റിയാദ്: സൗദിയിൽ റോസാപ്പൂ കൃഷി വിപുലപ്പെടുത്താൻ തീരുമാനം. രാജ്യത്ത് വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഇത്തരത്തിലുള്ള നീക്കം. ഇറക്കുമതി ചെയ്യുന്ന റോസാപ്പൂക്കളുടെ ഉയർന്നവിലയും ഗുണനിലവാരമില്ലായ്മയും മറികടക്കുക എന്നതും ലക്ഷ്യമാണെന്ന് അധികൃതർ അറിയിച്ചു. കൃഷി വ്യാപകമാകുന്നതോടെ സൗദിയിൽനിന്നു റോസാപ്പൂക്കൾ ഗൾഫ് രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. റോസാപ്പൂ കൃഷിക്ക് പരമാവധി പ്രോത്സാഹനങ്ങൾ നൽകുമെന്നു സൗദി കൃഷി മന്ത്രാലയം വെളിപ്പെടുത്തി. കൃഷി ചെയ്യുന്നവർക്കു ടിഷ്യു തൈകൾ ലഭ്യമാക്കും. ഇതുവഴി വലിയ വിളവ് ഉണ്ടാകുന്നതിനൊപ്പം ഉത്പാദനച്ചെലവ് കുറയ്ക്കാനും കഴിയും. റോസ് കൃഷിയിൽ താൽപര്യം പ്രകടിപ്പിക്കുന്നവർക്ക് അനുയോജ്യമായ കൃഷിഭൂമി നൽകാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിച്ചെലവിന്റെ 70 ശതമാനം കാർഷിക വികസന ഫണ്ടിൽനിന്നു വായ്പയായി അനുവദിക്കും.
Read MoreDay: September 24, 2024
ഒരു നിമിഷം നാട്ടിലാണെന്ന് ഓർത്തുപോയി… ലഹരി മൂത്തപ്പോൾ പബ്ലിക്കായി കാര്യം സാധിച്ചു..! ഇന്ത്യൻ തൊഴിലാളിക്ക് സിംഗപ്പുരിൽ 25,000 രൂപ പിഴ
സിംഗപ്പുർ: ലഹരി തലയ്ക്കു പിടിച്ചാൽ ചിലർക്കു പിടിവിട്ടു പോകും. പിന്നെ എന്താണു ചെയ്യുന്നതെന്ന് അവർക്കുപോലും ഒരു നിശ്ചയമുണ്ടാകില്ല. മദ്യപിച്ചു ലക്കുകെട്ട ചിന്നരസ (37) എന്ന ഇന്ത്യൻ നിർമാണ തൊഴിലാളി സിംഗപ്പുരിൽ ചെയ്തതെന്തെന്ന് അറിയണ്ടേ? അവിടത്തെ പ്രശസ്തമായ മറീന ബേ സാൻഡ്സിനു മുന്നിൽ പബ്ലിക്കായി മലമൂത്രവിസർജനം നടത്തി. തുടർന്ന് അവിടത്തെ ഇരിപ്പിടങ്ങളിൽ ഒന്നിൽ കിടന്നു വിശാലമായി ഉറങ്ങി. ഇവിടത്തെ ഒരു കാസിനോയിൽ ചൂതാട്ടത്തിനെത്തിയ ചിന്നരസ പുലർച്ചെ പുറത്തിറങ്ങിയശേഷമാണ് ഈ വൃത്തികേട് കാട്ടിയത് കഴിഞ്ഞ വർഷം ഒക്ടോബർ 30ന് നടന്ന ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്നു ചിന്നരസയ്ക്കായി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ, ഈവർഷം ജൂൺ നാലിന് അതേ കാസിനോയിൽ എത്തിയ ചിന്നരസയെ പോലീസ് പിടികൂടി.വിചാരണ നടത്തി കോടതി ഇയാൾക്ക് 25,000 രൂപ പിഴയും ചുമത്തി. പൊതുജനാരോഗ്യ (പൊതുശുദ്ധീകരണം) ചട്ടങ്ങൾ പ്രകാരമായിരുന്നു ശിക്ഷ.…
Read Moreആഭ്യന്തരം വിട്ട് വനം പിടിച്ച് പി.വി. അന്‍വര്‍; ശശീന്ദ്രനെ വേദിയിലിരുത്തി എംഎൽഎയുടെ വിമർശനം; മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു
കോഴിക്കോട്: ആഭ്യന്തരവകുപ്പിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേയും തിരിഞ്ഞു കൈപൊള്ളിയ പി.വി. അന്‍വറിന്റെ വനം വകുപ്പിനെതിരായ പരാമര്‍ശം പുതിയ വിവാദത്തില്‍. അന്‍വര്‍ തന്നെ വേദിയിലിരുത്തി നടത്തിയ വിമര്‍ശനത്തിനെതിരേ മന്ത്രി എ.കെ. ശശീന്ദ്രന് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. താന്‍ കൈാര്യം ചെയ്യുന്ന വകുപ്പിനെതിരേ ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് അന്‍വര്‍ ആരോപണമുന്നയിച്ചത്ശരിയായില്ലെന്നാണു മന്ത്രി പറയുന്നത്. മാത്രമല്ല മന്ത്രിമാറ്റമുള്പ്പെടെ എന്‍സിപിയില്‍ ചര്‍ച്ചയാകുന്ന സമയത്ത് നടത്തിയ പരസ്യ വിമര്‍ശനം ശരിയായില്ലെന്നാണ് ശശീന്ദ്രന് വിഭാഗം കുറ്റപ്പെടുത്തുന്നത്. ഇതു മറുവിഭാഗം ആയുധമാക്കുമെന്ന ആശങ്കയും ശശീന്ദ്രനെ അനുകൂലിക്കുന്നവരിലുണ്ട്. നിലമ്പൂരില്‍ വനം വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദിയിലായിരുന്നു അന്‍വറിന്റെ പരാമര്‍ശങ്ങള്‍. ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അന്‍വര്‍. മുന്‍ മന്ത്രി കെ. സുധാകരന് വിചാരിച്ചിട്ട് വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ മനോഭാവം മാറ്റാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയാണോ പാവം ശശീന്ദ്രന് എന്നായിരുന്നു അന്‍വറിന്റെ പരിഹാസം. വന്യ ജീവികളുടെ മനസിനേക്കാള്‍ മോശമാണ്…
Read Moreഗാന്ധിനഗര്‍ എസ്എംഇ കോളജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാർഥികളുടെ സമരം ഫലംകണ്ടു; അധ്യാപകർക്കെതിരേ നടപടി
ഗാന്ധിനഗര്‍: സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ (എസ്എംഇ) ഒന്നാം വര്‍ഷ എംഎല്‍ടി വിദ്യാര്‍ഥി അജാസ് ഖാനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്ക്കെതിരേ നടപടി. അധ്യാപകരായ സീന, റീനു എന്നിവരെയാണു സ്ഥലം മാറ്റിയത്. അജാസ് ഖാന് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപകര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രിന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണ വിധേയരായ രണ്ട് അധ്യാപകരെയും സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്. മണിമലക്കുന്ന്, പുതുപ്പള്ളി എന്നീ എസ്എംഇകളിലേക്കാണ് ഇരുവരെയും സ്ഥലം മാറ്റിയത്. ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചു. ബിഎസ്സി എംഎല്‍ടി വിദ്യാര്‍ഥികളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് നടത്തിയ സമരം തിരുവനന്തപുരം സ്വദേശിനി പ്രസീല ഉദ്ഘാടനം ചെയ്തു. അകാരണമായി ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്നു, കുട്ടികളോട് അധ്യാപകര്‍ അസഭ്യവാക്കുകള്‍ പറയുന്നു, സര്‍വകലാശാലാ പരീക്ഷകള്‍ക്ക് കുട്ടികളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നു,…
Read Moreയുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അറസ്റ്റിന് സാധ്യത
കൊച്ചി: ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 2016ൽ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍വച്ച് പീഡിപിച്ചെന്ന യുവനടിയുടെ പരാതിയിലാണ് നടപടി. താന്‍ നിരപരാധിയാണെന്നും തനിക്കെതിരെയുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ചൂണ്ടിക്കാട്ടി സിദ്ദിഖ് നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഇതോടെ കേസിൽ അറസ്റ്റിന് സാധ്യതയുണ്ട്. 2019 മുതൽ യുവതി ആരോപണം ഉന്നയിക്കുന്നുണ്ടെന്നും അന്നില്ലാത്ത ബലാത്സംഗ ആരോപണം പിന്നീട് മനഃപൂര്‍വം തന്നെ അപമാനിക്കാൻ വേണ്ടിയാണ് യുവതി ആരോപിക്കുന്നതെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചിരുന്നു. വിശദമായ വാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഹോട്ടൽ മുറി, പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തിരുന്നു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.
Read Moreപൂരം അലങ്കോലപ്പെട്ടു; റിപ്പോര്‍ട്ട് വരും മുമ്പ് കുറ്റവാളിയെ തീരുമാനിക്കുന്നത് ശരിയല്ലെന്ന് ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായെന്നത് വസ്തുതയാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. റിപ്പോര്‍ട്ട് വരും മുമ്പ് കുറ്റവാളിയെ തീരുമാനിക്കുന്നത് ശരിയല്ല. അന്വേഷണ റിപ്പോര്‍ട്ട് താൻ കണ്ടിട്ടില്ല. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. സിപിഐയുമായി നല്ല ബന്ധമാണ്. സിപിഐയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും തനിക്ക് മറുപടി പറയാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട ജനയുഗം മുഖപ്രസംഗം വായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ എഡിജിപി എം.ആര്.അജിത്കുമാറിന്റെ റിപ്പോർട്ടിനോട് ഡിജിപി വിയോജിച്ചു. ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയത്. ദേവസ്വങ്ങൾ ആസൂത്രിത നീക്കം നടത്തിയെങ്കിൽ അക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതല്ലേയെന്ന് ഡിജിപി ചോദിച്ചു. പൂരത്തിന് മുമ്പുള്ള അവലോകനയോഗത്തില്‍ എഡിജിപി പങ്കെടുത്തതാണ്. പൂരം അലങ്കോലപ്പെട്ടപ്പോള്‍ സ്ഥലത്തുണ്ടായിട്ടും എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ല. റിപ്പോര്‍ട്ട് തയാറാക്കാന്‍ അഞ്ച് മാസമെടുത്തു. എന്തുകൊണ്ടാണ് ഇത്രയും…
Read Moreജയസൂര്യക്കെതിരേ ചുമത്തിയ വകുപ്പുകൾ സംഭവം നടന്ന കാലയളവിൽ ജാമ്യം കിട്ടാവുന്നത്; മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ തീര്‍പ്പാക്കി ഹൈക്കോടതി
കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ലൈംഗികാതിക്രമത്തിനു മുതിര്‍ന്നെന്നു ചൂണ്ടിക്കാട്ടി നടിമാര്‍ നല്കിയ പരാതികളില്‍ നടന് ജയസൂര്യ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. സ്ത്രീത്വത്തെ അപമാനിച്ചതിന് ജയസൂര്യക്കെതിരേ ചുമത്തിയ വകുപ്പുകള്‍ സംഭവം നടന്നതായി പറയുന്ന കാലയളവില്‍ ജാമ്യം കിട്ടാവുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ നടപടി. ജയസൂര്യ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജയസൂര്യക്കെതിരേ കൂത്താട്ടുകുളം പോലീസ് അന്വേഷിക്കുന്ന കേസ് 2012-13 കാലയളവില്‍ നടന്നതായാണു പരാതിയില്‍ പറയുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസിലെ മറ്റൊരു കേസ് 2008 ജനുവരി ഏഴിനു നടന്നതായാണ് അതിജീവിതയുടെ ആരോപണം. ക്രിമിനല്‍ നടപടി ചട്ടപ്രകാരം നടനെതിരേ ചുമത്തിയിരിക്കുന്ന 354 വകുപ്പും ഉപവകുപ്പുകളും അന്നു ജാമ്യം കിട്ടാവുന്നതായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
Read Moreസുരേഷ് ഗോപി സിനിമാ ഡയലോഗ് അടിക്കുന്നതു പോലെയല്ല ജീവിതം; അൻവറിന്റെ നിരീക്ഷണങ്ങള്‍ കൃത്യം; ആജീവനാന്ത പിൻതുണയുമായി യു. പ്രതിഭ വീണ്ടും രംഗത്ത്
കായംകുളം: നിലമ്പൂർ എംഎൽഎ പി.വി. അൻവറിനുള്ള പിന്തുണ ആവർത്തിച്ച് സിപിഎം എംഎല്‍എ അഡ്വ. യു. പ്രതിഭ വീണ്ടും രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അൻവറിന്റെ നിലപാടിനെ തള്ളിയതിനു പിന്നാലെയാണ് പാർട്ടി അൻവറിനെ തള്ളിയിട്ടില്ലെന്നും പിന്തുണ മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭ വ്യക്തമാക്കിയത്. ആജീവനാന്ത പിന്തുണയാണ് അൻവറിനു നല്‍കിയത്. ഈ വിഷയത്തില്‍ ആദ്യം മുതല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. പിന്തുണ ഒരു നിമിഷത്തേക്കു മാത്രമല്ല പ്രഖ്യാപിക്കുന്നത്. ശരിയായ കാര്യത്തിന് നല്കുന്ന പിന്തുണ ആജീവനാന്തമാണെന്നും അവർ ചൂണ്ടിക്കാട്ടി. അൻവറിന്റെ നിരീക്ഷണങ്ങള്‍ കൃത്യമാണ്. ഒരു വ്യക്തി സർവീസില്‍ ഇരിക്കുന്ന കാലത്ത് ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്നെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. എഡിജിപി എം.ആർ. അജിത്കുമാറിനെ അന്വേഷണ വിധേയമായി മാറ്റിനിർത്തണം. അൻവറിന്റെ ധൈര്യത്തിന് പിന്തുണ നല്‍കേണ്ടതാണ്. പരാതികളുമായി പലയിടത്തും പോയപ്പോഴുണ്ടായ ദുരനുഭവങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേ അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ട്. എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച…
Read Moreഒന്ന് മയങ്ങി എഴുന്നേറ്റപ്പോൾ യുവതിക്ക് നഷ്ടപ്പെട്ടത് ഒന്നരലക്ഷത്തിന്റെ ഐഫോണും പണവും; മോഷ്ടിച്ച ഫോൺ കോട്ടയത്ത് വിൽക്കാൻ ശ്രമിക്കുന്നതിനിടെ മുകേഷിനെ കുരുക്കി റെയിൽവേ പോലീസ്
കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ ഒന്നരലക്ഷം രൂപയുടെ ഐഫോണും 3500 രൂപയും മോഷ്ടിച്ച പ്രതി പിടിയിൽ. പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്ന സമയത്താണ് പ്രതി മോഷണം നടത്തിയത്. കണ്ണൂര്‍ സ്വദേശി മുകേഷിനെയാണ് കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറ് മണിക്ക് ട്രെയിൻ കോട്ടയത്ത് എത്തിയപ്പോഴാണ് സംഭവം. പൂനെയിൽ നിന്നും കന്യാകുമാരിക്ക് വന്ന ട്രെയിനിൽ യുവതി ഉറങ്ങുന്ന തക്കം നോക്കിയാണ് ഇയാൾ മോഷണം നടത്തിയത്. യുവതിയുടെ ബാഗിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ ഐ ഫോണും 3500 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. പിന്നീട് ചങ്ങനാശ്ശേരിയിൽ വെച്ച് ഉറക്കം എഴുന്നേറ്റ യുവതി ബാഗ് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്. സ്വദേശമായ തിരുവനന്തപുരത്ത് എത്തിയ യുവതി റെയിൽവേ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം റെയിൽവെ…
Read Moreതനിമലയാളി… മറുനാട്ടിലെ ഓണാഘോഷത്തിന്റെ ഭാഗമായിട്ട പൂക്കളം തട്ടിത്തെറിപ്പിച്ച് മലയാളി യുവതി; ഒറ്റയാൾ പ്രകടനം ബംഗളൂരുവിലെ ഫ്ളാറ്റിൽ; വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത് പോലീസ്
ബംഗളൂരു: മറുനാട്ടിലെ മലയാളിയുടെ ഓണാഘോഷത്തിൽ അലമ്പുകാട്ടി മലയാളി യുവതി. ഓണാഘോഷത്തിന്റെ ഭാഗമായി ഫ്ലാറ്റില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളം ചവിട്ടി നശിപ്പിക്കുകയായിരുന്നു യുവതി. സംവഭത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറാലായി. മലയാളി യുവതിയായ സിമി നായർക്കെതിരെ ബംഗളൂരു പോലീസ് കേസെടുത്തു. ഫ്ലാറ്റിലെ ഒരു വീട്ടമ്മ കൊടുത്ത പരാതിയിലാണ് കേസ്. അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് ബംഗളൂരു തനിസാന്ദ്ര മൊണാര്‍ക്ക് സറെനിറ്റി അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിലാണ് സംഭവം. ഫ്ലാറ്റിന്റെ കോമണ്‍ ഏരിയയില്‍ കുട്ടികളിട്ട പൂക്കളമാണ് നശിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Read More