വിട്ടുകൊടുക്കാതെ ട്രംപ്; കമല ഹാരിസിന്‍റെ ലീഡ് കുറയുന്നു

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കേ ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനുണ്ടായിരുന്ന മേൽക്കൈ നഷ്ടമാകുന്നതായി അഭിപ്രായസർവേകൾ. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനു ജനപിന്തുണ വർധിക്കുന്നതായും കണ്ടെത്തി. എൻബിസി ന്യൂസ് നടത്തിയ സർവേയിൽ ട്രംപും കമലയും 48 ശതമാനം പിന്തുണയുമായി ഒപ്പത്തിനൊപ്പമെത്തി. കഴിഞ്ഞമാസം ഇവർ നടത്തിയ സർവേയിൽ കമലയ്ക്ക് നാലു പോയിന്‍റ് ലീഡ് ഉണ്ടായിരുന്നതാണ്. എബിസി ന്യൂസിന്‍റെ പുതിയ സർവേയിൽ കമല 50 ശതമാനം പിന്തുണയുമായി മുന്നിലാണ്. ട്രംപിന് 48 ശതമാനം പിന്തുണയുണ്ട്. കഴിഞ്ഞമാസത്തെ സർവേയിൽ കമലയ്ക്ക് 52ഉം ട്രംപിന് 46ഉം ശതമാനമായിരുന്ന. സിബിഎസ് ന്യൂസ് സർവേയിൽ കമലയ്ക്ക് 51ഉം ട്രംപിന് 48ഉം ശതമാനമാണ് പിന്തുണ. കഴിഞ്ഞ സർവേയിൽ കമല നാലു പോയിന്‍റ് മുന്നിലായിരുന്നു. സ്ത്രീവോട്ടർമാരുടെ പിന്തുണ നേടുന്നതിൽ കമല മുന്നിലാണ്. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പരന്പരാഗത വോട്ടർമാരായ ആഫ്രിക്കൻ, ഹിസ്പാനിക് വംശജരെ…

Read More

വിമാനങ്ങൾക്ക് ബോംബ് ഭീഷണി: അച്ഛനും കൗമാരക്കാരനും നോട്ടീസ് അയച്ച് പോലീസ്

മുംബൈ: വിമാനങ്ങൾക്കുനേരേ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ പിതാവിനും കൗമാരക്കാരനായ മകനും നോട്ടീസ് അയച്ച് മുംബൈ പോലീസ്. ഇരുവരോടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. സംഭവത്തിൽ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ നിന്നുള്ള മറ്റൊരാൾക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ മൂന്നു വിമാനങ്ങൾക്കുനേരേയാണ് ഇവർ ബോംബ് ഭീഷണി മുഴക്കിയതെന്ന് പോലീസ് അറിയിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം ന്യൂഡൽഹിയിലേക്കു തിരിച്ചുവിട്ടു.കൂടാതെ രണ്ട് ഇൻഡിഗോ വിമാനങ്ങൾ മണിക്കൂറുകളോളം വൈകുകയും ചെയ്തു. വിമാനങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Read More

ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ഹിസ്ബുള്ള; തൊടുത്തുവിട്ടത് അമ്പതോളം മിസൈലുകൾ

ജറുസലേം: ലെബനനിൽനിന്ന് ഇസ്രയേലിലേക്കു ഹിസ്ബുള്ള ഭീകരർ വ്യാപക മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം. ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നു പുലർച്ചയോടെ രാജ്യത്തിന്‍റെ വടക്കൻ‌മേഖല ലക്ഷ്യമാക്കി 50 ഓളം മിസൈലുകളാണ് ലെബനനിൽ നിന്നു തൊടുത്തുവിട്ടതെന്ന് സൈന്യം അറിയിച്ചു. മിസൈലുകൾ ചിലതു തകർക്കുകയും ചിലതു നിലത്തു പതിക്കുകയും ചെയ്തു. അതേസമയം, സഫേദ് പട്ടണത്തിലേക്ക് മിസൈലുകൾ വിക്ഷേപിച്ചതായി ഹിസ്ബുള്ള പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read More

ഷാംഗ്ഹായ് ഉച്ചകോടി; മംഗോളിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനനഗരിയായ ഇസ്‌ലാമാബാദിൽ നടക്കുന്ന ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മംഗോളിയൻ പ്രധാനമന്ത്രി ഒയുൻ-എർഡെൻ ലുവ്‌സന്നംസ്രായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയെക്കുറിച്ച് എസ്. ജയശങ്കർ ഇന്നലെ രാത്രി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചു. മംഗോളിയൻ പ്രധാനമന്ത്രിയുമായി ഇന്ത്യ-മംഗോളിയ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തിയെന്നും അദ്ദേഹം അറിയിച്ചു. ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്‍റെ (എസ്‌സിഒ) 23-ാമത് യോഗത്തിൽ പങ്കെടുക്കാൻ ഇസ്‌ലാമാബാദിലെത്തിയ ജയ്‌ശങ്കറിനെ നൂർ ഖാൻ എയർബേസിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഇല്യാസ് മെഹമൂദ് നിസാമിയാണ് സ്വീകരിച്ചത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫുമായി എസ്. ജയ്ശങ്കർ സൗഹൃദസംഭാഷണം നടത്തി. ഉച്ചകോടിയിലെത്തുന്ന രാഷ്‌ട്രനേതാക്കൾക്കായി ഷരീഫിന്‍റെ വസതിയിൽ നടന്ന അത്താഴവിരുന്നിലായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദസംഭാഷണം. ഹസ്തദാനം നടത്തിയ രണ്ടുപേരും ഹ്രസ്വമായ ആശയവിനിമയത്തിനും തയാറായി. കാഷ്മീർ പ്രശ്നം, അതിർത്തിക്കപ്പുറത്തുനിന്ന് ഇന്ത്യയിലേക്കു ഭീകരരെ എത്തിക്കുന്ന പ്രശ്നം…

Read More

ഓസ്ട്രേലിയൻ പര്യടനം; ഷമിയുടെ കാര്യം സംശയം

ബംഗളൂരു: പരിക്കേറ്റു വിശ്രമത്തിലുള്ള ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി, ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉണ്ടാകുമോ എന്നതു സംബന്ധിച്ചുള്ള സംശയങ്ങൾക്കു മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശർമ. ന്യൂസിലൻഡിനെതിരേ ഇന്നാരംഭിക്കുന്ന ടെസ്റ്റ് പരന്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയയിൽ പൂർണമായി പാകപ്പെടാത്ത ഷമിയുമായി കളിക്കുക സാധ്യമല്ലെന്നായിരുന്നു രോഹിത്തിന്‍റെ മറുപടി. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിനുശേഷം മുഹമ്മദ് ഷമി ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടില്ല. ഷമിയുടെ കാൽമുട്ടിൽ നീരുണ്ടെന്നും പൂർണമായി ആരോഗ്യത്തിലേക്ക് അദ്ദേഹം എത്തിയിട്ടില്ലെന്നും രോഹിത് ശർമ പറഞ്ഞു.

Read More

അടുത്ത ലക്ഷ്യം ടെസ്റ്റ്; സമ്മർദത്തെ മറികടക്കാൻ സഹായിക്കുന്നത് ആത്മവിശ്വാസമെന്ന് സഞ്ജു

തിരുവനന്തപുരം: അന്താരാഷ്‌ട്ര മത്സരങ്ങളിൽ ചില കളികൾ മോശമായി വരുന്പോൾ അടുത്ത മത്സരങ്ങളിൽ സമ്മർദമുണ്ടാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസണ്‍. “ചെറിയ ചെറിയ പരന്പരകളിലാണു കളിച്ചത്. അതിനെ മറികടന്ന് എങ്ങനെ മികച്ച പ്രകടനം നടത്താമെന്നതാണ് ചിന്ത. ആത്മവിശ്വാസമാണു സമ്മർദത്തെ മറികടക്കാൻ സഹായിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലും ശ്രദ്ധ വേണമെന്ന സന്ദേശം ഇന്ത്യൻ ടീം മാനേജ്മെന്‍റ് നൽകിയിട്ടുണ്ട്. ടെസ്റ്റ് കളിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്. മൂന്നു ഫോർമാറ്റും കളിക്കാൻ തയാറാണ്. ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റം വന്നുകഴിഞ്ഞു. ഇപ്പോൾ ടെസ്റ്റിലും അതിവേഗ ഇന്നിംഗ്സുകൾ സാധാരണമാകുന്നുണ്ട്” – സഞ്ജു പറഞ്ഞു. ബംഗ്ലാദേശുമായുള്ള ട്വന്‍റി-20 മത്സരങ്ങൾക്കുശേഷം നാട്ടിലെത്തിയ സഞ്ജു സാംസണ്‍ മാധ്യമങ്ങളുമായി സംസാരിക്കവേയാണു ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചത്. ബംഗ്ലാദേശുമായുള്ള ട്വന്‍റി 20 മത്സരത്തിൽ സെഞ്ചുറി നേടിയശേഷം മസിൽ കാട്ടിയുള്ള ആഘോഷം മുൻകൂട്ടി നിശ്ചയിച്ചതല്ല. ഡ്രസിംഗ് റൂമിലെ സഹതാരങ്ങളുടെ ആവശ്യപ്രകാരം സംഭവിച്ചതാണ്. വലിയ ചിന്തയൊന്നും ഇല്ലാതെയാണ്…

Read More

മാൾദീനി 3.0; ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ജഴ്സിയിൽ കുടുംബത്തിലെ മൂന്നാം തലമുറക്കാരനും

ടൂറിൻ: അസൂറി ഫുട്ബോൾ മാൾദീനി കുടുംബകാര്യം എന്നു പറഞ്ഞാൽ തെറ്റില്ല… കാരണം, ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ജഴ്സിയിൽ മാൾദീനി കുടുംബത്തിലെ മൂന്നാം തലമുറക്കാരനും അരങ്ങേറി. യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് രണ്ടിൽ ഇസ്രയേലിനെതിരായ മത്സരത്തിൽ ഇറ്റലിക്കുവേണ്ടി ഡാനിയേൽ മാൾദീനി അരങ്ങേറ്റം നടത്തി. ഇതോടെയാണ് മാൾദീനി കുടുംബത്തിന്‍റെ മൂന്നാം തലമുറയും അസൂറി ജഴ്സിയണിഞ്ഞത്. ഇറ്റാലിയൻ നഗരമായ ഉഡിനെയിൽ അരങ്ങേറിയ മത്സരത്തിൽ ആതിഥേയർ 3-1ന് ഇസ്രയേലിനെ കീഴടക്കി. മത്സരം കാണാൻ ഡാനിയേൽ മാൾദീനിയുടെ പിതാവ് പൗളൊ മാൾദീനി ഗാലറിയിലുണ്ടായിരുന്നു. പൗളൊ മാൾദീനി ഇറ്റലിക്കുവേണ്ടി 126 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. 1988ലായിരുന്നു പൗളൊ ഇറ്റലിക്കായി അരങ്ങേറിയത്. പൗളൊ മാൾദീനിയുടെ പിതാവ് സീസർ മാൾദീനി, 14 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 1960ലായിരുന്നു സീസറിന്‍റെ രാജ്യാന്തര അരങ്ങേറ്റം. ഇരുപത്തിമൂന്നുകാരനായ ഡാനിയേൽ മാൾദീനി, തന്‍റെ പിതാവിന്‍റെയും മുത്തച്ഛന്‍റെയും പിൻഗാമിയായി ഇറ്റാലിയൻ സീരി എ ക്ലബ്ബായ എസി മിലാനുവേണ്ടിയും…

Read More

പാലക്കാട് കോണ്‍ഗ്രസ് പാളയത്തിൽ പടയുണ്ടാക്കാൻ ആരു വിചാരിച്ചാലും നടക്കില്ല: പാർട്ടി തീരുമാനം അനുസരിക്കണം; വി.കെ. ശ്രീകണ്ഠൻ

പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിച്ച പാർട്ടി തീരുമാനം എല്ലാവരും അനുസരിക്കണമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി. പാലക്കാട് കോണ്‍ഗ്രസിൽ പാളയത്തിൽ പടയുണ്ടാക്കാൻ ആരു വിചാരിച്ചാലും നടക്കില്ലെന്നും ശ്രീകണ്ഠൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. വിജയസാധ്യതയുള്ള സീറ്റായാതിനാൽ സ്വഭാവികമായും പലർക്കും പാലക്കാട് സീറ്റിൽ സ്ഥാനാർഥിയായി മത്സരിക്കാൻ ആഗ്രഹമുണ്ടാകും. ആരു മത്സരിക്കണമെന്ന തീരുമാനം അന്തിമമായി നിശ്ചയിക്കുന്ന പാർട്ടിയാണ്. പുറമെ നിന്ന് സ്ഥാനാർഥികൾ വരുന്നതിൽ തെറ്റില്ല. പല മാനദണ്ഡങ്ങളും നോക്കിയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുക. സരിന് അതൃപ്തിയെന്ന വാർത്ത ചാനലിൽ കണ്ട അറിവേയുള്ളു. ഇതുവരെയും എന്നെ ബന്ധപ്പെട്ടിട്ടില്ല. പത്രസമ്മേളനം വിളിച്ചിട്ടുള്ളത് ഒരുപക്ഷേ രാഹുലിനെ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിക്കണമെന്ന് പറയാനായിരിക്കുമെന്ന് ശ്രീകണ്ഠൻ പ്രതികരിച്ചു. സരിന് കടുത്ത അനീതി നേരിടേണ്ടി വന്നെന്ന പരാതി തെറ്റാണെന്നും യുവതലമുറയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും സരിനെ സീറ്റുകൊടുത്ത് മത്സരിപ്പിച്ചിട്ടുണ്ടല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More

ഒറ്റയാളുടെ താത്പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്; പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ തിരുത്തണം; ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും ഓർമിപ്പിച്ച് സരിൻ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിനായി ഇപ്പോഴത്തെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് എങ്ങനെ. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് പി.സരിന്‍. നടന്ന ചര്‍ച്ചയൊക്കെ പ്രഹസനമായിരുന്നു. തോന്ന്യവാസമാണ് നേതൃത്വം കാണിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ തിരുത്തണം. അതിന് ഇനിയും സമയമുണ്ട്. ഇല്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധിയാണെന്ന് സരിന്‍ പറഞ്ഞു. പാലക്കാട്ട് ഒറ്റയാളുടെ താത്പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാര്‍ഥി നിര്‍ണയമുണ്ടാകണം. സ്ഥാനാര്‍ഥിത്വം പുനഃപരിശോധിച്ച് രാഹുല്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി പറഞ്ഞാല്‍ പ്രശ്‌നം തീര്‍ന്നു. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും സരിൻ വിമർശിച്ചു. പാര്‍ട്ടി തീരുമാനങ്ങളുടെ രീതി മാറി. തിരുത്താന്‍ തയാറായില്ലെങ്കില്‍ തിരിച്ചടി നേരിടും. കോണ്‍ഗ്രസിന് ഹരിയാനയിലെ അനുഭവം ഉണ്ടാകും. പാലക്കാട്ടെ യാഥാര്‍ഥ്യം നേതാക്കള്‍ തിരിച്ചറിയണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചെന്നും അദ്ദേഹം…

Read More

സിവിൽ സർവീസ് വലിച്ചെറിഞ്ഞ് രാഷ്‌ട്രീയത്തിലിറങ്ങിയ സരിൻ: മറ്റേതങ്കിലും പാർട്ടിയിലേക്ക് ചേക്കേറുമോ എന്ന് ഉറ്റു നോക്കി രാഷ്ട്രീയകേരളം

തൃശൂർ: സിവിൽ സർവീസിലെ നല്ല പദവി വേണ്ടെന്ന് വെച്ചാണ് ഡോ.സരിൻ രാഷ്ട്രീയക്കളരിയിലേക്ക് അങ്കം വെട്ടിനിറങ്ങിയത്. കെപിസിസി ഡിജിറ്റൽ മീഡിയ ചുമതലയാണ് നിലവിൽ ഡോ.പി സരിൻ വഹിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ അനിൽ ആന്‍റണിക്ക് പകരക്കാരനായാണ് ഡോ. സരിന്‍റെ നിയമനം. ബിബിസി ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ പാർട്ടി പദവിയിൽ നിന്ന് അനിൽ ആന്‍റണി രാജിവച്ചതിനെ തുടർന്നാണ് സരിൻ നിയമിതനായത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ഡോ.സരിൻ 2008ലാണ് സിവിൽ സർവീസ് പരീക്ഷ എഴുതി കേന്ദ്ര സർക്കാർ ഉദ്യോഗം കരസ്ഥമാക്കുന്നത്. ആദ്യ അവസരത്തിൽ തന്നെ 555-ാം റാങ്ക് നേടിയ സരിൻ ഇന്ത്യൻ അക്കൗണ്ടസ് ഓഡിറ്റ് സർവീസിൽ ജോലി ചെയ്യവെ 2016ലാണ് ജോലിയിൽ നിന്നും രാജിവച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്ത ശേഷം നാലു വർഷം കർണാടകത്തിലും ഡെപ്യൂട്ടി അക്കൗണ്ട് ജനറൽ പദവിയിരുന്നു. 2019ലെ ലോക്സഭ…

Read More