കള്ളൻമാർ അരങ്ങ് വാഴുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. പച്ചക്കറികൾ മുതൽ വിലപിടിപ്പുള്ള സ്വർണവും പണവും വരെ മോഷ്ടാക്കൾ കൈക്കലാക്കാറാണ് പതിവ്. പച്ചക്കറികളുമായി മുങ്ങുന്ന ഒരു കൂട്ടം മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കടുത്തുരുത്തിയിലെ നാട്ടുകാരും കര്‍ഷകരും. വാഴക്കുല, ജാതിക്കാ, ജാതിപത്രി, തേങ്ങ, കുരുമുളക് തുടങ്ങി കാര്‍ഷിക വിളകളാണ് രാത്രിയില്‍ വീടുകളിലും പറമ്പുകളിലും പാടത്തുമെത്തി മോഷ്ടിച്ചു കടത്തുന്നത്. തുരുത്തിപ്പള്ളി, തിരുവമ്പാടി, കൂവേലി, കാട്ടാമ്പാക്ക് മേഖലകളിലാണ് മോഷ്ടാക്കളുടെ ശല്ല്യമേറിയിരിക്കുന്നത്. ഒരുദിവസം തന്നെ പല ഭാഗങ്ങളില്‍ നിന്നും വിവിധ കര്‍ഷകരുടെ മൂന്നും നാലും ഏത്തവാഴകുലകളാണ് വെട്ടി കടത്തുന്നത്. കഴിഞ്ഞദിവസം രാത്രിയില്‍ പ്രദേശവാസിയായ ജോണിച്ചന് പൂമരം വീട്ടിലേക്കു വരുമ്പോള്‍ 12.30ഓടെ തുരുത്തിപ്പള്ളി പാടത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടിരുന്നു. തുടര്‍ന്ന് ജോണിച്ചന് പാടം കൃഷി ചെയ്യുന്നയാളെ വിളിച്ചു വിവരമറിയിച്ചു. പിറ്റേന്ന് ഈ പാടത്ത് ഉടമയെത്തിയപ്പോള്‍ ഇദേഹത്തിന്റെയും സമീപത്തെ മറ്റു കൃഷിയിടങ്ങളിലെയും നിരവധി വാഴക്കുലകള്‍ വെട്ടിയെടുത്തതായി കണ്ടെത്തി.…
Read MoreDay: October 5, 2024
നാലുപതിറ്റാണ്ടായി കായിപ്പുറം ഗ്രാമത്തിന്റെ കണിയാണ് ‘പാൽപ്പുഞ്ചിരി’യുമായെത്തുന്ന രഘുവരൻ
മുഹമ്മ: കായിപ്പുറത്തിന്റെ പാൽപ്പുഞ്ചിരിയാണ് രഘുവരൻ. നാലു പതിറ്റാണ്ടായി കായിപ്പുറം ഗ്രാമം കണികണ്ടുണരുന്നത് പാൽ നിറച്ച കുപ്പികളുമായി വരുന്ന രഘുവരന്റെ മുഖമാണ്. സൈക്കിളിലും ഇരുചക്രവാഹനങ്ങളിലും പാൽ നിറച്ച പാത്രങ്ങളുമായി എത്തുന്നവർ, ഒരിക്കൽ പുലർകാല കാഴ്ചയായിരുന്നു. ഇവരുടെ വരവിനായി വീടിന് മുന്നിൽ ആൾക്കാർ കാത്തുനിന്നിരുന്നു. കവർപാലിന്റെ വ്യാപനത്തോടെയാണ് വീടുകളിൽ പാൽ വിൽപ്പനയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായത്. ഇന്ന് ഈ തൊഴിൽ ചെയ്യുന്നവർ ഒറ്റപ്പെട്ട കാഴ്ചയാണ്. പാരമ്പര്യമായി പശുവളർത്തലുള്ള കുടുംബമാണ് കായിപ്പുറം രാമപുരത്ത് വീട്. ഈ കുടുംബ പാരമ്പര്യമാണ് രഘുവരനെ ക്ഷീരകർഷകനാക്കിയത്. തൊഴിലിനോടുള്ള ആഭിമുഖ്യം കൊണ്ടാണ് രഘുവരൻ മറ്റൊരു തൊഴിൽ മേഖലയിലേക്ക് തിരിയാതിരുന്നത്. തൊഴിൽ രംഗത്ത് ഏറെ പ്രതിസന്ധി ഉണ്ടെങ്കിലും കായിപ്പുറത്തിന്റെ ഗ്രാമവീഥികളിൽ നിറഞ്ഞ പുഞ്ചിരിയുമായി ഇന്നും രഘുവരൻ എത്തുന്നു. 10 കറവപ്പശുക്കളെവരെ ഒറ്റയ്ക്ക് പരിപാലിച്ചയാളാണ് രഘുവരൻ. കറവപ്പശുക്കളുടെ തീറ്റ, കുളി, കറവ, പാൽ വിൽപ്പന എന്നിങ്ങനെയുള്ള ജോലികളെല്ലാം രഘുവരൻ ഒറ്റയ്ക്കാണ്…
Read Moreചികിത്സാസഹായനിധിയിൽ തട്ടിപ്പ്: എച്ച്. സലാം എംഎൽഎ രാജിവയ്ക്കണമെന്ന് കോൺഗ്രസ്
അമ്പലപ്പുഴ: ചികിത്സാ സഹായനിധിയിൽ തട്ടിപ്പ് നടത്തിയ അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം രാജിവയ്ക്കണമെന്ന് കോൺഗ്രസ്. ധീവരസഭ താലൂക്ക് സെക്രട്ടറിയും കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാവുമായ ആർ. സജിമോന്റെ ഭാര്യ ജീജ(33)യുടെ വൃക്ക തകരാറിലാകുകയും ചികിത്സയെത്തുടർന്ന് വൃക്ക മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദേശം നൽകുകയും ചെയ്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം ആ കുടുംബം പ്രതിസന്ധിയിലായിരുന്നു. ജനകീയസമിതി രൂപീകരിച്ച് സാമ്പത്തിക സമാഹരണം നടത്തുവാൻ അമ്പലപ്പുഴ എംഎൽഎയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ ജാതി-മത സംഘടന ഭാരവാഹികളും പൊതുപ്രവർത്തകരും ജീവകാരുണ്യ പ്രവർത്തകരും ഒരുമിച്ച് യോഗം കൂടിയാണ് ചികിത്സ സഹായ സമിതിക്ക് രൂപം നൽകിയത്. എച്ച്. സലാം എംഎൽഎ ചെയർമാനായ ജനകീയ സമിതിയിൽ സിപിഎം നേതാവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ യു. രാജുമോൻ കൺവീനറുമായിരുന്നു. 2021 ഓഗസ്റ്റ് 15ന് അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് എന്നീ പഞ്ചായത്തുകളിലെ തീരദേശ വാർഡുകൾ കേന്ദ്രീകരിച്ചാണ് പൊതുജനങ്ങളിൽനിന്നു…
Read Moreകൂട്ടുകാരന്റെ 12 വയസുള്ള മകൾക്ക് നേരെ അതിക്രമം: യുവാവിന് ഒമ്പതുവര്‍ഷം തടവും പിഴയും; കോടതിവളപ്പിൽ ആത്മഹത്യാശ്രമം നടത്തിപ്രതി
ചേര്‍ത്തല: കൂട്ടുകാരന്റെ മകളായ 12 വയസുകാരിക്കു നേരേ അതിക്രമം കാട്ടിയതിനു കുത്തിയതോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്കു ഒമ്പതുവര്‍ഷം തടവും 75000 പിഴയും കോടതി ശിക്ഷ വിധിച്ചു. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കളത്തിപറമ്പില്‍ ഷിനു(ജോസഫ്-45)വിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി മൂന്നു വകുപ്പുകളിലായി ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം. അച്ഛനുമമ്മയും മരണവീട്ടില്‍ പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിക്കു നേരേ അതിക്രമം നടത്തിയതായാണ് കേസ്. ചേര്‍ത്തല എഎസ്പി യായിരുന്നു ജുവനക്കുടി മഹേഷ്, ഡിവൈഎസ്പി ടി.ബി. വിജയന്, കുത്തിയതോട് സബ് ഇന്‍സ്പക്ടര്‍ ജി.അജിത്കുമാര്‍, ഗ്രേഡ് എസ്ഐമാരായ സി.ടി. ബിനു, വി.ബി. അജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ബീനാ കാര്ത്തികേയന്, അഡ്വ.വി.എല്‍.ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കോടതി ഉത്തരവു വന്നതിനു പിന്നാലേ കോടതിയിലെ ശൗചാലയത്തില്‍ കയറിയ പ്രതി ആത്മഹത്യക്കു ശ്രമിച്ചു. കൈയില്‍ കരുതിയിരുന്നു ഉറുമ്പുപൊടി…
Read Moreജില്ലയിലെ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി
ഇടുക്കി: ജില്ലയിൽ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി. കൊച്ചി-ധനുഷ്കോടി ദേശീയപാത 85 ന്റെ ഭാഗമായി ലോക്കാടിൽ സ്ഥാപിച്ചിരിക്കുന്ന ടോൾ പ്ലാസയിലാണ് പണം ഈടാക്കുന്നത്. കരാർ ഏറ്റെടുത്തിട്ടുള്ള ആന്ധ്ര കന്പനിയാണ് പണം ഈടാക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് പ്രവർത്തനം തുടങ്ങിയത്. പ്രദേശവാസികളിൽനിന്നു പണം ഈടാക്കുന്നതു സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ പോലീസിന്റെ സാന്നിധ്യത്തിലാണ് ടോൾപിരിവ് തുടങ്ങിയത്. സാങ്കേതിക പിഴവുകൾ കാരണം പിരിവ് വൈകിയത് വാഹനം കടന്നുപോകുന്നതിന് അല്പ നേരം തടസം നേരിട്ടു. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന സാധാരണക്കാരുടെ വാഹനങ്ങൾക്ക് പ്രതിമാസം 340 രൂപയുടെ പാസ് എടുത്താൽ ഇതിലൂടെ യാത്ര ചെയ്യാം. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 35 രൂപയാണ് നിരക്ക്. ഇരുവശങ്ങളിലേക്കും 55 രൂപ. പ്രതിമാസം 50 യാത്രകൾക്ക് 1,225 രൂപയുടെ പാസ് എടുക്കാം. മിനി ബസിന് ഒരു വശത്തേക്ക് 60 രൂപ…
Read Moreഎന്തൊക്കെയാ ഈ കൊച്ച് ലോകത്ത് നടക്കുന്നത്: മാജിക് മഷ്റൂം കഴിച്ച യുവാവ് സ്വന്തം ജനനേന്ദ്രിയം കഷ്ണങ്ങളായി മുറിച്ച് മാറ്റി
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവാണ്. കറിവച്ചും സൂപ്പിലിട്ടുമൊക്കെ നമ്മൾ കൂൺ കഴിക്കാറുണ്ട്. സമീപ കാലത്തായി സോഷ്യൽ മീഡിയയിൽ മാജിക് മഷ്റൂമിനെ കുറിച്ചുള്ള വാർത്തകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പേരുകേൾക്കാൻ അടിപൊളി ആണെങ്കിലും ഇത് കറിവച്ചു കഴിക്കുന്ന കൂണുകളല്ല. വളരെയേറെ അപകടകാരികളായ ഒരുതരം ലഹരിമരുന്നാണ് മാജിക് മഷ്റൂമുകൾ. സൈലോസിബിന്‍ എന്നാണ് ഇതിന്റെ യഥാർഥ പേര്. വിഷാദരോഗത്തിന് അടിമയായ ഒരു യുവാവ് മാജിക് മഷ്റൂം കളിച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇന്ന് ചർച്ചയാകുന്നത്. നാല് മുതൽ അഞ്ച് എണ്ണം വരെ ഉണങ്ങിയ സൈലോസിബിനാണ് ഇയാൾ കഴിച്ചത്. ഇതിനു പിന്നാലെ യുവാവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടാവുകയും മുറിയിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് തന്റെ ജനനേന്ദ്രിയം കഷ്ണങ്ങളായി മുറിച്ച് നീക്കുകയും ചെയ്തു. നീക്കം ചെയ്ത ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ ഐസ് നിറച്ച പാത്രത്തിലാക്കി. അതുമായി ഇയാൾ പുറത്തേക്കിറങ്ങി നടന്നു. ഇത് കണ്ടുവന്ന വഴിപോക്കൻ യുവാവിനെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും അപകടം…
Read Moreപ്രണയം പൂക്കുന്നതിനിടെ കാമുകിയുടെ സ്വർണം പണയം വച്ചു; തിരികെ ചോദിച്ചപ്പോൾ എടുത്തുകൊടുക്കാൻ കാമുകൻ ചെയ്ത സാഹസികത ഞെട്ടിക്കുന്നത്
ചാരുംമൂട്: വള്ളിക്കുന്നത്ത് എസ്ബിഐ എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാമുകിയുടെ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ ആണ് പ്രതി എടിഎം കവർച്ച നടത്തിയത്.താമരക്കുളം ചത്തിയറ രാജുഭവനത്തിൽ അഭിരാം (20) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെയാണ് പ്രതി മോഷണം നടത്തിയത്. വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജംഗ്ഷനിൽ എസ്ബിഐയുടെ എടിഎം മെഷീൻ കുത്തിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി 150 സിസി ടിവി കാമറകൾ പോലീസ് പരിശോധിച്ചു. എടിഎം കൗണ്ടർ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് 5 കിലോ മീറ്റർ ചുറ്റളവിലുള്ള സിസി ടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. ഇതേത്തുടർന്നാണ് പ്രദേശവാസിയായ ആളാണ് മോഷണശ്രമം നടത്തിയതെന്ന് പോലീസ് കണ്ടെത്തുകയും താമരക്കുളം ചത്തിയറ രാജുഭവനത്തിൽ അഭിരാമി(20)നെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.മുഖവും ശരീരവും മറച്ചെത്തിയ മോഷ്ടാവിനെ അതിവിദഗ്ധമായാണ് പോലീസ് കുരുക്കിയത്. കവർച്ചാശ്രമം നടന്ന് മൂന്നാം നാൾതന്നെ പ്രതിയെ പിടികൂടാൻ കഴിഞ്ഞത്…
Read Moreസിപിഎമ്മുമായി തുറന്നപോരാട്ടം നടത്തിയ ചിത്രലേഖ അന്തരിച്ചു; അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു
കണ്ണൂര്‍: ജീവിക്കാനുള്ള പോരാട്ടത്തിനായി സിപിഎമ്മുമായി തുറന്ന പോരാട്ടം നടത്തിയ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ(48) അന്തരിച്ചു. കനത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് പുലര്‍ച്ചെ കണ്ണൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. ഇതിന് പിന്നിൽ സിപിഎം ആണെന്ന് ചിത്ര ലേഖ ആരോപിച്ചിരുന്നു. ജാതിവിവേചനം സംബന്ധിച്ച പരാതിയുമായും ചിത്രലേഖ സിപിഎമ്മിനെതിരേ രംഗത്തെത്തിയിരുന്നു. പയ്യന്നൂരിലായിരുന്ന സമയത്താണ് പ്രശ്നം ഉണ്ടായിരുന്നത്. ചിത്രലേഖ പിന്നീട് കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റുകയായിരുന്നു.
Read Moreസ്ക്രിപ്റ്റിലില്ലാത്തത്… ഷൂട്ടിംഗിനിടെ പിണപ്പോയി പുതുപ്പള്ളി സാധുവിനെ കണ്ടെത്തി; ആനയെ പുറത്തെത്തിച്ചു
കൊച്ചി : കോതമംഗലത്ത് ഷൂട്ടിംഗ് സൈറ്റിൽ നിന്നും കാടുകയറിയ നാട്ടാനയുള്ള സ്ഥലം തിരിച്ചറിഞ്ഞു. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്നാണ് ആനയെ കണ്ടെത്തിയത്. ആനയെ പുറത്തെത്തിച്ചു. വനംവകുപ്പ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ 50 അംഗ സംഘമാണ് തിരച്ചില്‍ നടത്തിയത്. ആനയുടെ ഉടമസ്ഥരും നാട്ടുകാരും ആനപ്രേമികളും സംഘത്തിലുണ്ടായിരുന്നു. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനെത്തിച്ച ആനകൾ തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുവച്ച് ഏറ്റുമുട്ടുകയായിരുന്നു. ഷൂട്ടിംഗിനെത്തിയ നാട്ടാന മണികണ്ഠന്റെ കുത്തേറ്റ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറി. പിന്നീട് കാൽപ്പാടുകൾ പിന്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്.
Read More