ന്യൂഡൽഹി: ഹരിയാനയിലെയും ജമ്മു കാഷ്മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ നാളെ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ആവർത്തിക്കുമെന്നാണു എക്സിറ്റ്പോൾ ഫലങ്ങൾ. ഹരിയാനയിൽ പത്തു വർഷമായി തുടരുന്ന ബിജെപി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുമെന്നു ഭൂരിഭാഗം സർവേകളും പറയുന്നു. ജമ്മു കാഷ്മീരിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ജനവിധിയാണു പ്രവചിക്കുന്നതെങ്കിലും കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം മോശമില്ലാത്ത പ്രകടനം നടത്തുമെന്നാണ് അനുമാനം. ജമ്മു കാഷ്മീരിൽ തൂക്കുസഭ പ്രവചിക്കുന്പോഴും ബിജെപിയുടെ മുൻസഖ്യമായ മെഹ്ബുബ മുഫ്തിയുടെ പിഡിപിക്ക് എട്ട് സീറ്റുകൾവരെ ലഭിച്ചേക്കാമെന്നും പറയുന്നു. സർക്കാർ രൂപീകരണത്തിൽ നിർണായകശക്തിയായി മാറാൻ പിഡിപിക്കു കഴിഞ്ഞേക്കും. അതേസമയം ബിജെപിയുമായി ഒരുകാരണവശാലും സഖ്യത്തിനില്ലെന്നാണു തെരഞ്ഞെടുപ്പിനു മുന്‍പ് മെഹ്ബുബ മുഫ്തി പറഞ്ഞിരുന്നത്. യുവജന പ്രതിഷേധവും കർഷകരോഷവും ബിജെപിക്കു തിരിച്ചടിയായെന്നാണു ഹരിയാനയിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്. സമീപസംസ്ഥാനങ്ങളായ ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലിരിക്കുന്ന അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി…
Read MoreDay: October 7, 2024
ഔദ്യോഗിക ഫ്ലാഗ്ഓഫ് ചടങ്ങ് ഇല്ലാതെ കൊല്ലം-എറണാകുളം മെമുവിനു തുടക്കം
കൊല്ലം: ഔദ്യോഗിക ഉദ്ഘാടന ചടങ്ങും ഫ്ലാഗ് ഓഫും ഇല്ലാതെ പുതുതായി ആരംഭിച്ച കൊല്ലം – മെമു ട്രെയിൻ സർവീസിന് തുടക്കമായി. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരുടെ ഹ്രസ്വ പ്രസംഗത്തിന് ശേഷം കൊല്ലം റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് കൃത്യസമയമായ രാവിലെ 5.55ന് തന്നെ വണ്ടി എറണാകുളത്തിന് പുറപ്പെട്ടു. ഉത്സവകാല സ്പെഷൽ എന്ന ലേബലിൽ താത്ക്കാലിക സർവീസായി മാത്രം ഓടുന്നതിനാലാണ് ഉദ്ഘാടന ചടങ്ങുകൾ റെയിൽവേ അധികൃതർ വേണ്ടെന്നുവച്ചത്. ഇതുകാരണം ഉന്നത റെയിൽവേ ഉദ്യോഗസ്ഥരാരും കൊല്ലത്ത് എത്തിയതുമില്ല. അതേ സമയം രണ്ട് എംപിമാരും വിവിധ സംഘടനാ ഭാരവാഹികളും നൂറുകണക്കിന് യാത്രക്കാരും ട്രെയിനിന് യാത്രയയപ്പ് നൽകാൻ നേരത്തേ തന്നെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുകയും ചെയ്തു. ഫ്രണ്ട്സ് ഓൺ റെയിൽസിനെ പ്രതിനിധീകരിച്ച് സെക്രട്ടറി ജെ. ലിയോൺസ്, ബി. പ്രതീഷ് എന്നിവർ എംപിമാരെ ബൊക്കെ നൽകി സ്വീകരിച്ചു. റെയിൽവേ…
Read Moreപ്രതിപക്ഷവും സ്പീക്കറും നേർക്കുനേർ; സഭയിൽ കൈയാങ്കളി; സ്പീക്കറെ മറച്ച് ബാനർ ഉയർത്തി; പ്രിതപക്ഷനേതാവ് ആരെന്ന് സ്പീക്കർ
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളവും പ്രതിഷേധവും. സ്പീക്കറുടെ ഡയസിൽ പ്രതിപക്ഷ എംഎൽഎമാരും വാച്ച് ആൻഡ് വാർഡും തമ്മിൽ കൈയാങ്കളി. നാടകീയരംഗങ്ങൾക്കൊടുവിൽ സഭ ഇന്നത്തേക്കു പിരിഞ്ഞു.സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര് ഉണ്ടായി. പ്രതിപക്ഷ നേതാവിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. ‘ഭയമാണ് ഭയമാണ് ഭരണപക്ഷത്തിനെന്ന’ മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സഭ തുടങ്ങിയപ്പോൾ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധമുയർന്നു. ചോദ്യങ്ങൾ ഉന്നയിച്ചത് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലാണെന്നും നക്ഷത്ര ചിഹ്ന ചോദ്യങ്ങൾ ഒഴിവാക്കിയത് ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിലാണ് സഭയിൽ ഇന്ന് രാവിലെ തന്നെ പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചത്. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും ചട്ടലംഘനം ഇല്ലെന്നും റൂൾ ബുക്കിലെ സെക്ഷനടക്കം…
Read Moreപാർട്ടി പ്രവർത്തക ഇരയായ കേസിലെ പ്രതി ബ്രാഞ്ച് സമ്മേളനത്തില്‍; പത്തനംതിട്ടയിൽ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു സംഘർഷം
തിരുവല്ല: പീഡനക്കേസ് പ്രതി സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ നടന്ന തിരുവല്ല നാട്ടുകടവ് ബ്രാഞ്ച് സമ്മേളനത്തിലാണ് സംഭവം. പാര്‍ട്ടി പ്രവര്‍ത്തകയെ കാറില്‍ കയറ്റി കൊണ്ടുപോയി മയക്കുമരുന്ന് ചേര്‍ത്ത പാനീയം നല്കി പീഡിപ്പിച്ച് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയ കേസിലെ ഒന്നാം പ്രതിയായ നാസറിനെ ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. നാട്ടുകടവ് ബ്രാഞ്ച് സെക്രട്ടറി സുമേഷിന്റെ ഭവനമായിരുന്നു സമ്മേളന വേദി. പീഡന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവം വിവാദമായതോടെ നാസറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച നടന്ന ബ്രാഞ്ച് സമ്മേളനത്തില്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നാസറിനെ സമ്മേളനനഗരിയില്‍ എത്തിച്ചത്. നാസര്‍ ഉള്‍പ്പെട്ട പീഡനക്കേസില്‍ രണ്ടാം പ്രതിയായ സജിമോനെ കോട്ടാലിയില്‍ നടന്ന ബ്രാഞ്ച് സമ്മേളനത്തില്‍ ലോക്കല്‍ സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുത്തതിനെ ചൊല്ലി ടൗണ്‍ നോര്‍ത്ത്…
Read Moreപോകാൻപെട്ടിവരെ പായ്ക്ക് ചെയ്തു; മണിക്കൂറുകൾ മുമ്പറിഞ്ഞു വിസ തട്ടിപ്പിരയായെന്ന്; യുവതി തൂങ്ങിമരിച്ചു,ആത്മഹത്യാശ്രമം നടത്തി ഭർത്താവ്
എടത്വ: വീസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു. ഭാര്യയുടെ വിയോഗം താങ്ങാനാവാതെ ഭർത്താവ് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടു. തലവടി മാളിയേക്കൽ ശരണ്യ(34)യാണ് തൂങ്ങിമരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വിദേശത്ത് ജോലിനോക്കിവരികയായിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വീസയിൽ വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തിക്കു വിസയ്ക്കും വിമാനയാത്രാ ടിക്കറ്റിനുമുള്ള പണം കൈമാറിയിരുന്നതായി നാട്ടുകാർ പറയുന്നു. വിദേശത്തേക്കു പോകാനുള്ള വസ്ത്രങ്ങൾവരെ പായ്ക്കുചെയ്ത ശേഷമാണ് വീസ തട്ടിപ്പ് അറിയുന്നത്. ഇതിൽ മനംനൊന്ത ശരണ്യ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് സൂചന. ഓടിക്കൂടിയ നാട്ടുകാർ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവിനോട് വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. പോലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ ശരണ്യയുടെ ഭർത്താവ് അരുൺ വീടിന്റെ വാതിൽ പൂട്ടിയ ശേഷം കഴുത്തിൽ കുടുക്കിട്ട് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. പോലീസും നാട്ടുകാരും…
Read Moreകിതച്ച് കിതച്ചുള്ള ഓട്ടം പതപ്പകലക്കും… ബസുകളുടെ കണ്ടീഷനും കാലപ്പഴക്കവും നോക്കാതെ ഓട്ടം തുടരാന്‍ കെഎസ്ആര്‍ടിസി
കോട്ടയം: ബസുകളുടെ കണ്ടീഷനും കാലപ്പഴക്കവും നോക്കാതെ പതിനാറും പതിനെട്ടും വര്‍ഷം സർവീസ് തുടരാമെന്ന തീരുമാനം ജില്ലയില്‍ യാത്രക്കാരെ വലയ്ക്കും.ജില്ലയിലെ വിവിധ ഡിപ്പോകളിലായി പതിനഞ്ച് വര്‍ഷം കഴിഞ്ഞ 120 ഓര്‍ഡിനറികളാണ് കുതിച്ചും കിതച്ചും കാലങ്ങളായി നിരത്തിലുള്ളത്. കോട്ടയം ജില്ലയിലേക്ക് ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍നിന്ന് ഓടിവരുന്ന ഓര്‍ഡിനറികളും പഴക്കത്തില്‍ ഒട്ടും മുന്നോട്ടല്ല. പത്തു വര്‍ഷം ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് വിഭാഗത്തില്‍ ഓടിച്ചശേഷം ഓര്‍ഡിനറി സര്‍വീസിലേക്കു മാറ്റുകയാണ് പതിവ്. നിലവില്‍ 12 വര്‍ഷം വരെ ഫാസ്റ്റായി ഓടിയശേഷമാണ് അറ്റകുറ്റപ്പണി നടത്തി ഓര്‍ഡിനറിയിലേക്ക് മാറ്റുന്നത്.വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി ലാഭം കിട്ടുന്ന റൂട്ടുകളില്‍ പരമാവധി സര്‍വീസ് നടത്താനും കട്ടപ്പുറത്തുള്ള ബസുകളും അറ്റകുറ്റപ്പണി തീര്‍ത്ത് നിരത്തിലിറക്കാനുമാണ് തീരുമാനം. തേയ്മാനവും സ്പെയര്‍ പാര്‍ട്സ് ചെലവും കണക്കാക്കിയാല്‍ പഴഞ്ചന്‍ ബസുകളില്‍നിന്ന് കാര്യമായ നേട്ടമില്ല. ദീര്‍ഘദൂര ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍നിന്നാണ് 70 ശതമാനവും വരുമാനം. സാമ്പത്തിക പ്രതിസന്ധി…
Read More‘തിരക്കഥയുമായി ലൊക്കേഷൻ മാറിക്കയറി സിദ്ദിഖ്’; ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിനായി നടൻ ഓഫീസ് മാറിക്കയറി; ശരിയായ സ്ഥലം പറഞ്ഞ് നൽകി അസിസ്റ്റന്റ് കമ്മീഷണർ
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ നടൻ സിദ്ദിഖ് എത്തിയത് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ . എന്നാൽ ആ റൂമിലേക്ക് കടക്കാൻ അസിസ്റ്റന്റ് കമ്മീഷണർ അനുവദിച്ചില്ല. അന്വേഷണസംഘം ആവശ്യപ്പെട്ടത് പോലീസ് കണ്ട്രോൾ റൂമിൽ ഹാജരാകണമെന്നാണെന്ന് പറഞ്ഞ് അസിസ്റ്റന്റ് കമ്മീഷണർ സിദ്ദിഖിനെ മടക്കി അയച്ചു. പിന്നീട് രാവിലെ പത്തിന് പോലീസ് കണ്ട്രോൾ റൂമിൽ ചോദ്യം ചെയ്യാനായി സിദ്ദിഖ് ഹാജരായി. തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഒന്നിലധികം ദിവസം തുടർച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചില പരിശോധനകൾക്ക് വിധേയമാകണം എന്നാണ് പോലീസിന്റെ വാദം. ചോദ്യം ചെയ്യൽ ചൊവ്വാഴ്ചയും തുടർന്നേക്കും. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ഇതിന്റെ സാഹചര്യ തെളിവുകളും പോലീസ് ഹോട്ടലിൽ നിന്ന് ശേഖരിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നതായിരുന്നു…
Read Moreഎട മോനേ, ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക്… എം.വി. രാഘവനെ ഓർമിപ്പിച്ച് അന്‍വറിനെതിരേ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ഇടത് വിമതന് പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്. എം.വി. രാഘവന് സിപിഎം വിട്ടു പോയത് ഓര്‍മിപ്പിച്ചുകൊണ്ടാണ് അന്‍വറിന്റെ പേര് പരാമര്‍ശിക്കാതെ മനോജ് ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തത്. എം.വി. രാഘവന് സാധിക്കാത്തത് സാധ്യമാകുമെന്ന് സ്വപ്നം കാണാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും മനോജ് ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന്റെ പൂര്‍ണ രൂപം: എണ്‍പതുകളുടെ തുടക്കത്തില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എംവിആര്‍ ആയിരുന്നു. ബദല്‍ രേഖ വന്നപ്പോഴും എംവിആറിനോട് ആരാധന തന്നെ. അന്ന് സമരത്തില്‍ പങ്കെടുത്ത് അടിയും കൊണ്ട് തെറിയും കേട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍ അവിടെ ജലക്ഷാമം രൂക്ഷം. എംവിആര്‍ ജയിലില്‍ എത്തി. ഞങ്ങളോട് വ്യക്തിപരമായ അന്വേഷണങ്ങള്‍. മുറിവുകള്‍ തൊട്ട് നോക്കി ആശ്വാസ വാക്കുകള്‍. ചികിത്സ നല്കാന് ജയില്‍ സൂപ്രണ്ടിന് കഠിന നിര്‍ദേശം. അഞ്ചരക്കണ്ടിയില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍…
Read Moreവേലക്കാരിയുടെ മോഷണകഥ… ശാന്തമായി പെരുമാറി ശാന്ത കവർന്നത് 15 ലക്ഷത്തിന്റെ സ്വർണം; എംടിയുടെ വീട്ടിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ വീട്ടുജോലിക്കാരിയും സുഹൃത്തും
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ കോഴിക്കോട് കൊട്ടാരം റോഡിലെ സിതാര എന്ന വീട്ടിൽനിന്ന് 26 പവൻ സർണം മോഷ്ടിച്ച കേസിലെ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്. കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ അഷ്റഫ്, നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡ് പിടികൂടിയത്. അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങൾ, ഡയമണ്ട് പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി 15 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് എംടിയുടെ വീട്ടിൽനിന്നു മോഷണം പോയത്. എംടിയുടെ ഭാര്യ സരസ്വതി നൽകിയ പരാതിയിൽ നടക്കാവ് പോലീസാണു കേസെടുത്തത്. നോർത്ത് സോണ്‍ ഇൻസ്പെക്ടർ ജനറൽ കെ. സേതുരാമന്റെ നിർദേശപ്രകാരം കോഴിക്കോട് ജില്ലാപോലീസ് മേധാവി ടി. നാരായണന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം…
Read Moreആരുവരും ഇനി ആരുവരും..! പാലക്കാട്ടെ സ്ഥാനാര്‍ഥിത്വത്തിൽ കോൺഗ്രസിൽ ത്രിമൂർത്തി ചർച്ചകൾ; നേതാക്കളുടെ വാക് വാദങ്ങളിൽ അണികൾക്കിടയിൽ ചൂടുപിടിച്ച ചർച്ച
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആരെ മത്സരിപ്പിക്കമെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ചൂടുപിടിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായും ഡോ. പി.സരിന് വേണ്ടിയും പല നേതാക്കളും രംഗത്തെത്തിക്കഴിഞ്ഞു. നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഷാഫി പറമ്പില്‍ എംപി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സരിനായി പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും രംഗത്തുണ്ട്. അതിനിടെ, സരിന് ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണും. രാഹുലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടേക്കും. സ്ഥാനാര്‍ത്ഥിത്വം പിന്തുടര്ച്ചാവകാശം പോലെയാക്കരുത്. ജനാധിപത്യ മര്യാദ പാലിക്കണം എന്നാണ് സരിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. പാലക്കാട് സിപിഎം വോട്ടുകള്‍ ലഭിക്കുന്നയാളെ സ്ഥാനാര്‍ഥിയാക്കണം. നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മത്സരിച്ചാല്‍ തിരിച്ചടിയാകുമെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു അതേസമയം, രാഹുലിന് ജില്ലയിലെ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണയുണ്ടെന്നാണ് മറുവിഭാഗത്തിന്റെ വാദം.എന്നാൽ പാലക്കാട് രാഹുല്‍ അണ്‍ഫിറ്റാണെന്നും കെ. മുരളീധരനെ മത്സരിപ്പിക്കണമെന്നുമാണ് മറ്റ് ചിലര്‍ ആവശ്യപ്പെടുന്നത്.
Read More