന്നൈ: ഇന്ത്യ x ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനം പടപടേന്നു വിക്കറ്റുകൾ നിലംപൊത്തി. 17 വിക്കറ്റ് വീണ രണ്ടാംദിനം ജയത്തിലേക്കുള്ള ഉറച്ച ചുവടുകളുമായാണ് ഇന്ത്യ മൈതാനംവിട്ടത്. ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഒരുദിനം ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ച എന്ന റിക്കാർഡും ഇന്നലെ കുറിക്കപ്പെട്ടു. ആർ. അശ്വിൻ (118), രവീന്ദ്ര ജഡേജ (86) കൂട്ടുകെട്ടിനു രണ്ടാംദിനം അധികം ആയുസ് ഉണ്ടായിരുന്നില്ല. 339/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 376നു പുറത്തായി. ബംഗ്ലാദേശിന്റെ ബാറ്റിംഗ് അവസരമായപ്പോൾ ഇന്ത്യൻ പേസർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കു സാധിച്ചില്ല. നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ഈരണ്ടു വിക്കറ്റുമായി ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരും ചേർന്ന് ഇന്ത്യക്ക് 227 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നൽകി. ഫോളോ ഓണിനു സന്ദർശകരെ അയയ്ക്കാതെ ക്രീസിലെത്തിയ ഇന്ത്യക്ക് രണ്ടാംദിനത്തിന്റെ ഫൈനൽ സെഷനിൽ…
Read MoreDay: September 21, 2024
ലിഫ്റ്റ് നന്നാക്കുന്ന ജോലികൾ ഇപ്പോഴും മെല്ലെപ്പോക്കിൽ: ഇതെന്നു നേരേയാകും? പടികൾ കയറിയിറങ്ങി ഡയാലിസിസ് രോഗികളും
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായിട്ട് ഒരാഴ്ച പിന്നിട്ടു. സാധാരണക്കാരായ നിരവധി രോഗികൾ ചികിത്സ തേടുന്ന ആശുപത്രിയിൽ ദൈനംദിന ബുദ്ധിമുട്ടുകളേറുന്പോഴും പതിവു നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് അധികൃതർ. ലിഫ്റ്റ് നന്നാക്കാൻ ഇനി ദിവസങ്ങൾ വേണ്ടിവരുമെന്നാണ് പറയുന്നത്. ഹൈദരാബാദിൽനിന്ന് പാർട്സുകൾ അയച്ചിട്ടുണ്ടെന്നും അതു ലഭ്യമായാൽ പണി നടത്താമെന്നുമാണ് കന്പനി അധികൃതരുടെ നിലപാട്. ഇങ്ങനെപോയാൽ പുതിയ ലിഫ്റ്റ് വയ്ക്കുന്നതായിരിക്കും നല്ലതെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. പുതിയ കെട്ടിടങ്ങളുടെ നിർമാണങ്ങൾക്കുവേണ്ടി ആകെ ഒരു ബ്ലോക്ക് മാത്രം പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് ഇപ്പോൾ കൂനിന്മേൽ കുരുവെന്നപോലെ ലിഫ്റ്റ് തകർച്ചയുണ്ടായത്. ആശുപത്രിയുടെ പ്രധാനപ്പെട്ട എല്ലാ സംവിധാനങ്ങളും വാർഡുകളും പ്രവർത്തിച്ചിരുന്ന ബി ആൻഡ് സി ബ്ലോക്കിലെ ലിഫ്റ്റാണ് ഒരാഴ്ച മുന്‍പ് തകരാറിലായത്. ലിഫ്റ്റ് പാതിവഴിയിൽ കുടുങ്ങിയതോടെ വാതിൽ കുത്തിപ്പൊളിച്ചുവെന്ന പേരിൽ കന്പനി അധികൃതർ കൈമലർത്തി. സ്റ്റീൽ വാതിലിന്റെ പാർട്സുകൾ മാറേണ്ടതുണ്ടെന്നും പണം അടച്ചു കഴിഞ്ഞാൽ ഇവ വാങ്ങിവയ്ക്കാമെന്നുമായിരുന്നു…
Read Moreഅജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, സൗഹൃദം തുടർന്നത് പണവും സ്വർണാഭരണങ്ങളും തിരികെ വാങ്ങാൻ; ശ്രീക്കുട്ടി
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായ അജ്മലിനെതിരേ കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ മൊഴി. തന്നെ അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ഡോ. ശ്രീക്കുട്ടി നൽകിയ മൊഴിയിൽ പറയുന്നത്. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കാർ സ്കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടില്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. തന്റെ പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി പറയുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണാകുറ്റമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. എന്നാൽ അജ്മലും ശ്രീക്കുട്ടിയും ലഹരിക്കും മദ്യത്തിനും അടിമയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അപകടം നടന്ന തലേദിവസം ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎ അടക്കം ഉപയോഗിച്ചതിന് പോലീസിന് തെളിവ് ലഭിക്കുകയും ചെയ്തു. ഹോട്ടല്‍ മുറിയിൽ നിന്ന് മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു. അപകടം നടന്ന…
Read Moreഫോണിലൂടെ വാക്കേറ്റം: പിന്നാലെ നേരിട്ടെത്തി സംഘർഷം; പെൺസുഹൃത്തിന്റെ അച്ഛൻ 19കാരനെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: പെൺസുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ് 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ(19) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പോലീസിൽ കീഴടങ്ങി. മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ ആദ്യം വാക്കേറ്റം ഉണ്ടായി. ഈ ബന്ധത്തിന്റെ പേരിൽ ഇയാൾ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു. അരുൺ ഇവിടെയും എത്തി എന്നാരോപിച്ചാണ് ഫോണിൽ തർക്കമുണ്ടായത്. ഇക്കാര്യം ചോദിക്കാനായി അരുൺ വീട്ടിലെത്തി പ്രസാദുമായി സംഘർഷമുണ്ടായി. ഇതിനിടെ പ്രസാദ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അരുണിനെ കുത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6നു കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം. സുഹൃത്താണ് അരുണ്‍കുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അരുണ്‍കുമാറും മകളും തമ്മിലുള്ള സൗഹൃദം താന്‍ എതിര്‍ത്തിരുന്നുവെന്ന് പ്രസാദ് പോലീസിന് മൊഴി നല്കി.
Read Moreസുപ്രീംകോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തു; ചാനലിൽ പ്രചരിച്ചത് ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ
ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഭരണഘടനാബെഞ്ച് പരിഗണിക്കുന്നതും പൊതുതാത്പര്യമുള്ളതുമായ കേസുകൾ തത്സമയം സംപ്രേഷണം ചെയ്യുന്ന ചാനലിൽ ഇന്നലെ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണു പ്രചരിച്ചത്. ചാനലിനെതിരേ സൈബർ ആക്രമണമുണ്ടായതിനു പിന്നാലെ അക്കൗണ്ട് താത്കാലികമായി യുട്യൂബിൽനിന്ന് നീക്കം ചെയ്തു. അമേരിക്കൻ കന്പനിയായ റിപ്പിൾ ലാബ്സ് വികസിപ്പിച്ചെടുത്ത എക്സ്ആർപി എന്ന ക്രിപ്റ്റോ കറൻസിയെ പ്രചരിപ്പിക്കുന്ന വീഡിയോകളാണു ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്നത്. അമേരിക്കൻ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മീഷനുമായി (എസ്ഇസി) നിയമപ്രശ്നങ്ങളിലേർപ്പെട്ടിരിക്കുന്ന കന്പനിയാണ് റിപ്പിൾ ലാബ്സ്. സുപ്രീംകോടതി ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യപ്പെട്ട വീഡിയോകളിലൊന്നിന്റെ തലക്കെട്ട് “എസ്ഇസിയുടെ 200 കോടി ഡോളർ പിഴയ്ക്ക് റിപ്പിൾ പ്രതികരിക്കുന്നു’’ എന്നായിരുന്നു. ഭരണഘടനാബെഞ്ച് പരിഗണിക്കുന്ന കേസുകൾ 2018 മുതലാണ് സുപ്രീംകോടതി തത്സമയം സംപ്രേഷണം ചെയ്തുവരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സുപ്രീംകോടതിയിലെ ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
Read Moreതൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; വിവരാവകാശരേഖ പറയുന്നു, പോലീസ് അന്വേഷണം നടത്തിയിട്ടില്ല
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെയും അന്വേഷണം നടത്തിയില്ലെന്നു വിവരാവകാശരേഖ. ഇതോടെ പൂരം അലങ്കോലപ്പെട്ട സംഭവം അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുംവാക്കായി. പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം സംബന്ധിച്ച് ഒരു സ്വകാര്യ ചാനൽ വിവരാവകാശപ്രകാരം ചോദിച്ചതിനു പോലീസ് മേധാവിയുടെ ഓഫീസിൽനിന്നുള്ള മറുപടിയായാണ്, അന്വേഷണം തുടങ്ങിയിട്ടില്ല എന്ന ഉത്തരം രേഖാമൂലം ലഭിച്ചത്. പൂരം മുടങ്ങിയതിനെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ എന്നീ കാര്യങ്ങളാണ് സ്വകാര്യ ചാനൽ വിവരാവകാശ ചോദ്യത്തിൽ ഉന്നയിച്ചത്. അതിനു ലഭിച്ച മറുപടി ഇപ്രകാരം: അങ്ങനെയൊരു അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടത്തെ ഓഫീസിലില്ല. കൃത്യമായ മറുപടിക്കായി തൃശൂർ സിറ്റി പോലീസിന് അയച്ചുനൽകുന്നു. പൂരം മുടങ്ങിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ അതുസംബന്ധിച്ച് റിപ്പോർട്ട് നൽകുകയോ ചെയ്തിട്ടില്ല എന്നാണു തൃശൂർ സിറ്റി പോലീസും മറുപടിനൽകിയത്. ഇതോടെ പൂരം അട്ടിമറി സംബന്ധിച്ച സംശയങ്ങൾ കൂടുതൽ ബലപ്പെടുകയാണ്. എന്തുകൊണ്ട് പോലീസ്…
Read More