മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നിലമ്പൂര്‍ നേതൃത്വം. അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണെന്ന് ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാര്‍ മണ്ടേരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ ഭരണം സംഘപരിവാറിന് കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അഴിമതികളുടെ കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ കൂടെ നില്ക്കാന് അന്‍വര്‍ തയാറാകുമെന്നും ഇക്ബാര്‍ മണ്ടേരി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പി.വി. അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണ്. പക്ഷേ അത് അംഗീകരിക്കാൻ പിണറായി വിജയന് കഴിയില്ല. അതിന് പല കാരണങ്ങളും ഉണ്ട്. അൻവർ പെട്ടെന്ന് ആർക്ക് മുന്നിലും വഴങ്ങുന്ന പ്രകൃതക്കാരനല്ല. പിണറായിക്കാണെങ്കിൽ തന്റെ മുന്നിൽ വഴങ്ങാത്തവനോട് കട്ടക്കലിപ്പുമാണ്. ഇപ്പോ രണ്ട് ഘട്ടം കഴിഞ്ഞു. 1. മുഖ്യമന്ത്രിയിൽ വലിയ വിശ്വാസമുണ്ടായിരുന്ന അൻവറിന്റെ…
Read MoreDay: September 22, 2024
തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടലില്ല; കമ്മീഷണര്‍ അങ്കിത് അശോകന് വീഴ്ച പറ്റി; എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടലോ ഗൂഢാലോചനയോ ഇല്ലന്ന് എഡിജിപി എം. ആർ. അജിത് കുമാറിന്റെ റിപ്പോർട്ട്. അന്നത്തെ സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകന് വീഴ്ച ഉണ്ടയെന്നും റിപ്പോർട്ടിൽ പരാമർശം. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റി. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പരിചയക്കുറവ് വീഴ്ചയ്ക്കിടയാക്കിയെന്നും എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.അന്വേഷണ റിപ്പോർട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. അന്വേഷണത്തിന് ഉത്തരവിട്ട് 5 മാസത്തിന് ശേഷമാണ് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായ അന്വേഷണ റിപ്പോർട്ട് എഡിജിപി എം. ആര്. അജിത് കുമാർ ഇന്നലെ ഡിജിപിക്ക് കൈമാറിയത്.
Read Moreഫുട്ബോളറാകണമെന്ന ആഗ്രഹവുമായി വണ്ടി കയറിയത് പഞ്ചാബിലേക്ക്: കളി പഠിക്കാൻ പോയ നിരഞ്ജൻ തിരിച്ചെത്തിയത് കോച്ചിന്റെ കുപ്പായമിട്ട്
വൈപ്പിൻ: മികച്ച ഒരു ഫുട്ബോളറാകാൻ പഞ്ചാബിലേക്ക് വണ്ടികയറിയ 18 കാരൻ ഞാറയ്ക്കൽ വലിയവീട്ടിൽ നിരഞ്ജൻ തിരിച്ചെത്തിയത് ഫുട്ബോൾ പരിശീലകനായി. നാട്ടിൽ ഫുട്ബോൾ കളിയിൽ മിടുക്കനായിരുന്നെങ്കിലും കളിയുടെ വിജയ തന്ത്രങ്ങൾ പഠിക്കുകയായിരുന്നു നിരഞ്ജന്റെ പഞ്ചാബ് യാത്രയുടെ ലക്ഷ്യം. ചെന്നെത്തിയത് മിനർവ ഫുട്ബോൾ അക്കാദമിയിൽ. മൂന്ന് മാസത്തെ ക്യാമ്പിനായി അവിടെ ചേർന്നു. ഇതിനിടെ എലൈറ്റ് ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതാണ് വഴിത്തിരിവായത്. പിന്നീട് ചീഫ് കോച്ച് യാൻ ലോയുടെ നിർദേശപ്രകാരം ഡി ലൈസൻസ് കോഴ്സിന് ചേർന്നു. ഒരു മാസത്തെ ഇന്റേൺഷിപ്പും പൂർത്തിയാക്കി. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അംഗീകൃത ഫുട്ബോൾ പരിശീലകനായിട്ടാണ് ഇപ്പോൾ നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നത്. ഒൻപതാം വയസിൽ വൈപ്പിൻ സെവൻ ആരോസ് ഫുട്ബോൾ അക്കാദമിയിലാണ് ഹരിശ്രീ കുറിച്ചത്. ഗോൾ കീപ്പറായിരുന്നു. ഇതിനിടെ കോഴിക്കോട് നടന്ന സെപ്റ്റ് ഫെസ്റ്റിൽ ടീം ചാമ്പ്യന്മാരായപ്പോൾ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സ്പോർട്സ് കൗൺസിലുൾപ്പെടെ…
Read More