തൃശൂർ: തൃശൂരിൽ മൂന്ന് എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് അരക്കോടിയിലേറെ രൂപ കവർന്നു. തൃശൂർ നഗരത്തിൽ ഷൊർണൂർ റോഡ്, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കോലഴി, ഇരിങ്ങാലക്കുടയ്ക്ക് സമീപം മാപ്രാണം എന്നിവിടങ്ങളിലെ എസ്ബിഐയുടെ എടിഎമ്മുകളാണ് തകർത്തത്. ഇന്ന് പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. വെള്ളനിറത്തിലുള്ള കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്താണ് പണം കവർന്നത്. മൂന്ന് എടിഎമ്മുകളില്‍നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു. വെള്ളക്കാറിലാണ് സംഘം എത്തിയത്. എടിഎം തകര്‍ത്തതോടെ എടിഎമ്മില്‍നിന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശമെത്തിയിരുന്നു. ഉടൻതന്നെ ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരമറിയിച്ചു. രാത്രി പട്രോള്‍ നടത്തുന്ന പോലീസ് സംഘം എത്തുമ്പോഴേക്കും പ്രതികള്‍ പണവുമായി കടന്നിരുന്നു. മാപ്രാണത്തെ എടിഎമ്മാണ് ആദ്യം കവര്‍ച്ചചെയ്യപ്പെട്ടത്. ഇവിടെനിന്ന് 30 ലക്ഷം കവര്‍ന്ന മോഷ്ടാക്കള്‍ പിന്നാലെ കോലഴിയിലെത്തി എടിഎം തകര്‍ത്ത് 25 ലക്ഷം കവര്‍ന്നു. കോലഴിയിലേക്കുള്ള യാത്രാമധ്യേ…
Read MoreDay: September 27, 2024
മേക്കപ്പ് കൂടിപ്പോയോ മാഡം? ലിപ്സ്റ്റിക് ഉപയോഗിച്ചത് മേയർക്ക് പിടിച്ചില്ല: ജീവനക്കാരിയെ സ്ഥലംമാറ്റി
ചെന്നൈ: ലിപ്സ്റ്റിക് ഉപയോഗിച്ചതിന്റെ പേരിൽ ജീവനക്കാരിയെ സ്ഥലംമാറ്റി. ഗ്രേറ്റർ ചെന്നൈ മുനിസിപ്പൽ കോർപറേഷനിലാണു സംഭവം. മേയറുടെ അകമ്പടി സംഘത്തിൽ ദഫേദാർ ആയി സേവനമനുഷ്ഠിക്കുന്ന മാധവിയാണു മേയർക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന മേയർ പ്രിയാ രാജന്റെ നിർദേശം പാലിക്കാതിരുന്നതിനാലാണു തന്നെ സ്ഥലം മാറ്റിയതെന്ന് 50കാരിയായ മാധവി ആരോപിച്ചു. ജോലി സമയത്ത് ലിപ്സ്റ്റിക് ഉപയോഗിച്ചതു ചൂണ്ടിക്കാട്ടി മാധവിക്ക് നോട്ടീസ് നൽകുകയായിരുന്നു. എന്നാൽ, ജോലി സമയത്ത് ലിപ്സ്റ്റിക് ഇടുന്നത് കുറ്റകരമാണെങ്കിൽ അതിനുള്ള സർക്കാർ ഉത്തരവ് കാണിക്കണമെന്ന് മാധവി മറുപടി നൽകി. ഇതോടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മേയർ മാധവിയെ സ്ഥലം മാറ്റുകയായിരുന്നു.
Read Moreസായുധ സേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ അഭിമാനം: സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ച് രാഷ്ട്രപതി
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ലഡാക്കിലെ ഇന്ത്യൻ ആർമിയുടെ സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ചു. സിയാച്ചിൻ യുദ്ധസ്മാരകത്തിൽ രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചു. സൈനിക വസ്ത്രം ധരിച്ചെത്തിയ രാഷ്ട്രപതി സൈനികരെ അഭിസംബോധന ചെയ്തു. സായുധ സേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ അഭിമാനം പ്രകടിപ്പിച്ച രാഷ്ട്രപതി, എല്ലാ പൗരന്മാരും സൈനികരുടെ ധീരതയെ അഭിവാദ്യം ചെയ്യുന്നുവെന്നും പറഞ്ഞു. 1984 ഏപ്രിലിൽ സിയാച്ചിൻ ഹിമാനിയിൽ ആരംഭിച്ച ഓപ്പറേഷൻ മേഘദൂത് മുതൽ വീരമൃത്യു വരിച്ച സൈനികർക്കായുള്ളതാണ് ഇവിടത്തെ യുദ്ധസ്മാരകം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി എന്ന് അറിയപ്പെടുന്ന ഹിമാനിയുടെ മേൽ 1984 മുതൽ ഇന്ത്യൻ സൈന്യം പൂർണനിയന്ത്രണം സ്ഥാപിച്ചു. സമുദ്രനിരപ്പിൽനിന്ന് 20,000 അടി ഉയരത്തിൽ കാരക്കോറം പർവതനിരയിലാണ് സിയാച്ചിൻ ഹിമാനി സ്ഥിതി ചെയ്യുന്നത്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിക്കുന്ന രാജ്യത്തെ മൂന്നാമത്തെ രാഷ്ട്രപതിയാണു മുർമു.…
Read Moreബോണസുമായി ബന്ധപ്പെട്ട പ്രശ്നം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ നടപടിയുമായി യുഡിഎഫിന്റെ ബാങ്ക്
തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരേ നടപടിയുമായി യുഡിഎഫ് ഭരിക്കുന്ന തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിലെ പ്യൂണായി ജോലി ചെയ്യുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുൽ, ബാങ്കിലെ ഡ്രൈവറും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ എസ്. ഇർഷാദ് എന്നിവർക്കെതിരേയാണു നടപടി. ബാങ്കിന്റെ ഓണം ബോണസുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. 7,000 രൂപ ബോണസ് അനുവദിച്ചതില്‍ 2,000 രൂപയ്ക്ക് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് സ്റ്റോറില്‍നിന്നു സാധനങ്ങള്‍ വാങ്ങണമെന്നായിരുന്നു നിര്‍ദേശം. ഇതിനെതിരേ രാഹുലും ഇർഷാദും രംഗത്ത് വന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ 13 ന് വൈകുന്നേരം 5.30 ന് ബാങ്ക് ചീഫ് എക്സിക്യൂട്ടീവിനു പരാതി നല്കാന് കാബിനിൽ കയറിയ ഇരുവരും ചീഫ് എക്സിക്യൂട്ടീവ് പി.വി. ഗണേഷ്കുമാറിനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇതിന്റെ പേരില്‍ ബാങ്ക് ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇരുവരും…
Read Moreഅന്‍വറിന്റെ ആരോപണത്തിൽ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം; വസ്തുതകളും തെളിവുകളുമായി അണികൾക്കിടയിലേക്കിറങ്ങാൻ സിപിഎം
കോഴിക്കോട്: പി.വി. അൻവറിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാനും വസ്തുതകള്‍ തെളിവുകള്‍ സഹിതം പ്രവർത്തകരിലേക്ക് എത്തിക്കാനും ഒരുങ്ങി സിപിഎം. അന്‍വറിന്റെ പരസ്യപ്രസ്താവനകള്‍ അണികള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനിടയാക്കിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അന്‍വറിനെതിരായ നടപടി നേതൃത്വം തീരുമാനിക്കും. അതേസമയം പ്രവര്‍ത്തകരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്ന രീതിയിലേക്കായിരിക്കും സിപിഎം കടക്കുക. മുഖ്യമന്ത്രിയെ ഇത്രമാത്രം പരസ്യമായി മറ്റാരും ആക്ഷേപിച്ചിട്ടില്ല. അതിനുള്ള ധൈര്യം സിപിഎം വളര്‍ത്തികൊണ്ടുവന്ന നേതാവിന് എങ്ങിനെ വന്നുഎന്നാണ് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്ന ചോദ്യം. ഇതിനു മറുപടി എത്രയും പെട്ടെന്ന് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് എത്തിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി ജനങ്ങളിലേക്ക് ഇറങ്ങുമെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ പ്രതികരണം. ഇടതുമുന്നണിയുടെ ഭാഗമായ എംഎൽഎ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല. അൻവറിന്റെ പരാതിയിൽ പരിശോധന നടന്നു വരികയാണ്. ഏതോ കേന്ദ്രങ്ങളിൽ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അൻവറിന്റെ കടന്നാക്രമണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിനു പിന്നിൽ നേതൃത്വത്തെ തകർക്കുക എന്ന ലക്ഷ്യമാണ്. പിണറായിയെ…
Read Moreമോദി അതിശക്തൻ, പക്ഷേ ദൈവമല്ല: കേജരിവാൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മോദി അതിശക്തനാണെന്നു ഞാൻ എപ്പോഴും പറയാറുണ്ട്. എന്നാൽ, അദ്ദേഹം ദൈവമല്ലെന്ന് കേജരിവാൾ പറഞ്ഞു. മദ്യനയക്കേസിൽ ജയിൽ മോചിതനാവുകയും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തശേഷം ആദ്യമായി ഡൽഹി നിയമസഭയെ അഭിസംബോധന ചെയ്യുവെയായിരുന്നു കേജരിവാളിന്റെ വിമർശനം. ഞാനും മനീഷ് സിസോദിയായും ഇവിടെ നില്‍ക്കുന്നത് കാണുമ്പോള്‍ പ്രതിപക്ഷത്തിനു വിഷമമുണ്ടാവും. ദൈവമോ മറ്റെന്തെങ്കിലുമൊരു ശക്തിയോ പ്രപഞ്ചത്തിലുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. അതാണ് ഞങ്ങളെ സഹായിച്ചതെന്നും കേജരിവാള്‍ പറഞ്ഞു .
Read Moreഅൻവറിനു പിന്നിൽ പ്രബല ലോബികൾ; പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: തീയായി മാറിയിരിക്കുന്ന പി.വി. അൻവറിനു പിന്നിൽ സിപിഎമ്മിലെയും പുറത്തെയും പ്രബല ലോബികളുണ്ടെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.സഹയാത്രികരായ കെ.ടി. ജലീൽ, കാരാട്ട് റസാഖ്, പി.ടി.എ.റഹീം എന്നിവരും താമസിയാതെ അൻവറിന്റെ പാത പിന്തുടരുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പിണറായി വിജയന്റെ ഏകാധിപത്യ സമീപനത്തിൽ അസ്വസ്ഥരായ എം.എ.ബേബി, തോമസ് ഐസക്, എ.വിജയരാഘവൻ, ഇ.പി.ജയരാജൻ, എളമരം കരീം, ജി.സുധാകരൻ, പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, പി.ജയരാജൻ തുടങ്ങിയവരുടെ രഹസ്യ പിന്തുണ അൻവറിനുണ്ട്. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പിണറായിയെ കത്തുന്ന സൂര്യൻ എന്ന് സ്തുതിച്ച ഗോവിന്ദനുള്ള തിരിച്ചടിയാണ് പിണറായി കെട്ടുപോയ സൂര്യൻ എന്ന പി.വി. അൻവറിന്റെ വിശേഷണം. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഭീകരതോൽവിക്കു ശേഷം പാർട്ടിയുടെ ഭാവിയെപ്പറ്റി ആശങ്കാകുലരായ സിപിഎം അണികൾ അൻവർ ഉയർത്തിയ കാര്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങളിൽ കടുത്ത…
Read Moreഎന്തൊക്കെ സഹിച്ചാലാ ഒന്ന് പ്രേമിക്കാൻ പറ്റുന്നത്: കാമുകിയെ കാണാൻ ഹോസ്റ്റലിൽ ബുർഖ ധരിച്ചെത്തി; മലയാളി യുവാവ് പിടിയിൽ
കാമുകിയെ കാണാൻ കോളജ് ഹോസ്റ്റലില്‍ ബുർഖ ധരിച്ചെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുപ്പം പിഇഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർഥിനിയെ കാണാനാണു യുവാവ് ബുർഖ ധരിച്ച് ഹോസ്റ്റലിലെത്തിയത്. കമിതാക്കൾ മലയാളികളാണ്. ബംഗളൂരുവിൽ പാചകക്കാരനായി ജോലി ചെയ്യുകയാണ് യുവാവ്. കേരളത്തില്‍വച്ചു രണ്ടുവർഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടി പരിചയത്തിലായത്. ബംഗളൂരുവിൽനിന്നു ട്രെയിനില്‍ കുപ്പത്തെത്തിയ യുവാവ് വേഷം മാറി പെണ്‍കുട്ടിയുടെ ഹോസ്റ്റലിലെത്തുകയായിരുന്നു. സംശയം തോന്നിയ ഹോസ്റ്റല്‍ ജീവനക്കാർ പരിശോധിച്ചതോടെയാണ് യുവാവ് വേഷം മാറി വന്നതാണെന്നു കണ്ടെത്തിയത്. ഹോസ്റ്റല്‍ ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
Read Moreഎന്നാലും എന്റെ സ്പൈഡർമാനേ, നിങ്ങൾക്കീ ഗതി വന്നല്ലോ? സ്റ്റേഷനു മുൻപിൽ ഭിക്ഷ എടുക്കുന്ന സ്പൈഡർമാൻ; വൈറലായി വീഡിയോ
മുംബൈ: സാങ്കൽപിക കഥാപാത്രങ്ങളുടെ വേഷത്തിൽ വീഡിയോ ചെയ്ത് സോഷ്യൽ മീഡിയയിൽ ഷൈൻ ചെയ്തവർ കുറച്ചൊന്നുമല്ല. എന്നാൽ, ഒരേ വേഷത്തിൽ വീണ്ടും വീണ്ടും വന്നാൽ ലൈക്ക് അടിക്കുന്നവർ കുറയും. വേഷത്തിനൊപ്പം അൽപം അഭിനയം കൂടി ചേർത്ത് വെറൈറ്റി വരുത്തിയാലോ? അത് ചിലപ്പോൾ ക്ലിക്ക് ആയെന്നു വരും. അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്പൈഡർമാന്റെ വേഷത്തിൽ ഭിക്ഷ യാചിക്കുന്ന യുവാവിന്റെ വീഡിയോ ആണു ശ്രദ്ധ നേടിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ റെയിൽവേ സ്റ്റേഷന് മുന്നിലിരുന്നായിരുന്നു ഭിക്ഷാടനം. “ആരെങ്കിലും ഈ സ്പൈഡർമാന് ഭിക്ഷ നൽകൂ’ എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. യാചിക്കുന്ന സ്പൈഡർമാൻ വേഷധാരിയെ ചിരിയോടെയും അമ്പരപ്പോടെയും ആളുകൾ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. നേരത്തെയും ഈ യുവാവ് സ്പൈഡർമാന്റെ വേഷം കെട്ടി വീഡിയോകൾ ചെയ്തിട്ടുണ്ടത്രെ. ഡാൻസ് ചെയ്യുന്ന സ്പൈഡർമാനും ക്ലാസ് മുറിയിലിരുന്ന് ഉറങ്ങുന്ന സ്പൈഡർമാനുമൊക്കെ അതിൽ…
Read Moreപാർട്ടിയുടെ കരുത്തിനെക്കുറിച്ച് അൻവറിനു വലിയ ധാരണയില്ല; പരസ്യമായി വെല്ലുവിളിച്ചാൽ പ്രവർത്തകർ പ്രതിരോധിക്കുമെന്ന് പി. ജയരാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കടുത്ത ഭാഷയിൽ വിമർശിച്ച പി.വി.അൻവറിനെതിരെ സിപിഎം നേതാവ് പി.ജരാജൻ. പാർട്ടിയുടെ കരുത്തിനെക്കുറിച്ച് അൻവറിന് വലിയ ധാരണയില്ലെന്നും വലതുപക്ഷ മാധ്യമങ്ങളുടെ കൈയടി നേടാനാണ് പി.വി.അൻവറിന്റെ ശ്രമമെന്നും പി.ജയരാജൻ പറഞ്ഞു. നിരവധി വെല്ലുവിളികളെ അതിജീവിച്ച പാർട്ടിയാണ് സിപിഎം. പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചാൽ പ്രവർത്തകർ പ്രതിരോധിക്കും. മുഖ്യമന്ത്രിക്കെതിരെ നിന്ദ്യമായ ആരോപണമാണ് അൻവർ ഉന്നയിച്ചത്. സിപിഎം എന്നത് കൂട്ടായ നേതൃത്വമാണ്. സർക്കാറിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പാർട്ടി ഇടപെടേണ്ടതില്ലെന്നാണ് നയം. പിണറായി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് അൻവർ നടത്തുന്നത്. മുഹമ്മദ് റിയാസിനെക്കുറിച്ച് പറഞ്ഞത് വിഷലിപ്തമായ കാര്യങ്ങളാണ്. ദുഷ്ടലാക്കോടെയായാണ് അൻവറിന്റെ പരാമർശങ്ങളെന്നും പി.ജയരാജൻ പറഞ്ഞു.
Read More