അടിമാലി: ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയിലെ മഴക്കുറവ് കര്‍ഷകര്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നു. മഴയുടെ ലഭ്യതയില്‍ കുറവോ കൂടുതലോ ആയാല്‍ ശീതകാല പച്ചക്കറികളുടെ കാര്‍ഷികവൃത്തിയാകെ താളം തെറ്റും. കഴിഞ്ഞ കുറേ ദിവസങ്ങളായി വട്ടവട മേഖലയില്‍ മഴയുടെ ലഭ്യത കുറഞ്ഞിരിക്കുകയാണ്. അടുത്ത വിനോദസഞ്ചാര സീസണിലേക്കായി കര്‍ഷകര്‍ സ്ട്രോബറിയടക്കം കൃഷിയിറക്കുന്ന സമയമാണിത്. കഴിഞ്ഞ ഒന്നരമാസത്തോളമായി വട്ടവടയില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല.പകല്‍ സമയത്തെ ചൂടുമൂലം മണ്ണുണങ്ങി വരണ്ടു.ഇനിയും മഴ ലഭിക്കാതിരുന്നാൽ വട്ടവടയിലെ കാര്‍ഷിക മേഖലയാകെ തകരും. ഉയര്‍ന്ന ചൂട് മൂലം ചിലയിടങ്ങളില്‍ പച്ചക്കറികള്‍ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് പെയ്ത കനത്ത മഴയെ തുടര്‍ന്ന് കൃഷിയിറക്കിയ പച്ചക്കറികള്‍ ചീഞ്ഞുപോകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിനു ശേഷമാണിപ്പോള്‍ ഉയര്‍ന്ന ചൂടും മഴക്കുറവും തിരിച്ചടിയാകുമോയെന്ന ആശങ്ക ഉണ്ടായിരിക്കുന്നത്.
Read MoreDay: October 8, 2024
എന്നാ ഒരു ഭാഗ്യമാ ചേച്ചിക്ക്: ഒരു വര്‍ഷത്തിനിടെ ലോട്ടറി അടിച്ചത് 500 തവണ; ജപ്പാനിലെ ‘ഭാഗ്യ റാണി’യുടെ സൗഭാഗ്യം
എന്നെങ്കിലുമൊക്കെ ഭാഗ്യം കൈവരുമെന്ന ശുഭപ്രതീക്ഷയിലാകും നമ്മളെല്ലാം ലോട്ടറി എടുക്കുന്നത്. ഒരിക്കൽ അടിച്ചില്ലങ്കിൽ അതിൽ മടുക്കാതെ വീണ്ടും വീണ്ടും ലോട്ടറി എടുക്കുക എന്നത് ചില ആളുകൾക്ക് ആവേശവുമാണ്. നമ്മുടെ രാജ്യത്തെ പോലെ ജപ്പാനിലും ഭാഗ്യക്കുറി സന്പ്രദായമുണ്ട്. റാഫിളുകൾ എന്നറിയപ്പെടുന്ന ഭാഗ്യക്കുറികളിൽ പണം മാത്രമല്ല വീട്ടുപകരണങ്ങളും ലഭ്യമാകും. റാഫിളുകളിൽ നിന്ന് തനിക്ക് കൈവന്ന സൗഭാഗ്യങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഹിരായാമ എന്ന ജാപ്പനീസ് യുവതി. ലഘുഭക്ഷണങ്ങൾ, ബെന്റേോ ബോക്സുകൾ, കപ്പുകൾ, കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ, യോഗ ബോളുകൾ, എന്നിവയുൾപ്പെടെയുള്ള ആകർഷകമായ നിരവധി സമ്മാനങ്ങൾ റാഫിളുകൾ വഴി തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഹിരായാമ പറഞ്ഞു. 70,000 യെൻ (US$490) വിലയുള്ള ഓവൻ, 1,00,000 യെൻ വിലയുള്ള വാട്ടർ പ്യൂരിഫയർ എന്നിവ മുതൽ 4 മില്യൺ യെൻ (US$28,000) വിലമതിക്കുന്ന ഒരു കാർ എന്നിവയും ഇതിനു പുറമേ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് ഹിരായാമ പറഞ്ഞു. ദിവസവും നാല് മണിക്കൂർവരെ…
Read Moreഡോ. വന്ദന ദാസ് സ്മാരക മെഡിക്കല്‍ ക്ലിനിക് പത്തിന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും
കടുത്തുരുത്തി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച യുവ ഡോക്ടര്‍ വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കള്‍ ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പില്‍ നിര്‍മിച്ച മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം പത്തിന് നടക്കും. രാവിലെ ഒമ്പതിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. രമേശ് ചെന്നിത്തല എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന്, കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്, മോന്‍സ് ജോസഫ് എംഎല്‍എ, ഡോ. മോഹനന് കുന്നുമ്മല്‍, അജയ് തറയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വസന്തകുമാരിക്ക് കുടുംബസ്വത്തായി ലഭിച്ച തൃക്കുന്നപ്പുഴ വാലേക്കടവില്‍ പല്ലനയാറിന്റെ തീരത്താണ് ക്ലിനിക് നിര്‍മിച്ചിരിക്കുന്നത്. ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയാകും ക്ലിനിക് പ്രവര്‍ത്തിക്കുക.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യവേ,…
Read Moreഒരുകിലോ പന്നിയിറച്ചിക്ക് വില 400; ജീവനോടെ പന്നികളെ വാങ്ങാൻ അന്യസംസ്ഥാനത്ത് നിന്ന് വ്യാപാരികൾ കൂട്ടത്തോടെയെത്തുന്നു; പന്നികളെ കൊണ്ടുപോകാൻ ട്രെയിനിൽ പ്രത്യേക കോച്ച്
കോട്ടയം: പന്നിയിറച്ചി വില അടിക്കടി ഉയരുന്ന സാഹചര്യത്തിലും നാട്ടിലെ ഫാമുകളില്‍നിന്ന് പന്നികളെ ജീവനോടെ ട്രെയിനിൽ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വില്പനയ്ക്ക് കൊണ്ടുപോകുന്നു. കന്യാകുമാരി-ഡിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ പന്നികളെ കൊണ്ടുപോകാന്‍ മാത്രം പ്രത്യേകം കോച്ചും ക്രമീകരിച്ചിട്ടുണ്ട്. ഈ വാഗണുകളില്‍ പന്നികള്‍ക്ക് തീറ്റയും വെള്ളവും കൊടുക്കാന്‍ മേല്‍നോട്ടക്കാരനെയും അയയ്ക്കുന്നു. തിരുനല്‍വേലി, നാഗര്‍കോവില്‍, കന്യാകുമാരി പ്രദേശങ്ങളിലെ ഫാമുകളിലെ പന്നികളെ അപ്പാടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാപാരികളെത്തി കച്ചവടമുറപ്പിക്കുകയാണ്. ശരാശരി 150 കിലോ തൂക്കമുള്ള പന്നികളെയാണ് വില്പന. കോട്ടയം, എറണാകുളം ജില്ലയില്‍ നിന്നുള്‍പ്പെടെ തമിഴ്നാട് വ്യാപാരികളും പന്നികളെ വാങ്ങുന്നുണ്ട്. ജനവാസമേഖലകളില്‍ പന്നിഫാമുകള്‍ നടത്തുന്നതിലെ നിയമപ്രശ്നങ്ങളും പരാതികളുംമൂലം ഫാമുകളേറെയും നിലച്ചു. ഇക്കാരണത്താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പന്നിയിറച്ചി കിലോയ്ക്ക് 150 രൂപ വര്‍ധിച്ച് 400-410 രൂപ നിരക്കിലെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന വില കിട്ടുമെന്നതും ഫാമുകള്‍ക്കും കച്ചവടക്കാര്‍ക്കും നേട്ടമായി. നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് പോര്ക്കിറച്ചിക്ക്…
Read Moreവെള്ളിത്തിളക്കത്തിൽ റയൻ ബിനോ: ഐസിഎസ്ഇ ദേശീയ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പ്; കേരളത്തിനു വേണ്ടി വെള്ളി നേടി കോട്ടയംകാരൻ
ഐസിഎസ്ഇ ദേശീയ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി വെള്ളി നേടി കോട്ടയം സ്വദേശി റയൻ ബിനോ ഏബ്രഹാം. മുംബൈ വിരാറിൽ നടന്ന ദേശീയ ചാന്പൻഷിപ്പിലാണ് അണ്ടർ 14 കാറ്റഗറിയിൽ റയൻ വെള്ളിമെഡൽ നേടി നാടിന്റെ അഭിമാനമായത്. സംസ്ഥാന തലത്തിൽ രണ്ട് സ്വർണം നേടിയിരുന്നു. പള്ളം ബിഷപ് സ്പീച്ചിലി വിദ്യാപീഠ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. കോട്ടയം ഹോട്ട് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബ് അംഗമാണ്. നാലാം വയസ് മുതൽ സ്കേറ്റിംഗ് പരിശീലിക്കുന്നു. പൂവന്തുരുത്ത് പുത്തൻ പറന്പിൽ ബിനോമോന്റെയും അഡ്വ. സീനിക്സിന്റെയും മകനാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സഹോദരി കിരൺ മാർഗരറ്റ് ബിനോ കോട്ടയം ജില്ലാ റോളർ സ്കേറ്റിംഗിൽ മെഡൽ നേടി പാലക്കാട്ട് നവംബറിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനു യോഗ്യത നേടിയിട്ടുണ്ട്. സഹോദരൻ ഒന്നാം ക്ലാസുകാരൻ ജോനാഥാൻ ജോൺസ് ബിനോയും ജില്ലാ ജില്ലാ ചാന്പ്യൻഷിപ്പിൽ രണ്ട് മെഡൽ…
Read Moreറോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിൽ വെള്ളിത്തിളക്കത്തിൽ റയൻ ബിനോ
കോട്ടയം: ഐസിഎസ്ഇ ദേശീയ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി വെള്ളി നേടി കോട്ടയം സ്വദേശി റയൻ ബിനോ ഏബ്രഹാം. മുംബൈ വിരാറിൽ നടന്ന ദേശീയ ചാന്പൻഷിപ്പിലാണ് അണ്ടർ 14 കാറ്റഗറിയിൽ റയൻ വെള്ളിമെഡൽ നേടി നാടിന്റെ അഭിമാനമായത്. സംസ്ഥാന തലത്തിൽ രണ്ട് സ്വർണം നേടിയിരുന്നു. പള്ളം ബിഷപ് സ്പീച്ചിലി വിദ്യാപീഠ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. കോട്ടയം ഹോട്ട് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബ് അംഗമാണ്. നാലാം വയസ് മുതൽ സ്കേറ്റിംഗ് പരിശീലിക്കുന്നു. പൂവന്തുരുത്ത് പുത്തൻ പറന്പിൽ ബിനോമോന്റെയും അഡ്വ. സീനിക്സിന്റെയും മകനാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സഹോദരി കിരൺ മാർഗരറ്റ് ബിനോ കോട്ടയം ജില്ലാ റോളർ സ്കേറ്റിംഗിൽ മെഡൽ നേടി പാലക്കാട്ട് നവംബറിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനു യോഗ്യത നേടിയിട്ടുണ്ട്. സഹോദരൻ ഒന്നാം ക്ലാസുകാരൻ ജോനാഥാൻ ജോൺസ് ബിനോയും ജില്ലാ ജില്ലാ ചാന്പ്യൻഷിപ്പിൽ രണ്ട്…
Read Moreഇന്ത്യയുടെ എക്കാലത്തെയും വേഗമേറിയ ബൗളർമാരുടെ പട്ടികയിൽ മായങ്ക് യാദവ്
അതിവേഗ ബൗളർമാർക്കു വളക്കൂറുള്ള മണ്ണല്ല ഇന്ത്യയുടേതെന്നായിരുന്നു പൊതുവായ നിഗമനം. അതുകൊണ്ടുതന്നെ സ്പിൻ അനുകൂല പിച്ചുകളും ഇതിഹാസ സ്പിന്നർമാരും ഇന്ത്യയിലുണ്ടായി. എന്നാൽ, അതെല്ലാം പാണന്റെ കഥകളാക്കി 21-ാം നൂറ്റാണ്ടിൽ ചില മിന്നൽപ്പിണർ ബൗളർമാർ ഇന്ത്യക്കുണ്ടായി. ആ പട്ടികയിലേക്കുള്ള അവസാന പേരുചേർക്കലായിരുന്നു ഞായറാഴ്ച ബംഗ്ലാദേശിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിൽ മായങ്ക് യാദവ് എന്ന ഇരുപത്തിരണ്ടുകാരൻ നടത്തിയത്. വരുംനാളുകളിൽ ഇന്ത്യകണ്ട എക്കാലത്തെയും വേഗമേറിയ പന്തുകളായിരിക്കും മായങ്കിൽനിന്നു വരുകയെന്നുറപ്പാണ്. അതോടെ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയുടെ സൂപ്പർ ഫാസ്റ്റ് എന്ന വിശേഷണം മായങ്ക് സ്വന്തമാക്കും. നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ ബൗളർ ഉമ്രാൻ മാലിക്കാണ്. 2022 ഐപിഎല്ലിൽ 157 കിലോമീറ്റർ വേഗം. എന്നാൽ, വേഗതയ്ക്കൊപ്പം കൃത്യതയുമുൾപ്പെടുന്നതാണ് മായങ്കിന്റെ പ്ലസ് പോയിന്റ്. ഐപിഎല്ലിലെ മിന്നൽപ്പിണർ 2024 ഐപിഎൽ സീസണിലൂടെയാണ് മയാങ്ക് യാദവ് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ദക്ഷിണാഫ്രിക്കയുടെ ആൻറിച്ച് നോർക്കിയ അടക്കമുള്ള…
Read Moreജിംനാസ്റ്റ് താരം ദീപ കർമാകർ വിരമിച്ചു
അഗർത്തല: ഇന്ത്യയുടെ ഒളിന്പ്യൻ ജിംനാസ്റ്റ് ദീപ കർമാകർ വിരമിക്കൽ പ്രഖ്യാപിച്ചു. 2016 റിയൊ ഒളിന്പിക്സിൽ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്ത് ഇന്ത്യയെ ലോക ജിംനാസ്റ്റിക്സ് വേദിയിൽ ശ്രദ്ധേയ സ്ഥാനത്തെത്തിച്ച താരമാണ് മുപ്പത്തൊന്നുകാരിയായ ദീപ. കഴിഞ്ഞ വർഷം മേയിൽ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കിയിരുന്നു. ഏഷ്യൻ ചാന്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ജിംനാസ്റ്റാണ് ദീപ. 2018 ലോകകപ്പിൽ സ്വർണം, 2014 കോമണ്‍വെൽത്ത് ഗെയിംസിൽ വെങ്കലം തുടങ്ങിയ നേട്ടങ്ങളും ദീപ കർമാകർ സ്വന്തമാക്കിയിട്ടുണ്ട്
Read Moreട്രെയിനിന്റെ ജനലിലൂടെ കുട്ടിയുടെ കൈയിൽ നിന്നും ഫോൺ തട്ടിയെടുത്ത് കടന്നു കളഞ്ഞു:വൈറലായി വീഡിയോ
യാത്രകൾ ഇഷ്ടപ്പെടാത്തവർ നന്നേ കുറവാണ്. എന്നാൽ യാത്രകളിൽ നിങ്ങൾ വളരെയേറെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലവിധമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മോഷണം. നിങ്ങളുടെ പക്കലുള്ള സാധനസാമഗ്രഹികൾ യാത്രയ്ക്കിടയിൽ നഷ്ടമാകാതെ നോക്കേണ്ട ഉത്തരവാദിത്വവും നിങ്ങൾക്കുണ്ട്. ഒരു ട്രയിൻ യാത്രയ്ക്കിടെ കൊച്ചു കുട്ടിയുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ ഒരു മോഷ്ടാവ് തട്ടിപ്പറിച്ചുകൊണ്ട് പോകുന്ന വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ട്രയിനിന്റെ വിൻഡോ സീറ്റിൽ ഇരുന്നുകൊണ്ട് രണ്ടു കുട്ടി മൊബൈലിൽ വീഡിയോ കണ്ടുകൊണ്ട് ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പൊടുന്നനെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാൾ അതിലൊരു കുട്ടിയുടെ കയ്യിൽ നിന്നും മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നു. അപ്രതീക്ഷിതമായ നീക്കമായതിനാൽ ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും കുട്ടിയും മോഷ്ടാവിനോട് നന്നായി പൊരുതിനിൽക്കുന്നുണ്ട്. എന്നാൽ അധികനേരം കുട്ടിക്ക് മോഷഅടാവനോട് പൊരുതുന്നതിനു സാധിച്ചില്ല. മൊബൈലുമായി മോഷ്ടാവ് കടന്നുകളയുന്നതും നമുക്ക് വീഡിയോയിൽ കാണാം. വീഡിയോ വളരെപെട്ടെന്ന് തന്നെ വൈറലായി. ഇതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക്…
Read Moreഇടക്കാല തന്ത്രം മാത്രം പോര, ലങ്കൻ ടീമിന്റെ മുഖ്യ പരിശീലകനായി ജയസൂര്യ
കൊളംബൊ: ശ്രീലങ്കൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി മുൻതാരം സനത് ജയസൂര്യയെ നിയമിച്ചു. ശ്രീലങ്ക ക്രിക്കറ്റാണ് (എസ്എൽസി) ഇക്കാര്യം അറിയിച്ചത്. ലങ്കൻ ടീമിന്റെ ഇടക്കാല പരിശീലകനായി ജയസൂര്യ തുടരുന്നതിനിടെയാണ് പുതിയ നിയമനം. ഇടക്കാല പരിശീലകനായ ജയസൂര്യയുടെ ശിക്ഷണത്തിൽ ഇന്ത്യക്കെതിരേ 27 വർഷത്തിനുശേഷം ഏകദിന പരന്പര, ഇംഗ്ലണ്ടിൽ ഇംഗ്ലണ്ടിനെതിരേ 10 വർഷത്തിനുശേഷം ടെസ്റ്റ് ജയം, ന്യൂസിലൻഡിനെതിരേ ഹോം ടെസ്റ്റ് പരന്പര (2-0) തുടങ്ങിയ നേട്ടങ്ങൾ ശ്രീലങ്ക കൈവരിച്ചു. 2026 മാർച്ച് 31 വരെയാണ് ശ്രീലങ്ക ക്രിക്കറ്റ് ജയസൂര്യയെ മുഖ്യപരിശീലകനാക്കിയിരിക്കുന്നത്. 1989-2011 കാലഘട്ടത്തിൽ ശ്രീലങ്കയ്ക്കുവേണ്ടി ഇറങ്ങിയ ജയസൂര്യ, 110 ടെസ്റ്റിൽനിന്ന് 6973 റണ്‍സും 98 വിക്കറ്റും സ്വന്തമാക്കി. ഏകദിനത്തിൽ 445 മത്സരങ്ങളിൽനിന്ന് 13,430 റണ്‍സും 323 വിക്കറ്റും 31 ട്വന്റി-20യിൽനിന്ന് 629 റണ്‍സും 19 വിക്കറ്റും നേടിയിട്ടുണ്ട്.
Read More