മേതിൽ ദേവികയുമായി വർഷങ്ങളായുള്ള പരിചയമാണ്. ഞങ്ങൾ ഒരുമിച്ച് വനിതാരത്നം എന്ന ഷോ ചെയ്യുന്ന സമയത്ത് ദേവികയുടെ ഒരു കസിനെ കണ്ടാൽ എന്നെ പോലെ ഇരിക്കും എന്ന് അവർ എപ്പോഴും പറയുമായിരുന്നു. ഈ സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങളെ രണ്ടുപേരെയും കണ്ടാൽ ആങ്ങളയും പെങ്ങളും പോലെയാണ് ഉള്ളത് എന്ന് ചിലർ പറഞ്ഞിട്ടുണ്ടെന്നും ദേവിക പറഞ്ഞിരുന്നു. അതിനേക്കാൾ ഉപരി അത്രയും നല്ല സൗഹൃദവും ആണ് ഞങ്ങൾക്കിടയിൽ ഉള്ളതും. എന്നും കാണാറില്ലെങ്കിലും കമ്യൂണിക്കേഷൻ നിലനിർത്താൻ ശ്രമിക്കാറുണ്ട്. ചിത്രത്തിൽ ദേവികയുടെ സഹോദരനായി ഞാൻ അഭിനയിക്കുന്നു എന്ന കാര്യം സത്യത്തിൽ അവർക്ക് വലിയ സർപ്രൈസ് ആയിരുന്നു. ഞാൻ ലൊക്കേഷനിൽ എത്തുന്നത് വരെ അവർ അത് അറിഞ്ഞിരുന്നില്ല. കുറെ നാളുകൾക്ക് ശേഷമാണ് ഞങ്ങൾ രണ്ടുപേരും നേരിൽ കാണുന്നത്. സഹോദരിയുടെ റോൾ ദേവികയാണ് ചെയ്യുന്നത് എന്ന് വിഷ്ണു എന്നോട് പറഞ്ഞിരുന്നു. ആദ്യമായി അവർ സിനിമയിലേക്ക്…
Read MoreDay: September 29, 2024
പി. വി. അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ അലനല്ലൂരിൽ സംഘർഷം: മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം; ആക്രമണം നടത്തിയവര്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്ന് സംഘാടകര്‍
പാലക്കാട്: അലനലൂരിലെ പരിപാടിയിൽ പി. വി. അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റം. എംഎൽഎയുടെ പ്രതികരണം എടുക്കുന്നതിനിടെയാണ് ആക്രമണം. ചോദ്യങ്ങള്‍ ചോദിക്കണ്ടെന്നും യോഗം വിളിച്ചതല്ലേ അവിടെ വന്ന് പറയുമെന്ന് പറഞ്ഞ് സ്ഥലത്തുണ്ടായിരുന്ന ചിലര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. അലനല്ലൂര്‍ സ്വദേശികളായ മജീദ്, മാണിക്കൻ എന്നിവരാണ് കയ്യേറ്റം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. അതേസമയം, അനിഷ്ട സംഭവങ്ങളിൽ ഖേദം അറിയിക്കുന്നു. ആക്രമണം നടത്തിയവർക്ക് തങ്ങളുമായി ബന്ധമില്ലെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു.
Read More‘മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പായുന്ന നേതാക്കൾ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സയ്ക്ക് കൊണ്ടുപോകാൻ മനസ് കാണിച്ചിരുന്നോ’; ജോയ് മാത്യു
കണ്ണൂർ: കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പന്റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടനും എഴുത്തുകാരനുമായ ജോയ് മാത്യു. കൂത്തുപ്പറമ്പ് വിപ്ലവത്തിന് ശേഷം പലപ്പോഴായി അധികാരത്തില്‍ വന്ന പാര്‍ട്ടി എപ്പോഴെങ്കിലും പുഷ്പന് ഒരു വിദഗ്ധ ചികിത്സ ലഭ്യമാക്കിയോ എന്ന് ജോയ് മാത്യു ചോദിച്ചു. മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പായുന്ന നേതാക്കൾ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സയ്ക്ക് കൊണ്ടുപോകാൻ മനസ് കാണിച്ചിരുന്നോ? അതിനു തടസം പണം ആയിരുന്നെങ്കിൽ പുഷ്പന്റെ ചികിത്സാർഥം എന്ന് ഒരു ചെറിയ പ്രസ്താവനയെങ്കിലും നടത്തിയിരുന്നെങ്കിൽ ചരിത്രം മാറിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഏറെ വിഷമം തോന്നിയ ഒരു ദിവസം എന്ന് പറഞ്ഞാൽ പാർട്ടി വിശ്വാസികൾ സംശയിക്കും. അത് സ്വാഭാവികം. എന്നാൽ മൂന്ന് പതിറ്റാണ്ട് തീർത്തും ശയ്യാവലംബിയായിരുന്ന പുഷ്പൻ എന്ന പാർട്ടി പ്രവർത്തകൻ മരണത്തിനു കീഴടങ്ങിയപ്പോൾ പാർട്ടിക്കാർക്കല്ലാത്തവർക്കും ശരിക്കും…
Read Moreപൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി: പി. വി. അന്‍വറിനെതിരേ കേസ്
മലപ്പുറം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന് പരാതി. നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെതിരേ കേസെടുത്ത് പൊലീസ്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇടതുമുന്നണി വിട്ട അന്‍വര്‍ ഇന്ന് വൈകിട്ട് വിശദീകരണ യോഗം നടത്താനിരിക്കെയാണ് നടപടി. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി എന്ന് ആരോപിച്ചാണ് അൻവറിനെതിരേ കേസ്. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചാണ് കേസ്. അതേസമയം, അൻവർ ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ വീടിന് സുരക്ഷയൊരുക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിന് പിന്നാലെ രണ്ട് പൊലീസുകാര്‍ അന്‍വറിന്റെ വസതിയിലെത്തി.
Read Moreപ്ലാസ്റ്റിക് കവര്‍ തിരിച്ചുനല്കുമ്പോള് പത്തു രൂപ ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്കുന്നു: ക്ലീന്‍ ജലമേളയൊരുക്കി നഗരസഭ
ആലപ്പുഴ: പുന്നമടയിലും പരിസരത്തും ഗ്രീന്‍ പ്രോട്ടോക്കോള്‍ സ്റ്റിക്കര്‍ പതിച്ച് വലിച്ചെറിയല്‍ മനോഭാവത്തിന് തടയിട്ട് ഹരിത ജലമേളയാക്കി ആലപ്പുഴ നഗരസഭ. വള്ളംകളി കാണാനെത്തുന്നവര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജലാശയത്തിലും മറ്റും വലിച്ചെറിയുന്നത് തടയാന്‍ പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലും വില്‍ക്കുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ കവറുകളില്‍ പത്തു രൂപയുടെ സ്റ്റിക്കര്‍ പതിക്കുകയും ഉപയോഗത്തിനുശേഷം പ്ലാസ്റ്റിക് കവര്‍ തിരിച്ചുനല്കുമ്പോള് പത്തു രൂപ ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കുകയും ചെയ്യുന്ന രീതിയാണ് നഗരസഭ ആവിഷ്കരിച്ചത്. പ്ലാസ്റ്റിക് കുപ്പികളും കവറുകളും ജലാശയങ്ങളിലേക്കു വലിച്ചെറിയാതിരിക്കാനാണ് പുതിയ ആശയവുമായി നഗരസഭ മുന്നോട്ടു വന്നത്. ആലപ്പുഴ എസ് ഡി കോളജിലെയും യുഐടിയിലെയും നാഷണല്‍ സര്‍വീസ് സ്കീം സന്നദ്ധപ്രവര്‍ത്തകരാണ് സ്റ്റിക്കര്‍ പതിച്ചത്. ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് വോളണ്ടിയേഴ്സിനെ വീതം നിയോഗിച്ചാണ് മാലിന്യം ശേഖരിച്ചത്.
Read Moreകേരളത്തിന്റെ 141-ാമത്തെ എംഎൽഎ
കൊങ്കൺ മേഖലയിലെ രാഷ്ട്രീയ നേതാക്കൾക്ക് പൊതുവേ കേരളവുമായി നല്ല അടുപ്പമാണ്. വീരപ്പ മൊയ്ലിയെയും സദാനന്ദ ഗൗഡയെയും പോലെ മലയാളം സംസാരിക്കാനറിയാവുന്ന കർണാടക മുഖ്യമന്ത്രിമാർ പോലും ഇവിടെ നിന്നുണ്ടായിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾ പിന്നിട്ട് ഉത്തര കന്നഡ ജില്ലയിലെത്തുമ്പോഴേക്കും മഹാരാഷ്ട്രയുടെയും ഗോവയുടെയും ബന്ധങ്ങൾ കൂടി പ്രകടമാകും. ഈ മേഖലയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് അർജുൻ ദൗത്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുമാസത്തിലേറെക്കാലം മലയാളത്തിലെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ചതു മുതൽ ദൗത്യത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങളെ മുന്നിൽനിന്ന് നയിക്കുകയായിരുന്നു കാർവാറിന്റെ ഈ ജനകീയ എംഎൽഎ. ആദ്യനാളുകളിൽ പെരുമഴയെ പോലും കൂട്ടാക്കാതെ രാവും പകലും ദൗത്യത്തിനൊപ്പം ഓടിനടന്ന എംഎൽഎയെ അർജുന്റെ കുടുംബാംഗങ്ങൾക്കും മലയാളികൾക്കും ഒരിക്കലും മറക്കാനാകില്ല. സെയിലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അന്വേഷിച്ച് കണ്ടെത്തി മലയാളികൾ…
Read Moreനെഞ്ചോട് ചേർത്ത്… ഹൃദയദിന സന്ദേശമുയര്‍ത്തി മാരത്തണ്‍ സംഘടിപ്പിച്ച് കാരിത്താസ് ആശുപത്രി
കോട്ടയം: ലോക ഹൃദയദിന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കാരിത്താസ് ആശുപത്രിയും ഡെക്കാത്തലോണും സംയുക്തമായി കാരിത്തോണ്‍ എന്ന പേരില്‍ മാരത്തണ്‍ സംഘടിപ്പിച്ചു. കാരിത്താസ് കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റിന്റെയും കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ നടന്ന മാരത്തണ്‍ കാരിത്താസ് ഹോസ്പിറ്റല്‍ സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തേവരപ്പറമ്പിലും കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്ഒഡി ഡോ. ജോണി ജോസഫും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഇരുനൂറോളം ആളുകള്‍ പങ്കെടുത്ത മാരത്തണ്‍ രാവിലെ കാരിത്താസ് മാതാ ഹോസ്പിറ്റലില്‍നിന്ന് ആരംഭിച്ച് കാരിത്താസ് റൗണ്ട് വഴി കാരിത്താസ് മാതാ ഹോസ്പിറ്റലില്‍ അവസാനിച്ചു. കാരിത്താസ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളില്‍നിന്നുള്ള ജീവനക്കാരോടൊപ്പം പൊതുജന പങ്കാളിത്തംകൊണ്ടും മാരത്തണ്‍ ശ്രദ്ധേയമായി. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാരിത്താസ് ഹോസ്പിറ്റല്‍ ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ തുടര്‍ച്ചയായി മാരത്തണ്‍ മാറിയെന്നും ഹൃദയദിന സന്ദേശമായ യൂസ് ഹാര്‍ട്ട് ഫോര്‍ ആക്ഷന്‍ എന്നത് ജനങ്ങളിലേക്ക് എത്തിക്കാന്‍…
Read Moreനാട്ടുകാർ ഡാ… നെഹ്റു ട്രോഫി വള്ളംകളി; ഫൈനൽ മത്സരത്തിൽ മാറ്റുരച്ച ചുണ്ടൻ വള്ളങ്ങളെല്ലാം നിയന്ത്രിച്ചത് കുമരകം നിവാസികൾ
കുമരകം: ആലപ്പുഴ പുന്നമടക്കായലിൽ ഇന്നലെ നടന്ന നെഹ്റു ട്രോഫി വള്ളംകളി ഫൈനൽ മത്സരത്തിൽ മാറ്റുരച്ച ചുണ്ടൻ വള്ളങ്ങളെല്ലാം നിയന്ത്രിച്ചത് കുമരകം നിവാസികൾ. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ, വിബിസി കൈനകരിയുടെ വീയപുരം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം എന്നീ കരക്കാർ പരസ്പരം മത്സരിച്ചപ്പോൾ നാലു ചുണ്ടൻ വള്ളങ്ങളുടെയും അമരത്തുനിന്നത് കുമരകംകാരാണ്. തുടർച്ചയായ അഞ്ചാം തവണ നെഹ്റു ട്രോഫി നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാലിന്റെ അമരക്കാരൻ കുമരകം സ്വദേശി പ്രസന്നൻ കല്ലുപുരയ്ക്കലാണ്. രണ്ടാം സ്ഥാനക്കാരായ വിബിസി കൈനകരിയുടെ വീയപുരം ചുണ്ടന്റെ അമരത്ത് കുമരകം സ്വദേശിതന്നെയായ രാജീവ് കായപ്പുറമായിരുന്നു. നാലാം സ്ഥാനത്തെത്തിയ നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്റെ അമരത്ത് നില ഉറപ്പിച്ചതും കുമരകംകാരൻ സതീഷ് കുഴികണ്ടമാണ്. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തിന്റെ ഒന്നാം അമരക്കാരനായ സുരേഷ് നാഷ്ണാന്ത്രയും കുമരകം…
Read Moreഉത്തരാഖണ്ഡിൽ ട്രക്കിംഗിനായി സുഹൃത്തുക്കളുമായി പോയി: മലമുകളിൽ വച്ച് ദേഹാസ്വാസ്ഥ്യം; മലയാളി യുവാവ് മരിച്ചു
അടിമാലി: ഉത്തരാഖണ്ഡിൽ ട്രക്കിംഗിനിടെ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്പിളികണ്ടം പൂവത്തിങ്കൽ (മുക്കുറ്റിയിൽ)അമൽ (35) ആണ് മരിച്ചത്. അമലിനൊപ്പം ഉണ്ടായിരുന്ന കൊല്ലം സ്വദേശിയായ വിഷ്ണുവാണ് വിവരം നാട്ടിലറിയിച്ചത്. നാലംഗ സംഘമായിരുന്നു ട്രക്കിംഗിനായി പോയത്. ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്കായിരുന്നു ട്രക്കിംഗ്. കഴിഞ്ഞ 20നാണ് സംഘം ട്രക്കിംഗിനായി പോയത്. വെള്ളിയാഴ്ച മലമുകളിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എംഡിആർഎഫ് സംഘം എത്തി ബേസ് ക്യാമ്പിൽ എത്തിച്ചു. ഇവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഡെറാഡൂണിലെത്തിച്ച് പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നോ നാളെയോ നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് വീട്ടുകാർ നൽകുന്ന വിവരം. പിതാവ്: മോഹനൻ, മാതാവ്: പരേതയായ ചന്ദ്രിക. സഹോദരൻ: അരുൺ.
Read More