തിരുവനന്തപുരം: ഒരാളെ അപമാനിക്കുന്നതിന് പരിധിയുണ്ട്. മന്ത്രിസ്ഥാനത്തിനുള്ള തന്റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് തോമസ് കെ.തോമസ്. എ.കെ.ശശീന്ദ്രനെ ഉടൻ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റേണ്ടന്ന് മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് എന്‍സിപി നേതാവ് തോമസ് കെ.തോമസ്. ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരും. തന്റെ മന്ത്രിസ്ഥാനത്തിൽ അനിശ്ചിതത്വം എന്താണെന്നു അറിയില്ല. തന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് എന്താണ് ഉള്ളത് എന്ന് അറിയില്ലെന്നും തോമസ് പറഞ്ഞു. ഒരു പത്രം അത്തരത്തിൽ വാര്‍ത്ത നല്കി. എന്തുകൊണ്ടാണ് മന്ത്രി സ്ഥാനം തട്ടികളിക്കുന്നത് എന്ന് അറിയില്ല. തനിക്ക് എന്തെങ്കിലും അയോഗ്യത ഉണ്ടോ എന്ന് ജനം ആണ് പറയേണ്ടത്. മന്ത്രിസ്ഥാനം വൈകാൻ പാടില്ല. അതിന് പിന്നിൽ ചിലർ ഉണ്ട്. കുട്ടനാട് നോട്ടമിട്ട് നിൽക്കുന്ന പലരും ഉണ്ട്. അത്തരം ആളുകൾ ഈ പ്രചരണതിന് പിന്നിൽ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read MoreDay: October 4, 2024
നിങ്ങളെ വലിയ രോഗികളാക്കും… നിരോധനം കാറ്റില്‍പ്പറത്തി ചൈനീസ് വെളുത്തുള്ളിയുടെ കച്ചവടം വ്യാപിക്കുന്നു; കരളിനേയും ആമാശയത്തേയും ബാധിക്കും
ചെങ്ങന്നൂര്‍: പ്രാദേശിക വെളുത്തുള്ളിയുടെ വില വര്‍ധനവിന്റെ മറവില്‍ ചൈനീസ് വെളുത്തുള്ളി വിപണിയില്‍ വ്യാപകമാകുന്നു. 2014 മുതല്‍ ഇന്ത്യയില്‍ ചൈനീസ് വെളുത്തുള്ളി വില്‍ക്കുന്നതിന് നിരോധനമുണ്ടെങ്കിലും നിരോധനം കാറ്റില്‍പ്പറത്തി വില്പന ഇപ്പോഴും സജീവമാണ്. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്താണ് ചൈനീസ് വെളുത്തുള്ളികള്‍ ഉത്പാദിപ്പിക്കുന്നതെന്ന് പറയുന്നു. പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്ന വെളുത്തുള്ളിയാണെന്ന് തെറ്റിദ്ധരിപ്പിച്ചും ചൈനീസ് വെളുത്തുള്ളിയുടെ വില്പന നടത്താറുണ്ട്. ഉപയോക്താക്കള്‍ക്ക് ചൈനീസ് വെളുത്തുള്ളിയും പ്രാദേശിക വെളുത്തുള്ളിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക വളരെ പ്രയാസമാണ്. എന്നാല്‍, ഇവ തമ്മില്‍ പ്രകടമായ ചില വ്യത്യാസങ്ങളുണ്ടന്ന് വെളുത്തുള്ളി വ്യാപാരികള്‍ പറയുന്നു. ചൈനീസ് വെളുത്തുള്ളി പ്രാദേശിക വെളുത്തുള്ളിയേക്കാള്‍ വലുതായിരിക്കും. മാത്രവുമല്ല ചൈനീസ് വെളുത്തുള്ളിക്ക് കട്ടി കൂടുതലുമാണ്. പ്രാദേശിക വെളുത്തുള്ളിയുടെ ഒരു അല്ലി തുറക്കുമ്പോള്‍ നല്ല മണം അനുഭവപ്പെടുന്നതാണ്. എന്നാല്‍, ചൈനീസ് വെളുത്തുള്ളിക്ക് അത്ര കടുപ്പമില്ലാത്ത മണമാണ് ഉള്ളത്. ചൈനീസ് വെളുത്തുള്ളിയുടെ തൊലി എളുപ്പത്തില്‍ കളയാന്‍ സാധിക്കും. പ്രാദേശിക വെളുത്തുള്ളിയുടെ…
Read Moreവൈകാരികത മുതലെടുത്തു; അർജുന്റെ സഹോദരി അഞ്ജു പരാതി നൽകി; മനാഫിനെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത് പോലീസ്
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവർ അര്‍ജുന്റെ കുടുംബത്തിനുനേരേ നടക്കുന്ന സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ലോറി ഉടമ മനാഫിനെ പ്രതിചേര്‍ത്തു. സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് അര്‍ജുന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. സമൂഹ മാധ്യമങ്ങളില്‍ വന്ന സന്ദേശങ്ങളും കമന്റുകളും പോലീസ് പരിശോധിക്കും. സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ക്കുനേരേ ആക്രമണം നടക്കുന്നതായി കാണിച്ച് സഹോദരി അഞ്ജു കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ എ. ഉമേഷിനു കൈമാറിയിരുന്നു. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍, കലാപം സൃഷ്ടിക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിവരം പങ്കുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കേസില്‍ ചുമത്തിയിട്ടുള്ളത്. ചേവായൂര്‍ ഇന്‍സ്പെക്ടര്‍ എസ്. സജീവാണ് കേസ് അന്വേഷിക്കുന്നത്. ലോറി…
Read Moreരണ്ടെണ്ണെം അടിച്ചു, കൺട്രോളും പോയി… മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ നിയന്ത്രണം വിട്ടിടിച്ചത് രണ്ടുകാറിൽ; അപകടത്തില്‍ ആര്‍ക്കും പരിക്കില്ല
അടൂർ: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രജിത ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട കുളനടയിൽ വച്ച് രജിത ഓടിച്ച കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി. നടി ഓടിച്ചിരുന്ന കാർ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വൈദ്യ പരിശോധനയിൽ നടി മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. നടിയെ പിന്നീട് കോസെടുത്ത് ജാമ്യത്തിൽ വിട്ടു.
Read Moreകൊച്ചിയിൽ യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ; കഴുത്തറുക്കാൻ ഉപയോഗിച്ച കത്തികണ്ടെത്തി
കൊച്ചി: വീടിനുള്ളിൽ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുളവുകാട് സ്വദേശിനി ധനികയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവതി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ ഭർത്താവാണ് ഇവരെയും കുഞ്ഞിനെയും രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് വിശദമായ അന്വേഷണം തുടങ്ങി. സംഭവസ്ഥലത്തുനിന്ന് കഴുത്ത് അറുക്കാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്.
Read More