കോതമംഗലം: തുണ്ടത്ത് സിനിമാഷൂട്ടിംഗിനിടെ നാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റു ഭയന്നോടി കാടുകയറിയ ‘പുതുപ്പള്ളി സാധു’വെന്ന നാട്ടുകൊന്പനെ ആശങ്കകൾക്കൊടുവിൽ ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തുനിന്നാണ് ആനയെ കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ആന പൂർണ ആരോഗ്യവാനാണെന്ന് അറിയിച്ചു. കണ്ടെത്തുന്പോൾ ആന ശാന്തനായിരുന്നു. ആനയുടെ വഴിച്ചാലുകളും കാൽപ്പാടും പിണ്ടവും ശ്രദ്ധിച്ചു നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെ 9.30 ഓടെയാണ് ആനയെ കണ്ടെത്തിയത്. തൃശൂരിൽനിന്നെത്തിയ എട്ടംഗ എലഫന്റ് സ്ക്വാഡിന്റെ സഹായത്തോടെ മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ്, തുണ്ടം റേഞ്ച് ഓഫീസർ കെ. അരുണ്‍കുമാർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും ആനപ്പാപ്പാന്മാരും അടങ്ങുന്ന 50 അംഗ സംഘമാണ് ഇന്നലെ പുലർച്ചെ മുതൽ വനത്തിൽ തെരച്ചിൽ നടത്തിയത്. ഒറ്റപ്പെട്ട് കാടുകയറിയ നാട്ടാന കാട്ടാനക്കൂട്ടത്തിനു മുന്നിൽ അകപ്പെടുമോയെന്നും ആക്രമിക്കപ്പെടുമോയെന്നും ആശങ്കപ്പെട്ടിരുന്നു. കാട് കൂടുതൽ പരിചയമില്ലാതിരുന്നതിനാലാണ് ആന ഉൾക്കാട്ടിലേക്കു നീങ്ങാതിരുന്നതെന്നാണ്…
Read MoreDay: October 6, 2024
എടിഎം കൗണ്ടറിന് മുന്പില് കാത്തുനിൽക്കും; ഗൂഗിള്‍പേ വഴി തിരിച്ചുനല്‍കാമെന്നു പറഞ്ഞ് ആളുകളിൽ നിന്നും പണം തട്ടും; യുവാവും പെൺകുട്ടിയും അറസ്റ്റില്‍
കോഴിക്കോട്: എടിഎം കൗണ്ടറിന് മുന്പില് കാത്തുനിന്ന് ഗൂഗിള്‍ പേവഴി പണം അയയ്ക്കാം എന്നു പറഞ്ഞ് ആളുകളില്‍നിന്നു പണം വാങ്ങി തട്ടിപ്പ് നടത്തിയ യുവാവും പെൺകുട്ടിയും അറസ്റ്റില്‍. നടക്കാവ് ഇംഗ്ലീഷ് പള്ളി, സെയ്ദ് ഹൗസില്‍ സെയ്ദ് ഷമീമും (25) പതിനേഴു വയസുള്ള പെൺകുട്ടിയുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ മാവൂര്‍ റോഡ് ഭാഗത്തു കണ്ട ഇവരെ കസബ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. ഷമീം നടക്കാവ്, കസബ, വെള്ളയില്‍ എന്നീ സ്റ്റേഷനുകളിലും കൊല്ലം ചടയമംഗലത്ത് കവര്‍ച്ച, കളവ്, മയക്കുമരുന്ന് കേസിലും പ്രതിയാണ്. പോക്സോ കേസ് ഉള്‍പ്പെടെ പത്ത് കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. വ്യാഴാഴ്ച രാത്രിയില്‍ ബീച്ച് ഫയര്‍ സ്റ്റേഷനിലെ ഫയര്‍ റെസ്ക്യൂ ഓഫീസര്‍ മുക്കം പുതിയേടത്ത് ഹൗസില്‍ ടി.എസ്. സിബിയുടെ കൈയില്‍നിന്ന് 2000 രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു. സിബി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു…
Read Moreതെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണ്: കെ. ടി.ജലീൽ
മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള കെ. ടി. ജലീലിന്റെ പരാമർശങ്ങളെ ലീഗും മറ്റ് സമുദായ സംഘടനകളും വിവാദമാക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി ജലീൽ രംഗത്ത്. കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ഒലിപ്പിക്കുന്നവർ എന്തുകൊണ്ടാണ് ഇവ മതവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിർക്കാൻ മുന്നോട്ടു വരേണ്ടത് ക്രൈസ്തവരാണ്. മുസ്ലിങ്ങളിലെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് മുസ്ലിങ്ങളാണ്. ഹൈന്ദവർക്കിടയിലെ അരുതായ്മകൾ പറയേണ്ടത് ഹൈന്ദവരാണ്. അല്ലാത്ത പക്ഷം, താന്താങ്ങളെ ഇകഴ്ത്താൻ ഇതര മതസ്ഥർ കാണിക്കുന്ന കുൽസിത നീക്കങ്ങളായി അത്തരം ഇടപെടലുകൾ ദുർവ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ഒലിപ്പിക്കുന്നവരോട്! തെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണ്. ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിർക്കാൻ…
Read Moreഎഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകും: ടി. പി. രാമകൃഷ്ണൻ
തിരുവനന്തപുരം: എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി. പി. രാമകൃഷ്ണൻ. ശരിയുടെ പക്ഷത്താണ് ഗവൺമെന്റ്. മത നിരപേക്ഷ നിലപാടാണ് മുന്നണിക്കുള്ളത്. തെറ്റ് ചെയ്താൽ നടപടി ഉണ്ടാകുമെന്നും വർഗീയ നിലപാടുകൾക്ക് വേണ്ടി നടക്കുന്ന ശ്രമങ്ങളെ നാളിതുവരെ ഇടതുമുന്നണി എതിർത്തിട്ടാണുള്ളതെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. അൻവറിന്റെ നിലപാട് ഇടതുമുന്നണിയെ ബാധിക്കില്ല. വർഗീയ നിലപാടുകൾക്കായി ലീഗ് ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ജി. സുധാകരന്റെ പ്രസ്താവനയിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Read Moreകൈതപ്രത്തെ സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ് മനസിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്: എം. ജി. ശ്രീകുമാർ
കൈതപ്രം ചേട്ടൻ ഒരു ഇതിഹാസമാണ്. അതിൽ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ എത്രയോ കച്ചേരികൾ ഞാൻ കേട്ടിരിക്കുന്നു. മൂകാംബികാ ദേവിയുടെ വലിയ ഭക്തൻ കൂടിയാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. അവിടെ നിന്നും കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോഴും ഓർമയിലുണ്ട്. കൈതപ്രം ചേട്ടനെ എന്റെ സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ് മനസിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം ചേർന്ന് എത്രയോ പാട്ടുകൾ ഞാൻ ചെയ്തിട്ടുണ്ട്. പലരും പറയുന്നത് കേട്ട് വിവാദങ്ങൾക്കൊന്നും ഞാനില്ല. എം.ജി. ശ്രീകുമാർ പറഞ്ഞു.
Read Moreരാത്രി ടോയ്ലറ്റിൽ പോയ കുട്ടിയെകൊണ്ട് ക്ഷമാപണക്കത്ത് എഴുതിച്ചു! സ്കൂൾ അധികൃതർക്ക് രൂക്ഷ വിമർശനം
ഷാങ്സി(ചൈന): പ്രകൃതിയുടെ വിളി കേട്ട് ടോയ്ലറ്റിൽ പോകണമെന്നു തോന്നിയാൽ പിന്നെ അധികസമയമൊന്നും ആർക്കും പിടിച്ചുനിൽക്കാനാവില്ല. ഏതുസമയത്താണെങ്കിലും എവിടെയാണെങ്കിലും കാര്യം സാധിക്കേണ്ടി വരും. പൊതുസ്ഥലത്തുപോലും ഇതിനുള്ള സൗകര്യങ്ങൾ അധികൃതർ ഒരുക്കാറുമുണ്ട്. എന്നാൽ, രാത്രി വൈകി ബോർഡിംഗ് സ്കൂളിലെ ടോയ്ലെറ്റ് ഉപയോഗിച്ചതിന് ഒരു വിദ്യാർഥിയെകൊണ്ട് ക്ഷമാപണക്കത്ത് എഴുതിച്ച സംഭവമാണു വടക്കൻ ചൈനയിൽനിന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷാങ്സി പ്രവിശ്യയിലെ യുൻഡോംഗ് സെക്കൻഡറി സ്കൂളിലെ ഫോം ത്രീ വിദ്യാർഥിക്കാണു വിചിത്രശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. രാത്രി 11നു ബാത്റൂമിൽ പോയതിനു കുട്ടിയെകൊണ്ടു ക്ഷമാപണക്കത്ത് എഴുതിപ്പിക്കുകയും അതിന്റെ ആയിരം ഫോട്ടോ കോപ്പികൾ മറ്റു വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. കൂടാതെ വിദ്യാർഥിയുടെ ക്ലാസിലെ പ്രതിമാസ അച്ചടക്ക സ്കോറിൽനിന്ന് അഞ്ച് പോയിന്റുകൾ കുറയ്ക്കുകയും ചെയ്തു. ക്ഷമാപണക്കത്തിലെ വരികൾ ഇങ്ങനെ: “ഞാൻ സ്കൂൾ നിയമങ്ങൾ ഗുരുതരമായി ലംഘിച്ചു, രാത്രി ടോയ്ലറ്റിൽ പോയത് മറ്റ് വിദ്യാർഥികളുടെ ഉറക്കം കെടുത്തി, എന്റെ…
Read Moreമരിച്ചശേഷവും കുട്ടികൾ ഉണ്ടാവാം: കോടതി മരിച്ച മകന്റെ ബീജം മാതാപിതാക്കൾക്കു നൽകാൻ ഉത്തരവ്
ന്യൂഡൽഹി: മരണത്തിനുശേഷവും കുട്ടികൾക്ക് ജന്മം നൽകുന്ന കാര്യത്തിൽ ഇന്ത്യൻ നിയമത്തിൽ വിലക്കൊന്നുമില്ലെന്നു കോടതി. മരിച്ചയാളുടെ ബീജം മാതാപിതാക്കൾക്ക് കൈമാറാൻ ഉത്തരവ് നൽകി ഡൽഹി ഹൈക്കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്. കാൻസർ ബാധിച്ച് മരിച്ച തന്റെ മകന്റെ ബീജം ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് അച്ഛനാണ് കോടതിയെ സമീപിച്ചത്. മകന്റെ കുട്ടിയെ വളർത്താൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേസ് പരിഗണിച്ച കോടതി, ബീജം കൈമാറാൻ ഡൽഹിയിലെ ഗംഗാറാം ആശുപത്രിക്ക് നിർദേശം നൽകുകയായിരുന്നു. കുട്ടികളെ അവരുടെ മാതാപിതാക്കളുടെ അച്ഛനും അമ്മയും വളർത്തുന്നത് സാധാരണ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പ്രതിഭ എം സിംഗാണ് കേസിൽ വിധി പറഞ്ഞത്. ബീജം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് കോടതി നിബന്ധന വച്ചിട്ടുണ്ട്.
Read More