കന്നഡ സിനിമയിലൂടെ കരിയർ ആരംഭിച്ച നടിയാണ് രാകുല്‍ പ്രീത് സിംഗ്. 2009ല്‍ പുറത്തിറങ്ങിയ ഗില്ലി ആയിരുന്നു ആദ്യ സിനിമ. ചിത്രം വലിയ വിജയം നേടുകയും ചെയ്തു. പിന്നാലെ രാകുല്‍ പഠനത്തിലേക്ക് മടങ്ങുകയും ബിരുദം നേടുകയും ചെയ്തു. ഈ സമയത്തും താരം മോഡലിംഗില്‍ സജീവമായിരുന്നു. ആ തീരുമാനമാണ് രാകുലിനെ മിസ് ഇന്ത്യ മത്സരത്തിലേക്ക് എത്തിക്കുന്നത്. 2011 ലെ മിസ് ഇന്ത്യ മത്സരത്തില്‍ അഞ്ച് പുരസ്കാരങ്ങളാണ് രാകുലിനെ തേടിയെത്തിയത്. ഇതില്‍ മിസ് ഇന്ത്യ പീപ്പിള്‍സ് ചോയ്സുമുണ്ടായിരുന്നു. രാകുലിന്റെ മോഡലിംഗ് യാത്രയ്ക്ക് എല്ലാ പിന്തുണയും നല്കി മാതാപിതാക്കള്‍ കൂടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴിതാ ഫിലിംഫെയറിനു നല്കിയ അഭിമുഖത്തില്‍ മിസ് ഇന്ത്യ മത്സരകാലത്തെ രസകരമായ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് രാകുല്‍ പ്രീത് സിംഗ്. മത്സരത്തിലെ ബിക്കിനി റൗണ്ടിന് വേണ്ടി തനിക്കു ധരിക്കാനുള്ള ബിക്കിനി വാങ്ങാന്‍ കൂടെ വരാന്‍ അച്ഛന് തയാറായതിനെക്കുറിച്ചും രാകുല്‍ സംസാരിച്ചു. എനിക്കൊപ്പം ബിക്കിനി…
Read MoreDay: October 16, 2024
കുമ്പിടിയാ കുമ്പിടി…അന്നത്തെകാര്യമൊന്നും ഓർമയില്ലെന്ന് അന്വേഷണസംഘത്തോട് ജയസൂര്യ; ഷൂട്ടിംഗ് സമയവും നടിയുടെ റോളിന്റെ കാര്യവുമെല്ലാം ചാനലിന് മുന്നിൽ ഓർത്ത് പറഞ്ഞ് നടൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ സിനിമ ചിത്രീകരണം നടക്കുന്നതിനിടെ പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലെടുത്ത കേസില്‍ നടന് ജയസൂര്യ ചോദ്യം ചെയ്യലിനു ഹാജരായി. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ എത്തി അന്വേഷണ സംഘത്തിന്നു മുന്നില്‍ ഹാജരായത്. ആലുവ സ്വദേശിയായ നടി നല്കിയ പരാതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ആരാഞ്ഞെങ്കിലും 16 വര്‍ഷം മുന്‍പ് നടന്ന കാര്യമായതിനാല്‍ തനിക്ക് ഓര്‍മയില്ലെന്നാണ് ജയസൂര്യ അന്വേഷണ സംഘത്തോടു പറഞ്ഞത്. നടിയെ സിനിമകളില്‍ കണ്ടിട്ടുള്ളതു മാത്രമാണു തന്റെ ഓര്‍മയിലുള്ളതെന്നും നടന് മൊഴി നല്‍കിയിട്ടുള്ളതായാണു വിവരം. രണ്ടു മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ 11.30 ഓടെ പുറത്തിറങ്ങിയ ജയസൂര്യ താന്‍ ഇത്തരം വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നു മാധ്യമങ്ങളോടു പ്രതികരിച്ചു. തനിക്കെതിരായ രണ്ടു പരാതികളും വ്യാജമാണ്. സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു പാട്ടിന്റെ ചിത്രീകരണം നടന്നിരുന്നു. രണ്ടു മണിക്കൂറിലേറെ ചിത്രീകരണം നീണ്ടിരുന്നു. അതില്‍ ആരോപണമുന്നയിച്ച നടിക്ക് അത്ര…
Read Moreമക്കളെ അടിച്ച് കേറി വാ… വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് റോബോട്ട്; വിസ്മയിപ്പിച്ചു സഹോദരിമാര്‍
കൊച്ചി: വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനത്തിനും മാലിന്യനീക്കത്തിനും ഉപയോഗിക്കാവുന്ന റോബോട്ടിക്ക് ഉപകരണം വികസിപ്പിച്ച് സ്കൂൾ വിദ്യാര്‍ഥികളായ സഹോദരികള്‍. അക്വാ റെസ്ക്യൂ റാഫ്റ്റ് 1.0, ട്രാഷ്ബോട്ട് 3.0 എന്നീ റോബോട്ടുകളെയാണ് മാള ഹോളി ഗ്രേസ് അക്കാഡമിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കാത്ലിന് മാരി ജീസനും നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ക്ലെയര്‍ റോസ് ജീസനും വികസിപ്പിച്ചത്. അഹമ്മദാബാദില്‍ നടന്ന ദേശീയ റോബോട്ടിക്സ് ഒളിമ്പ്യാഡില്‍ ഫ്യൂച്ചര്‍ ഇന്നൊവേറ്റേഴ്സ് എലിമെന്ററി വിഭാഗത്തില്‍ ഇരുവരുടെയും കണ്ടുപിടിത്തത്തിന് ഒന്നാം സമ്മാനവും ഒരു ലക്ഷം രൂപയുടെ കാഷ് പ്രൈസും ലഭിച്ചു. കോവിഡ് കാലത്ത് പതിവ് പഠനത്തിനു പുറമേ കോഡിംഗ് പഠിച്ചു തുടങ്ങിയതാണ് കാത്ലിനെ റോബോട്ടിക് മേഖലയില്‍ ആകൃഷ്ടയാക്കിയത്. അനിയത്തി ക്ലെയറിനെ ഒപ്പം കൂട്ടി ചെറിയ ചെറിയ റോബോട്ടുകളെ നിര്‍മിച്ചു തുടങ്ങി. കേരളം അഭിമുഖീകരിച്ച വെള്ളപ്പൊക്ക ദുരന്തത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന റോബോട്ടുകള്‍ നിര്‍മിക്കാനുള്ള ആശയം ഉണ്ടായതെന്ന്…
Read Moreട്രെയിനിന്റെ എമർജൻസി വിൻഡോയിലൂടെ എട്ട് വയസുകാരി തെറിച്ചു പോയി; രാത്രിയിൽ 16 കിലോമീറ്റർ നടന്ന് രക്ഷാപ്രവര്‍ത്തനം; വൈറലായി വീഡിയോ
യാത്രകൾ ഇഷ്ടപ്പെടാത്തതായി ആരുണ്ട്. പുറത്തെ കാഴ്ചകളൊക്കെ കണ്ട് പോകുന്നത് മനസിനു കുളിർമയും കണ്ണിന് ആനന്ദവുമാണ്. എന്നാൽ ട്രെയിനിലായാലും ബസിലായാലും സ്വകാര്യ വാഹനമായാലും സുരക്ഷയോട് വേണം യാത്ര ചെയ്യാൻ. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എമർജെൻസി വിൻഡോയിലൂടെ എട്ടുവയസുകാരി താഴെ വീണ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. പെൺകുട്ടിയെ രക്ഷപ്പെടുത്താനായി പോലീസും ആർപിഎഫ് ഉദ്യോഗസ്ഥരും നടത്തിയത് കഠിന പ്രയത്നമാണ് കയ്യടി നേടുന്നത്. കുട്ടിയെ രക്ഷിക്കുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. മാതാപിതാക്കൾക്കൊപ്പ ഇരിക്കവെ ട്രെയിനിന്റെ എമർജൻസി വിൻഡോയിലൂടെ കുട്ടി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഉടൻതന്നെ പോലീസും ആർപിഎഫ് ഉദ്യോഗസ്ഥരും കുട്ടിക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ കൃത്യസമയത്തെ ഇടപെടൽ കാരണമാണ് കുട്ടിയെ കണ്ടെത്താൻ സഹായകരമായത്. 16 കിലോമീറ്റർ അധികം ദൂരം വിവിധ ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്. തുടർന്ന് കുട്ടിയെ കണ്ടെത്തുകയും,…
Read Moreട്രെയിനില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന്റെ കൈ തട്ടിമാറ്റി അതിക്രമത്തെ പ്രതിരോധിച്ചു; കാസർഗോഡുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്
കാസര്‍ഗോഡ്: ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കാസര്‍ഗോഡ് ബെള്ളൂര്‍ നാട്ടക്കല് ബിസ്മില്ലാ ഹൗസില്‍ ഇബ്രാഹിം ബാദുഷ(28) ആണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ ചെന്നൈയില്‍നിന്നു മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ യുവാവ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചെന്നാണ് പരാതി. ഇയാളുടെ കൈ തട്ടിമാറ്റിയ പെണ്‍കുട്ടിയും കൂടെയുള്ളവരും ബഹളംവച്ചു. ഉടന്‍ തന്നെ ട്രെയിനില്‍ ഉണ്ടായിരുന്ന പോലീസിനെ വിവരം അറിയിച്ചു. ട്രെയിന്‍ കാഞ്ഞങ്ങാട്ട് എത്തിയപ്പോള്‍ ഇയാൾ കോച്ച് മാറിക്കയറി. മറ്റൊരു കോച്ചില്‍നിന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയുമായി കാസര്‍ഗോട്ട് ഇറങ്ങുന്നതിനിടെ ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
Read Moreഅനസ്തേഷ്യയുടെ സാധ്യതകൾ ഏറെ: ഇന്ന് ലോക അനസ്തേഷ്യ ദിനം
1846 ഒക്ടോബർ 16ന് ആദ്യത്തെ വിജയകരമായ ഈഥർ അനസ്തേഷ്യ പ്രദർശനം നടന്നതിന്റെ 177-ാം വാർഷികമാണിന്ന്. അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയകൾ സങ്കൽപ്പിക്കാൻപോലും കഴിയാത്തവിധം വൈദ്യശാസ്ത്രത്തിന്റെ എല്ലാ ശാഖകളിലും നിർണായകമായ പങ്ക് ഇന്ന് ഈ വൈദ്യശാസ്ത്ര ശാഖയ്ക്കുണ്ട്. അനസ്തേഷ്യയുടെ മേഖലകൾ നിരന്തരമായ ഗവേഷണങ്ങളിലൂടെ വളരെയേറെ പുരോഗതി കൈവരിച്ചുകഴിഞ്ഞു. ആദ്യകാലങ്ങളിലെ ക്രൂരവും അപകടകരവുമായ രീതികളിൽ നിന്ന് ഇന്ന് അതിസങ്കീർണവും സുരക്ഷിതവും ഫലപ്രദവുമായ ഒരു ശാസ്ത്രീയ മേഖലയായി മാറിയിരിക്കുന്നു. രോഗികളെ ഉണർത്തിക്കിടത്തി, വേദനയില്ലാതെ തലച്ചോറിൽ സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തുന്നതിൽനിന്ന് തുടങ്ങി അൾട്രാസൗണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓപ്പറേഷൻ ചെയ്യേണ്ട ഭാഗത്തേക്കുള്ള ഞരമ്പുകൾ മാത്രം മരവിപ്പിക്കുന്ന റിജണൽ അനസ്തേഷ്യ സങ്കേതങ്ങൾ വരെയുള്ള ഇന്നത്തെ അനസ്തേഷ്യയുടെ സാധ്യതകൾ അനന്തമാണ്. അവയവമാറ്റം, റോബോട്ടിക് സർജറി, കാർഡിയാക് സർജറി തുടങ്ങി ഏതുതരം സർജറിക്കും രോഗിയുടെ ആരോഗ്യനില പരിഗണിച്ച് സുരക്ഷിതമായ അനസ്തേഷ്യ ആസൂത്രണം ചെയ്യാൻ ഇന്ന് സാധിക്കും. ടെക്നോളജി വികസിക്കുന്നതനുസരിച്ച് അനസ്തേഷ്യ മേഖലയിൽ…
Read Moreകോൺഗ്രസുമായി ഇടഞ്ഞ് സരിൻ; പുറത്ത് വരുന്ന കുട്ടിനേതാവിനെ വലവിരിച്ച് പിടിക്കാൻ സിപിഎം; രാവിലെ മാധ്യമങ്ങളെ കാണാനൊരുങ്ങി സരിൻ
പാലക്കാട്: സ്ഥാനാർഥി നിർണയത്തിൽ ഇടഞ്ഞ് നില്ക്കുന്ന കോണ്‍ഗ്രസ് നേതാവ് പി.സരിനെ പാലക്കാട്ടെ സ്ഥാനാര്‍ഥിയാക്കാനുള്ള കരുനീക്കങ്ങളുമായി സിപിഎം. പാര്‍ട്ടി പ്രാദേശിക നേതൃത്വം സരിനുമായി കൂടിക്കാഴ്ച നടത്തിയതായി സൂചന. സരിന് 11:45ന് മാധ്യമങ്ങളെ കാണാനിരിക്കെയാണ് നീക്കം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായത്. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ പരിഗണിക്കാത്തതിൽ കെപിസിസി സോഷ്യൽ മീഡിയ ചെയർമാൻ പി.സരിന് കടുത്ത അതൃപ്തിയിലാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററും സരിൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുമില്ല. കോൺഗ്രസിലെ പദവികള്‍ രാജി വെച്ചേക്കുമെന്നാണ് സൂചന. ഒന്നുകില്‍ വിമത സ്ഥാനാര്‍ഥിയാവുക, അല്ലെങ്കില്‍ ഏതെങ്കിലും മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാവുമോയെന്നാണ് സരിന് ക്യാന്പ് ആലോചിക്കുന്നത്. ഇതിനിടെയാണ് സിപിഎം സരിനുമായി ആശയവിനിമയം നടത്തിയത്.
Read Moreഉറങ്ങുന്പോൾ ഫോൺ മെത്തയ്ക്ക് താഴെ വയ്ക്കാറുണ്ടോ, ഫോണുമായി ബാത്ത് റൂമില്‍ പോകാറുണ്ടോ: സൂക്ഷിക്കുക നിങ്ങളിൽ അണുബാധയ്ക്കുള്ള സാധ്യത ഏറെയെന്ന് പഠനം
യുകെ ആസ്ഥാനമായുള്ള മെത്തകളുടെ വിതരണക്കാരായ മാറ്ററസ് നെക്സ്റ്റ് ഡേ നടത്തിയ സർവേയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. യുകെയിൽ ഏകദേശം 50 ദശലക്ഷത്തോളം ആളുകൾ അവരുടെ ഫോണുകൾ കിടയ്ക്കരികിലായി വെച്ചുകൊണ്ടാണ് ഉറങ്ങുന്നത്. അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ സ്യൂഡോമോണസ് എരുഗിനോസയുടെ തോത് സമാർട്ട് ഫോണിൽ വളരെ കൂടുതലാണ്. അതിനാൽ ഫോൺ കിടക്കയിൽ വച്ച് ഉറങ്ങുന്നത് അത്യധികം ദോഷമാണ്. ടോയ്ലറ്റിൽ കാണപ്പെടുന്ന ബോക്ടീരിയയിൽ കൂടുതലാണ് ഒരു സ്മാർട്ഫോണിൽ ഉള്ളതെന്നാണ് പഠനം. സ്മാർട്ട്ഫോൺ ഉപയോഗവും ശുചിത്വ നിലവാരവും പരസ്പര പൂരിതമാകയാൽ ഈ പ്രശ്നം വളരെ ഗൗരവത്തിൽ എടുക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. എൻഐഎച്ച് നടത്തിയ പഠനത്തിൽ പങ്കെടുത്ത 43 % മെഡിക്കൽ വിദ്യാർഥികളും ശുചിമുറികളിൽ തങ്ങളുടെ മൊബൈല്‍ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. അതിൽ 23 % ഉപയോക്താക്കൾ മാത്രമാണ് ദിവസവും തങ്ങളുടെ ഫോണുകൾ അണുവിമുക്തമാക്കുന്നത്. ഈ ബാക്ടീരിയകൾ മൂത്രാശയ അണുബാധയ്ക്കും ദഹനവ്യവസ്ഥയുടെ സങ്കീർണതകൾക്കും…
Read More